Skip to content

നിഴലായ് എന്നരികിൽ – 1

nizhalay-enarikil

ഇയ്യാളുടെ കല്യാണം കഴിഞ്ഞതാണോ..

ചോദ്യം കേട്ട് വിധു ചുറ്റും നോക്കി..

തന്നോട് തന്നെയാ…

വിധുവിനെ നോക്കി ആ പെൺകുട്ടി ചോദിച്ചു..

വിധു അവളെ ഒന്നു സൂക്ഷിച്ചു നോക്കി…

ഇല്ല..

എവിടെയും കണ്ടിട്ടില്ല..

മുൻ പരിചയവും ഇല്ല…

പിന്നെന്താ ഈ കുട്ടി എന്നോട് ഇങ്ങനെ ചോദിക്കാൻ കാരണം…

ഇയ്യാള് ന്താ ആലോചിക്കുന്നത്…

ചോദിച്ചത് കേട്ടില്ലേ…

ഇയ്യാളുടെ കല്യാണം കഴിഞ്ഞോ ന്നു…

ഇല്ല…

വിധു തലയാട്ടി കൊണ്ട് പറഞ്ഞു…

എന്നേ കെട്ടാമോ ഇയ്യാൾക്ക്..

അവളുടെ ചോദ്യം കേട്ട് വിധു ഒന്ന് ഞെട്ടി..

ഇവൾക്ക് വട്ടാണോ..

ചുമ്മാ ട്രെയിൻ കാത്തിരിക്കുന്ന അതും യാതൊരു പരിചയവും ഇല്ലാത്ത എന്നോട് ഇങ്ങനെ ഒക്കെ ചോദിക്കാൻ..

എനിക്ക് വട്ടൊന്നും ഇല്ല..

എന്നേ പോലെ സുന്ദരിയായ ഒരു പെൺകുട്ടി നേരിട്ട് വിവാഹത്തിന് സമ്മതമാണോ എന്ന് ചോദിച്ചത് തന്നെ തനിക്ക് ഒരു ഭാഗ്യമല്ലേ..

അതേ..

ന്താ തന്റെ ഉദ്ദേശം..

തന്നെ എനിക്ക് അറിയില്ല..

തന്റെ നാടോ, വീടോ, പേരോ, ഒന്നും എനിക്ക് അറിയില്ല..

ആ എന്നോട് നീ ഇത് ന്ത് ഭാവിച്ചാ  ഇങ്ങനെ ചോദിച്ചത്…

ജീവിക്കാൻ ഉള്ള കൊതി കൊണ്ട്..

മരിക്കാൻ പേടി ആയതു കൊണ്ട്…

അവളുടെ മറുപടി കേട്ട് വിധു അവളെ നോക്കി..

ആ കണ്ണുകളിൽ നിസ്സഹായത നിഴലിക്കുന്നത് അവൻ കണ്ടു..

എന്റെ പേര് സ്വാതിലക്ഷ്മി…

ബന്ധുക്കൾ എന്ന് പറയാൻ കൂടെ ആരുമില്ല…

മരിക്കാൻ ആയി കൊറേ നേരമായി ഇവിടെ ഇരിക്കുന്നു…

വരുന്ന ഓരോ ട്രെയിന്റെ മുന്നിലേക്ക് എടുത്തു ചാടാൻ വിചാരിക്കും..

പക്ഷേ പേടി..

അത് കൊണ്ട്…

ചാടാൻ കഴിയുന്നില്ല…

താൻ എങ്ങനെയുള്ള സ്വഭാവമാണ് എന്ന് എനിക്കറിയില്ല..

പക്ഷേ..

എനിക്ക് ഒരു ജീവിതം തന്നു സഹായിക്കാമോ..

ജീവിച്ചു കൊതി തീരാത്തതു കൊണ്ടാ..

അവൾ പെട്ടന്ന് പൊട്ടി കരഞ്ഞു..

വിധു നിന്നു വിറക്കാൻ തുടങ്ങി…

അധികം തിരക്കിലാത്ത സ്റ്റേഷൻ ആയതു കൊണ്ട് ആളുകൾ അധികം ഇല്ലായിരുന്നു…

അതേ…

താൻ ഇങ്ങനെ ഓക്കേ പറഞ്ഞാൽ എങ്ങനാ…

വിവാഹം അതൊക്കെ ഒരുപാട് പേരുടെ അനുവാദത്തോടെ നടത്തേണ്ട ഒരു ചടങ്ങല്ലേ..

എടുത്തടിച്ചു എങ്ങനാ…

അത് മാത്രമല്ല നമ്മൾ ആരെന്നോ ന്തോന്നോ..

പരസ്പരം അറിയുക പോലുമില്ല…

ന്തിനാ അറിയാതെ വയ്യാവേലി നമ്മൾ രണ്ടാളും തലയിൽ വലിച്ചു വെക്കുന്നത്…

മ്മ്..

ശരിയാ..

ഞാൻ എല്ലാർക്കും തലവേദനയാണ്..

സോറി..

അവസാനത്തെ ഒരു ആഗ്രഹം പോലെ..

ഒന്ന് ചോദിച്ചു പോയതാ..

ജീവിക്കാൻ ഉള്ള കൊതി കൊണ്ട്…

വേണ്ടായിരുന്നു… ല്ലേ..

വിധുവിനെ നോക്കി സ്വാതി പറയുമ്പോൾ രണ്ടാളുടെയും നോട്ടം ഒന്നു ഉടക്കി..

കണ്ണുകൾ നിറഞ്ഞെങ്കിലും അവൾ വേഗം അത് കൈ കൊണ്ട് തുടച്ചു മുന്നോട്ട് നടന്നു….

വിധു ന്തു ചെയ്യണം എന്ന് അറിയാതെ കുറച്ചു നേരം നിന്നു..

വേണ്ട..

ചുമ്മാ ഓരോന്ന് വലിച്ചു തലയിൽ വെക്കേണ്ടാ അവൻ സ്വയം പറഞ്ഞു..

എന്നാലും അവന്റെ ഉള്ളിൽ ഒരു നീറ്റൽ..

ബാഗ് എടുത്തു അവൻ മുന്നോട്ട് നടന്നു…

കുറച്ചു മുന്നോട്ട് മാറിയുള്ള സിമന്റ് ബെഞ്ചിൽ സ്വാതി തലയും താഴ്ത്തി ഇരിപ്പുണ്ട്…

ഡോ…

അവളുടെ അടുത്ത് ചെന്നിട്ടു അവൻ പതിയെ വിളിച്ചു..

സ്വാതി പതിയെ തല ഉയർത്തി നോക്കി..

അരുതാത്തത് ഒന്നും ചിന്തേക്കേണ്ട..

താൻ വീട്ടിൽ പോകാൻ നോക്ക്..

ന്തിനാ അവരെ വിഷമിപ്പിക്കുന്നത്..

എനിക്ക് അങ്ങനെ ആരുമില്ല ചോദിയ്ക്കാനും പറയാനും…

അതെന്താ ഡോ..

ചോദിക്കാനും പറയാനും ആരുമില്ലാത്തത്..

അത് അങ്ങനെ ആണ്…. ആരുമില്ല..

താൻ ന്തു ധൈര്യത്തിൽ ആണ് എന്നോട് തന്നെ കെട്ടുമോ എന്നു ചോദിച്ചത്…

തനിക്കു ഞാൻ ആരാണ് എന്ന് അറിയോ..

എന്റെ ചുറ്റുപാട് അറിയോ..

എനിക്ക് കൂടുതൽ ഒന്നും അറിയണ്ടാ..

എനിക്ക് ജീവിക്കണം..

അത് ആണൊരുത്തൻ താലി കെട്ടി തന്നെ ജീവിക്കണം..

താൻ കെട്ടിയില്ലേ ഞാൻ വേറെ ആരോടെങ്കിലും ചോദിക്കും…

ഒരു കൂസലുമില്ലാതെ അവൾ പറയുന്നത് കേട്ട് വിധു അന്ധാളിച്ചു പോയി…

ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിക്കാതെ ഇയ്യാളുടെ ട്രെയിൻ വരുമ്പോൾ കേറി പൊക്കോ..

എന്നേ നോക്കണ്ടാ..

അതല്ല..

ഇങ്ങനെ കെട്ടുമോ എന്ന് ചോദിച്ച എത്രാമത്തെ ആളാണ് ഞാൻ…

ഞാൻ ആരോടും ചോദിച്ചിട്ടില്ല ഇതുവരെ..

ആ നേരത്ത് അങ്ങനെ തോന്നി ചോദിച്ചു..

ഇപ്പൊ ആലോചിച്ചപ്പോൾ അതൊരു നല്ല ഐഡിയ ആണെന്ന് തോന്നി..

ഇതെന്തു സാധനം..

വിധു സ്വയം പറഞ്ഞു…

പെണ്ണേ കാലം വളരെ മോശമാണ്..

പിന്നേ ചവാൻ നടക്കുന്ന എനിക്ക് ന്തുട്ടിനാ ഈ കാലം നോക്കേണ്ടത്..

ജീവിക്കാൻ കഴിഞ്ഞാൽ ജീവിക്കും..

അത് ആണൊരുത്തന്റെ തുണയോടെ..

അവൻ ചതിച്ചിട്ടു പോയാൽ പിന്നെ ഒരു നിമിഷം ഞാൻ ഈ ഭൂമിയിൽ ഉണ്ടാവില്ല..

കാരണം ഈ ഭൂമിക്കു എന്നേ ആവശ്യമില്ല എന്നുള്ളതാണ് സത്യം എന്ന് ഞാൻ മനസിലാക്കും..

അതല്ല ഇണക്കവും പിണക്കവും ഉള്ള ഒരു ജീവിതം ആരെങ്കിലും തന്നാൽ..

അവനെ മരിക്കും വരേ ന്റെ നെഞ്ചിൽ ഞാൻ ചേർത്ത് പിടിക്കും..

ശ്വാസം നിലച്ചാലും തിരിച്ചു കൊടുക്കാതെ ചേർത്ത് പിടിക്കും…

വല്ലാത്ത ഒരു കിതച്ചിലോടെ സ്വാതി പറഞ്ഞു നിർത്തി….

അതല്ല താൻ ഇതെന്തു ഭാവിച്ചാ എന്നോട് പറഞ്ഞത്..

എന്നേ കണ്ടിട്ട് തനിക്കു തോന്നിയോ..

തനിക്കു ചേരുന്ന ഒരാളാണ് ഞാൻ എന്ന്..

ഞാൻ അതൊന്നും നോക്കിയില്ല..

ദൂരെ നിന്നും വരുന്ന ട്രെയിൻ ആയിരുന്നു ലക്ഷ്യം..

പക്ഷേ പെട്ടന്നായിരുന്നു..

ഉൾവിളി പോലെ ഇങ്ങനെ ഒരു തോന്നൽ…

കണ്ണടച്ചു തുറന്നു നോക്കിയത് ഇയ്യാളുടെ മുഖത്തും..

അതാണ് മുന്നും പിന്നും നോക്കാതെ ഞാൻ ചോദിച്ചത്…

എനിക്ക് ഈ ഭൂമിയിൽ ജീവിക്കാൻ ആയുസുണ്ട് എങ്കിൽ എന്നെത്തേടി ആ ആണൊരുത്തൻ വരും..

ഇല്ലേ..

ഞാൻ യാത്രയാകും എന്നെന്നേക്കുമായി..

തനിക്കു എന്നേ പറ്റി എന്തറിയാം..

വിധു ചോദിക്കുന്നത് കേട്ട് സ്വാതി ഒന്ന് ചിരിച്ചു..

ഡോ..

താൻ ആരെന്നു അല്ല ഞാൻ നോക്കിയത്..

എന്നേ എന്നേ മാത്രമേ ഞാൻ കണ്ടുള്ളു..

സ്വാതി പറഞ്ഞു..

ഞാൻ ആരാണ് എന്ന് അറിഞ്ഞാൽ തന്റെ ഈ ആഗ്രഹം ഒക്കെ പൊക്കോളും…

വിധു ചിരിച്ചു കൊണ്ട് പറഞ്ഞു..

ഓ..

അത്രേം വഷളൻ ആണോ താൻ..

വഷളൻ ഒന്നുമല്ല ഞാൻ..

പിന്നേ..

ഞാൻ ഒരു കൊലപാതകി ആണ്..

ഇത്തവണ സ്വാതി ഒന്ന് ഞെട്ടി..

മ്മ്..

ഞെട്ടി ല്ലേ..

ചിരിച്ചു കൊണ്ട് വിധു ചോദിച്ചു..

ശിക്ഷ കഴിഞ്ഞു ഇന്ന് ഇറങ്ങി..

വീട്ടിലേക്ക് പോകാൻ ഉള്ള യാത്രക്കായി വന്നിരിക്കുന്നു…

സ്വാതി അവനെ സൂക്ഷിച്ചു നോക്കി..

കണ്ടാൽ ഒരിക്കലും പറയില്ല..

ഒരു കൊലപാതകി ആണെന്ന്…

അതിനുള്ള പ്രായവും ഇല്ല…

താൻ ന്താ ആലോചിക്കുന്നത്..

പേടിച്ചു പോയോ…

ഹേയ് ഇല്ല..

ആദ്യം കേട്ടപ്പോൾ ഒരു പേടി ഉണ്ടായിരുന്നു..

പക്ഷേ…

ഇപ്പൊ..

ഇപ്പൊ എനിക്ക് മനസിലായി..

ഞാൻ ചോദിക്കേണ്ട ആളുടെ അടുത്ത് തന്നെയാണ് ചോദിച്ചത്..

ശരിയല്ലേ…

ആവോ..

എനിക്കറിയില്ല..

ദൂരേക്ക് നോക്കി കൊണ്ട് വിധു പറഞ്ഞു..

ഞാനും കൂടെ വരാം ന്നേ..

ഇറങ്ങി പോകാൻ പറയുന്ന ദൂരം വരേ കൂടെ കൂടാം…

വീടെത്തും മുൻപ് ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞാൽ..

അതല്ലേ നല്ലത്..

പ്രതീക്ഷയോടെ സ്വാതി അവനെ നോക്കി ചോദിച്ചു..

എനിക്ക് ഒരു ഉറപ്പ് പറയാൻ കഴിയില്ല..

അതെന്താ വീട്ടിൽ സമ്മതം ആവാതെ ആണോ..

ഹേയ് അതൊന്നുമല്ല..

അങ്ങനെ ചോദിക്കാനും പറയാനും ആരെങ്കിലും ഇനി ഉണ്ടോ എന്ന് പോലും എനിക്കറിയില്ല..

പക്ഷേ..

പാതിയിൽ നിർത്തി വിധു..

കൂടെ ഞാൻ കൂട്ടാം…

പക്ഷേ അത് ഒരു താലി ചരടിന്റെ ബന്ധനത്തിൽ ആവില്ല എന്ന് മാത്രം…

നിനക്ക് എന്നേ വിശ്വസിക്കാം..

സ്വയം നീ ജീവിക്കാൻ പ്രാപ്‍തി ആവുന്നത് വരേ ആണൊരുത്തന്റെ തുണയായി ഞാൻ ഉണ്ടാവും കൂടെ..

പോരെ..

സ്വാതിയെ നോക്കി വിധു പറയുമ്പോൾ..

ദൂരെ ട്രെയിൻ ചൂളം വിളിച്ചു അടുത്തേക്ക് വന്നു കൊണ്ടിരുന്നു…

************************************

ഇവിടന്നു ഇനി ഒരുപാട് നടക്കാൻ ഉണ്ടോ..

സ്വാതി ചോദിച്ചത് കേട്ട് വിധു തിരിഞ്ഞു നോക്കി..

ദേ ആ കാണുന്ന പാടം കണ്ടോ..

അതിനു അക്കരെ ആണ് വീട്..

ദൂരേക്ക് ചൂണ്ടി കൊണ്ട് വിധു പറഞ്ഞു..

വർഷം ഒമ്പത് കഴിഞ്ഞു ട്ടോ ഞാൻ ഇവിടേക്ക് വന്നിട്ട്…

വഴിയൊക്കെ ആകെ മാറി..

സ്ഥലവും…

ഇവിടെ ഒരു ഗ്രൗണ്ട് ഉണ്ടായിരുന്നു…

കൊയ്ത്തു കഴിഞ്ഞു ഞങ്ങൾ നിരപ്പാക്കി കളിക്കാൻ പാകത്തിന് ആക്കി എടുക്കും…

ദേ ആ കനാൽ കണ്ടോ..

കളിയൊക്കെ കഴിഞ്ഞു അവിടെ പോയ്‌ കൊറേ നേരം ഇരുന്നു വർത്തമാനം പറയും എല്ലാരുംകൂടി..

പിന്നേ കുളിയൊക്കെ കഴിഞ്ഞു വീടെത്തുമ്പോൾ നേരം ഒരുപാട് ഇരുട്ടി കാണും..

അച്ഛനെ കാണാതെ അടുക്കള വാതിൽ വഴി റൂമിൽ കയറാൻ തുടങ്ങും മുൻപേ അച്ഛന്റെ കൈ തോളിൽ വീണു കാണും..

ആളു കണ്ടു എന്ന് മാത്രം അറിയിച്ചു കൊണ്ട് തിരിഞ്ഞു നടക്കും..

ഒരിക്കലും  വഴക്കു പറഞ്ഞിട്ടില്ല..

എന്നാലും ന്തോ..

നേരം ഇരുട്ടി വീട്ടിൽ കേറുമ്പോ ഒരു പേടിയാ….

അതൊക്കെ ഒരു കാലം..

പതിയെ പറഞ്ഞു നിർത്തി വിധു..

ദേ ആ കാണുന്നതാണ് വീട്..

ചുള്ളി കമ്പുകൾ കൊണ്ട് വേലി കെട്ടിയ..

ചാണകം മെഴുകിയ മുറ്റമുള്ള  ഭംഗിയുള്ള ഒരു നാലുകെട്ട് പോലെ തോന്നിക്കുന്ന പ്രൊഡി വിളിച്ചോതുന്ന വീട് കണ്ട് സ്വാതി അമ്പരന്നു..

കേറി വാ..

പടികെട്ടുകൾ കയറിയിട്ട് തിരിഞ്ഞു കൊണ്ടു..

വിധു അവൾക്കു നേരെ കൈ നീട്ടി വിളിച്ചു…

സ്വാതി ആ കൈയിലേക്ക് തന്റെ വലതു കൈ വെച്ചു…

വിധു ആ കൈത്തലം മുറുക്കി പിടിച്ചു..

കാത്തിരിക്കാം..

 

 

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

കൂടെയുണ്ടെങ്കിൽ

നാഗകന്യക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!