Skip to content

നാഗകന്യക – Part 8

Nagakanyaka Novel

എന്റെ ശ്വാസം നിലക്കാതെ അങ്ങ് അങ്ങയുടെ സാമ്രാജ്യത്തിൽ നിന്നും പുറത്ത് വരരുത്…

നാഗമണിക്യത്തിന്റെ വെട്ടം ദത്തന്റെ  ദൃഷ്ടിയിൽ കൊടുക്കരുത്….

ഞാൻ വരുന്നു…

അങ്ങയെയും നാഗമാണിക്യത്തെയും സംരക്ഷക്കാൻ…..”

അതും പറഞ്ഞു ഹരിഹരൻ….

പൂജാമുറിയിലെ മൂലയിലെ ഒരു താളിയോലഎടുത്തു….

പിന്നെ പതിയെ അതിലേ മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങി…

ഇരു കൈകളും വായുവിൽ ഉയർത്തി…

പിന്നെ കളത്തിലെ വടക്കേ മൂലയിൽ  മഞ്ഞൾ പൊടി തൂവി ചുവന്ന പട്ടു കൊണ്ട് പൊതിഞ്ഞ   ഗ്രന്ഥത്തിനു മുകളിലേക്ക് വലതു കൈത്തലം അമർത്തി…

പിന്നെ ഇടതു കൈ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു ഒരു നിമിഷം കണ്ണുകൾ അടച്ചു….

വലതു കയ്യിലൂടെ ഒരു വിറയൽ ശരീരത്തിലേക്ക് പ്രവഹിക്കുന്നത് ഹരിഹരൻ അറിയുകയായിരുന്നു….

“കാത്ത് കൊള്ളണമേ നാഗത്താൻമാരെ..

ഗുരു കാരണവന്മാരേ…

ഉന്മൂലനം ചെയ്യാൻ കച്ചകെട്ടിയിറങ്ങിയ ദത്തനേ ഇല്ലായ്മ ചെയ്യാൻ ഈ വഴി മാത്രമേ ഇനി എനിക്ക് മുന്നിലുള്ളൂ..

തറവാടിനെയും കാവിനെയും സംരക്ഷിക്കാൻ ഞാൻ സ്വയം കവചമാകുന്നു..

ശക്തി തരണേ…

അനുഗ്രഹിക്കണേ….”

ഗ്രന്ഥത്തിലേക്ക് ഒന്നുടെ വലതു കൈ അമർത്തി ഹരിഹരൻ പ്രാർത്ഥിച്ചു…

പിന്നെ ഗ്രന്ഥം ഇരു കൈ കൊണ്ടും എടുത്തു…

പതിയെ നെറ്റി ഗ്രന്ഥത്തിൽ മുട്ടിച്ചു…

പതിയെ എഴുന്നേറ്റു..

പൂജാമുറിയുടെ തെക്കേ മൂലയിലെ കുത്തുവിളക്കിൽ അല്പം എണ്ണ പകർന്നു..

തിരി ഉയർത്തി വെച്ചു..

ഇടതു കൈകൊണ്ട് കുത്തു വിളക്ക് എടുത്തു പിടിച്ചു മുന്നോട്ട് നടന്നു…

പൂജാമുറിയുടെ വലതു മൂലയിലെ വാതിൽ പതിയെ തള്ളി…

വർഷങ്ങളായി അടഞ്ഞു കിടന്നിരുന്ന ആ വാതിൽ ഞെരുക്കത്തോടെ പതിയെ തുറന്നു…

മുന്നിലേക്ക് വലതു കാൽ എടുത്തു വെച്ചു ഹരിഹരൻ മുന്നോട്ട് നടന്നു…

കുത്തു വിളക്കിന്റെ വെട്ടത്തിൽ മുന്നോട്ട് പോകേ പോകേ..

മുറിചെറുതായി ചെറുതായി വരുന്നുണ്ടായിരുന്നു….

കുറച്ചു കൂടി മുന്നോട്ട് കടന്നു ചെല്ലുമ്പോൾ വഴിയടഞ്ഞു മുന്നോട്ട് പോകാൻ കഴിയാതെ ഹരിഹരൻ നിന്നു…

ശരീരം തിരിക്കാൻ പോലുമുള്ള വീതിയില്ലാത്ത ആ മുറിയിൽ ഇനി എങ്ങനെ എന്ന് ആലോചിച്ചു ഹരിഹരൻ…

പിന്നെ ഇരു കണ്ണുകളും അടച്ചു…

കുറച്ചു നേരത്തിനു ശേഷം കണ്ണുകൾ പതിയെ തുറന്നു…

കുത്തു വിളക്ക് ഭിത്തിയോട് ചേർത്ത് പിടിച്ചു…

വാതിൽ പോലെ ഒരു പാളി…

അത് കരിങ്കല്ല് കൊണ്ട് മറച്ചു വെച്ചിരിക്കുന്നു…

കുത്തു വിളക്ക് താഴേക്ക് വെച്ച്..

ഗ്രന്ഥം ഇടതു കയ്യിലേക്ക് മാറ്റി നെഞ്ചോടു ചേർത്ത് പിടിച്ചു…

ചുമരിനോട് ചേർന്നു ഒരു വലിയ ഇരുമ്പ് ദണ്ടിൽ വലതു കൈ അമർത്തി….

പിന്നെ സർവ്വ ശക്തിയുമെടുത്ത് താഴേക്ക് വലിച്ചു…

വല്ലാത്തൊരു ശബ്ദത്തോടെ കരിങ്കല്ല് താഴേക്ക് വീണു…

കുത്തു വിളക്കിന്റെ വെട്ടത്തിൽ താഴേക്ക് വീണ കരിങ്കല്ലിന്റെ വിടവിലൂടെ ഒരു പാത മുന്നോട്ട് തുറന്നു…

ഒരു കാൽ അകലത്തിൽ വീണ ആ വിള്ളൽ..

പതിയെ…

കവച്ചു വെച്ചു  ഹരിഹരൻ മുന്നോട്ട് നടന്നു…

കുത്തു വിളക്കിന്റെ വെട്ടത്തിൽ മുന്നിൽ കണ്ട കാഴ്ച ഹരിഹരനേ ഞെട്ടിച്ചു…

താൻ ആരാധിക്കുന്ന പൂജാമുറി പോലെ ഇവടെയും തിരി കെടാത്ത നിലവിളക്കും…

മഞ്ഞൾ പൊടിയിൽ കുങ്കുമം തൂവിയ നാഗ കളവും..

അതിൽ നിറയെ സ്വർണ നിറമുള്ള വെളിച്ചവും..

കണ്ണ് ഒരു നിമിഷം മഞ്ഞളിച്ചു പോയി ഹരിഹരന്റെ…

കുത്തു വിളക്ക് താഴെ വെച്ച്…

ഗ്രന്ഥം കെടാവിളക്കിന് മുന്നിലേക്ക് സമർപ്പിച്ച ആ നിമിഷം പൂജാമുറിയിലെ നിലവിളക്കുകൾ എല്ലാം സ്വയം തിരി തെളിയിച്ചു…

കർപ്പൂരം കൊണ്ട് പൂജാമുറിയിലെ കളത്തിൽ പ്രഭ കൂടുതൽ മനോഹരമായി…

ഇതെല്ലാം കണ്ട് ഹരിഹരൻ തൊഴുകയ്യോടെ നിന്നു…

“ഹരിയേ…”

പൂജാ മുറിയുടെ വലതു ഭാഗത്തു നിന്നും ഒരു വിളി കേട്ട് ഹരിഹരൻ അങ്ങോട്ട് നോക്കി…

ഏഴു തിരിയിട്ട് കത്തിച്ച നിലവിളക്കിന് താഴെയുള്ള മൺ പുറ്റിൽ നിന്നും പതിയെ ഒരു സ്വർണ നാഗം പുറത്തേക്ക് വന്നു..

“മോനേ….

ഏഴു തലമുറയ്ക്കു ലഭിക്കാതെ പോയ മഹാഭാഗ്യമാണ് ഇന്ന് ഹരിയേ തേടി വന്നിരിക്കുന്നത്….”

നിലവിളക്കിനു താഴെ പത്തി വിടർത്തി നിന്നു കൊണ്ട് സ്വർണ നാഗം പറയുന്നത് കേട്ട് ഹരിഹരൻ ഞെട്ടി…

“മോൻ ഞെട്ടേണ്ട….

ഞാൻ ഈ പൂജാമുറിയുടെ കാവലാളാണ്…

തലമുറയായി കെടാതെ ഈ തിരി നാളം ഞാൻ സംരക്ഷിച്ചു പോന്നു..

ഇന്ന് ഈ ദീപപ്രഭയിൽ സർവ്വം മറന്നു ഞാൻ നിന്നു പോകുന്നു…

നാഗകന്യകയുടെ ദർശനം ഇന്നു മകന് സാധ്യമാകുന്നു….

നാഗമാണിക്യം ഇന്ന് മകന് മുന്നിൽ പ്രത്യക്ഷമാകും…”

“അടിയനോ…

നാഗകന്യകയോ…

നാഗമാണിക്യമോ…”

ശബ്ദം ഇടറി പുറത്തേക്ക് വന്നില്ല ഹരിഹരന്റെ….

“അതേ മകനേ…

ദാ…

അങ്ങോട്ട് നോക്കൂ…..”

വലതു വശത്തേക്ക് തന്റെ പത്തി ചെരിച്ചു കൊണ്ട് സ്വർണ നാഗം പറഞ്ഞതു കേട്ട് ഹരിഹരൻ വലത്തോട്ട് നോക്കിയതും….

കണ്ണുകൾ ഒരു നിമിഷം മഞ്ഞളിച്ചു പോയി….

ഇരു കൈകൊണ്ടും കണ്ണുകൾ പൊത്തി പിടിച്ചു…

കുറച്ചു നേരം മുഖം താഴ്ത്തി നിന്നു..

പിന്നെ പതിയെ പതിയെ കൈകൾ പിന്നിലേക്ക് വലിച്ചു…

മുന്നിലേ കാഴ്ച കണ്ട് ഹരിഹരൻ ബോധം മറഞ്ഞു താഴേക്ക് വീണു…

കളത്തിലെ മഞ്ഞൾ പൊടി തൂകിയ തറയിൽ ഹരിഹരിന്റെ മുഖം അമർന്നു….

“കണ്ണുകൾ തുറന്നു കാണൂ…

ഇത് ഒരു ഭാഗ്യമാണ് മോനേ…

ഒരു മകനെയെങ്കിലും നേരിൽ കാണാൻ കഴിഞ്ഞ ഒരു അമ്മയുടെ ഭാഗ്യം…

നാഗ കന്യകയായ എന്റെ മക്കളാണ് എല്ലാരും…

നിങ്ങളുടെ മുന്നിൽ എനിക്ക് എപ്പോ വേണേലും വരാം..

പക്ഷേ എന്റെ മുന്നിലേക്ക് ഏഴ് തലമുറക്ക് ശേഷമാണ് ഒരു മകൻ വരുന്നത്….

ഈ വരവിനു ഒരു ലക്ഷ്യമുണ്ട്…

ആ ലക്ഷ്യം മോൻ നേടണം…

അതിനായ് ഈ അമ്മ പറയുന്നത് മോൻ കേൾക്കണം…

വാ..

കണ്ണ് തുറന്നു എഴുന്നേറ്റു വാ….”

മുഖത്ത് വെള്ളം ന്തോ വീണത് പോലെ തോന്നി ഹരിഹരൻ ചാടിയെഴുന്നേറ്റു…

മുന്നിലേ കാഴ്ച്ച ഹരിഹരനെ വീണ്ടും ഞെട്ടിച്ചു….

ചുരുണ്ടു കിടക്കുന്ന വലിയ ഒരു നാഗം…

തറവാടിന്റെ മേൽക്കൂര മുട്ടി നിൽക്കുന്ന ആ നാഗത്തിന്റെ നെറ്റിയിൽ നിന്നും കണ്ണ് മഞ്ഞളിക്കുന്ന പ്രകാശം പരത്തുന്നതെന്തോ..

അത് ന്താണ് ന്നു മാത്രം ഹരിഹരനു മനസിലായില്ല…

പതിയെ പതിയെ നാഗം പത്തി താഴേക്ക് കൊണ്ട് വന്നു ഹരിഹരിന്റെ മുഖത്തിന്‌ നേരെ നിന്നു….

വജ്രം പോലെ വെട്ടിതിളങ്ങുന്ന

ഉരുണ്ട രൂപത്തിലുള്ള ന്തോ ഒന്ന് നാഗത്തിന്റെ നെറ്റിയിൽ നിന്നും വെളിച്ചം പകർന്നു കൊണ്ടിരുന്നു…

“നാഗമാണിക്യം….

നാഗകന്യക….”

ഹരിഹരൻ വിക്കി വിക്കി…

വാക്കുകൾ മുറിഞ്ഞു…

സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി…

ഇരു കയ്യും കൂപ്പി..

നിറകണ്ണുകളോടെ….

ഹരിഹരൻ കളത്തിലേക്കിരുന്നു..

അമ്മേ…

കാത്ത് കൊള്ളണമേ…

അടിയങ്ങളെ കാത്തു കൊള്ളേണമേ..”

“ദത്തൻ….

മ്മടെ തറവാട് മുടിപ്പിക്കും മുൻപേ ചെയ്തു തീർക്കാൻ ഒരു ജോലി കൂടിയുണ്ട് നിനക്ക്….”

നാഗകന്യക പറഞ്ഞത് കേട്ട് ഹരിഹരൻ മുഖമുയർത്തി നോക്കി…

“തറവാട് മുടിപ്പിക്കുമെന്നോ…”

വിശ്വാസം വരാതെ ഹരിഹരൻ ചോദിച്ചു..

“മ്മ്…..

ചില അവതാരങ്ങൾ അങ്ങനയാണ്….

ഏഴു തലമുറയ്ക്ക് ശേഷം ഒരു മാറ്റമുണ്ടാവും….

ആ മാറ്റമാണ് ഇനി വരാൻ പോകുന്നത്….

നാഗമാണിക്യം ദത്തൻ കൈക്കലക്കി കൊണ്ട് പോകും…

പക്ഷേ..

അത് അനുഭവിക്കാനുള്ള യോഗം അവനുണ്ടാവില്ല…

പക്ഷേ…

നാഗമാണിക്യം നമ്മളിലേക്ക് തിരിച്ചു കൊണ്ട് വരാൻ….

നമ്മുടെ തലമുറ നിലനിൽക്കണം….”

“അതെങ്ങനെ അമ്മേ…

ഇനിയുള്ള തലമുറയിൽ ഒരാള് പോലുമില്ലാതെ…

എങ്ങനെ നിലനിൽക്കും….”

ഹരിഹരൻ ചോദിച്ചു…

“നിന്നിലൂടെ….

സാവിത്രിയിലൂടെ….”

“അമ്മേ…

അരുതാത്തത് പറയല്ലേ അമ്മേ….

സരസു മോള് പോയി ചിത അണഞ്ഞിട്ടില്ല…

അതിനു മുൻപേ…

ഇങ്ങനെയൊന്നും പറയല്ലേ..

നെഞ്ച് വിങ്ങുന്നു….”

“ഇന്ന് ഒരു രാത്രി കൂടി കഴിഞ്ഞാൽ ദത്തൻ സർവ്വശക്തനാവും…

അവൻ എത്ര ശക്തിയെടുത്താലും…

ഈ തറവാട് തകരില്ല..

പക്ഷേ…

മനുഷ്യ ജന്മങ്ങൾ ഈ തറവാട്ടിൽ ഉണ്ടാവില്ല….

നാഗമാണിക്യം അവൻ കൈക്കലാക്കിയാലും…

നാഗമാണിക്യത്തിന്റെ ഒരു നുള്ളിന്റെ അംശം ഈ പൂജാമുറിയിൽ ഉണ്ടാവും…

ആ പ്രഭാ വലയത്തിൽ എന്നെങ്കിലും ഈ തറവാട്ടിൽ വീണ്ടും തിരി തെളിയും…

സർവ്വം നശിച്ചു ക്ഷെയിച്ചു പോയ നാഗത്തറയിൽ എന്നെങ്കിലും ഒരു കന്യക തിരി തെളിയിച്ചാൽ വീണ്ടും പുനർജന്മമായി ഞാൻ അവതരിക്കും…

ആ കന്യക ഹരിഹന്റെ ബീജത്തിൽ നിന്നും പിറന്നതാവണം…”

“അമ്മേ എനിക്കെങ്ങനെ…”

“ഇന്ന് നീ സാവിത്രിയേ പ്രാപിക്കണം….

കന്യകയെ പ്രാപിക്കും പോലെ…”

“അമ്മേ…”

അലറി കരഞ്ഞു ഹരിഹരൻ…

“ഈ അവസ്ഥയിൽ..

എങ്ങനെ അമ്മേ…

സ്വന്തം മകളുടെ മരണം കൊണ്ട് തകർന്നു പോയ ഞങ്ങൾ എങ്ങനെ…”

വിമ്മി പൊട്ടി ഹരിഹരൻ ചോദിച്ചു…

“എല്ലാം മായയാണ് മോനേ…

മായ…

ഇന്ന് നീ തിരിച്ചു സാവിത്രിയുടെ അടുത്തേക്ക് എത്തുന്നതൊന്നും നീയോ സാവിത്രിയോ അറിയില്ല…

നിങ്ങൾ അറിയാതെ തന്നേ നിങ്ങൾ ഒന്ന് ചേരും..

ഒരു ഉറക്കം കഴിഞ്ഞു ഉയരുമ്പോൾ നടന്നതൊന്നും നിങ്ങളിൽ അവശേഷിക്കില്ല…

പക്ഷേ സാവിത്രിയുടെ ഉള്ളിൽ ഈ തലമുറയിലെ ബീജം മുളപൊട്ടിയിരിക്കും…

ഇനി എല്ലാം മായ…”

നാഗകന്യക പതിയെ നാഗമാണിക്യം ഹരിഹരന്റെ നെറ്റിയിലേക്ക് മുട്ടിച്ചു…

ശരീരം മൊത്തം വിറകൊണ്ട് ഹരിഹരൻ പിടിച്ചു…

പിന്നെ കണ്ണുകൾ മറഞ്ഞു കളത്തിലേക്ക് വീണു..

***********************************

“ഹ ഹാ…”

ദത്തൻ പൊട്ടിച്ചിരിച്ചു കൊണ്ട് പൂജാ മുറിയിൽ നിന്നും പുറത്തേക്ക് വന്നു…

പിന്നെ തെക്കേ പറമ്പിൽ നിൽക്കുന്ന കാഞ്ഞിര തൈക്കുമുന്നിൽ വന്നു മുട്ട് കുത്തി നിന്നു…

ഇരു കൈ കൊണ്ടും ശക്തിയോടെ ഭൂമിയിൽ ഇടിച്ചു….

ശക്തമായ ശബ്ദത്തോടെ മണ്ണ് വിണ്ടു കീറി…

വലിയൊരു ഗർത്തമായി മാറി…

ദത്തൻ മറ്റൊന്നും ആലോചിക്കാതെ ആ ഗർത്തത്തിലേക്ക് എടുത്തു ചാടി….

ഒരുപാട് താഴ്ചയിലേക്ക് താഴ്ന്നതിനു ശേഷം…

ഏതോ ഒരു മരത്തിന്റെ വേരിൽ തട്ടി നിന്നു….

ഇരു കൈകൊണ്ടും ആ വേര് വലിച്ചു പറിച്ചെടുത്തു ദത്തൻ….

വേരിൽ പറ്റി പിടിച്ച മണ്ണിൽ നിന്നും ഒരുനുള്ള് മണ്ണെടുത്തു വായിലേക്ക് വെച്ച് പതിയെ ചവച്ചിറക്കി…

പിന്നെ ആഞ്ഞു പുറത്തേക്ക് തുപ്പി…

ആ തുപ്പലിലിൽ രക്തം പുറത്തേക്ക് ചീറ്റി…

പിന്നേ വേര് ചുണ്ടോട് ചേർത്ത് പിടിച്ചു….

ഒന്നുടെ തുപ്പി….

രക്തം വേരിലൂടെ അരിച്ചു താഴേക്ക് വീണു…

ഇരു കൈകളും ഉയർത്തി വേരുമായി ദത്തൻ മുകളിലേക്ക് പാഞ്ഞു….

മുകളിൽ വന്നു ഇരു കാലും ഉറപ്പിച്ചു മണ്ണിൽ ആഞ്ഞു ചവിട്ടി….

വല്ലാത്തൊരു ശബ്ദത്തോടെ വിണ്ടു കീറിയ ഭൂമി നിരങ്ങി പഴയ രൂപത്തിലേക്ക് വന്നു….

“ദത്തനോടോ നിന്റെ കളി….

നീ നിന്റെ ഭാര്യയെ പ്രാപിക്കുന്നത് എനിക്കൊന്നു കാണണം ഹരിഹരാ…

അത് ഒരിക്കലും നടക്കില്ല ഹരിഹരാ..

അതിന് മുന്നേ സാവിത്രി പിടിഞ്ഞു വീണിരിക്കും….

ദാ…

നീ കണ്ടോ…”

കയ്യിലേ വേര് വായുവിൽ എറിഞ്ഞു തിരികെ കയ്യിലേക്ക് പിടിക്കും മുൻപ് ഒന്ന് കരണം മറിഞ്ഞു ദത്തൻ വായിലൂടെ രക്തം പുറത്തേക്ക് ചീറ്റി…

ഈ സമയം കുളി കഴിഞ്ഞു മുറിയിലേക്ക് വരികയായിരുന്ന സാവിത്രി ബോധരഹിതയായി താഴേക്ക് വീണു….

“സാവിത്രി….

സാവിത്രി…

ന്താ ഒരു ശബ്ദം കേട്ടത് ഇവിടെ….”

ഹരിഹരൻ കോലായിൽ നിന്നും അകത്തേക്ക് നടന്നു വന്നു ചോദിച്ചു….

“അയ്യോ….

ന്ത് പറ്റി പെണ്ണേ നിനക്ക്…”

താഴെ വീണു കിടന്ന സാവിത്രിയേ ഇരു കൈ കൊണ്ടും കോരിയെടുത്തു കിടപ്പ് മുറിയിലേക്ക് കൊണ്ട് പോയി കട്ടിലിൽ കിടത്തി ഹരിഹരൻ…

“സാവിത്രി…

സാവിത്രി….

കയ്യെത്തിച്ചു മേശമേൽ ഇരുന്ന ജഗിലേ വെള്ളം സാവിത്രിയുടെ മുഖത്തേക്ക് തെളിച്ചു ഹരിഹരൻ..

പിന്നെ കവിളിൽ പതിയെ തട്ടി….

സാവിത്രി പതിയെ കണ്ണുകൾ തുറന്നു…

“ന്താ…

ന്താ പറ്റിയത് ന്റെ പെണ്ണിന്…”

സാവിത്രിയുടെ..

കവിളിൽ പതിയെ തലോടി കൊണ്ട് ഹരിഹരൻ ചോദിച്ചു…

“ഒന്നുല്ല ഏട്ടാ…

പെട്ടന്ന് തട്ടി തടഞ്ഞു വീണു ന്നു തോന്നുന്നു…”

“മ്മ്..

ഞാൻ പേടിച്ചു പോയി ട്ടോ…”

“ന്തിനാ ഏട്ടാ പേടി..

ദേ..

ഇത്തിരി നേരം ന്റെ അടുത്തൊന്നു ഇരുന്നേ…

നടു നല്ല വേദന…

ഒന്ന് തിരുമി തന്നേ…”

ഒരു വശത്തേക്ക് ചെരിഞ്ഞു കിടന്നു കൊണ്ട് സാവിത്രി പറഞ്ഞു…

മുണ്ടും നേരിയതും ധരിച്ചു..

ഒരു വശത്തേക്ക് ചരിഞ്ഞു കിടന്ന സാവിത്രിയുടെ മടങ്ങിയ വയറിൽ ഹരിഹരൻ പതിയെ കൈ വെച്ചു…

“അവിടെ അല്ല…

മുകളിൽ…”

ഒന്നുടെ ഇളകി കിടന്നു സാവിത്രി…

നേര്യത് മാറ്റി…

നനുത്ത ജല കണങ്ങൾ പുറത്ത് ഒട്ടി പിടിച്ചു കിടപ്പുണ്ടായിരുന്നു….

നനുത്ത രോമങ്ങൾക്കിടയ്യിലൂടെ ഹരിഹരൻ പതിയെ വിരലോടിച്ചു…

“ശ്ശോ…

ഏട്ടാ ഇക്കിളി ആവുന്നു എനിക്ക്…”

ഹരിഹരൻ ഒന്നുടെ കൈ മുകളിലേക്ക് കൊണ്ട് പോയി….

“യ്യോ….

ന്തിനാ അങ്ങോട്ട് പോകുന്നെ…

എനിക്ക് അവിടെ വേദനയില്ല ട്ടോ..”

സാവിത്രി കുറുകി….

ഹരിഹരൻ പതിയെ തന്റെ അധരങ്ങൾ സാവിത്രിയുടെ മടങ്ങി കിടന്ന വയറിൽ   മുട്ടിച്ചു…

“ഹാ…”

സാവിത്രി ഒന്ന് മൂളി…

അധരങ്ങൾ മുകളിലേക്ക് ചലിക്കാൻ തുടങ്ങി…

പതിയെ സാവിത്രി തിരിഞ്ഞു കിടന്നു..

രണ്ടാളുടെയും അധരങ്ങൾ അമർന്നു…

പതിയെ സാവിത്രിയുടെ വിരൽ ഹരിഹരന്റെ പുറത്ത് താളം പിടിക്കാൻ തുടങ്ങി….

ഈ നിമിഷം കണ്ണുകളിൽ അന്ധകാരം പടർന്നു കയറിയ ദത്തൻ മുഷ്ടി ചുരുട്ടി കളത്തിലെ നിലവിളക്കിൽ ആഞ്ഞിടിച്ചു….

ഒറ്റ തിരിയിലെ നിലവിളക്കിലേക്ക് ദത്തന്റെ രക്തം പടർന്നു…

തിരി കെട്ട നിലവിളക്ക് ശിരസിൽ വെച്ച് കൊണ്ട് ദത്തൻ പൂജാ മുറിയിൽ നിന്നും പുറത്തേക്ക് വന്നു…

ഈ നിമിഷം സാവിത്രി…

ഒന്ന് തേങ്ങി…

ആദ്യമായി പ്രാപിക്കുന്ന വേദന അവളുടെ തൊണ്ടയിൽ നിന്നും പുറത്തേക്ക് വരും മുൻപേ ഹരിഹരൻ അധരം കൊണ്ട് സാവിത്രിയുടെ അധരം കവർന്നു…..

സാവിത്രിയുടെ തേങ്ങൽ….

ഹരിഹന്റെ പുറത്തു നഖമുനയായി പെയ്തിറങ്ങി…

ഈ നിമിഷം മേലേ തൊടി തറവാടിന്റെ പടിപ്പുര കടന്നു…

തലയിൽ തിരി കെട്ട നിലവിളക്കുമായി ദത്തൻ…

തറവാടിന്റെ മുറ്റത്തേക്ക് കാലെടുത്തു വെച്ചു…

************************************

ഇന്ന് ഇത്രേ ഒള്ളു ട്ടോ…

കഴിഞ്ഞ പാർട്ടിൽ തന്ന കമന്റ് കണ്ടു ഒരുപാട് സന്തോഷം ണ്ടായിട്ടോ…

ഇന്ന് സംഭഷണം കുറവാണ്…

കാരണം എങ്ങനെ എന്ന് അറിയിക്കണം എന്നായിരുന്നു ലക്ഷ്യം…

അതോണ്ട് ത്രിൽ ഇച്ചിരി കുറവായിരുന്നു…

അടുത്ത ഭാഗത്ത്‌ മ്മക്ക് അത് മാറ്റിയെടുക്കാം ട്ടോ

 

 

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

കൂടെയുണ്ടെങ്കിൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Nagakanyaka written by Unni K Parthan

3.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!