Skip to content

നിഴൽപോലെ – 4

nizhalpole malayalam novel

ഓപ്പയോടു യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി നടക്കുന്ന അവളെ ഒന്ന് നേരെ കാണണം എന്നു ഉണ്ടായിരുന്നു.. ഓപ്പ അകത്തേക്ക് കേറിയതും അവളുടെ അരികിലേക്ക് ഞാൻ ഓടിയിറങ്ങി..  പടികൾ ഇറങ്ങി പോകുന്ന അവളുടെ അരികിലേക്ക് ഓടും തോറും ന്റെ ഹൃദയം പിടയ്ക്കുന്നുണ്ടായിരുന്നു…

   മനയ്ക്ക് പുറത്തു കടന്നതും ഞാൻ കണ്ടത് അവളെ തന്നെയാണോ എന്നറിയാൻ. എന്റെ മനസിലെ സംശയം ഉറപ്പിക്കാൻ അവളുടെ പേര് ഞാൻ ഉറക്കെ വിളിച്ചു….

  വൈഗ. …….

   അവിടെ നിന്നിറങ്ങുമ്പോൾ ഞാൻ കാണാൻ ആഗ്രഹിച്ച മുഖം കാണാൻ കഴിയാതെ ഇറങ്ങിയതിന്റ വിഷമം ആയിരുന്നു മനസിൽ…. മനയുടെ പടികൾ ഇറങ്ങി താഴോട്ട് നടക്കുമ്പോളും മനസിൽ ദേവേട്ടന്റെ  മുഖം ആയിരുന്നു…

   എന്റെ പ്രാണനിൽ കലർന്നവന്റെ, എന്റെ ഹൃദയത്തോട് ചേർന്നവന്റെ മുഖം…

ദേവേട്ടന്റെ ഓർമകളിൽ ഹൃദയം പൊള്ളുന്നുണ്ട്, അതിന്റെ അഗ്നിയിൽ ദേഹം മുഴുവൻ അഴലുന്നുണ്ട്..

     എന്റെ പേര് വിളിക്കുന്നത്‌ കേട്ടാണ് ഞെട്ടി തിരിഞ്ഞു നോക്കിയത്.. അവിടെ നിൽക്കുന്ന ആളെ കണ്ടു ആദ്യം കണ്ണിൽ ഒരു പകപ്പായിരുന്നു..

  ജിത്തൂവേട്ടൻ…..

എന്നെങ്കിലും ഇങ്ങനെ ഒരു കൂടികാഴ്ച പ്രതീക്ഷിച്ചതാണ്. പെട്ടന്ന് ആയപ്പോൾ ഒരു പകപ്പ്..

  എന്റെ അടുക്കലേക്കു നടന്നു വരുന്ന ജിത്തൂവേട്ടനെ നോക്കി പതിയെ പുഞ്ചിരിച്ചു…

  “വൈഗ ഇവിടെ…   ..

  “ആറു മാസായി ജിത്തേട്ട…. ഇനി ഇവിടെ മതീന്ന് തോന്നി. ദൂരെ നിന്നായാലും ഒന്ന് കാണാല്ലോ.എന്റെ പ്രാണൻ ഇവിടാകുമ്പോൾ വേറെ എവിടേയും എനിക്ക് സന്തോഷം കിട്ടില്ല. കാണാൻ പറ്റുന്നുണ്ടല്ലോ ഇടയ്ക്കെങ്കിലും … അതുമതി…

   “നിങ്ങൾ എവിടെയാ താമസിക്കുന്നത്.. അജു ….. വന്നോ…  അവനെന്താ ഞാൻ വിളിച്ചിട്ട് എടുക്കാഞ്ഞേ.പിന്നെ അവനെ വിളിച്ചിട്ട് കിട്ടിട്ടും ഇല്ല … അവനു ഞങ്ങളോട് ദേഷ്യണോ മോളെ..

   ദേഷ്യവോ.. നിങ്ങളോടോ.. എന്റെ ഏട്ടന്റെ പ്രാണൻ അല്ലേ നിങ്ങൾ…

   ഞങ്ങളു പഴേ വീട്ടിൽ തന്നെയാണ്  താമസം.  ഏട്ടൻ.. “ഏട്ടൻ വന്നിട്ട് രണ്ടാഴ്ച ആയതേ ഉള്ളൂ… ഏട്ടന്റെ ഫോൺ കളഞ്ഞു പോയി .. നിങ്ങളുടെ ഒക്കെ നമ്പറും പോയിന്ന പറഞ്ഞെ… ഇവിടെ ബാങ്കിലോട്ട്  ട്രാൻസ്ഫർ ആണ്. എല്ലാം സെറ്റ് ആയിട്ടു നിങ്ങളെ കാണാം എന്നു പറയുന്നത് കേട്ടു…

   “ആം.. എന്നാൽ  മോള് പൊയ്ക്കോ…. ഞാൻ കൊണ്ടാക്കണോ…..

   “വേണ്ടെട്ടാ അമ്പലത്തിനപ്പുറത്താണ്  വീട് നടക്കാവുന്നതേ ഉള്ളൂ….

   “ശരി പൊയ്ക്കോ …

    ജിത്തേട്ടനോട് സംസാരിച്ചു മുന്നോട്ട് നടന്നപ്പോൾ ഏട്ടന്റെ വിളി കേട്ട് തിരിഞ്ഞു നോക്കി…

     “ഇന്ന് ആദിയുടെ പിറന്നാൾ ആണ്… നീ കണ്ടോ അവനെ ..

   “അറിയാം… കാണണം എന്നുണ്ടാരുന്നു… പക്ഷെ കാണാൻ കഴിഞ്ഞില്ല…

    “മോള് വൈകിട്ട് അമ്പലത്തിൽ വാ അവന്റെ പേരിൽ വഴിപാട് ഉണ്ട്, അവനുണ്ടാകും അവിടെ …. എല്ലാം ശെരിയാകും നല്ലപോലെ നീ പ്രാർത്ഥിക്കു… ഇനിയും നിങ്ങളെ പരീക്ഷിക്കാൻ ദൈവത്തിനു കഴിയില്ല മോളെ…

 കഷ്ടപ്പെട്ടു ജിത്തൂവേട്ടനായി ഒരു പുഞ്ചിരി വിരിയിച്ചു അവിടെ നിന്നും നടന്നകന്നു…

 അവളോട് സംസാരിച്ചു മടങ്ങുമ്പോളും ആദിക്കു ആരോടോ ഇഷ്ടം ഉണ്ട് എന്നു പറഞ്ഞ വാക്കുകളായിരുന്നു മനസിൽ… വൈഗയുടെ മുന്നിൽ വച്ചു തന്നെ ആദി വേറെ ഒരാളെ സ്നേഹിക്കുക.. ഈശ്വരാ എന്തു വിധിയാണ് ആ കുട്ടീടെ….

     ഉമ്മറത്തേക്ക് കേറിയതും ഓപ്പ ഉണ്ടായിരുന്നു മുന്നിൽ…

 നീ എങ്ങടെക്കാ ഇത്രയും വേഗത്തിൽ ഓടിത്. മാളൂനെ കാണാൻ ആണോ..

“നിനക്കറിയോ ജിത്തു ഞങ്ങളുടെ മാളൂനെ.. അവളെ കാണാൻ തന്നെയാണോ  ഓടിപിടിച്ചു പോയത്…..

    “മാളുവോ.. അതാണോ ഓപ്പേ മാളു…

“ആടാ.. അതാ മാളു. അവള് നല്ല കുട്ടിയ.. ഇവിടെ കുട്യോൾക്കൊക്കെ  ഒരുപാട് ഇഷ്ടവാ അവളെ.. എല്ലാരോടും എന്തു സ്നേഹം ആയിട്ടാണ് പെരുമാറുന്നതെന്നു അറിയോ.. പാവം കുട്ടി ആണ്.. എന്തേ നമുക്കൊന്ന് നോക്കിയാലോ..

 ഒന്ന് പോ ഓപ്പേ.. ഇവിടെ മനുഷ്യൻ വട്ടു പിടിച്ചിരിക്കുമ്പോളാണ് ഓപ്പയുടെ ഒരു തമാശ….

“അമ്മുപ്പറയുന്ന അമ്മുന്റെ മാളു അതാണോ… ആദി പറഞ്ഞ മാളു…

   “എന്താടാ ജിത്തു നിനക്ക്.. ഞങ്ങൾക്ക് ഇവിടെ ഒരു മാളുവേ ഉള്ളൂ അതവളാണ് .അത് തന്നെയാണ്  അമ്മുന്റെ മാളു…

 അതൊക്കെ പോട്ടെ ആദി എന്താ പറഞ്ഞത് മാളൂനെ പറ്റി…

      “ഓപ്പയുടെ വാക്ക്  കേട്ടു സന്തോഷം ആണോ കരച്ചിലാണോ എന്താണെന്നു പറയാൻ അറിയാത്ത അവസ്ഥയിൽ ആയിരുന്നു…..

  ഞാൻ ചോദിച്ചതിന് ഉത്തരം പറയാതെ നീ എന്തു ആലോചിച്ചു നിൽക്കുവാ….

 ഓപ്പേ അത്…

     “ഇവിടെന്താ ഓപ്പയും അനിയനും കൂടി എന്നേം അമ്മുനെയും കൂട്ടാതെ ഒരു സംസാരം…..

  ഒപ്പയോട് എന്തേലും പറഞ്ഞു തുടങ്ങും മുന്നേ തന്നേ ആദി അങ്ങടേക്ക് വന്നു…

  അതൊന്നുല്ല.. ഞങ്ങൾ വെറുതെ…. ബാ കഴിക്കാൻ പോവാം… അവന്റ കൂടെ പോകുമ്പോളും.. തിരിഞ്ഞു ഓപ്പയെ നോക്കി ഒന്ന് കണ്ണു ഇറുക്കി കാണിച്ചു….

   ഓപ്പ ഊണെടുക്കാൻ പോയപ്പോളും ഇടയ്ക്കിടയ്ക്ക് ആദിയുടെ കണ്ണുകൾ കൂത്തമ്പലത്തിലേക്കു നീണ്ടു…

    നീ ഇതെന്താ ഇടയ്ക്കിടയ്ക്ക് പുറത്തേക്കു നോക്കുന്നെ…

   നീ നോക്കുന്ന ആളു പോയിട്ട് മണിക്കൂർ ഒന്നായി…

   ആരു മാളുവോ നീ കണ്ടോ എന്റെ മാളൂനെ..

നിന്റെ മാളുവോ വേറെ ആരേലും മാളുവോ അതൊന്നും എനിക്കറിയില്ല … ഞാൻ ഉമ്മറത്തേക്ക് വന്നപ്പോ ഓപ്പ ആരോടോ സംസാരിക്കുന്നത് കണ്ടു. കുറച്ചു കഴിഞ്ഞു ആ കുട്ടിനോട്  പറയുന്നതു  കേട്ടു “ശരി മാളുന്നു.. അപ്പോ ഒരു കുട്ടി പുറത്തേക്കു പോകുന്നതും കണ്ടു… അതുകൊണ്ടാ ഞാൻ പറഞ്ഞെ മാളു പോയിന്നു..

   “ശേ എനിക്കൊന്നു കാണാൻ കൂടി കഴിഞ്ഞില്ല ഇന്ന്… ഇന്ന് നല്ലൊരു ദിവസായിട്ട് അവളെ ഒന്ന് കാണണം എന്നുണ്ടാരുന്നു…

   അച്ചോടാ പാവം… വിരഹ കാമുകൻ… അവളെ ആകെ ഒരു ദിവസം ആണ് കണ്ടത്.. അതിനു ഇത്രയും പവറോ…

   “ടാ ജിത്തു നിനക്കത് എത്രത്തോളം മനസിലാകും എന്നറിയില്ല.. നിന്നോട് ഞാൻ പറഞ്ഞില്ലേ അവളെ കണ്ടത് മുതൽ എത്രയോ ജന്മം മുന്നേ എന്റെ നെഞ്ചിൽ കേറിയ ഒരു ഫീൽ ആണ്.    എന്റെ ഇട നെഞ്ച് തുടിക്കുന്നത് തന്നെ അവൾക്കു വേണ്ടി ആണെന്ന് തോന്നുവാ..

   “ആ മതി മതി സാഹിത്യം വാ കഴിക്കാം.എനിക്ക്  വിശക്കുന്നു നിന്റെ സാഹിത്യം ഇപ്പൊ ദഹിക്കൂല ….

 “ഒന്ന് പോടാ തെണ്ടി.. തീറ്റിപണ്ടാരം..

   ഊണ് കഴിഞ്ഞു ഞാൻ അമ്മുവുമായി കളിക്കുമ്പോളും ആദിയുടെ ചിന്തകൾ മറ്റെങ്ങോ ആയിരുന്നു….

   കുറച്ചു കഴിഞ്ഞു അമ്മുനെ ഓപ്പയുടെ അടുത്താക്കിയിട്ടു ആദിയുടെ അരികിലേക്ക് നടന്നു..

  “എന്താടാ ഇത്രയും വല്യ ആലോചന.. കുറേ സമയായല്ലോ…

   “അല്ലടാ ഇനി അവൾക്കു എന്റെ അമ്മുനെ അംഗീകരിക്കാൻ കഴിയോ…. അവളെ വേർതിരിച്ചു കാണുവോ….

  അമ്മുനെ എന്റെ കൈയിൽ നീ തരുമ്പോൾ നിന്നോടുള്ള സ്നേഹം കൊണ്ടാണ് എന്താണോ ഏതാണോ ഒന്നും അറിയാതെ ഞാൻ ആ കുഞ്ഞിനെ സ്വീകരിച്ചത്.. പക്ഷെ ഇപ്പൊ..ഇപ്പൊ എന്റെ മോള് തന്നെയാ അവള്…. ജനിച്ചു ദിവസങ്ങൾ മാത്രം പ്രായം ഉള്ളപ്പോൾ എന്റെ നെഞ്ചിൽ ചേർത്തതാണ് അവളെ  ….  അവള് എന്റെ അല്ലെന്നു ഓർക്കാൻ കൂടി വയ്യ എനിക്ക്….

    “അവന്റെ വാക്കുകൾക്ക് കാതോർക്കുമ്പോൾ എന്തിനെന്നറിയാതെ  ഒരു കുറ്റബോധം എന്നെ വന്നുമൂടി… മാളൂനെകാളും നല്ലൊരു അമ്മയെ നിനക്ക് അമ്മുന് കൊടുക്കാൻ കഴിയില്ല ആദി യെന്നു എന്റെ മനസു അവനോട് ഉറക്കെ പറയുന്നുണ്ടായിരുന്നു….

********************************************

     വീടെത്തി, മുത്തശ്ശിയോടൊപ്പം ആഹാരം കഴിക്കുമ്പോളും മനസ്സിൽ ആദിയേട്ടന്റെ മുഖം ഒന്ന് കാണാൻ കഴിഞ്ഞില്ല എന്ന സങ്കടം  ആയിരുന്നു….

     “കഴിച്ചെണീറ്റു മുറിയിലെത്തി  എന്റെ ഓർമകളിലേക്ക് പതിയെ ചേക്കേറി…

  അത്രമേൽ ആഴത്തിൽ നിന്റെ രൂപം എന്നിൽ പതിഞ്ഞിരുന്നു….

അത്രമേൽ നിസ്വാർത്ഥമായി ഞാൻ നിന്നെ സ്നേഹിച്ചിരുന്നു….

അത്രമേൽ ആർദ്രമായി നിന്റെ ചുംബനങ്ങൾ എന്നിൽ ആഴ്ന്നിറങ്ങിയിരുന്നു….

അത്രമേൽ എന്റെ ഹൃദയത്തിനുള്ളിൽ നിന്നെ ഞാൻ ചേർത്തു വെച്ചിരുന്നു…

   “ദേവേട്ട ….

        “മ്…..

     “ദേവേട്ടോ ….

          ”  മ്……

     മൂളല്ലേ ഇങ്ങനെ….വിളികേൾക്കു …

      “ആ പറഞ്ഞോ പെണ്ണെ….

  “അത്.. അതുണ്ടല്ലോ.. പിറന്നാളിന് ദേവേട്ടന് എന്താ സമ്മാനം വേണ്ടത്…..

   “ഒന്നും വേണ്ട….

   “അങ്ങനെ പറയല്ലേ…. ന്താ വേണ്ടതെന്നു  പറയു…

  “എന്തു പറഞ്ഞാലും തരോ…

   കുറുമ്പൊടെ എന്റെ മടിയിൽ കിടന്നിട്ടു പറയുന്ന ദേവേട്ടനെ ഒന്ന് നോക്കിയിട്ട് മറുപടി കൊടുത്തു…

  “ആം നോക്കട്ടെ എന്താ വേണ്ടത് പറയു…

  “അത്….. അതെനിക്കൊരു ഉമ്മ തന്നാൽ മതി…

    “അയ്യേ ദാരിദ്ര്യം….. വേറെ വല്ലോം പറ മനുഷ്യ അങ്ങട്…

  ആ.. ഈ കാര്യത്തിൽ ഞാൻ നല്ല ദാരിദ്ര്യം പിടിച്ചവനാ…

   വേറെ എന്തേലും പറയു ദേവേട്ടാ കളിക്കാതെ…

   “ഒന്നും വേണ്ട എന്റെ നന്ദൂട്ടിയെ.. എന്റെ എല്ലാ പിറന്നാളിനും നീ എന്റെ ഒപ്പം ഉണ്ടായാൽ മതി… എന്റെ ഒപ്പം,  എന്റെ നെഞ്ചോട് ചേർന്നു.എന്റെ പ്രാണനിൽ കലർന്നു . അതിലും വല്യ സമ്മാനം ഈ ആദിദേവ് നു വേറെ കിട്ടാനില്ല.  

    “ഞാൻ ഉണ്ട് ദേവേട്ട.. ഒരു നിഴലായി കൂടെ.. പക്ഷെ ഓർമകളിൽ നിന്നും നീ എന്നെ മായ്ച്ചു കളഞ്ഞു…. മറവികളുടെ ഏതോ താഴ്വരകളിൽ  നീ എന്റെ ഓർമകളെ തളച്ചിട്ടിരിക്കുന്നു….എന്നെങ്കിലും അത് വീണ്ടെടുക്കാൻ കഴിയോ…. അറിയില്ല…. ഒന്നും അറിയാതെ നിന്നെ പ്രണയിച്ചു പ്രണയിച്ചു ആ വേദനകളിൽ വെന്തുരുകുന്നു ഇന്ന് ഞാൻ…

“എനിക്കായ് കരുതിവച്ച അവസാന

ഇതളും പൊഴിക്കുമ്പോൾ ഞാൻ

നിന്നോട് ചോദിക്കും, എന്തേ എന്നെ നീ കാണാതെ പോയി..

 നിന്നരികിൽ ഞാൻ നിന്നിട്ടും അറിയാതെ

എന്നെ തിരഞ്ഞു ദൂരേക്ക് പോയതെന്തേ…

ഒടുവിൽ തേടി മടുത്തു നീ മടങ്ങിയപ്പോഴേക്കും

നിനക്കായ്‌ കരുതിവച്ച അവസാന ഇതളും

എന്നിൽ നിന്നും പൊഴിഞ്ഞിരിക്കും …

ആ ഇതളും മണ്ണോടു ചേർന്നു തുടങ്ങിയപ്പോൾ..

വെറുതെ ഞാനോർത്തുന്നു.. ഇനി ഒരു ജന്മം ഉണ്ടങ്കിൽ… നീ എന്നെ അറിയാതെ അല്ല.. എന്നെയറിഞ്ഞു നിന്നിലായ് അലിയണമെന്ന്…

  നിന്റെ ഹൃദയതന്ത്രികളിൽ അലിഞ്ഞു ചേർന്ന് മയങ്ങണം…

   “കണ്ണേട്ടൻ വന്നു വിളിച്ചപ്പോളാണ് ഓർമകളിൽ നിന്നും ഉണർന്നത്…

  “മാളൂട്ടി….

    “നീ എന്തോർത്തിരിക്കുവാ…

“ഒന്നുല്ല ഏട്ടാ.. പഴയകാര്യങ്ങൾ.. ഓർമ്മകൾ ആണല്ലോ ഇന്നെന്നിലെ ശ്വാസത്തെ ഉണർത്തുന്നത് .അത് കൂടെ ഇല്ലങ്കിൽ ഞാൻ ഇല്ലാണ്ടായി പോകില്ലേ…

  ഏട്ടാ ഇന്ന് ജിത്തൂവേട്ടനെ കണ്ടു..

   എവിടെ വച്ച് …   

  ദേവേട്ടന്റെ വീട്ടിൽ….. ഇന്നു ആദിയേട്ടന്റെ പിറന്നാൾ ആണ്…

   നീ കണ്ടോ ആദിയെ…

   കാണാൻ കഴിഞ്ഞില്ല   ….. കാണണം എന്നുണ്ടായിരുന്നു..

  നമുക്ക് അമ്പലത്തിൽ പോകാം കണ്ണേട്ടാ.. ഇന്ന് ദേവേട്ടന്റെ  പേരിൽ പൂജ ഉണ്ട്….

   പോവാം…. ഞാൻ കുളിച്ചിട്ടൊക്കെ വരാം നീയും റെഡിയായിക്കോ….

**************************************

വൈകിട്ട് അമ്പലത്തിൽ പോകുമ്പോളും മനസ്സ് എന്തോ വല്ലാത്ത വീർപ്പുമുട്ടലിലായിരുന്നു…. അവളെ കാണാൻ കണ്ണു തുടിക്കുന്നുണ്ട്.. പക്ഷെ അവളെ പറ്റി ഒന്നും അറിയില്ല വീടെവിടയെന്നറിയില്ല.. പേര് മാത്രം… അല്ലാതെ വേറെ ഒന്നും അറിയില്ല…. ഒന്നും. പക്ഷെ അവളെന്റെ എല്ലാമാണെന്ന് അറിയാം.. ഒരു ദിവസം കൊണ്ടുതന്നെ എന്നിൽ മാറ്റങ്ങൾ തീർത്തവളാണെന്നു അറിയാം..

    മാളൂന്റെ ഓർമകളിൽ മയങ്ങി  അമ്പലത്തിൽ എത്തിയപ്പോൾ ജിത്തു അവിടെ ഉണ്ടായിരുന്നു..   അമ്മുനെ ജിത്തൂന്റെ കൈയിൽ കൊടുത്തിട്ടു അമ്മയോടും ഓപ്പയോടും ഒപ്പം അകത്തേക്ക് നടന്നു..

 അമ്പലത്തിലെ കാശു കൊടുക്കാനുണ്ടായിരുന്നു…

   ആദിയുടെ കൈയിൽ നിന്നും  അമ്മുനെ വാങ്ങി കളിപ്പിച്ചോണ്ടിരുന്നപ്പോളാണ് പെട്ടന്നു അവൾ മാളൂട്ടി ന്നു വിളിച്ചു കൊണ്ട് എന്നിൽ നിന്നും ഇറങ്ങി ഓടിയത്….

ദൂരെ നിന്നും മാളുവും  അവളോടൊപ്പം വരുന്ന   ആളെയും  കണ്ടു ഞാൻ  പതിയെ എണീറ്റു

    തുടരും…

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!