Skip to content

ഭദ്ര – 10 (അവസാന ഭാഗം)

badhra

തൻ്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഗൗരി ഒരു നിമിഷം പകച്ചു ..

ഒരു കാലത്ത് തൻ്റെ പ്രാണനായിരുന്നവൻ.,, കാർത്തിക്..

കാർത്തിക്….

അതെ വെറും കാർത്തിക്ക് അല്ല സി ഐ കാർത്തിക് …

നിങ്ങൾ എങ്ങനാ പരിചയം ?

അനന്തുവിൻ്റെ ചോദ്യം കേട്ട് കാർത്തിക് അനന്തുവിൻ്റെ നേരെ നോക്കി. .. ഞങ്ങൾ എങ്ങനാ പരിചയം എന്ന് ഗൗരി പറയും അല്ലേ ഗൗരി?

അതു പിന്നെ…

കാർത്തിക്കിനെ എങ്ങനാ ഗൗരി നിനക്ക് പരിചയം…..

ഗൗരിയുടെ മനസ്സ് പഴയകാല ഓർമ്മകളിലേക്ക് പാഞ്ഞു എന്തൊക്കെയോ ഓർത്തെടുത്തു

എന്താ ഗൗരി പുറത്ത് പറയാൻ പാടില്ലാത്ത എന്തെങ്കിലും തരത്തിലുള്ള ബന്ധം നിങ്ങൾ തമ്മിലുണ്ടോ? ഉണ്ടങ്കിലതു പറയണ്ടാട്ടോ

ഞാൻ പറയട്ടെ ഗൗരി… നമ്മളു തമ്മിൽ എന്തു ബന്ധം ആണ് ഉണ്ടായിരുന്നെന്ന്

ഗൗരി  നിഷേധാർത്ഥത്തിൽ തലയാട്ടി…

ഞാൻ പറയാം അനന്തു …ഗൗരിയും ഞാനും തമ്മിലുള്ള ബന്ധം… ദാ ഇവളിതു വലിച്ചു പൊട്ടിക്കുന്നവരെ ഇതായിരുന്നു നമ്മൾ തമ്മിലുണ്ടായിരുന്ന ബന്ധം കാർത്തിക് തൻ്റെ പോക്കറ്റിൽ നിന്നൊരു താലിമാല ഉയർത്തി കാണിച്ചു കൊണ്ടു പറഞ്ഞു…. ദാ പിന്നെ ഇതു കൈയിൽ കിട്ടുന്നതു വരെ ഭാര്യ എന്ന പദവിയും ഉണ്ടായിരുന്നു. കൈയിൽ ഉണ്ടായിരുന്ന കവറിൽ നിന്ന് ഒരു സർട്ടിഫിക്കറ്റും എടുത്തു കാണിച്ചു. ഇത് ഡിവോഴ്സ് സർട്ടിഫിക്കറ്റാണ് മ്യൂച്ചൽ ആയതു കൊണ്ട് ഇതു കിട്ടാൻ താമസം ഉണ്ടായില്ല..

കാർത്തിക് പറഞ്ഞതു കേട്ട് അനന്തു രൂക്ഷ ഭാവത്തോടെ ഗൗരിയെ നോക്കി….

നിങ്ങളെന്നെ നോക്കി പേടിപ്പിക്കണ്ട…

സാർ ഞാനിപ്പോ ജയിലിലേക്ക് പോവുകയാണ് അതിന് മുൻപ് എനിക്കറിയണം നിങ്ങളെന്തിനാ ഡിവോഴ്സ് ആയതെന്ന്.

പറയാം …

ഞാൻ പിജിക്ക് അഡ്മിഷ്ൻ കിട്ടി ചെന്ന കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥി ആയിരുന്നു ഗൗരി …. പഠിക്കാനുള്ള അതിയായ ആഗ്രഹം കാരണം തുടർന്ന് പഠിക്കാൻ തീരുമാനിച്ചാണ്  ഞാനാ കോളേജിൽ ചേർന്നത്….. ദാരിദ്ര്യം തളർത്തിയ സാഹചര്യവും വിജയിക്കണമെന്ന ആഗ്രഹവുമായി കോളേജിൻ്റെ പടി കയറി ചെന്ന ആദ്യ ദിവസം തന്നെ എന്നെ എതിരേറ്റത് ഗൗരിയുടെയും കൂട്ടുകാരുടെയും പരിഹാസമായിരുന്നു … ഒരു ഓട്ടോ ഡൈവർ ആയിരുന്ന ഞാൻ കാക്കി ഷർട്ട് ഊരിമാറ്റാൻ മറന്നു പോയിരുന്നു.. അതിൻ്റെ പേരിൽ കളിയാക്കിയതാണ് ഗൗരിയും കൂട്ടരും: അങ്ങനെ കളിയാക്കൽ സൗഹൃദത്തിലേക്ക് വഴിമാറി… കലാകായിക മത്സരത്തിൽ മികവു പുലർത്തിയ എൻ്റെ പിന്നാലെ പ്രണയം നടിച്ച് വന്നത് ഇവളാണ്. പ്രണയിക്കാനും ചുറ്റി നടക്കാനും എനിക്ക് തീരെ സമയം ഇല്ലായിരുന്നു. കാരണം തളർന്നു കിടക്കുന്ന അച്ഛനും വിവാഹപ്രായമെത്തി നിൽക്കുന്ന മൂന്നു സഹോദരിമാരും… അടുത്തുള്ള വീടുകളിൽ അടുക്കളപ്പണിക്ക് പോകുന്ന അമ്മയും ഇതായിരുന്നു എൻ്റെ വീട്ടിലെ അവസ്ഥ…. വെളുപ്പിന് 5 മണിക്ക് ഓട്ടോറിക്ഷ ഓടിക്കാൻ പോകും അതിന് ശേഷംകോളേജ് വീണ്ടും വൈകുന്നേരം തുടങ്ങുന്ന ഓട്ടം തീരുന്നത് പാതിരാത്രിയാണ്. ഇതിനിടയിൽ പ്രണയിക്കാനൊന്നും സമയം ഇല്ലായിരുന്നു.പ്രണയം തലയ്ക്കു പിടിച്ച ഗൗരിക്ക് ഞാൻ പറഞ്ഞതൊന്നും തലയിൽ കയറിയില്ല…. ആത്മഹത്യ ഭീക്ഷണി മുഴക്കി എന്നെ കൊണ്ട് സമ്മതിപ്പിച്ചു. അങ്ങനെ ഒരു നാൾ ഗൗരി എൻ്റെ കൂടെ എൻ്റെ വീട്ടിലെത്തി എൻ്റെ വീട്ടിലെ അവസ്ഥ നേരിൽ കണ്ടിട്ടും ഗൗരി പിൻ വാങ്ങിയില്ല ..ഗൗരിയുടെ പ്രണയം സത്യസന്ധമാണന്ന് വിശ്വസിച്ച് ഞാനും പ്രണയിച്ചു ഗൗരിയെ എൻ്റെ പ്രാണനെ പോലെ…. അങ്ങനെയിരിക്കെ ഗൗരിയെ ഒരാഴ്ച കോളേജിൽ കണ്ടില്ല…ഗൗരിയെ തിരക്കി ഞാൻ ഗൗരിയുടെ കൂട്ടുകാരികളുടെ അടുത്ത് എത്തി… അവർ പറഞ്ഞ വിവരം കേട്ട് ഞാൻ നടുങ്ങി… ഗൗരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞൂന്ന്… ചങ്കുപൊട്ടുന്ന വേദന തോന്നിയെങ്കിലും തനിക്ക് വിധിച്ചിട്ടില്ല എന്ന് ആശ്വസിച്ചു കൊണ്ട് ഞാൻ എൻ്റെ തിരക്കിലേക്ക് പിൻ വാങ്ങി…. ഒരു ദിവസം ഏറെ വൈകിയാണ് വീട്ടിലെത്തിയത്…. പതിവില്ലാതെ  ഞാൻ ചെല്ലുന്നതും കാത്തിരിക്കുന്ന വീട്ടുകാരെയാണ് അന്ന് കണ്ടത്.

എന്താ ഇന്നാരും ഉറങ്ങിയില്ലേ?

ഏട്ടൻ വരാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ ..അനിയത്തി പറഞ്ഞു

എന്താ പതിവില്ലാത്തൊരു കാത്തിരിപ്പ്?

ഞാൻ വന്നതുകൊണ്ടായിരിക്കും

തൻ്റെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി വന്ന ഗൗരി പറഞ്ഞു .. ആ സമയത്ത് ഗൗരിയെ തൻ്റെ വീട്ടിൽ കണ്ട് എനിക്ക് സന്തോഷമാണോ ദേഷ്യമാണോ തോന്നിയതെന്ന് അറിയില്ല…..

ഗൗരി എന്താ ഇവിടെ..?

ഞാനെൻ്റെ വീട്ടിൽ നിന്നിറങ്ങി പോന്നു. കാർത്തിക് അറിഞ്ഞില്ലേ എൻ്റെ വിവാഹം നിശ്ചയിച്ചത്… ഇന്നുവരെ ഞാൻ കാർത്തിക്കിനെ കാത്തിരുന്നു പക്ഷേ എൻ്റെ കാത്തിരിപ്പ് അസ്ഥാനത്തായി എന്നു മനസ്സിലായപ്പോൾ ഞാൻ എൻ്റെ വീട്ടിൽ നിന്നിറങ്ങി പോന്നു….

ഗൗരി നീ എന്താ ഈ പറയുന്നത് .. നിൻ്റെ വീട്ടുകാർ ഇപ്പോ നിന്നെ അന്വേഷിച്ചു നടക്കുകയായിരിക്കും.. നീ എന്തു പണിയാ ഈ കാണിച്ചത്…?

കാർത്തിക് നീ പേടിക്കണ്ട ഞാനെൻ്റെ വീട്ടിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് എനിക്കിഷ്ടപ്പെട്ട ആളിനൊപ്പം ഇറങ്ങി പോന്നു എന്ന്….

ഗൗരി… നീ എന്താക്കെയാ ഈ ചെയ്തതു വെച്ചിരിക്കുന്നത്. നാളെ രാവിലെ എന്നോടൊപ്പം വരണം നിന്നെ നിൻ്റെ വീട്ടിൽ കൊണ്ടുപോയി വിടാം ഞാൻ… വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കണം…

എനിക്ക് കാർത്തിക്കിനൊപ്പം ജീവിക്കണം അതിനു സാധിച്ചില്ലങ്കിൽ പിന്നെ നിങ്ങളെൻ്റെ ശവമേ കാണു . ഇതു പറയുന്നത് ഗൗരിയാ ഗൗരി.. അതും പറഞ്ഞ് ഗൗരി തൻ്റെ മുറിയിലേക്ക് പോയി പിന്നാലെ ചെന്ന ഞാൻ എന്തൊക്കെ പറഞ്ഞിട്ടും ഗൗരി പിൻമാറിയില്ല. അങ്ങനെ ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്തു ജീവിതം ആരംഭിച്ചു…..

ദിവസങ്ങൾ മാസങ്ങൾ കടന്നു പോയി ഒരുമിച്ച് ജീവിതം തുടങ്ങി ആറുമാസം കഴിഞ്ഞില്ല അതിന് മുൻപ് ഞങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങി … സാമ്പത്തികം ആയിരുന്നു പ്രധാന കാരണം എൻ്റെ വരുമാനത്തിലും അപ്പുറം ആയിരുന്നു ഗൗരിയുടെ ചിലവ്…. വഴക്കു കൂടി വന്നപ്പോൾ അമ്മയാണ് പറഞ്ഞത് ഒരു വാടകവീടെടുത്ത് മാറാൻ അതിനു കാരണം ഉണ്ട് …. തളർന്ന് കിടക്കുന്ന അച്ഛൻ്റെ മുറിയിലെ കുഴമ്പിൻ്റേയും എണ്ണയുടേയും മടുപ്പിക്കുന്ന മണം ഗൗരിക്ക് ഇഷ്ടമല്ല അതിൻ്റെ പേരിൽ അമ്മയോടും സഹോദരിമാരോടും വഴക്കിടും ഭക്ഷണം കാര്യത്തിലും പ്രശ്നമായി… വീട്ടിൽ സൗകര്യങ്ങൾ പോരാ എന്നും പറഞ്ഞ് എന്നോടും വഴക്കിടുന്നതും അമ്മ കാണാറുണ്ടായിരുന്നു.. അങ്ങനെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഞങ്ങൾ മാറി താമസിച്ചു. വാടകയും വീട്ടു ചെലവും എൻ്റെ പoന ചിലവും എനിക്ക് ഒറ്റക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു…. വേറെ താമസം തുടങ്ങിയപ്പോൾ സ്വാതന്ത്ര്യം കിട്ടിയതുപോലെയായിരുന്നു ഗൗരിയുടെ ദുർ ചിലവുകൾ… ഗൗരിയുടെ ആവശ്യങ്ങൾ കൂടി വന്നു.. പലതും എനിക്ക് നിറവേറ്റികൊടുക്കാൻ പോലും പറ്റാറില്ലായിരുന്നു.

പാതിരാ വരെ ഓട്ടോ ഓടിച്ച് ചെല്ലുന്ന എനിക്കൊരു സമാധാനവും ഗൗരി തരില്ലായിരുന്നു ഒരു ദിവസം തലവേദന കാരണം ഓട്ടം നിർത്തി നേരത്തെ വീട്ടിലേക്ക് ചെന്ന ഞാൻ കണ്ടത് എൻ്റെ ഭാര്യ ഗൗരി എൻ്റെ ഫ്രണ്ടിനൊപ്പം കിടക്ക പങ്കിടുന്നതാണ്. അതു ചോദ്യം ചെയ്ത എന്നോട് ഇവൾ പറഞ്ഞത് എന്താണന്നന്ന് അറിയോ…?

ദരിദ്രവാസിയായ എന്നെ ഇവൾക്ക് വേണ്ടന്ന്….. ജീവിക്കണമെങ്കിൽ പണം വേണം എന്ന് എൻ്റെ കൂടെ ജീവിച്ച് ദരിദ്രവാസിയായി ജീവിക്കാൻ അവൾക്കു പറ്റില്ലന്ന് ….

അവൾ പറഞ്ഞതു കേട്ട് ഞാൻ മൗനം പാലിച്ച് അവളോട് ക്ഷമിക്കാൻ തയ്യാറായി…. ഒന്നേ ഞാനവളോട് ആവശ്യപ്പെട്ടുള്ളു.. കഴിഞ്ഞതെല്ലാം നമുക്ക് മറക്കാം .. ഇനി അവനുമായി ഒരു ബന്ധവും പാടില്ലന്ന് പറഞ്ഞ എന്നോട് അവളു പറഞ്ഞ മറുപടി കേട്ട് ഞാൻ നടുങ്ങി….

എന്നെ അവൾക്കു വേണ്ട എന്ന് . ഞാൻ കെട്ടിയ താലി പൊട്ടിച്ച് എൻ്റെ കൈയിൽ തന്ന് ഇവൾ അന്നിറങ്ങി പോയി അവനോടൊപ്പം പിന്നെ എന്നെ തേടി വന്നത് ഡിവോഴ്സ് നോട്ടീസായിരുന്നു. അതോടെ ഞങ്ങൾ പിരിഞ്ഞു… ഞാൻ എൻ്റെ തറവാട്ടിലേക്ക് തിരിച്ചു പോയി. എൻ്റെ അവസ്ഥ കണ്ട് അച്ചൻ ഹൃദയം പൊട്ടി മരിച്ചു…… ഇതിനിടയിൽ ഞാൻ പിജി പൂർത്തിയാക്കി ഞങ്ങൾ താമസിച്ചിരുന്ന വീടും സ്ഥലവും വിറ്റ് ഞങ്ങൾ ഈ നാട്ടിൽ നിന്ന്  പോയി സ്ഥലം വിറ്റ കാശു കൊടുത്ത് ചേച്ചിമാരുടെ വിവാഹം നടത്തി….. ഓട്ടോ ഓടിച്ച് അനിയത്തിയേയും പഠിപ്പിച്ച് ഒരു വാടക വീട്ടിൽ താമസിച്ചു വരുമ്പോളാണ് എനിക്ക് ജോലി കിട്ടുന്നത്….. അങ്ങനെയാണ് ഭദ്രയെ ഞാൻ പരിചയപ്പെടുന്നത്…. ഭദ്രയുടെ കഥ അറിഞ്ഞപ്പോൾ അവളെ സഹായിക്കണം എന്നു തോന്നി .. കാർത്തിക് പറഞ്ഞു നിർത്തി

നീ നീ എന്നെ ചതിക്കുകയായിരുന്നു അല്ലേ? അനന്തു ഗൗരിയുടെ നേരെ ചീറി കൊണ്ട് ചെന്നു

നീയും എന്നെ ചതിക്കുകയായിരുന്നില്ലേ..

ഇനി ചതിയുടെ കണക്കെടുത്താൽ ആരു ജയിക്കും..? … നിങ്ങൾ ചതിച്ചത് പരസ്പരം നിങ്ങളെയല്ല … നിരപരാധികളായ കുറെ പേരെയാണ്. അരവിന്ദ് പറഞ്ഞു…. അല്ല ഗൗരി മേഡം അന്ന് കാർത്തിക്കിനെ ഉപേക്ഷിച്ച് ഒരുത്തനൊപ്പം പോയില്ലേ? അവനിപ്പോ എവിടെയുണ്ട്….

എനിക്കറിയില്ല…..

ഞാൻ പറയാം അരവിന്ദ്…. അന്ന് എന്നെ വേണ്ടെന്നും പറഞ്ഞ് അവനൊപ്പം പോയ ഇവളെ സ്വീകരിക്കാൻ അവൻ്റെ വീട്ടുകാർ സമ്മതിച്ചില്ല… അങ്ങനെ കുറെ കാലം അവൻ ഇവളോടൊപ്പം ഒരു വാടക വീട്ടിൽ താമസിച്ചു … ആ സമയത്താണ് എനിക്ക്  ഡിവോഴ്സ് കിട്ടിയത്. കുറച്ചു നാൾ കൂടി ഇവർ ഒരുമിച്ച് താമസിച്ചു. ഒരു ദിവസം അവൻ ഇവളെ അവിടെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു ഇപ്പോ അവൻ ദുബായിൽ ഉണ്ട് ആറുമാസം മുൻപ് അവൻ്റെ വിവാഹം കഴിഞ്ഞു….

ഓ അപ്പോ രണ്ടുപേരേയും ഒരേ നുകത്തിൽ കെട്ടാം …

ആ സമയത്താണ് ഭദ്ര അവിടേക്ക് വന്നത്

കഥ പറഞ്ഞു തീർന്നോ കാർത്തിക് സാർ ഭദ്ര ഗൗരിയേയും അനന്തുവിനേയും പരിഹാസത്തോടെ നോക്കി കൊണ്ട് ചോദിച്ചു.

ആ കഴിഞ്ഞു…  എന്നാലിവനെ  കൊണ്ടു പൊയ്ക്കോ സാർ

സാർ ഒരു നിമിഷം എനിക്ക് ഭദ്രയോട് ഒന്നു സംസാരിക്കണം അനന്തു അരവിന്ദിൻ്റെ അനുവാദത്തിന് കാത്തുനിന്നു

ഭദ്ര…. താൻ എന്നോട് ക്ഷമിക്കണം .. തന്നോട് ചെയ്തതിനുള്ള ശിക്ഷ ഞാൻ അനുഭവിച്ചു കഴിഞ്ഞു…..

താൻ ഒന്നും അനുഭവിച്ച് കഴിഞ്ഞിട്ടില്ല…. ഇനിയും താൻ അനുഭവിക്കാൻ പോകുന്നേയുള്ളു…..

ഇനി ഞാൻ എന്തു അനുഭവിക്കാനാണ്.

പെണ്ണിൻ്റെ മാനത്തിന് വില കല്പിക്കാത്ത നിനക്കുള്ള ശിക്ഷ വരാനിരിക്കുന്നതേയുള്ളു….

എടി….. എന്നെ ശിക്ഷിച്ച് നിനക്ക് മതിയായില്ലേ അനന്തു ഭദ്രയുടെ നേരെ കുതിച്ചു വന്നു ആ സമയം നോക്കി ഭദ്രയുടെ വലതുകൈ ഉയർന്നുപൊങ്ങി അനന്തുവിൻ്റെ കവിളിൽ പതിച്ചു…. വീണ്ടും വീണ്ടും ആ കരം ഉയർന്നു താഴന്നു

നീ ആരെയാടാ എടി എന്നു വിളിച്ചത്…. ദേ ഇവളെ വിളിച്ചോ എടി പോടി എന്നൊക്കെ…ഗൗരിയെ ചൂണ്ടി ഭദ്ര പറഞ്ഞു.

നിന്നോട് എല്ലാം ക്ഷമിച്ച് നിന്നെ ഭാര്യയായി സ്വീകരിക്കാൻ വേണ്ടിയാണ് നിന്നോട് ഞാൻ ക്ഷമ ചോദിച്ചത്….. അപ്പോ നിനക്ക് അഹങ്കാരം ….. അട്ടയെ പിടിച്ചു മെത്തയിൽ കിടത്താൻ ഞാനൊരു മണ്ടൻ

നിൻ്റെ ആ ഔദാര്യം ഭദ്രയ്ക്ക് വേണ്ടങ്കിലോ അരവിന്ദ് അനന്തുവിനോട് പറഞ്ഞു

എന്താ സാറിവളെ കെട്ടാൻ പോവുകയാണോ….

അതെ നിനക്കിത് എങ്ങനെ മനസ്സിലായി…

പലർക്കും കിടക്ക വിരിച്ചവളാ ഇവൾ അതും പോരാഞ്ഞിട്ട് എൻ്റെ അച്ഛനെയും വശീകരിക്കാൻ നോക്കി പക്ഷേ നടന്നില്ല ഇങ്ങനെയുള്ള ഇവൾ സാറിനേയും വശീകരിച്ചു കാണും….

അനന്തു പറഞ്ഞതു കേട്ടു നിന്ന ഭദ്രയ്ക്ക് തൻ്റെ ദേഷ്യം നിയന്ത്രിക്കാനായില്ല…. അതു മനസ്സിലാക്കിയ അരവിന്ദ് ഭദ്രയോട് പറഞ്ഞു…. അവസരം തരാം

ഭദ്ര രൂക്ഷ ഭാവത്തോടെ  അനന്തുവിനെ നോക്കി പല്ലിറുമ്മി….

അരവിന്ദും കൂട്ടരും അനന്തുവിനേയും കൂട്ടികൊണ്ട് ജയിലിലേക്ക് പോയി

പിറ്റേദിവസം അരവിന്ദിന് അനന്തുവിനെ കസ്റ്റഡിയിൽ വിട്ടു കിട്ടി ആ സമയത്താണ് ഭദ്ര അവിടേക്ക് വന്നത്

നീ എന്താടാ പറഞ്ഞത് ഞാൻ പലർക്കും കിടക്ക വിരിച്ചവൾ ആണന്നോ… ചോദ്യവും മുട്ടു കാലുമടക്കിയുള്ള തൊഴിയും ഒപ്പം ആയിരുന്നു …..

ഗൗരി എൻ്റെ ദേഷ്യം കൊണ്ടു പറഞ്ഞതാ വേദന കൊണ്ട് പുളഞ്ഞ അനന്തു പറഞ്ഞു.

നിനക്ക് ദേഷ്യം വരുമ്പോൾ പറഞ്ഞു രസിക്കാനുള്ളതാണോടാ പെണ്ണിൻ്റെ മാനം…. നീ കണ്ടിട്ടുള്ള പെണ്ണുങ്ങളെ എല്ലാം നീ നിൻ്റെ വരുതിക്ക് കൊണ്ടു വന്നു അതിൽ ഞാനും പെട്ടു പക്ഷേ ഇനി അതിന് എന്നെ കിട്ടില്ല…. അനന്തുവിൻ്റെ കോളറിൽ കുത്തിപ്പിടിച്ചു കൊണ്ടു ഭദ്ര പറഞ്ഞു…..

സോറി ഭദ്ര എനിക്ക് എൻ്റെ തെറ്റിൻ്റെ ആഴം എത്രയെന്ന് മനസ്സിലായി നീ എന്നോട് ക്ഷമിക്കണം

ഞാൻ ഇനി നിന്നോട് ക്ഷമിച്ചാലും ദൈവം നിന്നോട് ക്ഷമിക്കില്ല .. അതുകൊണ്ടാണല്ലോ നിൻ്റെ അച്ഛനും അമ്മയും വഴിപിരിഞ്ഞത് ഞാനാ വീട്ടിൽ നിന്ന് പടിയിറങ്ങിയ സന്തോഷം ആഘോഷിക്കാൻ നീയൊരു യാത്ര പോയിരുന്നില്ലേ നിൻ്റെ കൂട്ടുകാർക്കൊപ്പം…. ആ യാത്ര ആനന്ദകരമാക്കാൻ വേണ്ടി നിങ്ങളൊരു സ്ത്രിയേയും ഒപ്പം കൂട്ടിയിരുന്നു നീയത് ഓർക്കുന്നുണ്ടോ….?

ഉണ്ട് ഓർക്കുന്നുണ്ട്

അന്ന് നിങ്ങളുടെ യാത്ര ആനന്ദകരമാക്കിയ സ്ത്രിക്ക് ഇന്ന് എച്ച് ഐ വി പോസ്റ്റീവ് സ്ഥിതികരിച്ചു….

ഗൗരി….അനന്തു നടുങ്ങി തെറിച്ചു അലർച്ചയോടെ വിളിച്ചു.

അലറണ്ട ഞാൻ പറഞ്ഞതു സത്യമാണ്

അനന്തു മനസ്സു തകർന്ന്  തളർച്ചയോടെ അവിടെ കണ്ട കസേരയിലേക്കിരുന്നു.

നിനക്ക് നിയമത്തിൻ്റെ ആനുകൂല്യം ലഭിച്ചാലും ദൈവത്തിൻ്റെ കോടതി നിന്നെ വിധിച്ചു കഴിഞ്ഞു.

പെണ്ണിൻ്റെ മാനത്തിന് വിലകൊടുക്കാതെ ഓരോ പെണ്ണിനേയും മാറി മാറി ഭോഗിച്ച് ആനന്ദം കണ്ടെത്തിയപ്പോൾ നീ ഒരിക്കലും വിചാരിച്ചു കാണില്ല ഇങ്ങനെ ഒരു ശിക്ഷ അല്ലേ?

അനന്തു ഒന്നും മിണ്ടാതെ തലയും കുനിച്ചിരുന്നു. ആ യാത്ര കഴിഞ്ഞ് നീ മടങ്ങി വന്ന് കഴിഞ്ഞാണ് ഗൗരിയെ പരിചയപ്പെടുന്നതും പ്രണയത്തിലാറാടുന്നതും അങ്ങനെയെങ്കിൽ അവൾക്കും കിട്ടി കാണും സമ്മാനം…. അങ്ങനെയെങ്കിൽ ശിക്ഷ കാലാവധി കഴിഞ്ഞിറങ്ങുമ്പോൾ പരസ്പരം ക്ഷമിച്ച് രണ്ടുപേരും കൂടി പുതിയൊരു ജീവിതം ആരംഭിച്ചോളു….

ഭദ്ര ഇനി ആ സന്തോഷ വാർത്ത കൂടി അനന്തുവിനോട് പറയു

അരവിന്ദ് തന്നെ പറ …

എന്നാൽ ഞാൻ പറയാം അല്ലേ….

അടുത്തു നിന്ന് ഭദ്രയെ ചേർത്തു പിടിച്ചു കൊണ്ട് അനന്തുവിൻ്റെ നേരെ നോക്കി.

ഞങ്ങളിരുവരും ഉടനെ വിവാഹിതരാകാൻ തീരുമാനിച്ചു. ….. നീ താഴ്ന്ന ജാതിക്കാരിയെന്ന് അധിക്ഷേപിച്ച് ഉപേക്ഷിച്ചവളെ ഞാൻ ഈ മാസം ഇരുപതാം തിയതി താലിചാർത്തി ഭാര്യയാക്കാൻ പോവുകയാണ്….

അനന്തു ദയനിയമായി രണ്ടു പേരുടേയും നേരെ നോക്കി.. :…

ഭദ്ര എന്ന തുടർക്കഥ ഇവിടെ അവസാനിക്കുകയാണ്.

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Novels By Sneha

 

3.7/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!