മോൻ എന്താ ഈ പറഞ്ഞു വരുന്നത് … എന്ത് നിയോഗം ???
സാറാമ്മ ബെന്നിയോട് ചോദിച്ചു ….
അപ്പന് കാൻസർ ആണ് ആന്റി …. കീമോ ഒക്കെ കഴിഞ്ഞതാണ് …
ഇപ്പൊ വേദന കുറയാൻ ഉള്ള മരുന്ന് മാത്രമേ ഒള്ളു ….
ഇനി ചികില്സിച്ചിച്ചിട്ട് കാര്യമൊന്നും ഇല്ല എന്ന് ഡോക്ടർമാർ പോലും പറഞ്ഞു …
അപ്പൻ എന്നോട് ഒരേയൊരു കാര്യമേ ജീവിതത്തിൽ ആവശ്യപെട്ടിട്ടൊള്ളു …
മരിക്കുന്നതിന് മുൻപ് ആന്റിയെ കാണണം എന്നും മനസ്സ് വിഷമിപ്പിച്ചതിനു മാപ്പു പറയണം എന്നൊക്കെ പറഞ്ഞു സങ്കടപ്പെട്ടിരുന്നു …
ആന്റിയുടെ മുംബൈയിലെ അഡ്രസ് അപ്പാ എന്നെ ഏൽപ്പിച്ചിരുന്നു …
എന്നാൽ ഞാൻ അന്വേഷിച്ചപ്പോൾ നിങ്ങൾ അവിടെ നിന്നും താമസം മാറിയെന്ന് അറിഞ്ഞു …
പിന്നീട് അപ്പന്റെ ചികിത്സ സംബന്ധമായ തിരക്കിലായി …
ഒരിക്കൽ ഡോക്ടർ പറഞ്ഞു അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചു കൊള്ളാൻ …
അങ്ങനെ അപ്പന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ വേണ്ടി നിങ്ങളെ തേടി ഞാൻ മുംബൈയിൽ വന്നു ….
അപ്പോഴാണ് നിങ്ങൾ മുംബൈ വിട്ട് നാട്ടിൽ വന്നത് ….
എങ്ങനെ കണ്ടു പിടിക്കും എന്ന് കരുതി വിഷമിച്ചപ്പോൾ ആണ് ദൈവമായി നിങ്ങളെ എന്റെ മുന്നിൽ എത്തിച്ചത് …
ബെന്നിയുടെ കണ്ണ് നിറയുന്നത് കണ്ണാടിയിലൂടെ നിമ്മി കണ്ടിരുന്നു …
എനിക്ക് ഇത്രെയും ധൈര്യവും ജീവിക്കുവാനുള്ള ആഗ്രഹവും തന്ന ബെന്നി ഇങ്ങനെ തളർന്നാലോ ….
നിമ്മി ബെന്നിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ..
ഇല്ല നിമ്മി … എനിക്ക് വിഷമം ഒന്നുമില്ല ….
എനിക്ക് ഉറപ്പായിരുന്നു ദൈവം എന്റെ അപ്പന്റെ ഈ ഒരു ആഗ്രഹം എങ്കിലും സാധിച്ചുകൊടുക്കും എന്നത് ….
എന്റെ അപ്പൻ ആന്റിയെ വഞ്ചിച്ചതല്ല ….
ആന്റിയെ വിളിച്ചിറക്കി കൊണ്ട് പോകാൻ തന്നെ ഉദ്ദേശിച്ച അപ്പനെ തേടി എത്തിയത് അറസ്റ്റ് വാറന്റ് ആയിരുന്നു ….
വെല്യമ്മച്ചിയുടെ ഭൂമി തർക്കത്തിന്റെ പേരിൽ അവർ എന്റെ അപ്പനെ കള്ള കേസിൽ കുടുക്കി ….
ആറു മാസം ജയിലിൽ കിടന്ന അപ്പൻ ആന്റിയുടെ കല്യാണം കഴിഞ്ഞത് അറിഞ്ഞത് ജയിലിൽനിന്നും ഇറങ്ങി തിരിച്ചു ഈ നാട്ടിൽ വന്നപ്പോൾ ആണ് ….
അപ്പോഴും ആന്റിയെ വെറുക്കാൻ അപ്പന് തോന്നിയില്ല …
അതാണ് ആന്റിയെ തേടി മുംബൈയിൽ അപ്പ വന്നത് …. പിന്നെത്തെ കാര്യങ്ങൾ എല്ലാം ആന്റിക്ക് അറിയാമെല്ലോ ….
ഈ കഥകൾ ഒക്കെ അമ്മയ്ക്കും ഏറെക്കുറെ അറിയാം …. ഇതിന്റെ പേരിൽ അപ്പന് സ്വസ്ഥത കൊടുത്തിട്ടില്ല ….
അതാണ് വീട്ടിൽ വെച്ചു ഞാൻ കള്ളം പറഞ്ഞത് …അല്ലെങ്കിൽ ചിലപ്പോൾ ഈ അവസ്ഥയിലും അമ്മ അപ്പനെ കുതിനോവിക്കും …
സംസാരിച്ചു വീട് എത്തിയത് അറിഞ്ഞില്ല ….
ബെന്നി കയറുന്നോ …. ഒരു സ്‌ട്രോങ് ചായ ഓഫർ ചെയ്യുന്നു …. നിമ്മി കാറിന്റെ ഡോറിൽ കൂടി ചോദിച്ചു ….
അയ്യോ വേണ്ട മാഡം ….തോട്ടത്തിൽ പണിക്കാരുണ്ട് …. കണ്ണുതെറ്റിയാൽ എനിക്ക് പണി കിട്ടും …ചായയുടെ ഓഫർ പിന്നീട് സ്വീകരിക്കാം …
ബെന്നി യാത്ര പറഞ്ഞു അവിടെനിന്നും പോയി …
എന്താടി നിനക്ക് ബെന്നിയെ കാണുമ്പോൾ ഒരിളക്കം ….നിമ്മിയുടെ കയ്യിൽ തമാശക്ക് പിച്ചികൊണ്ട് സാറാമ്മ ചോദിച്ചു …
അയ്യോ … എനിക്ക് ഒരു ചുറ്റികളിയും ഇല്ലേ … നമ്മളെ വെറുതെ വിട്ടേക്ക് മമ്മി ….
സാറാമ്മയും നിമ്മിയുടെ പിന്നാലെ വീട്ടിൽ കയറി ….
അമ്മ പറഞ്ഞതിൽ എന്തേലും കാര്യം ഉണ്ടോ ???
എനിക്ക് ബെന്നിയോട് എന്താണ് ഇത്രെയും അടുപ്പം തോന്നുന്നത് ???
ഒരു നോട്ടംകൊണ്ടോ വാക്കു കൊണ്ടോ ബെന്നിയുടെ ഭാഗത്തു നിന്ന് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല ….
പിന്നെ എനിക്ക് മാത്രം എന്താ ഇങ്ങനെ ഒക്കെ തോന്നാൻ ???
ഒരനുഭവം രണ്ടുപേർക്കും ഉണ്ടായതാണ് …
ബെന്നിയുടെ മനസ്സിൽ അങ്ങനെ ഒന്നും ഇല്ലെങ്കിൽ വീണ്ടും അത് വലിയ വിഷമത്തിനു ഇടയാകും…..
വേണ്ട ഒന്നും വേണ്ട … എല്ലാം വിധി പോലെ വരട്ടെ ….
നിമ്മി ഫോൺ എടുത്ത് ജാൻസിയെ വിളിച്ചു സുഖവിവരം തിരക്കി….
ചെറിയ രീതിയിൽ ഉള്ള ഗർഭകാല ബുദ്ധിമുട്ടുകൾ ആരംഭിച്ചതായി ജാൻസി നിമ്മിയോട് പങ്കുവെച്ചു …
ബെന്നിയുടെ അപ്പനെ കാണാൻ പോയ വിവരം അറിഞ്ഞു ജാൻസി അമ്പരന്നു …
നിമ്മിയോട് സംസാരിച്ചു ഫോൺ വെച്ചതിനു ശേഷം ജാൻസി ബെന്നിയെ വിളിച്ചു …
എന്താടാ നിനക്ക് നിമ്മിയോട് ഒരു ഒളിച്ചുകളി ??? ജാൻസി ബെന്നിയെ ചോദ്യം ചെയ്തു …
എന്ത് ഒളിച്ചുകളി ??? നിനക്ക് ഈ ബെന്നിയെ അറിയാമെല്ലോ …. അങ്ങനെ എന്തേലും എനിക്ക് തോന്നിയാൽ ഞാൻ മുഖത്തു നോക്കി പറയും …
നിമ്മി എന്തിനാ വീട്ടിൽ വന്നത്?? ജാൻസി ചോദിച്ചു
അപ്പന് വയ്യാതിരിക്കുന്ന കാര്യം ഞാൻ പറഞ്ഞിരുന്നു …
അപ്പോൾ അപ്പനെ കാണാൻ ആഗ്രഹം ഉള്ളതായി പറഞ്ഞു …. അങ്ങനെ വീട്ടിൽ കൊണ്ടുപോയതാണ് ….
ജാൻസി പിന്നെയും സംസാരം തുടർന്നു …
നിമ്മിയുടെ കാൾ വരുന്നത് ബെന്നി കണ്ടിരുന്നു … രണ്ട് വട്ടം വിളിച്ചിട്ടും നമ്പർ ബിസി ആയപ്പോൾ നിമ്മിക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു…
ഫോൺ കട്ട് ചെയ്ത് മെസ്സേജ് അയക്കാൻ തുടങ്ങിയപ്പോൾ ആണ് ബെന്നിയുടെ കാൾ വന്നത് ….
നിമ്മി ഫോൺ എടുത്ത് ഒന്നും മിണ്ടാതെ ഇരുന്നു ….
ഹലോ നിമ്മി തനിക്ക് കേൾക്കുന്നുണ്ടോ … ബെന്നി ചോദിച്ചപ്പോൾ നിമ്മി ഒന്ന് മൂളി …
ചുമ്മാതെ വിളിച്ചതാണോ ??ഞാൻ കുറച്ചു തിരക്കിലായിരുന്നു …ബെന്നി സംസാരിച്ചു
തിരക്കുള്ള ആൾ പിന്നെ എന്തിനാ വിളിച്ചത് …. തിരക്ക് കഴിഞ്ഞിട്ട് വിളിച്ചാൽ മതിയരുന്നല്ലോ …. ഞാൻ ഫോൺ വെക്കുവാ … തിരക്ക് മാറുമ്പോൾ വിളിച്ചാൽ മതി ….
നിമ്മി വിഷമത്തോടെ ഫോൺ വെച്ചു …..ബെന്നി വിളിച്ചപ്പോൾ ഫോൺ കട്ട് ചെയ്തിട്ട് സ്വിച്ച് ഓഫ് ചെയ്ത് വെച്ചു ….
മനസ്സ് എങ്ങോട്ടാണ് പോകുന്നത് എന്ന് മനസിലാകുന്നില്ലല്ലോ ദൈവമേ ??
ബെന്നിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല …
നിമ്മി ഫോൺ ഓഫ് ചെയ്തപ്പോൾ തൊട്ട് ബെന്നിക്കും ഒരു മുഷിച്ചിൽ അനുഭവപെട്ടു ….
പണിക്കരോട് ആവശ്യമില്ലാതെ ദേഷ്യപ്പെട്ടു …
ഒന്നിലും ശ്രദിക്കാൻ കഴിഞ്ഞില്ല …
സഹികെട്ട ബെന്നി നിമ്മിയുടെ വീട്ടിലെ ഫോണിൽ വിളിച്ചു …
നിമ്മയാണ് ഫോൺ എടുത്തത് … താൻ എന്താ ഫോൺ ഓഫ് ചെയ്തത് ???ബെന്നി ചോദിച്ചു
ഫോണിന് ചാർജ് ഇല്ല … നിമ്മി പറഞ്ഞു
നീ പറഞ്ഞത് കള്ളം ആണെന്ന് അറിയാം …. ചാർജ് ആകുമ്പോൾ എന്നെ വിളിക്കണം … ഇല്ലങ്കിൽ ഞാൻ അങ്ങോട്ട് വരും … പറഞ്ഞേക്കാം …
നിമ്മി ഫോൺ ഓൺ ചെയ്തില്ല …. ബെന്നിക്ക് ദേഷ്യവും സങ്കടവും ഒക്കെ തോന്നി …
തോട്ടത്തിൽ നിന്ന് നേരെ നിമ്മിയുടെ വീട്ടിലേക്കാണ് പോയത് ….
വീട്ടുമുറ്റത്തു ചെടി നനച്ചു കൊണ്ടുനിന്ന നിമ്മി ബെന്നിയുടെ കാർ വരുന്നത് കണ്ടു …
നിമ്മിയുടെ ഉള്ളു പിടച്ചു …..
ദൈവമേ …ഈ ബെന്നി ഇത് എന്തിനുള്ള പുറപ്പാടാണ് ???
കാർ നിറുത്തിയ ബെന്നി നിമ്മിയെ രൂക്ഷമായി ഒന്ന് നോക്കി ….
ചെടി നനച്ചു കൊണ്ട് നിന്ന നിമ്മി പോയി ടാപ്പ് നിറുത്തി ബെന്നിയുടെ അടുക്കലേക്ക് പോയി …
എന്താ ബെന്നി ഒരു മുന്നറിയിപ്പും ഇല്ലാതെ വന്നത് ???
ബെന്നി മറുപടി ഒന്നും പറയാതെ നിമ്മിയുടെ കയ്യിൽ കയറി പിടിച്ചു …
ശേഷം വലിച്ചു കൊണ്ട് പോയി കാർ തുറന്ന് കാറിൽ കയറാൻ നിമ്മിയോട് ആവശ്യപ്പെട്ടു ….
ബെന്നിയുടെ ശബ്ദത്തിലും പെരുമാറ്റത്തിലും ഉള്ള മാറ്റം കണ്ടു നിമ്മി പകച്ചു വണ്ടിയിൽ കയറാതെ നിന്നു …
നിന്നോട് വണ്ടിയിൽ കയറാൻ അല്ലെടി പറഞ്ഞത് ???
ബെന്നി അലറി …..നിമ്മി പേടിച്ചു വണ്ടിയിൽ കയറി ….
ബെന്നി കാറിന്റെ ഡോർ ശക്തമായിട്ട് അടച്ചു ശേഷം ഡ്രൈവിങ് സീറ്റിൽ വന്നിരുന്നു ….
നിമ്മിയെ ഗൗനിക്കാതേ ബെന്നി കാറുമായി കുതിച്ചു പാഞ്ഞു ….
(തുടരും…. )
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission