Skip to content

യാമം – ഭാഗം 8

yamam-novel

രാവിലെ വർക്കിയും മറിയ കുട്ടിയും ജോജിയും കൂടി വന്നു. കുറച്ചുനേരം ത്രേസ്യാമ്മയും  ജാസ്മിനും ജോമിന യുമായി സംസാരിച്ചിരുന്നു.

മരണത്തിനുശേഷം തകർന്നുപോയ അവർ ക്രമേണ സാധാരണനിലയിലേക്ക് തിരിച്ചുവരുവാൻ  തുടങ്ങിയിരിക്കുന്നു.

ഒരു വരുമാനമാർഗം ഇല്ല എന്നതാണ് ഇപ്പോൾ അവരെ അലട്ടുന്ന പ്രശ്നം.

ആവശ്യമുള്ള പണം വേണം നിത്യവൃത്തിക്കു, അതിന് എന്ത് ചെയ്യും?

എന്തെങ്കിലും ജോലി അന്വേഷിക്കണം.

ഓടിനടന്നു വീട്ടിലെ ജോലികൾ ചെയ്തു അമ്മയ്ക്കും അനിയത്തിക്കും ധൈര്യം കൊടുക്കുന്നുണ്ട് ജാസ്മിൻ.

സംഭവിക്കാനുള്ളത് സംഭവിച്ചു.

ഇനി മുന്നോട്ടുപോകണമെങ്കിൽ കഴിഞ്ഞ കാര്യങ്ങൾ മറക്കാൻ ശ്രമിക്കണം.

വീടിന്റെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്വം താനേറ്റെടുക്കണം.

അവനവന്റെ ദുഃഖം ഉള്ളിൽ ആരും കാണാതെ ഒളിപ്പിച്ചുവെച്ച മറ്റുള്ളവരെ സന്തോഷിപ്പിക്കുവാൻ  ശ്രമിച്ചുകൊണ്ടിരുന്നു ജാസ്മിൻ

കാപ്പികുടി കഴിഞ്ഞു യാത്ര പറഞ്ഞു ഇറങ്ങാൻ നേരം വർക്കി പറഞ്ഞു.

“ത്രേസ്യാമ്മേ, ഞങ്ങൾ ഇങ്ങോട്ടു ഇപ്പോൾ വന്നതിന്  ഒരു കാര്യമുണ്ട്, എന്തായാലും ഇങ്ങനെയൊക്കെ സംഭവിച്ചു,എനിക്ക് ദുഃഖമുണ്ട്,എന്റെ ചെറുപ്പം മുതലുള്ള കൂട്ടുകാരൻ അല്ലായിരുന്നോ തോമ,

ഒരു ദിവസം ഒന്നും പറയാതെ അവൻ അങ്ങു  പോയപ്പോൾ ഒരു ശൂന്യത.

ഇവിടെയും അങ്ങനെ തന്നെ.

ഇവിടെ ഇനി ഒരു ആൺ തുണ  ഇല്ല.

അതുകൊണ്ട് ഒരു കാര്യം പറയാൻ പോകുവാ,  പറ്റുകയില്ല എന്ന് പറഞ്ഞേക്കരുത്,എന്റെ ചെറുക്കൻ  ജോജിക്ക് ഇവിടുത്തെ ജാസ്മിനെ  ഇഷ്ടമാണെന്ന്.  അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമാണെന്ന് കേൾക്കുന്നത് അതുകൊണ്ട് നമുക്ക് തന്ന നടത്തിയാലോ പ്രക്രിയയാണ് തീരുമാനിക്കേണ്ടത് ചാരിയിരുന്ന നോക്കി അറിയാമല്ലോ ഇവിടത്തെ അവസ്ഥ മേടിച്ചു കൊടുക്കാൻ പോലും ഇവിടെ ഒന്നുമില്ല എല്ലാം അറിഞ്ഞു കൊണ്ടാണോ  ഈ പറയുന്നത്”””

മറിയക്കുട്ടി ത്രേസ്യാമ്മയുടെ അടുത്തേക്ക് ചെന്നു.

“എന്തോന്നാടീ ഈ പറയുന്നത്, സ്വത്തിനും പണത്തിനും  വേണ്ടി ആണോ കല്യാണം.ജാസ്മിനെ എന്റെ ജോജിക്ക്‌  കിട്ടുക എന്നത് വലിയ ഭാഗ്യം അല്ലയോ, അതിൽ കവിഞ്ഞു എന്ത് സ്വത്തും പൊന്നും..”

മറിയകുട്ടി ത്രേസ്യാമ്മയുടെ ചുമലിൽ പിടിച്ചു.

“എന്നാലും എന്തെങ്കിലും കൊടുത്തു വേണ്ടേ പറഞ്ഞു വിടാൻ, വെറും കയ്യോടെ എന്റെ കൊച്ചിനെ ഇറക്കിവിടുന്നതോർക്കുമ്പോൾ എന്റെ ചങ്കു പൊട്ടുന്നു… ആ നിങ്ങള്ക്ക് ഇവിടുത്തെ അവസ്ഥ അറിയാമല്ലോ, പരസ്പരം അറിയാവുന്നവരും ആണല്ലോ, അത്രയും ആശ്വാസം….”””

ത്രേസ്യാമ്മ ദീർഘാനിശ്യാസം വിട്ടു.

“എന്നാ ഞങ്ങളിറങ്ങട്ടെടി ത്രേസ്യേ…. കാര്യങ്ങളൊക്കെ നല്ലരീതിയിൽ നടക്കും. നീ സമാധാനമായിരിക്ക്…. കേട്ടോ, ആവശ്യമില്ലാത്തതു ഓർത്തു മനസ്സ് വിഷമിപ്പിക്കേണ്ട……”

ഉടനെ തന്നെ നടത്താം എന്ന ധാരണയിൽ അവർ യാത്രയായി.

അവർ നടന്നു പോകുന്നതും നോക്കി

ജാസ്മിൻ മുറ്റത്തുനിന്നു.

കരിഞ്ഞുപോയ ജീവിതം വീണ്ടും തളിർക്കുന്നു എന്ന തോന്നൽ!!

ഒരു ജീവിതം കിട്ടാൻ പോകുന്നു. ആഗ്രഹിച്ചിട്ടില്ലെങ്കിലും തേടി വന്നിരിക്കുന്നു.

പോകുന്ന വഴി ജോജി തിരിഞ്ഞു നോക്കി.

തന്നെ നോക്കി നിൽക്കുന്ന ജാസ്മിനെ  നോക്കി ഒന്ന് ചിരിച്ചു.

ധൈര്യമായിരുന്നൊ, കൂടെ എന്തിനും ഞാനുണ്ട് എന്ന അർത്ഥം അതിൽ അടങ്ങിയിരുന്നു.

“”നേരെ നോക്കി നടക്കടാ, അല്ലെങ്കിൽ തല്ലി അലച്ചു താഴെ വീഴും…”

മറിയക്കുട്ടിയുടെ ഒച്ച കേട്ടു ജോജി തലതിരിച്ചു ജാള്യത്തോടെ   മുൻപോട്ടു നടന്നു.

%%%%%%%%&&&%%&&%%%%%%%%%%%%

ഉച്ചയ്ക്ക് വിറകു പെറുക്കാൻ പോയതാണ് അന്നക്കുട്ടി,

 പുതു ക്രിസ്ത്യാനി

പള്ളിയിയുടെ  തന്നെ പറമ്പിൽ ഒരു ചെറിയ കുടിൽ  വച്ച് താമസിക്കുന്നു.

ഭർത്താവ് കോര കുറച്ചകലെയുള്ള ഇറച്ചി കടയിൽ ജോലിക്ക് പോകുന്നു.

കഞ്ഞിവയ്ക്കുവാൻ വിറകു  ഇല്ലാത്തതുകൊണ്ട് ഇറങ്ങിയതാണ്.

പള്ളിയുടെ തന്നെ റബ്ബർ തോട്ടത്തിൽ വിറക് പെറുക്കി കെട്ടിവെച്ചു.

സമയം നട്ടുച്ച നേരം

വല്ലാത്ത വെയിലും ചൂടും ഉള്ളതുകൊണ്ട്  കുറച്ചുനേരം ഒരു മരത്തിന് ചുവട്ടിൽ വിശ്രമിച്ചു.

എഴുന്നേറ്റു വിറക് എടുക്കുവാൻ തുടങ്ങുമ്പോഴാണ് ഒരു നിലവിളി ശബ്ദം കേട്ടത്

ചുറ്റും നോക്കി.!!!

ആരുമില്ല,!!

അടുത്തൊന്നും ആളനക്കം ഉള്ളതായി തോന്നുന്നില്ല.

ഒരു നിന്നും പള്ളിയിലേക്ക് കുറച്ചു ദൂരമുണ്ട്.

തോന്നൽ ആയിരിക്കാം!!

വിറക്  എടുത്തുകൊണ്ട് തിരിഞ്ഞതും വീണ്ടും നിലവിളി!!!

അതും ഒരു പെൺകുട്ടിയുടെ!!!

ഇപ്രാവശ്യം വ്യക്തമായി കേട്ടു.

ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അവിടെയാണ് പള്ളിയുടെ തെമ്മാടിക്കുഴി!!!!

ദുർമരണം സംഭവിക്കുന്നവരെ അടക്കുന്ന സ്ഥലം.!!

ഈ സമയത്ത് അവിടെ ഇങ്ങനെ ഒരു നിലവിളി!!

വീണ്ടും മുഴങ്ങി അതേ നിലവിളി!!

അന്നകുട്ടി വിറക് താഴെ ഇട്ട ശേഷം അങ്ങോട്ടു നടന്നു,. ആരാണത്? ആർക്കെങ്കിലും അപകടം സംഭവിച്ചതാണോ???

മെല്ലെ നടന്നു ,തെമ്മാടികുഴിയുടെ അടുത്തെത്തി.

കാടുപിടിച്ചു കിടക്കുകയാണ് അവിടം!!

ചുറ്റും വിജനം!!

ഇരുൾ മൂടികിടക്കുന്ന സ്ഥലം. അവിടെ നിൽക്കുന്ന ഓരോ നിമിഷവും ഉള്ളിൽ അസ്വസ്ഥത വർധിക്കുന്നത് പോലെ അന്നക്കുട്ടിക്ക് തോന്നി!!

കാട്ടു ചെടികൾക്കിടയിൽ ഉയർന്നുനിൽക്കുന്ന കുഴിമാടങ്ങൾ!!!അവയെല്ലാം പുല്ലുപിടിച്ചു കിടക്കുകയാണ്.

ചീഞ്ഞ പൂക്കളും ഉണങ്ങിയ റീത്തുകളും അവശിഷ്ടങ്ങളും അവിടെ ചിതറികിടക്കുന്നു!!!

അതിനിടയിലൂടെ ഓടിനടക്കുന്ന എലികളും ഇഴഞ്ഞു  നടക്കുന്ന  പാമ്പുകളും…..പഴുതാരകളും മറ്റു കൃമികീടങ്ങളും…….

ഭീമാകാരമായ വണ്ടുകൾ പറന്നുനടക്കുന്നു,അവയുടെ മൂളലിനുപോലും ഒരു പൈശാചിക ഭാവം!!

അന്നക്കുട്ടി ചുറ്റും നോക്കി, ആ പരിസരത്ത് താനല്ലാതെ മറ്റൊരു മനുഷ്യജീവിപോലും ഇല്ലെന്ന സത്യം അന്നക്കുട്ടിയിൽ ഭയം ഉളവാക്കി.

ഒന്നുകൂടി നോക്കി

പക്ഷേ അവിടെ ആരെയും കാണാനില്ല!!!

തെമ്മാടിക്കുഴിയുടെ ഉള്ളിലുള്ള ഒരു കല്ലറയിൽ എന്തോ തിളങ്ങുന്നത് പോലെ!!!അതിൽ നിന്നും ഒരു പ്രകാശം പൊങ്ങുന്നത് പോലെ!!

അന്നക്കുട്ടി  സൂക്ഷിച്ചുനോക്കി!!

സ്വർണം പോലെ എന്തോ!!

ആരോ അങ്ങോട്ട് കയറി ചെല്ലാൻ വിളിക്കുന്നതുപോലെ!!

ആരോ നിയന്ത്രിക്കുന്നതു പോലെ!!!

അന്നകുട്ടി മെല്ലെ  തെമ്മാടിക്കുഴിയിലെ ശവകൂനക്ക്  നേരെ നടന്നു.പുല്ലുകൾ പിടിച്ചു കിടക്കുന്ന കുറ്റിച്ചെടികൾക്കിടയിലൂടെ അന്നക്കുട്ടി നടന്നു.

അടുത്തു ചെന്നപ്പോൾ അവിടെ അത് കാണുന്നില്ല!!!

പെട്ടെന്ന് അവിടെ കിടുങ്ങുമാറു ഒരു അലർച്ച മുഴങ്ങി.

അന്നക്കുട്ടി ഞെട്ടിവിറച്ചു.

നിലവിളിച്ചുകൊണ്ട് ഓടുവാൻ തുടങ്ങിയ അന്നക്കുട്ടിയുടെ കാലിൽ ആരോ പിടിച്ചു വലിക്കുന്നത് പോലെ!!

തിരിഞ്ഞുനോക്കിയ അന്നക്കുട്ടി അലറിക്കരഞ്ഞു.പിടഞ്ഞു.

അവിടെ കണ്ട ശവകൂനയുടെ  വിണ്ടുകീറിയ വിടവിലൂടെ ഉയർന്നുനിൽക്കുന്ന അഴുകി ദ്രവിച്ച ഒരു കൈ അന്നക്കുട്ടിയുടെ  കാലിൽ പിടിച്ചിരിക്കുന്നു!!!

കൈകളുടെ നഖങ്ങൾ അന്നക്കുട്ടിയുടെ കല്പാദങ്ങളിൽ ആഴ്നിറങ്ങി… ചോരയോഴുകാൻ തുടങ്ങി.

അന്നകുട്ടി തറയിലേക്ക് വീണു!!!

മൺകൂന വിറക്കുവാൻ തുടങ്ങി!!പിന്നെ അത് വിണ്ടു കീറി!!

അതിലൂടെ നേർത്ത മൂടൽമഞ്ഞു പോലെ പുക ഉയരുവാൻ  തുടങ്ങി!!!

വിണ്ടുകീറിയ ശവക്കുഴിയുടെ  വിടവിലൂടെ ഒരു അഴുകിയ സ്ത്രീരൂപം മുകളിലേക്ക് ഉയർന്നു.

മുടിയെല്ലാം കൊഴിഞ്ഞു മുഖത്തെ  മാംസങ്ങൾ തൂങ്ങി കിടക്കുന്നു.!!!

ദേഹത്തെ മാംസങ്ങളെല്ലാം തന്നെ ചീഞ്ഞളിഞ്ഞു കൊഴിഞ്ഞു പോയിരിക്കുന്നു. അവിടെ അസ്ഥികൂടം തെളിഞ്ഞു നിന്നു!!!!

കണ്ണുകൾ തീ പോലെ ജ്വലിക്കുന്ന ഉണ്ട്!!

താഴെ കിടന്ന അന്നകുട്ടിയെ ആ രൂപം വലിച്ചു വിണ്ടുകീറിയ ശവകൂനയുടെ  ഇടയിലൂടെ ഉള്ളിലേക്ക് കൊണ്ടുപോയി.

കുഴിയിൽ നിന്നും മുരൾച്ചയും എല്ലുകൾ ഞെരിഞ്ഞമർന്നു ഒടിയുന്ന ശബ്ദവും നിലവിളിയും പുറത്തേക്ക് വന്നുകൊണ്ടിരുന്നു!!

ശവകൂനയുടെ  വിടവുകൾ താനെ അടയുവാൻ  തുടങ്ങി.

                      …… (തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

1.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!