Skip to content

ഫാദർ യോഹന്നാൻ – 7

father yohanan

വിശ്വനാഥൻ മഹേഷിന്റെ  അരികിൽ ചെന്നിരുന്നു ചോദിച്ചു..

അരാണവൻ…?‌ എന്തിനാണ് യോഹന്നാൻ അച്ഛനെ കൊന്നത്…

വിശ്വനാഥന്റെ ചോദ്യങ്ങൾക്ക്.. മറുപടി പറയാതെ മഹേഷ് വല്ലാതെ ചിരിക്കാൻ ആരംഭിച്ചു.

അത് കണ്ട്  ദേഷ്യം സഹിക്കവയ്യാതായപ്പോൾ  റഹ്മാൻ ഓടിച്ചെന്ന്… മഹേഷിനെ ചവിട്ടി താഴെയിട്ടു.. റിവോൾന്റെ പിൻഭാഗം കൊണ്ട് മുഖത്ത് ആഞ്ഞു കുത്തി…

വായിൽ നിന്നും രക്തം പൊടിഞ്ഞിട്ടും മഹേഷ് ഒരു ഭ്രാന്തനെപ്പോലെ  അട്ടഹസിക്കുകയായിരുന്നു. എടുത്തുപൊക്കി അടുത്തുള്ള മരത്തിൽ ചാർത്തി നിർത്തി റഹ്മാൻ അവനെ തല്ലാൻ ആരംഭിച്ചു.

ഒടുവിൽ വിശ്വനാഥൻ പിടിച്ചുമാറ്റി..

അവനെ തല്ലിട്ടൊ കൊന്നിട്ടൊ കാര്യമൊന്നുമില്ല.. ഒരക്ഷരം മിണ്ടില്ല.. അവൻ…

മോളെ… അനിതെ..

ഇവന്റെ കൂടെയുള്ള എത്രപേരെ നിങ്ങൾ പിടിച്ചിട്ടുണ്ട്.

റൂം 1ൽ‌.. എൻറെ കയ്യിൽ നിന്ന്  വെടിയേറ്റ രണ്ടു പേരുണ്ട്.

രക്തം കൂടുതൽ വാർന്നു പോകാതിരിക്കാൻ തൽക്കാലം തുണികൊണ്ട് കെട്ടി കൊടുത്തിട്ടുണ്ട്.

റൂം 2ന്റെ അണ്ടർ ഗ്രൗണ്ടിൽ പുറത്തിറങ്ങാൻ പറ്റാത്ത വിധം മൂന്നു പേരെ അടച്ചിട്ടിട്ടുണ്ട്.

പിന്നെ റഹ്മാനെ ആക്രമിക്കാൻ ശ്രമിച്ചവരിൽ രണ്ടുപേരെ ജനറേറ്റർ റൂമിൽ, റഹ്മാൻ പൂട്ടിയിട്ടിട്ടുണ്ട്..

റഹ്മാൻ… തന്നെ ആരാണ് ആക്രമിക്കാൻ ശ്രമിച്ചത്?

സർ.. മൊബൈൽ ഫോൺ ഹൈജാക്ക് ചെയ്യപ്പെട്ട സമയം അവിടെ യോഹന്നാൻ മാത്രമല്ല..

മറ്റു ചിലരും ഉണ്ടായിരുന്നു.

അവർ കല്ലറകളുടെ ഇടയിൽ ഒളിഞ്ഞിരുന്ന് കൈകൾ കൊണ്ട് എന്നെ ഭയപ്പെടുത്താൻ ശ്രമിച്ചു.

യോഹന്നാൻ എൻറെ കാലിൽ ചങ്ങലകൊണ്ട് കുരുക്ക് കെട്ടി വലിച്ചിഴച്ച് കൊണ്ടുപോകുന്ന സമയം.

ഭയപ്പെടുത്താൻ നിന്നിരുന്ന ഒരുവനെ, എനിക്ക് പിടിക്കാൻ സാധിച്ചു..

ഞാൻ അവനെ മുറുകെ പിടിച്ചു വലിച്ചു..

രണ്ടു പേര് ആയതോടെ യോഹന്നാന് വലിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടായി.

കയ്യിലുണ്ടായിരുന്ന മൺവെട്ടി കൊണ്ട്‌ അയാൾ ആഞ്ഞുവീശി.

ആ… ഇടി കൊണ്ടത് ഞാൻ പിടിച്ചു വലിച്ച ആളുടെ തലയിൽ ആയിരുന്നു.

ഞാനാണെന്ന് തെറ്റിദ്ധരിച്ച് യോഹന്നാൻ അയാളെയും തോളിലിട്ട് എങ്ങോട്ടോ കൊണ്ടുപോയി..

ബാക്കിയുണ്ടായിരുന്ന രണ്ടുപേർ ചർച്ചിനു പിറകിലുള്ള ജനറേറ്റർ റൂമിലേക്ക് ഓടിക്കയറി.

എന്റെ കൈ വിരൽ ഒടിച്ചു കളഞ്ഞ അവന്മാരെ ഞാൻ വെറുതെ വിടുമോ.

പിറകെ ചെന്ന് രണ്ടിനെയും കീഴ്പ്പെടുത്തി എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത പാകമാക്കി അവിടെ തന്നെപൂട്ടിയിട്ടിട്ടുണ്ട്.

അതിനുശേഷം ഞാൻ മാഡത്തെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു.

നേരം പുലരുവോളം തൽക്കാലം മാറി നിൽക്കാൻ മാഡം ആണ് പറഞ്ഞത്..

ഗൂഡ് ജോബ്….

വിശ്വനാഥൻ റഹ്മാന്റെ തോളിൽ തട്ടി പ്രശംസിച്ചു..

അപ്പോഴേക്കും നമിത അനിതയെ കോൺടാക്ട് ചെയ്തു.

മാഡം ഒന്ന് പെട്ടെന്ന് ഇവിടെവരെ വരാമോ.??

ഉടനെ ചർച്ചിന് അരികിലേക്ക് ചെന്ന അവർ കണ്ട കാഴ്ച…പോലീസുകാർ കൂട്ടംചേർന്ന് പല കല്ലറകളുടേയും സ്ലാബുകൾ മാറ്റി കുഴി വെട്ടുന്നതായിരുന്നു

അനിതയെ കണ്ടതും നമിത അരിക്കലേക്ക് ഓടി ചെന്ന് കൈപിടിച്ച് ഒരു കല്ലറയുടെ അടുത്തുകൊണ്ടുപോയി..

മാഡം ഇവിടെയുള്ള പല കല്ലറകളും. അടുത്ത കാലങ്ങളിൽ കുഴിച്ചിട്ടുണ്ട്.

മണ്ണിൻറെ ഘടന കണ്ടു സംശയം തോന്നിയപ്പോൾ. വിവരം പോലീസുകാരോട് പറഞ്ഞതാണ്.

അവരുടെ സഹായത്തോടെ കുഴിച്ചു നോക്കിയപ്പോൾ വെറും രണ്ടാഴ്ച പഴക്കമുള്ള ഈ മൃതദേഹം ഇതിനകത്ത്നിന്നും കണ്ടെടുത്തു.

ഈ കല്ലറയുടെ  പേരും… അടക്കം ചെയ്ത  വർഷവും ഒന്ന് ശ്രദ്ധിക്കൂ.

മാത്യു മതിലകത്ത് ഇദ്ദേഹത്തെ ഇവിടെ അടക്കം ചെയ്തത് 1999ലാണ്.

17 വർഷത്തോള്ളം പഴക്കമുള്ള ഈ കല്ലറയിൽ എങ്ങനെ വെറും രണ്ടാഴ്ച മാത്രം പഴക്കമുള്ള മൃതദേഹം വന്നു..?

അനിതയെ തൊട്ടടുത്തുള്ള മറ്റൊരു കല്ലറയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ഇത് ..”അന്ന” ..എന്ന സ്ത്രീയുടെ കല്ലറയാണ് 2003ൽ ആണ് ഇവിടെ അടക്കം ചെയ്തിട്ടുള്ളത്.

ഇതിനകത്തു നിന്നും ഏകദേശം ഒരുമാസം പഴക്കമുള്ള മൃതദേഹമാണ് ലഭിച്ചത്.

ആ മൃതദേഹത്തിൽ നിന്നും ഒരു ഐഡി കാർഡ് ലഭിച്ചിട്ടുണ്ട്.‌ ഒരുപക്ഷേ കുഴിച്ചിട്ടവരുടെ ശ്രദ്ധയിൽ പെടാതെ പോയതായിരിക്കാം..

നമിത ഒരു ഗ്ലൗസ് എടുത്ത് അനിതയ്ക്ക് നൽകി. അത് ധരിച്ചതിന് ശേഷം നമിതയുടെ കയ്യിൽനിന്നും ഐഡി കാർഡ് വാങ്ങി പരിശോധിച്ചു.

നന്ദിത പ്രഭാകരൻ..

ഇത് ഒരു മാസം മുൻപ് മിസ്സിംഗ് ആയ ജേണലിസ്റ്റ് അല്ലേ..

അതെ മാഡം.. നന്ദിതയെ ഇവിടെ കുഴിച്ചിടാൻ കാരണം എന്തായിരിക്കും?..

ഇതേപോലെ നിരവധി കല്ലറകൾ  ഇവിടെ ഇളക്കിയതായി ഞാൻ പോലീസിൻറെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്

അതിനകത്ത് ഒരുപക്ഷേ ഇതുപോലെ മറ്റൊരാളുടെ ശരീരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.

അപ്പോഴേക്കും അവർക്കിടയിൽ വിശ്വനാഥൻ കടന്നു വന്നു ..

എന്താമോളെ..

അച്ഛാ.. ഇവിടം പിടിച്ചടക്കിയവരുടെ ലക്ഷ്യം എന്താണ് എന്നതിന്റെ ഏകദേശം രൂപം എനിക്കു ലഭിച്ചു.

ഒരു കൊലയാളിയെ സംബന്ധിച്ചിടത്തോളം മറവ് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് മനുഷ്യശരീരം ആണ്.

അതിൻറെ ഏതെങ്കിലും ഒരു ഭാഗം കിട്ടിയാൽ മതി..

പിന്നെ അതിൻറെ പിറകിൽ കേസന്വേഷണം ഉണ്ടാകും.

ചിലപ്പോൾ കൊലയാളി പിടിക്കപ്പെടാൻ തന്നെ അത് കാരണമാകും.

പല ഉന്നതർക്കും വേണ്ടി കൊലചെയ്യപ്പെടുന്നവരുടെ മൃതദേഹങ്ങൾ മറവുചെയ്തു നൽകുന്ന ഒരു സംഘം ആയിരിക്കാം ഇവിടെ പ്രവർത്തിക്കുന്നത്.

കൊലചെയ്യപ്പെട്ട മൃതദേഹം പുറംലോകമറിയാതെ  മറച്ചുവെക്കാൻ ഇത്രയും സുരക്ഷിതമായ  മാർഗ്ഗം മറ്റൊന്നും ഉണ്ടാവില്ല.

അനിതയുടെ വാക്കുകൾ വിശ്വനാഥനും അവിടെനിന്നവരും ഞെട്ടലോടെയാണ് കേട്ടിരുന്നത്..

മോളെ.. ജോൺ മഹേഷ് ആയിരുന്നു എന്ന് എങ്ങനെ മനസ്സിലാക്കി..?

ജോൺ മഹേഷ് ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്.

ഫിലിപ്പോസ് പറഞ്ഞ ഒരു കളത്തിൽ നിന്നാണ്.

ഇരുനില വീട്ടിൽ കയറി ഫിലിപ്പോസിനെ ആദ്യം കണ്ടപ്പോൾ നടന്ന എല്ലാ സംഭാഷണങ്ങളും അനന്തൻ എനിക്ക് വയർലെസ് സംവിധാനത്തിലൂടെ കേൾപ്പിക്കുന്നുണ്ടായിരുന്നു…

എനിക്കു മുന്നിൽ യോഹന്നാൻ നിൽക്കുമ്പോഴും എൻറെ ശ്രദ്ധ മുഴുവൻ മഹേഷിന്റെയും ഫിലിപ്പോസിൻറെയും സംഭാഷണങ്ങളിൽ ആയിരുന്നു.

മഹേഷിനെ കൊച്ചിയിലെ ഏതോ വലിയ ആശുപത്രിയിൽ റെജി കൂട്ടിക്കൊണ്ടുപോയി അഡ്മിറ്റ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു.

മഹേഷ് ഇവിടെ ഇല്ലാ എന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഒന്നുകിൽ എൻറെ മുന്നിലിരിക്കുന്ന യോഹന്നാനാണ് മഹേഷ്. അല്ല എങ്കിൽ എൻറെ കൂടെ നടക്കുന്ന ജോണാണ് മഹേഷ്..

രണ്ടുപേരിൽ ആരാണ് മഹേഷ് എന്ന് കണ്ടെത്താൻ ഞാൻ ഒരു എളുപ്പമാർഗ്ഗം സ്വീകരിച്ചു,

ചർച്ചിനകത്തെ രഹസ്യ മുറിക്കുള്ളിൽ നിന്നും ജോണിനെ മഹേഷ് എന്ന് വിളിച്ചത് അതിനായിരുന്നു.

ആ ഒരു വിളിയിൽ തന്നെ അവൻ പതറിപ്പോയി.

എല്ലാ രഹസ്യങ്ങളും ഞാൻ കണ്ടെത്തി കഴിഞ്ഞു എന്ന് അവൻ തെറ്റിദ്ധരിച്ചു.

യോഹന്നാൻ.. ഒരു റിയൽ സൈക്കോ ആണ് അവൻറെ കണ്ണിൽ നോക്കി സംസാരിച്ചപ്പോൾ തന്നെ അതെനിക്ക് മനസ്സിലാക്കാൻ സാധിച്ചു.

അവന്റെത്, വെറും അഭിനയം അല്ല.. യോഹന്നാൻ ആയി.. അവൻ ജീവിക്കുകയാണ്

എതിരെ നിൽക്കുന്നവൻറെ ഭയമാണ് അവനെ ആകർഷിക്കുന്നത്.

ഭയമില്ലാത്തവരെ അവന് ഒന്നും ചെയ്യാൻ സാധിക്കില്ല.

ആ പഴുത് ഉപയോഗിച്ചുവേണം നമുക്ക് അവനെ കീഴ്പ്പെടുത്താൻ.

ഇനിയെൻറെ ഓരോ ചുവടുകളും അതിനുള്ളതാണ്.

അവൻ ആരാണെന്ന് കണ്ടെത്തിയാൽ മാത്രമെ ഈ കേസിന്റെ പൂർണ്ണരൂപം  കണ്ടെത്താൻ സാധിക്കുകയുള്ളൂ.

ഇപ്പോൾ സമയം 10:30… അച്ഛൻ ഒരു കാര്യം ചെയ്യാമോ.. ഫിലിപ്പോസിനേയും മഹേഷിനെയും പിടിക്കപ്പെട്ട മറ്റെല്ലാവരെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യണം..?

മോളെ നിന്നെ തനിച്ചാക്കി ഞാൻ..

വിശ്വനാഥന്റെ വാക്കുകൾ തടഞ്ഞു അനിത പറഞ്ഞു .

ഇറ്റ്സ് മൈ ഓർഡർ….

അനിതയുടെ ശാഠ്യം നല്ലപോലെ അറിയാവുന്ന വിശ്വനാഥൻ കൂടുതലൊന്നും പറഞ്ഞില്ല.

പ്രതികളുമായി അയാൾ യാത്ര പുറപ്പെട്ടു.

അനന്തന്റെ സഹായത്തോടെ ടെലഫോൺ ഹൈജാക്കറിന്റെ  പ്രവർത്തനം അവസാനിപ്പിച്ച് അവിടെ മൊബൈൽ സംവിധാനം കാര്യക്ഷമമാക്കി.

അനിത കൺട്രോൾ റൂമിലേക്ക് കോൾ ചെയ്ത്

പറ്റുന്നത്രയും ആംബുലൻസും സമാന്തര വാഹനങ്ങളും ഏരിയ 26 ലേക്ക് കൊണ്ടുവരാൻ പറഞ്ഞു.

കല്ലറകളിൽ നിന്നും മാസങ്ങൾ മാത്രം പഴക്കമുള്ള നിരവധി ശരീരങ്ങൾ അവർക്ക് ലഭിച്ചു.

അവയൊക്കെ കൂടുതൽ പരിശോധനയ്ക്കായി അവിടെ നിന്നും കൊണ്ടുപോയി.

യോഹന്നാൻറെ അസ്ഥികൂടം കൂടുതൽ ഫോറൻസിക് പരിശോധനയ്ക്കായി നമിതയെ പറഞ്ഞുവിട്ടു.

നിർബന്ധിച്ച് അനന്തനേയും കൂടെ അയച്ചു.

കൂടുതൽ പോലീസ് സഹനങ്ങളെ എത്തിച്ച് ഏരിയ 26 മുഴുവൻ പരിശോധന നടത്തിയെങ്കിലും യോഹന്നാനെ കണ്ടെത്താൻ സാധിച്ചില്ല.

ഇനിയെന്താ ചെയ്യാ മാഡം…. റഹ്മാൻ അനിതയോട് തിരക്കി..

“റെജിയുടെ ഫോൺ നമ്പർ കണ്ടുപിടിക്കണം.”

സൈബർ സെല്ലിന്റെ സഹായത്തോടെ അനിത റെജിയുടെ വീട്ടിലേക്ക് കോൾ ചെയ്തു.

കോൾ അറ്റൻഡ് ചെയ്ത ഒരു സ്ത്രീയായിരുന്നു..

ഹലോ റെജിയുടെ വീടല്ലേ..

അതെ… ഇതാരാ സംസാരിക്കുന്നത്..

ഞാൻ എസ് പി അനിത വിശ്വനാഥനാണ്..

പറയു മേഡം എന്തിനാ വിളിച്ചത്..

റെജി ഉണ്ടോ അവിടെ..

ഇല്ല ഹോസ്പിറ്റലിലാണ്…

എന്തു പറ്റിയതാ..?

അയ്യോ…ഒന്നും പറ്റിയതല്ല.

മനോരോഗികൾക്ക് കൗൺസിലിങ് എടുക്കാൻ പോയതാണ് രാത്രി ഏറെ വൈകിയെ വരികയുള്ളൂ.

റെജി ഒരു സൈക്യാട്രിസ്റ്റ് ആണോ?

അതെ….

നിങ്ങൾ റെജിയുടെ ആരാ..?

ഭാര്യയാണ്…. മാഡം എന്തിനാണ് വിളിച്ചത് ഇപ്പോഴും പറഞ്ഞില്ല.

കുരിശില്ലാ പള്ളിയുടെ സമീപത്ത് നിങ്ങൾക്ക് മുൻപ് വീടുണ്ടായിരുന്നൊ?…

ഉണ്ടായിരുന്നു മാഡാം സൂപ്പർമാർക്കറ്റിന് അരികിൽ ആയിട്ടുള്ള വീട് ഞങ്ങളുടേതാണ്.

പിന്നെ വിളിക്കാം എന്ന് പറഞ്ഞ് അനിത ഫോൺ കട്ട് ചെയ്തു.

റഹ്മാനേയും ഒന്നു രണ്ടു പോലീസുകാരെയും കൂട്ടി റെജിയുടെ പൂട്ടിയിട്ട വീട്ടെലേക്ക് ചെന്നു… ലോക്ക് തകർത്ത് അകത്തുകയറി.

മുഴുവൻ പരിശോധന നടത്തിയപ്പൊൾ ഫാദർ യോഹന്നാൻ കുരിശില്ലാ പള്ളിയിൽ നിന്ന് പ്രാർത്ഥന നടത്തുന്നതും റെജിയുടെ വീട് വെഞ്ചിരിക്കുന്നതിന്റെയും ഒക്കെ ഒരുപാട് ഫോട്ടോകൾ ലഭിച്ചു.

ഫോട്ടോയിലെ യോഹന്നാനെ കണ്ടതും അനിതയും റഹ്മാനും ഒന്ന് ഞെട്ടി.

അവർ നേരിൽ കണ്ട യോഹന്നാൻറെ മുഖവും അതുതന്നെയായിരുന്നു.

അപ്പോഴേക്കും കൂടുതൽ ഫോറൻസിക്ക് പരിശോധന കഴിഞ്ഞ് നമിത അനിതയെ കോൾ ചെയ്തു..

മാഡം ഇത് യോഹന്നാൻറെ സ്കെൽട്ടൻ തന്നെയാണ്.

ഒരു അപകടത്തിൽ പെട്ട്  ഫാദർ യോഹന്നാൻറെ നട്ടെല്ലിനും  വലതു കയ്യിലെ അസ്ഥിയിലും സ്റ്റീൽ ഇട്ടിട്ടുണ്ട്.

സ്കെൽട്ടനിലും അത് വ്യക്തമാണ്. മാത്രവുമല്ല കൂടുതൽ ഫോറൻസിക് പരിശോധനയിൽ ഇത് യോഹന്നാൻറെ സ്കെൽട്ടൻ ആണെന്ന് വ്യക്തമായിട്ടുണ്ട്.

ഒരു നിമിഷം അനിതയും റഹ്മാനും ആകെ അസ്വസ്ഥരായി.

അവർ പരസ്പരം മുഖത്തോട് മുഖം നോക്കി.

അതിനെക്കുറിച്ച് കൂടുതലൊന്നും സംസാരിക്കാൻ ആവാതെ അവർ ചർച്ചിന് അരികിലേക്ക് മടങ്ങി.

രാത്രി ഏറെ വൈകി തുടങ്ങി.. ഉറങ്ങാതെ ഇരുന്നതിനാൽ റഹ്മാനും അനിതയും വളരെ ക്ഷീണിതനായിരുന്നു.

ചർച്ചും പരിസരവും വീണ്ടും ഇരുട്ടു മൂടി തുടങ്ങി..

എതിരെ നിൽക്കുന്നവന്റെ ഭയമാണ്  യോഹന്നാനെ ആകർഷിക്കുക അത്കൊണ്ട് എല്ലാ പോലീസുകാരും കെയർഫുൾ ആയിരിക്കാൻ അനിത ഓർമ്മപ്പെടുത്തി.

രാത്രി ഏറെ വൈകിയപ്പോൾ ഓരോരുത്തരായി  മയങ്ങി തുടങ്ങി…

പെട്ടെന്ന് പള്ളിമണി മുഴങ്ങി.

ശബ്ദം കേട്ട് എല്ലാവരും ഞെട്ടി ഉണർന്നു

അപ്പോഴേക്കും അവിടെ വൈദ്യുതി നിലച്ചു.

റൂം 2ലെ ഇൻവർട്ടറും പ്രവർത്തിച്ചില്ല.

ചർച്ചിന്റെ അകത്തുനിന്നും പ്രാർത്ഥനയുടെ അലയടികൾ കേട്ടുതുടങ്ങി.

കല്ലറയുടെ വശത്ത് നിന്നും ചങ്ങല വലിച്ചു കൊണ്ടു പോകുന്ന ശബ്ദം വീണ്ടും കേട്ടു തുടങ്ങി.

തുടരും.

രചന: തൻസീർ ഹാഷിം.

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!