Skip to content

ഫാദർ യോഹന്നാൻ – 1

father yohanan

ചങ്ങലയിൽ ബന്ധിച്ച് ജീവനോടെ ശവക്കല്ലറയിൽ അടക്കം ചെയ്യപ്പെട്ട ഫാദർ യോഹന്നാന്റെ ആത്മാവിനെ ഭയന്ന് വീടും സ്വത്തും ഉപേക്ഷിച്ച് പരിസരവാസികൾ കൂട്ട പലായനം ചെയ്യുകയാണ്.

ഹൈന്ദവ യുവാവായ മഹേഷ്, ക്രിസ്തീയ വചനങ്ങൾ ഉരുവിടുകയും ഒരു പുരോഹിതനെ പോലെ പെരുമാറുകയും ചെയ്യുന്നു.

യോഹന്നാൻറെ ആത്മാവ് മഹേഷിന്റെ ശരീരത്തിൽ ഉണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.

സർക്കാർ പലതവണ ഇടപെട്ടെങ്കിലും യോഹന്നാനെ അടക്കം ചെയ്ത പുരാതന ചർച്ചും പരിസരവും ജനങ്ങളെ ഭീതിയിലാഴ്ത്തികൊണ്ടേയിരുന്നു.

ഒടുവിൽ കളക്ടറുടെ നേതൃത്വത്തിൽ ചർച്ചിന്റെ പരിസരപ്രദേശങ്ങളിൽ  ക്യാമറ സ്ഥാപിക്കുകയും, ചർച്ചിന്റെ അരികിലായി തന്നെ ഒരു മുറി സ്ഥാപിച്ച്,  ക്യാമറ നിരീക്ഷിക്കാൻ സദാസമയവും പോലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു.

ചർച്ചിന്റെ പരിസരപ്രദേശങ്ങളിൾ നടക്കുന്ന അസ്വഭാവികമായ കാര്യങ്ങൾ, കാവൽനിന്ന പൊലീസുകാരെ പോലും ഭയപ്പെടുത്തി.

പല പോലീസ് ടീമിനെയും മാറിമാറി പരീക്ഷിച്ചിട്ടും പ്രയോജനമുണ്ടായില്ല.

                രാത്രി ഒരു മണിയോടടുത്ത് ചങ്ങല വലിച്ചു കൊണ്ടു പോകുന്ന ശബ്ദം കേൾക്കാം പക്ഷേ ക്യാമറയിൽ ആരെയും കാണാൻ സാധിക്കില്ല.

ചില സമയങ്ങളിൽ ക്യാമറയിൽ വെട്ടിത്തിളങ്ങുന്ന ഒരാളെ കാണാം. പുറത്തിറങ്ങി നോക്കിയാൽ ക്യാമറയിൽ കാണുന്ന രൂപം നേരിൽ കാണാൻ സാധിക്കില്ല.

ചർച്ചിൽ കയറി പരിശോധിച്ച ഒന്ന് രണ്ട് പൊലീസുകാർക്ക് ദേഹമാസകലം ഒരുതരം കുരുക്കൾ പൊങ്ങിയിരുന്നു.

ഇത്തരം സംഭവങ്ങൾ അരങ്ങേറിയതോടെ അവിടെ കാവൽ നിൽക്കാൻ പോലും ആരും തയ്യാറാകാതെ ആയി.

ഇത്തരം കേസുകൾ തെളിയിച്ച് വളരെ പ്രശസ്തി നേടിയ അനിത വിശ്വനാഥനെ അന്വേഷണ ചുമതല ഏൽപ്പിക്കാൻ ഒടുവിൽ സർക്കാർ തീരുമാനിച്ചു.

ചുരുങ്ങിയ കാലയളവിൽ തന്നെ അന്വേഷണ മികവ് കൊണ്ട് ഐപിഎസ് റാങ്കിൽ എത്തിനിൽക്കുന്ന അനിതാ വിശ്വനാഥനെ സർക്കാറിന് അത്രയേറെ വിശ്വാസമായിരുന്നു.

കേസ് ഏറ്റെടുക്കുന്നതിനു മുമ്പ് അനിത സർക്കാറിന് മുന്നിൽ ചില നിബന്ധനകൾ വച്ചു.

കേസ് തുടങ്ങി അവസാനിക്കുന്നതുവരെ ചർച്ചിന്റെ പരിസരപ്രദേശങ്ങളിൽ, തന്റെ അനുവാദമില്ലാതെ പോലീസിന്റെയൊ സർക്കാറിന്റെയൊ യാതൊരു ഇടപെടലുകളും ഉണ്ടാകാൻ പാടില്ല.

സർക്കാർ ഉദ്യോഗസ്ഥർ അല്ലാത്തവരെ ചിലപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി ടീമിൽ ഉൾപ്പെടുത്തേണ്ടിവരും.

കേസ് അവസാനിക്കുന്നതുവരെ മാധ്യമങ്ങൾക്ക് ഇങ്ങനെയൊരു അന്വേഷണം നടക്കുന്നതായി അറിയിപ്പ് കൊടുക്കരുത്.

ഞാൻ ഏറ്റെടുക്കുന്ന ഏരിയയുടെ മുഴുവൻ കൺട്രോളും എൻറെ കൈയിൽ ആയിരിക്കണം.

അനിത മുന്നോട്ടുവെച്ച എല്ലാ നിബന്ധനകളും സർക്കാർ അനുവദിച്ചു.

കേസിന്റെ എല്ലാ വശങ്ങളും കൃത്യമായി പഠിച്ചതിനുശേഷം. അന്വേഷണ ടീമിന് ആവശ്യമായ ആൾക്കാരെ അനിത തിരഞ്ഞെടുത്തു.

മിലിട്ടറിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള സൈക്കോളജിസ്റ്റായ ജോൺ, ഡോക്ടർ നമിത,കമ്പ്യൂട്ടർ ടെക്നീഷ്യനായ അനന്തൻ, പോലീസ് ഹിസ്റ്ററിയിൽ മികച്ച സേവനം കാഴ്ച വെച്ച റഹ്മാൻ. എന്നിവരെ ആയിരുന്നു അന്വേഷണ ടീമിനായി അനിത തിരഞ്ഞെടുത്തത്.

കേസ് ഏറ്റെടുത്ത് ചർച്ചിലേക്കുള്ള  യാത്ര പുറപ്പെടുന്നതിനു മുന്നേ..

അനിത അവരെ, രണ്ടു ടീമുകളായി പിരിച്ചു..

അനന്ദനും റഹ്മാനും പോലീസ് യൂണിഫോം നൽകി..

ചർച്ചിൽ ക്യാമറ നിരീക്ഷിക്കാൻ പുതുതായി രണ്ടു പോലീസുകാരെ നിർത്തുന്നു എന്ന വ്യാജേന അവിടെ ചെല്ലാൻ അവരോട് ആവശ്യപ്പെട്ടു..

വഴി അറിയാമെങ്കിലും പോകുന്ന വഴികളിലെല്ലാം പ്രധാനപ്പെട്ട കടകൾ കവലകൾ ആൾക്കൂട്ടം എന്നിവ കണ്ടാൽ, വണ്ടിനിർത്തി ചർച്ചിലേക്കുള്ള വഴി ചോദിച്ചു കൊണ്ട് യാത്ര ചെയ്യാൻ അനിത അവർക്ക് നിർദേശം നൽകി….

അനന്തനും റഹ്മാനും യാത്ര ആരംഭിച്ചു.

പ്രധാന കടകൾ കവലകൾ ആൾക്കൂട്ടം എന്നിവിടങ്ങളിലെല്ലാം നിർത്തി വഴി ചോദിച്ച് അവർ യാത്ര ചെയ്തു.

അനിതയും ജോണും നമിതയും.

സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്തു.

അവർ ചർച്ചിന്റെ അരികിൽ തന്നെയുള്ള പൂട്ടിയിട്ട പഴയ ഒരു വീട്ടിൽ, ആരുടെയും ശ്രദ്ധയിൽപ്പെടാതെ കയറിക്കൂടി.

അവർക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും അതിനകത്ത് ഒരുക്കി തുടങ്ങി.

അപ്പോഴേക്കും റഹ്മാനും ആനന്ദനും ചർച്ചിന്റെ പരിസരത്തെത്തി.

ക്യാമറ നിരീക്ഷിക്കാൻ നിർമ്മിച്ച മുറി വൃത്തിയാക്കി, താമസ യോഗ്യമാക്കി.

ഇരു കെട്ടിടത്തിലായി ഉള്ള അവർക്ക് പരസ്പരം ആശയവിനിമയം എളുപ്പമാക്കാൻ.. അനിത കെട്ടിടങ്ങൾക്ക് നമ്പർ നൽകി..

അനിതയും ടീമും ഉള്ള വീടിന് “റൂം 1” എന്നും അനന്തനും റഹ്മാനും ഉള്ള മുറിക്ക് “റൂം 2” എന്നും  ചർച്ചിന്റെ പരിസരത്തിന്  “റൂം 3” എന്നും നൽകി..

റൂം 1ൽ ആൾതാമസം ഉള്ളതായി ആരും അറിയാൻ പാടില്ല.‌ അതിനാൽ അനിതയും സംഘവും ഇരുട്ടിലായിരുന്നു.

പള്ളിയും പരിസരവും വ്യക്തമായി കാണാവുന്ന രീതിയിൽ ബൈനോക്കുലർ സ്ഥാപിച്ചു.

അവർ രാത്രി ഏറെ വൈകുവോളം കാത്തിരുന്നു.

അവരുടെ കാത്തിരിപ്പ്  വെറുതെയായില്ല.

രാത്രി ഒരു മണിയോടടുത്ത് അവിടെയെങ്ങും ചങ്ങല വലിച്ചുകൊണ്ടുപോകുന്ന ശബ്ദം കേൾകാൻ തുടങ്ങി.

അനിതയും ജോണും നൈറ്റ് വിഷൻ ബൈനോക്കുലറിലൂടെ  ചർച്ചിന്റെ പരിസരങ്ങൾ പ്രദേശങ്ങളെല്ലാം നോക്കിയെങ്കിലും, ശബ്ദം ശബ്ദം കേൾക്കുന്നതല്ലാതെ അവിടെയെങ്ങും ഒന്നും കാണാൻ സാധിച്ചില്ല.

സിസിടിവി നോക്കിക്കൊണ്ടിരിക്കുകയായിരുന്ന റഹ്മാനും ആനന്ദനും തൽക്ഷണം, വിവരങ്ങൾ മെസ്സേജിലൂടെ അനിതയെ അറിയിക്കുന്നുണ്ടായിരുന്നു.

അനിത അവരോട് ചോദിച്ചെങ്കിലും അവർക്കും ഒന്നും കാണാൻ സാധിക്കുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്..

പെട്ടെന്ന് വെട്ടിത്തിളങ്ങുന്ന ഒരു മനുഷ്യൻ ചർച്ചിനു മുന്നിലുള്ള ക്യാമറയിൽ പ്രത്യക്ഷമായി.

റഹ്മാനും അനന്തനും ഞെട്ടിപ്പോയി.

ഉടനെ അനിതക്ക് മെസ്സേജ് പാസ്സ് ചെയ്തു

“മാഡം റൂ 3” മുന്നിലായി വെട്ടിത്തിളങ്ങുന്ന ഒരാളെ കാണാം.

അനിത ബൈനോക്കുലർ ഉപയോഗിച്ച് നോക്കുമ്പോഴേക്കും റഹ്മാൻ വീണ്ടും മെസ്സേജ് ചെയ്തു. മേടം റൂം 1 ക്യാമറ 5 ആ രൂപം അങ്ങോട്ടേക്ക് നടന്നു നീങ്ങി.

അനിത നോക്കിയെങ്കിലും അവിടെ ആരെയും കാണാൻ സാധിച്ചില്ല.

റഹ്മാൻ വീണ്ടും വീണ്ടും മെസ്സേജ് ചെയ്യുന്നുണ്ടായിരുന്നു.

മേഡം റൂ 1 ക്യാമറ 5, ആ രൂപം അവിടെത്തന്നെയുണ്ട്.

പുറത്തിറങ്ങാൻ ഒരുങ്ങിയ ജോണിനെ അനിത തടഞ്ഞു.

ജോൺ ഇത് ട്രാപ്പ് ആണ്…

നമ്മൾ എത്ര പേരുണ്ട് എവിടെയൊക്കെയുണ്ട് എന്നു കണ്ടെത്താൻ അവർ ചെയ്യുന്ന ട്രാപ്പ്.

ഉടനെ റഹ്മാന് അനിത മെസ്സേജ് ചെയ്തു.. തോക്കുമായി പുറത്ത് ഇറങ്ങി ക്യാമറയിൽ രൂപം കണ്ടിടത്ത്  വെടിയുതിർക്കു…

ഉടനെ റഹ്മാൻ ഡോർ തുറന്നു പുറത്തിറങ്ങി പക്ഷേ ക്യാമറ 5ൽ കണ്ട ഭാഗത്ത് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

അനന്തൻ അകത്തുനിന്ന് പറഞ്ഞു.. ആ രൂപം അവിടെത്തന്നെയുണ്ട് സാർ.. വെടി വെക്കൂ…

ഉടനെ റഹ്മാൻ രണ്ട് തവണ ഫയർ ചെയ്തു.

പക്ഷേ ആ രൂപത്തിന് ഒന്നും തന്നെ സംഭവിച്ചില്ല.

അനന്തൻ സിസിടിവിയിൽ കണ്ടുനിൽക്കെ പെട്ടെന്ന് ആ രൂപം മാഞ്ഞുപോയി.

അനന്തൻ ആകെ പേടിച്ചുപ്പോയി.

പെട്ടെന്ന് ചർച്ചിന്റെ അകത്തുനിന്ന് വലിയ ശബ്ദം കേട്ടു.

റഹ്മാൻ ചർച്ച് ലക്ഷ്യമാക്കി ഓടാൻ ആരംഭിച്ചു..

റഹ്മാനൊട് ചർച്ചിന് അകത്ത് പോകരുതെന്ന് അനിത മെസ്സേജ് ചെയ്യുന്നുണ്ടായിരുന്നു.

പക്ഷേ ഫോൺ അനന്തന്റെ കയ്യിൽ ആയിരുന്നു.

ചർച്ചിന്റെ  വാതിൽ ചവിട്ടിത്തുറന്ന് റഹ്മാൻ അകത്തുകയറാൻ ഒരുങ്ങി.

അനന്തൻ  പിന്നാലെ  ഓടിചെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു, “സാർ… മാഡം അകത്തുകയറരുതെന്ന് മെസ്സേജ് ചെയ്തിട്ടുണ്ട്…”

അനന്തൻ അത് പറഞ്ഞതും അനിത ബൈനോക്കുലർ  വലിച്ചെറിഞ്ഞു….

വളരെ ദേഷ്യത്തോടെ ഭിത്തിയിൽ ആഞ്ഞടിച്ചു..

ച്ചേ….

എന്തുപറ്റി മാഡം.

ജോണിന്റെ ആ ചോദ്യത്തിന് വളരെ ദേഷ്യപ്പെട്ടു കൊണ്ട്  അനിത അലറി….

നശിപ്പിച്ചു..

നമിത അനിതയുടെ അരികിൽ ചെന്ന് സമാധാനിപ്പിച്ചു കൊണ്ട് ചോദിച്ചു. ആരാ മേഡം… റഹ്മാനാണോ?

അല്ല… അനന്തൻ.. അവൻ  ഞാൻ മെസ്സേജ് അയച്ച  കാര്യം ഇപ്പോ പറഞ്ഞില്ലേ.

അതിലൂടെ ഇവിടെ ഇൻവെസ്റ്റിഗേഷൻ നടക്കുന്ന വിവരം നമ്മുടെ എതിരാളികൾ അറിഞ്ഞിരിക്കുന്നു.

ഇനി ഭയപ്പെടുത്താൻ അവർ വരുമെന്ന പ്രതീക്ഷ എനിക്കില്ല..

ഇനി വെറും 24 മണിക്കൂർ മാത്രമേ നമ്മുടെ കൈവശമുള്ള..

അതിനുള്ളിൽ അവരെ പിടിച്ചില്ലെങ്കിൽ പിന്നെ അവരെ കിട്ടുമെന്നതിൽ യാതൊരു പ്രതീക്ഷയും എനിക്കില്ല ഇല്ല

അനിത പുറത്തിറങ്ങി പിന്നാലെ ജോണും നമിതയും.

തെറ്റു മനസ്സിലാക്കി ആനന്ദൻ അനിതയുടെ അരികിലേക്ക് ഓടി വന്നു. സോറി മാഡം…

അനന്തന്റെ വാക്കുകൾ  ശ്രദ്ധിക്കാതെ

അനിത  കൺട്രോൾ റൂമിലേക്ക് കോൾ ചെയ്തു..

ഏരിയ 26ലേക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹങ്ങളൊ വ്യക്തികളൊ അകത്തു വരാനോ പുറത്തുപോകാനൊ അനുവദിക്കരുത്.

എമർജൻസി വാഹനങ്ങൾ ഉണ്ടെങ്കിൽ ഫോട്ടോ സഹിതം അവരുടെ പൂർണ്ണ വിലാസങ്ങൾ വാങ്ങിയതിനു ശേഷം മാത്രം  വിടുക.

പെട്ടെന്ന് ഏരിയ 26 മുഴുവനായി ബ്ലോക്ക് ചെയ്യു.

ഏരിയ 26ന്റെ മുഴുവൻ കൺട്രോളും അനിതയുടെ കയ്യിലാണ് മാത്രവുമല്ല മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലും ഉണ്ട്. ആതുകൊണ്ട് പോലീസിന് എതിർത്തൊന്നും പറയാൻ സാധിക്കില്ല.

അർദ്ധരാത്രി ആണെങ്കിലും… പരമാവധി ഫോഴ്സിനെ ഉപയോഗിച്ച് പെട്ടെന്നുതന്നെ എല്ലാ ഏരിയകളും ബ്ലോക്ക് ചെയ്തു തുടങ്ങി.

അനിതയെ കളക്ടർ കോൾ ചെയ്തു.

അനിതാ.. അവിടെ കൂടുതൽ ഫോഴ്സിനെ ആവശ്യമുണ്ടോ?

അതിൻറെ ഒന്നും ആവശ്യമില്ല …

ഇവിടെ ഞങ്ങൾ തന്നെ ധാരാളമാണ്.

ഇവിടെയുള്ളവർ പുറത്തുപോകാതിരിക്കാനുള്ള നടപടികൾ ചെയ്തു തന്നാൽ മതി.

പെട്ടെന്ന് അവിടെയെങ്ങും വൈദ്യുതി നിലച്ചു.

ഭയാനകമായ ഇരുട്ടു വ്യാപിച്ചു.

അനിത ജോണിന്റെയും റഹ്മാന്റെയും കയ്യിൽ  നൈറ്റ് വിഷൻ ബൈനോക്കുലറുകൾ നൽകി..

ചർച്ചിന് അകത്തു നിന്നും ആരെങ്കിലും പുറത്തിറങ്ങുന്നതായി കണ്ടാൽ എന്നോട് ചോദിക്കേണ്ട.. ഉടനെ വെടിവെച്ചു കളയണം..

ഇൻവെർട്ടർ ഉള്ളതിനാൽ റൂം‌ 2 ൽ മാത്രമേ വൈദ്യുതി ഉണ്ടായിരുന്നുള്ളു.

അനിത അനന്തനെയും നമിതയേയും കൂട്ടി അവിടേക്ക് ചെന്നു.

അനന്താ ക്യാമറയും റിസീവറും ഒഴിക്കെ ബാക്കിയെല്ലാം ഇൻവെർട്ടറിൽ നിന്നും ഒഴിവാക്കണം..

കറണ്ട് എപ്പോൾ വരുമെന്നതിൽ യാതൊരു ഉറപ്പുമില്ല..

പരമാവധി സമയം ക്യാമറ പ്രവർത്തിക്കണം…

അനന്തനേയും നമിതയേയും റൂം രണ്ടിൽ റിസീവറിന് കാവൽ നിർത്തി..

വെപ്രാളത്തിനിടയിൽ റൂം ഒന്നിൽ നിന്ന് റിവോൾവർ എടുക്കാൻ മറന്ന കാര്യം അപ്പോഴാണ് അനിത ഓർത്തത്..

മൊബൈൽ ഫോണിൽ ടോർച്ച് ലൈറ്റ് ഓൺ ചെയ്ത്. അനിത റൂം 1 ലക്ഷ്യമാക്കി നടന്നു.

ജോൺ അനിതയുടെ പിറകെ ചെന്ന് ചോദിച്ചു..

മാഡം ഞാൻ കൂടി വരണോ…

ആ ചോദ്യത്തിന് ജോണി ലഭിച്ചത് ശകാരമായിരുന്നു..

നിങ്ങൾ രണ്ടുപേരും ഏൽപ്പിച്ച പണി ചെയ്താൽ മതി..

ആ പഴയ വീടിൻറെ രണ്ടാം നിലയിലേക്ക് അനിത പടവുകൾ കയറി..

തനിക്കു പിറകെ ആരോ വരുന്നുണ്ടെന്ന് തോന്നി..

പിറകിലേക്ക്  നോക്കി എങ്കിലും ഒന്നും കണ്ടില്ല..

പെട്ടെന്ന് മൊബൈൽ ഫോൺ ഹാങ്ങ് ആയി.

അതോടെ ടോർച്ച് ലൈറ്റ് അണഞ്ഞു….

ടോർച്ച് അണഞ്ഞതോടെ അനിത തീർത്തും ഇരുട്ടിലായി.

എങ്കിലും തപ്പിത്തടഞ്ഞ് പടവുകൾ കയറി.

തോക്ക് എടുക്കാൻ നേരം അനിത മനസ്സിലാക്കി തന്റെ പിറകിൽ ആരോ നിൽപ്പുണ്ട്.

അയാളുടെ ദീർഘമായ ശ്വാസോഛ്വാസം കേൾക്കാം. രൂക്ഷമായ രക്തത്തിൻറെ ഗന്ധവും അറിയാൻ സാധിക്കുന്നുണ്ട്.

സർവ്വ ധൈര്യവും ഉൾക്കൊണ്ട് റിവോൾവർ കയ്യിലെടുത്ത് തിരിഞ്ഞുനോക്കി.

ഇരുട്ടാണെങ്കിലും കയ്യിൽ കഠാരയുമായി നിൽക്കുന്ന വിചിത്രമായ ഒരു രൂപം കണ്ടതും  അനിത നിലവിളിച്ചു….

തുടരും…..

രചന: തൻസീർ ഹാഷിം

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!