Skip to content

നിഴൽപോലെ – 2

nizhalpole malayalam novel

“ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര-

ചാറിചുവപ്പിച്ചോ രെന്‍ പനീര്‍പ്പൂവുകള് ‍…

കാണാതെ പോയ്‌ നീ നിനക്കായി ഞാനെന്‍റെ

പ്രാണന്‍റെ പിന്നില്‍ക്കുറി ച്ചിട്ട വാക്കുകള്‍…

ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാ ല്‍

ഇന്നും നിനക്കായ്ത്തുടി ക്കുമെന്‍ തന്ത്രികള്‍.”(ബാലചന്ദ്രൻ ചുള്ളികാട് )

   ഓർമകൾക്ക് വല്ലാത്ത നോവാണ്. പ്രണയം മധുരം പുരട്ടി തേൻകിനിഞ്ഞ ഓർമകളിൽനിന്നും ദുഖത്തിന്റെ കയ്പുനീർ ഒഴുകുമ്പോൾ ഹൃദയം വിണ്ടുകീറാറുണ്ട്… ആ വിള്ളലുകൾ മുറിവുകൾ  തീർക്കുമ്പോൾ അതിൽ നിന്നും രക്തം കിനിയാറുണ്ട്..

 “അവളുടെ ഓർമകൾ ഇവിടെ അല്ലെന്നു തോന്നിയപ്പോൾ അവളെ തനിയെ വിട്ടു,

അവളുടെ തലയിൽ ഒരു തഴുകലും കൊടുത്തു പുറത്തോട്ട് പോകുമ്പോൾ എന്റെ ഹൃദയവും കരയുകയായിരുന്നു…

താഴേക്കു ഇറങ്ങിയപ്പോൾ മുത്തശ്ശി എനിക്കായി കാത്തു നിൽപുണ്ടായിരുന്നു.പാവം ഈ പ്രായത്തിനിടയ്ക്ക് ഒത്തിരി വിഷമിച്ചു. ഞങ്ങൾക്ക് വേണ്ടിയാണു ജീവിച്ചത് പോലും. ഇപ്പോഴും വിഷമിക്കാനെ യോഗം ഉള്ളൂ..

    “മാളൂട്ടി.. എവിടെയാ  കണ്ണാ….. ന്റെ കുട്ടിക്ക് ന്താ പറ്റിയെ…

 ഒന്നുല്ല മുത്തശ്ശി അവള് കിടന്നോട്ടെ… ഒറ്റയ്ക്കിരുന്നു കരഞ്ഞോട്ടെ. നമ്മുടെ മുന്നിൽ അഭിനയിച്ചു അഭിനയിച്ചു അവള് കരയാൻ ചിലപ്പോൾ മറന്നു പോയിട്ടുണ്ടാകും മുത്തശ്ശി …

   എന്താ കണ്ണാ നീ ഇപ്പൊ

ന്തിനാ ഇങ്ങനൊക്കെ പറയണേ.. ന്റെ കുട്ടിക്ക് ന്താ പറ്റിയെ…. മുത്തശ്ശിയുടെ വെപ്രാളം ആ വാക്കുകളിൽ ഉണ്ടായിരുന്നു..

  അവള് ഇന്ന് ആദിയെ കണ്ടു മുത്തശ്ശി .എന്നേലും ഈ കൂടിക്കാഴ്ച പ്രതീക്ഷിച്ചിട്ടുണ്ടാകും. എന്നാലും താങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല  അത്രമാത്രം പറഞ്ഞുകൊണ്ട് ഞാൻ  മുറിയിലേക്ക് നടന്നു….

 ആ വൃദ്ധയിൽ നിന്നും ഒരു ദീർഘശ്വാസം മാത്രം ഉതിർന്നു..    എന്റെ കുട്യോളുടെ ജീവിതത്തിൽ എന്നാണ്  ഇനി ഒരു സന്തോഷം ഉണ്ടാകുവാ എന്റെ ഗുരുവായൂരപ്പാ..

********************************************

   അച്ഛന്റെയും അമ്മയുടെയും ഫോട്ടോക്ക് മുന്നിൽ നിൽക്കുമ്പോൾ അറിയാതെ തന്നെ മനസിൽ തണുപ്പ് അരിച്ചിറങ്ങി..

   ഇനിയും എന്തൊക്കെ പരീക്ഷണങ്ങൾ ആണ് അച്ഛാ ഞാൻ നേരിടേണ്ടത്…

  എന്തും നേരിടാം പക്ഷെ ന്റെ കുഞ്ഞിക്കൊരു നല്ല ജീവിതം വേണം. അവളുടെ ചിരി മങ്ങിയിട്ടു ഏറെയായി. അത് അവളിലേക്ക്‌ തന്നെ മടങ്ങിയത്താനുള്ള കാത്തിരിപ്പാണ്.നിങ്ങള് കാണുന്നില്ലേ അവളുടെ ഉള്ളൂ നീറുന്നതു… . നിങ്ങൾ രണ്ടുപേരും എന്നോടൊപ്പം ഉണ്ടങ്കിൽ എനിക്ക് ചായാൻ തോളുണ്ടായേനെ.. ഞാൻ തനിച്ചായിപോകുന്നു അച്ഛാ…

    ആ ഫോട്ടോയിൽ നോക്കി നിൽക്കുമ്പോളും ഓർമ്മകൾ മിന്നിമറയുന്നുണ്ട് മനസിലൂടെ… സന്തോഷം ഉള്ള കുടുംബം… അമ്മയും അച്ഛനും മുത്തശ്ശിയും ഒക്കെയായി ഞാനും കുഞ്ഞിയും സന്തോഷത്തോടെ കഴിയുമ്പോളാണ് ഒരു ആക്‌സിഡന്റ്ന്റെ രൂപത്തിൽ അച്ഛനും അമ്മയും ഞങ്ങൾക്കു നഷ്ടകുന്നത്… അപ്പോ മാളൂന്  പത്തു വയസു എനിക്ക് പതിനാലും അന്ന് മുതൽ മുത്തശ്ശി പൊന്നു പോലെയാ ഞങ്ങളെ നോക്കുന്നത്.. മാളു എന്റെ കുഞ്ഞായി അവൾക്കു ഞാൻ അച്ഛനും അമ്മയുമൊക്കെയായി…

   ജീവിതത്തിലെ സന്തോഷം തീരുമാനിക്കുന്നത് മനുഷ്യനല്ലലോ….നമ്മൾ ചേർത്തുപിടിക്കുന്ന പലതും നമ്മളിൽ നിന്നും പൊഴിയാൻ നിമിഷങ്ങളെ വേണ്ടി വരുള്ളൂ.. അതുപോലെ ഞങ്ങളുടെ  സന്തോഷത്തിന്റെ അസ്തമനവും  പെട്ടന്നായിരുന്നു…

   കണ്ണാ… തോളിൽ മുത്തശ്ശിയുടെ കൈ പതിഞ്ഞപ്പോളാണ് ഓർമകളിൽ നിന്നും തിരികെ വന്നത്… മുത്തശ്ശി കാണാതെ നിറഞ്ഞ കണ്ണുകൾ മറച്ചു പിടിച്ചു…

   നീ കരയുകയായിരുന്നോ മോനെ….

  ഹേയ് ഇല്ല മുത്തശ്ശി കണ്ണിൽ എന്തോ കരട് പോയതാ.. അല്ലാണ്ട്…

     “എന്റെ കുഞ്ഞുങ്ങൾക്ക് നല്ലത് വരും…പോയ സന്തോഷങ്ങൾ എല്ലാം മടങ്ങി വരും നീ വിഷമിക്കണ്ട.നിന്റെ കണ്ണീര് ഈശ്വരന്മാർക്ക് കണ്ടില്ലന്നു വയ്ക്കാൻ കഴിയോ… ..

   “മാളൂനെ കൂട്ടീട്ടു വാ. ന്തേലും കഴിക്കണ്ടേ. നിക്ക് പടികേറി പോകാൻ മേലാഞ്ഞിട്ട… അല്ലേ ഞാൻ പോയി വിളിച്ചേനെ ന്റെ കുട്ടിയെ…

     വേണ്ട മുത്തശ്ശി… മുത്തശ്ശി ഇരുന്നോ ഞാൻ അവളെ കൂട്ടീട്ടു വരാം….

     അവളുടെ മുറിയിൽ കേറിയതും ഞാൻ അവിടന്നിറങ്ങിയപ്പോൾ  എങ്ങനെയിരുന്നോ  അങ്ങനെ തന്നെ ഇരിക്കുന്ന ന്റെ മാളൂനെയാണ്  കണ്ടത്….

  കണ്ണൊക്കെ തുടച്ചു അവളുടെ അരികിലായി പോയിരുന്നു….

  മാളൂട്ടി … മോള് ഇങ്ങനെ ആയാൽ മുത്തശ്ശിയുടെ കാര്യം ഓർത്തു നോക്കിയേ… നമുക്ക് വേണ്ടിയാ ആ പാവം ജീവിക്കുന്നത് തന്നെ.ഒരുപാട് വിഷമിച്ചതാ… പാവം ഇപ്പോളും നമ്മളെ ഓർത്തു നീറികൊണ്ടിരിക്കുവാണ്..

     എണീറ്റു ഡ്രെസ്സൊക്കെ മാറി താഴേക്കു വാ… എന്തേലും കഴിക്കാം…നിന്നെ ഇങ്ങനെ കാണുമ്പോ നെഞ്ച് നീറുന്നു മാളു. ഏട്ടന് സഹിക്കാൻ കഴിയുന്നില്ല….. എന്നായാലും ഇതൊക്കെ  നീ പ്രതീക്ഷിച്ചതല്ലേ. എന്തും നേരിടാൻ തയ്യാറായിട്ടല്ലേ നമ്മൾ ഈ നാട്ടിലേക്കു വന്നത്.. സാരല്യ മോളെ എല്ലാം ശരിയാകും..

    ഒന്നുല്ല കണ്ണേട്ടാ. ഞാനിപ്പോ ഓക്കേ യാണ് ഏട്ടൻ പൊയ്ക്കോ. ഞാൻ ഇപ്പൊ വന്നേക്കാം…

       ഏട്ടൻ താഴേക്കു പോയതും എണീറ്റു കണ്ണാടിയിലേക്ക് നോക്കി…. പഴയ മാളുവിൽ നിന്നും പുതിയ മാളുവിലേക്കുള്ള ദൂരം അളന്നു നോക്കി…. അളവിന്റ ആഴം അളക്കാൻ കഴിയാത്ത അത്ര മാറിയിരിക്കുന്നു…..വാർഡോബിൽ നിന്നും ഡ്രസ്സ് എടുത്തുകൊണ്ടു കുളിക്കാൻ കേറി..

     തണുത്ത വെള്ളത്തിന്റെ കീഴിൽ സമയമറിയാതെ നിൽക്കുമ്പോളും ആ വെള്ളത്തിന്റെ തണുപ്പെന്റെ മനസിലേക്ക് ഇറങ്ങിയിരുന്നെങ്കിൽ എന്നു ഞാൻ വെറുതെ മോഹിച്ചു…. പക്ഷെ അതെന്റെ വെറും മോഹം മാത്രമായിരുന്നു…

     കുളി കഴിഞ്ഞു താഴെ പോകുമ്പോഴേക്കും സന്തോഷത്തിന്റെ മൂട്പടം മുഖത്തണിഞ്ഞിരുന്നു…. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇനി ആകെ എന്നിൽ അത് മാത്രേ ഉള്ളൂ. അഭിനയിക്കുക.. എന്റെ കണ്ണേട്ടനും മുത്തശ്ശിക്കും വേണ്ടി ചുണ്ടിൽ പുഞ്ചിരി വിരിയിക്കുക…

    “ന്താ ന്റെ കുട്ടിക്ക് പറ്റിയത് “താഴെ എത്തുന്നതിനു മുന്നേ തന്നെ മുത്തശ്ശിയുടെ ചോദ്യം വന്നിരുന്നു…

  ഒന്നുല്ലന്റെ മുത്തിയെ ഒരു കുഞ്ഞു തലവേദന. ഇപ്പൊ പോയില്ലോ…

  തലവേദന ആയിട്ടാണോ നീ കുളിച്ചത്….. എത്ര പറഞ്ഞാലും കേൾക്കില്ല ഈ കുട്ടി. വെള്ളം തോർന്നിട്ടില്ല മുടിയിലെ.. ഇങ്ങു വാ..

  മുത്തശ്ശി മുടിയിലെ വെള്ളം തുടച്ചെടുത്തു നെറുകയിൽ രാസ്നാദി തിരുമുമ്പോൾ നിറഞ്ഞ കണ്ണുകൾ മുത്തശ്ശിയിൽ നിന്നും മറയ്ക്കാൻ പാടുപെടുന്നുണ്ടാരുന്നു….. എന്റെ സന്തോഷത്തിനു വേണ്ടി ജീവിക്കുന്നവർ. അവരുടെ മുന്നിൽ അഭിനയിക്കാതെ ഒന്ന് സന്തോഷിക്കാൻ പോലും എനിക്ക് കഴിയുന്നില്ല….

 എന്നാകും പരീക്ഷണ കാലം കഴിയുക… എന്നാകും എന്റെ പാതിയോട് ചേരാനാകുക… എന്റെ പ്രാണൻ അറിഞ്ഞില്ലെങ്കിലും നിന്റെ നിഴൽപോലെ ഞാനുണ്ടാകും എന്നിൽ അവസാന ശ്വാസം നിലയ്ക്കുന്നവരെയും…

******************************************

      രാവിലെ അമ്മുനെ എണീപ്പിച്ചു അവളെയും റെഡിയാക്കി അപ്പുനെയും കൂട്ടി അമ്പലത്തിലേക്ക് നടക്കുമ്പോളും മാളൂന്റെ മുഖമായിരുന്നു മനസ്‌ നിറയെ…ഇന്നലെ അവളെ കണ്ടത് മുതൽ അവളുടെ മുഖവും അവളുടെ ചിന്തയുമാണ് മനസ്സ് നിറയെ… ഇതെന്താ  ഇങ്ങനെ… ആദ്യായിട്ടാണ് മനസ്സിൽ ഒരു പെണ്ണ് നിറയുന്നത്.. എവിടയോ അവളെ കണ്ടതുപോലെ. പലപ്പോഴും എന്റെ സ്വപനങ്ങളിൽ മറഞ്ഞിരുന്നവൾക്ക് അവളുടെ മുഖം ആയിരുന്നുന്നു ഇപ്പൊ തോന്നുവാ….

       “അമ്പലത്തിൽ തൊഴുതു നിൽക്കുമ്പോഴും , പ്രാർത്ഥനയ്ക്ക് പകരം അവളുടെ മുഖം മനസിൽ നിറഞ്ഞു വന്നു…

   “ന്റെ ദേവി, ഇതിപ്പോ എന്താ ഇങ്ങനെ… ഇനി അമ്മു പറഞ്ഞു പറഞ്ഞു അവള് മനസിൽ കേറി പറ്റിയതാണോ…. അതോ എന്റെ പതിയാവേണ്ടവളാണോ അവൾ.. ദേവി മനസിൽ അരുതാത്തതൊന്നും കേറി പറ്റരുതേ… എനിക്കുള്ളതാണേ എനിക്ക് തന്നേ തന്നേക്കണേ…

    “ആദി…. മോനെപ്പോഴാ എത്തിയെ..

ശേഖരേട്ടന്റെ ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നുണർന്നതു..

  ഞാൻ വന്നിട്ട് രണ്ടു ദിവസായി ശേഖരേട്ടാ… ഇന്നാണ് പുറത്തിറങ്ങിയേ…

   ഇന്ന് വൈകുന്നേരം പൂജയ്ക്ക് ഉണ്ടല്ലോ.. മോന്റെ പിറന്നാളല്ലേ….

  “വൈകുന്നേരം അമ്മയും ഓപ്പയും ഒക്കെയായിട്ടു വരാം ഞാൻ….

 “ആയിക്കോട്ടെ…. വൈകുന്നേരം അഞ്ചരയ്ക്ക് മുന്നേ എത്തണംട്ടോ…

 ആ എത്താം..  “ജിത്തു വീട്ടിലുണ്ടോ ശേഖരേട്ടാ…. ഇവരെ വീട്ടിലാക്കിട്ട് വേണം അങ്ങോട്ടേക്കിറങ്ങാൻ…..

   “നീ പൊയ്ക്കോ വീട്ടിലുണ്ടാകും. അവൻ എണീക്കണം എങ്കിൽ മൂട്ടിൽ വെയിലടിക്കണം… അവനും ഇന്നലെ എത്തിയതേ ഉള്ളൂ.. അതങ്ങനെ ആണല്ലോ അവൻ വരുന്നത് നിന്നെ കാണാൻ അല്ലേ. കൂട്ടു കള്ളന്മാർ..

  ശേഖരേട്ടന്റെ വാക്കുകൾക്ക് ഒരു ചിരി സമ്മാനിച്ചു കൊണ്ട് അമ്മുനെയും അപ്പുനെയും കൊണ്ട്  വീട്ടിലേക്കു നടന്നു….

  ജിത്തൂന്റെ വല്യച്ചന്റെ മകനാണ് ശേഖരേട്ടൻ…

    കുട്ടികളെ വീട്ടിലേക്കു ആക്കിയിട്ടു. രാവിലത്തെ കാപ്പിയും കുടിച്ചു പുറത്തേക്കിറങ്ങി…

   പടി കടക്കുന്നതിനു മുന്നേ തന്നെ അമ്മയുടെ ഓർഡർ കേട്ടു…

   “കറങ്ങി നടക്കുന്നതൊക്കെ കൊള്ളാം ഇന്ന് നിന്റെ പിറന്നാളാണ് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ ഇവിടെ ഉണ്ടാവണം… ഇല്ലേൽ നിനക്കറിയാല്ലോ എന്നെ…

ഇവിടെ വന്നാൽ ഒന്നുകിൽ ഉറക്കം അല്ലെങ്കിൽ നാട് തെണ്ടൽ…

  “ഓഹ്ഹ് എത്തിക്കോളാം അമ്മേ..പരാതിപെട്ടി തുറക്കണ്ട.  പിന്നെ ജിത്തുടെ ഉണ്ടാവും ട്ടോ പതിവുപോലെ…

  അത് നീ പറഞ്ഞില്ലേലും എനിക്കറിയാം ആദുട്ട..

   “കുഞ്ഞു നാളുമുതൽ എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ കൂട്ടാണ് ജിത്തു.ഒരാളുടെ ഉണ്ട് അജു. അവൻ ഇപ്പൊ കുറച്ചു അകലെ ആണെങ്കിലും  എന്റെ ചങ്കും കരളും ഒക്കെ അവന്മാരാണ് ..അവരറിയാത്ത ഒന്നും എന്റെ ജീവിതത്തിൽ നടന്നിട്ടില്ല…

   പടിയിറങ്ങുന്നതിനു മുന്നേ തന്നെ കൂത്തമ്പലത്തിലേക്കു കണ്ണു പായിച്ചു… ആരും വന്നിരുന്നില്ല അവിടെ. അപ്പോളും മാളൂന്റെ മുഖമായിരുന്നു മനസിൽ….

   *************************************

   ജിത്തൂന്റെ വീട് കേറുമ്പോൾ തന്നെ അവന്റെ അമ്മ പുറത്തു നിൽപ്പുണ്ടായിരുന്നു..

    പിന്നാലെ ചെന്നു അമ്മയുടെ കണ്ണു പൊത്തുമ്പോളേക്കും അമ്മയെന്നെ തിരിച്ചറിഞ്ഞിരുന്നു…

  വന്നിട്ട് രണ്ടു ദിവസായിട്ട് ഇപ്പോഴാണോടാ ഇങ്ങോട്ട് വരുന്നത്… അതെങ്ങനെ കൂട്ടുകാരൻ ഉണ്ടങ്കിൽ അല്ലേ ഇങ്ങോട്ട് വരവുള്ളു. അല്ലാതെ നമ്മളെ ഒന്നും അവനു കാണണ്ടല്ലോ…

   അത് അമ്മേ തിരക്കായിട്ടല്ലേ…

  ആ തിരക്ക് തിരക്ക്…എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്റെ സ്വന്തം അമ്മയല്ലലോ.. കൂട്ടുകാരന്റെ അമ്മയല്ലേ…. ങ്ങാ അപ്പൊ അങ്ങനെയൊക്കെ തന്നെയാവും…

   “അമ്മേ… അങ്ങനെയല്ല. എന്തിനാ ഇപ്പൊ ഇങ്ങനെ ഒക്കെ പറയണേ. അമ്മ എന്റെ അമ്മ തന്നെയാ. 

  വന്നപ്പോ നല്ല വയ്യായ്കയായിരുന്നു.. ഇന്നാണ് പുറത്തിറങ്ങിയേ…. അതാ അമ്മേ ഇല്ലങ്കിൽ ഞാൻ ഓടി വരില്ലേ…

  “അയ്യേ ചെക്കാ അമ്മ വെറുതെ പറഞ്ഞതല്ലേ… പിറന്നാളായിട്ട് ഞാൻ നിന്നെ വിഷമിപ്പിച്ചു അല്ലേ ആദി….

   “എന്റെ പതിവിങ്ങു  തന്നെ…..

  എന്റെ മോൻ നൂറു വർഷം ആയുസും ആരോഗ്യത്തോടെയും ഇരിക്കട്ടെ… പതിവുപോലെ അമ്മയുടെ കൈയിൽ നിന്നും നെറ്റിയിൽ ഒരു ഉമ്മയും വാങ്ങി, അമ്മയ്ക്ക് തിരികെ ഒരു ഉമ്മയും കൊടുത്തു. അമ്മയുടെ കാൽതൊട്ടു അനുഗ്രഹവും വാങ്ങി കൊണ്ട് നേരെ ജിത്തൂന്റെ മുറിയിലേക്ക് നടന്നു…..

  പണ്ടുമുതലേ അങ്ങനെയ നാട്ടിൽ ഉണ്ടങ്കിൽ ഒന്നുകിൽ ഞാൻ അവന്റെ വീട്ടിൽ അല്ലങ്കിൽ അവൻ എന്റെ വീട്ടിൽ…

   അവന്റെ റൂമിൽ എത്തിയതും

“അവന്റെ കിടപ്പു കണ്ടു ചിരിയാണ് വന്നത്…. കിടക്കുന്ന കിടപ്പു കണ്ടാൽ ഒരു ചവിട്ടു വച്ചു കൊടുക്കാൻ തോന്നും..

  കാണാൻ നല്ല ലൂക്കൊക്കെ ഉള്ളതുകൊണ്ട് അവനു ആരാധികമാർ കൂടുതൽ ആണ് … പഠിക്കുന്ന കാലം മുതൽ അങ്ങനെയാ എപ്പോഴും കുറെ പെൺകുട്ടികൾ ചുറ്റിനും ഉണ്ടാവും…

   ഒരു കോഴി ലെവൽ. പക്ഷെ ആരോടും സീരിയസായി ഇതുവരെ ഇഷ്ടം പറഞ്ഞിട്ടില്ല. ഞാനും അജുവും ആണ് അവന്റെ ലോകം..

  അവന്റെ കിടപ്പുകണ്ടു സഹിക്കാൻ കഴിഞ്ഞില്ല. മൂട്ടിൽ വെയിലടിച്ചിട്ടു കിടന്നുറങ്ങുന്ന നോക്ക്. രാവിലെ അമ്പലത്തിൽ എത്തിക്കോളാം എന്നു പറഞ്ഞവനാണ്…

  “ഡാ എന്നു പറഞ്ഞു അവനെ ഒരടി കൊടുത്തതും ഉച്ചത്തിൽ ഒരു നിലവിളി മാത്രമേ ഞാൻ കേട്ടുള്ളു….

           തുടരും…..

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!