Skip to content

അപ്പേട്ടൻ – 10

appettan novel

” ഇങ്ങനെ ഉള്ള ശീലമൊക്ക ഇന്ന് മുതൽ ഞാൻ നിർത്തി മിഷ്ടർ അപ്പു.  ഇനി മുതൽ ഞാൻ പക്വതയുള്ള വലിയ കുട്ടി ആകാൻ തീരുമാനിച്ചു. അതിന്റെ ആദ്യപടിയായിട്ട് ഇതുപോലെയുള്ള ബാലിശമായ വാശികളെ ആദ്യം വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചു. നിങ്ങളൊക്കെ പറയുംപോലെ നാളെ മറ്റൊരുത്തന്റെ കൂടെ എന്നെ കെട്ടിച്ചുവിടുമ്പോൾ ഇതുപോലെ വാരിതരാൻ കെട്ടിയോൻ കുടുങ്ങും.. അതുകൊണ്ട് ഇന്ന് മുതൽ എന്നെ കെട്ടിച്ചുവിടുന്നതിലേക്കുള്ള നല്ല ശീലങ്ങൾ പഠിക്കാൻ ആണ് തീരുമാനം…  “

അതും പറഞ്ഞവൾ തമാശയെന്നോണം പുഞ്ചിരിക്കുമ്പോൾ അവൾക്കായി നീട്ടിയ ചോറ് പ്ളേറ്റിലേക്ക് ഇടാൻ കഴിയാതെ ഇരിക്കുകയായിരുന്നു അപ്പു..

വിഷാദം നിഴലിച്ച പാതി മുറിഞ്ഞ പുഞ്ചിരിയോടെ .

      അവന്റ ഇരിപ്പും കയ്യിൽ നിന്നും പ്ളേറ്റിലേക്ക് പാതിവീണ ചോറും മുഖത്തെ വിഷാദഭാവവുമെല്ലാം മേഘയുടെ വാക്കുകൾ അവനെ എത്രമാത്രം മുറിവേൽപ്പിച്ചെന്ന് മനസ്സിലാക്കിയ അമ്മ ആ നിമിഷങ്ങളിൽ നിഴലിച്ചു നിൽക്കുന്ന മൂകതയെ മാറ്റാനെന്നോണം    അപ്പുവിന്റ പ്ളേറ്റിലേക്ക് ഇച്ചിരി കൂടി കറി ഒഴിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു

  ” അവൾക്ക് വേണ്ടെങ്കിൽ കഴിക്കണ്ട.. നീ കഴിക്ക് അപ്പു.. അല്ലേലും ഇതൊക്കെ എന്നെ നിർത്തേണ്ടതായിരുന്നു. നീ വളം വെച്ച് കൊടുത്തിട്ടാ ഈ പെണ്ണിങ്ങനെ. ന്തായാലും ഇപ്പോഴെങ്കിലും പെണ്ണിന് സ്വയംബോധം വന്നല്ലോ ഇതുപോലെ ഉള്ള ശീലങ്ങൾ ഒക്കെ നിർത്താൻ. ” എന്ന്.

അതും പറഞ്ഞ് അമ്മ അപ്പുവിനെ നോക്കുമ്പോൾ അവൻ കയ്യിൽ ബാക്കിയിരിക്കുന്ന ചോറ് പ്ളേറ്റിലേക്ക് ഇട്ടുകൊണ്ട് അമ്മയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. പിന്നെ മേഘയുടെ കൈത്തണ്ടയിൽ ഒന്ന് മുറുകെ പിടിച്ചുകൊണ്ട് ദീര്ഘമായൊന്നു നിശ്വസിച്ചു.

  “ശരിയാ.. അമ്മേ…  എന്നേ നിർത്തേണ്ട കുറെ ദുശീലങ്ങള് ഈ പെണ്ണിനെ പഠിപ്പിച്ചത് ഞാനാ…    പക്ഷെ, ഇവളെനിക്ക് എന്നും കുട്ടിയായിരുന്നില്ലേ..

ഇങ്ങനെ വാരിക്കൊടുക്കുമ്പോഴും ഓടി വന്നു മടിയിൽ കിടക്കുമ്പോഴും ഇവൾക്ക് വേണ്ടി എന്നും കരുത്താറുള്ള മിട്ടായി മറക്കാതെ വാങ്ങുമ്പോഴും അതും പ്രതീക്ഷിച്ചിവൾ കാത്തിരിക്കുമ്പോഴും, ഇടക്കൊന്നു മറന്നാൽ അന്ന് പിണങ്ങി ഇരിക്കുന്ന ഇവളെ ചേർത്തുപിടിച്ചു ഊട്ടുമ്പോഴുമെല്ലാം ഇവള് എനിക്ക് ആ പഴയ കുട്ടികുറുമ്പി ആയിരുന്നു..

   എന്റെ മനസ്സ് അതിൽ നിന്നും വലിയ പെണ്ണിലേക്ക് ഇവളെ വളർത്തിയിരുന്നില്ല..

  പക്ഷേ,  ഇപ്പഴാ മനസ്സിലായേ, ന്റെ മരംകൊത്തി വല്യ പെണ്ണയെന്ന്. ഇനി അപ്പേട്ടൻ വാരിക്കൊടുത്തിട്ട് വേണ്ട അവൾക്ക് വയറു നിറയാനെന്ന്. 

    ല്ലെടി മരംകൊത്തി “

അതും പറഞ്ഞവൻ അവളുടെ കവിളിൽ പതിയെ തട്ടുമ്പോൾ  അവൾക്ക് അറിയാമായിരുന്നു തന്റെ വാക്കുകൾ അപ്പേട്ടന്റെ മനസ്സിനെ അത്രമാത്രം വേദനിപ്പിച്ചെന്ന്. 

  പക്ഷേ, വേണ്ട… ആ മനസ്സ് അല്പം വേദനിച്ചാലും  അത് നാളെ ഒരു ജീവിതമെന്ന ചിന്തയിലേക്കുള്ള  ചുവടുവെപ്പാകുമെങ്കിൽ അതിൽ സന്തോഷിക്കാൻ ഇപ്പോൾ ഉള്ള വേദന നല്ലതാണെന്ന ചിന്ത  അവളെ  അപ്പേട്ടന്റ വിഷമത്തെ കണ്ടില്ലെന്ന് നടിക്കാനുള്ള തീരുമാനത്തിലേക്കായിരുന്നു എത്തിച്ചത്.

    ” ശരിക്കും ഇപ്പഴാ എനിക്ക് വയറു നിറഞ്ഞത്.. ന്റെ മരംകൊത്തിപ്പെണ്ണ് സ്വന്തമായി ഒരു തീരുമാനം എടുത്തല്ലോ… പക്വതയുള്ള വല്യ പെണ്ണായില്ലേ ഇവള്… ശരിക്കും…. ശരിക്കും അപ്പേട്ടന്റെ കണ്ണും മനസ്സും നിറഞ്ഞൂട്ടോ..

  ഇതിൽ കൂടുതൽ ന്ത് സന്തോഷ നിക്ക് വേണ്ടത്…  മതി,  അമ്മേ, ഇനി നിക്ക് ഇറങ്ങൂല… സന്തോഷംകൊണ്ട് വിശപ്പ് ഒക്കെ ഏതോ വഴിക്ക് പോയി.. നിങ്ങള് കഴിക്ക് “

അതും പറഞ്ഞ് പതിയെ കൈ കുടഞ്ഞുകൊണ്ട് എഴുനേൽക്കുമ്പോൾ  അപ്പു രണ്ട് പേരെയും നോക്കി പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

 പിന്നെ പതിയെ കൈ കഴുകാനായി പുറത്തേക്ക് നടക്കുമ്പോൾ അവന്റ പുഞ്ചിരിക്ക് തിളക്കമില്ലായിരുന്നെന്ന് അമ്മയുടെയും മേഘയുടെയും മനസ്സിലായ്  നോവ് ചാലിച്ചിരുന്നു.

      ” നീ എന്തിനാടി അവനോട് പെട്ടന്ന് ഇങ്ങനെ ഒക്കെ പറയാൻ പോയെ.. അവന് എത്ര വിഷമമായെന്ന് അറിയോ. നിനക്ക്‌ എല്ലാം തമാശയാ.. ഇച്ചിരി കൂടുന്നുണ്ട്.  വിളമ്പിവെച്ച ഭക്ഷണത്തിനു മുന്നിൽ നിന്നാ ന്റെ കുട്ടി എഴുനേറ്റ് പോയെ.. അത് വയർ നിറഞ്ഞിട്ടൊന്നുമല്ല, അവന്റ കണ്ണ് നിറയുന്നത് വേറെ ആരും കാണാതിരിക്കാൻ വേണ്ടിയാ..  “

 അത് പറയുമ്പോൾ അമ്മയുടെ വാക്കുകൾക്ക് ഇടർച്ചയുണ്ടായിരുന്നു.  കണ്ണുകളിൽ നനവ് പടർന്നത് ചേലതുമ്പിൽ തുടയ്ക്കുമ്പോൾ മേഘയുടെ മനസ്സ് പിടയുകയായിരുന്നു. പക്ഷേ, ആ പിടച്ചിൽ വാക്കുകളിൽ പ്രതിഫലിക്കാത്തവിധം അവൾ  അവയുടെ വേദനയിൽ ഒട്ടും താല്പര്യമില്ലാത്ത പോലെ പറയുന്നുണ്ടായിരുന്നു

   ” ഓഹ്, ഇതിലിപ്പോ എന്താ ഇത്രക്ക് വേദനിക്കാൻ?  ഞാൻ പക്വതയുള്ള പെണ്ണായി കാണാൻ നിങ്ങളൊക്കെ തന്നെ നാഴികക്ക് നാല്പതു വട്ടം രണ്ട് പുറവും ഇരുന്ന് ഉപദേശിച്ചിരുന്നത്. പലപ്പോഴും അപ്പേട്ടൻ തന്നെ പറഞ്ഞിട്ടില്ലേ  ഇങ്ങനെ ഉള്ള ശീലങ്ങളൊക്കെ നിർത്തേണ്ട സമയമായെന്ന്.  അങ്ങനെ പറയുമ്പോൾ അന്നൊക്കെ ഞാൻ വിഷമിച്ചത് ഒന്നും നിങ്ങളാരും കണ്ടില്ല.. എന്നിട്ടിപ്പോൾ ഞാൻ പറഞ്ഞതാണ് പ്രശ്നം. ഇത്രമാത്രം വിഷമിക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഇനി അമ്മയായിട്ട് അത് ഊതിപ്പെരുപ്പിക്കാതിരുന്നാൽ മതി. 

 ഇനി അഥവാ,  അപ്പേട്ടന് വിഷമം ആയെങ്കിൽ തന്നെ അത് സാരമില്ല. ” എന്നും പറഞ്ഞ് അവളും പാത്രവുമെടുത്തു അമ്മക്ക് മുഖം കൊടുക്കാതെ അടുക്കളയിലേക്ക് നടക്കുമ്പോൾ ഒറ്റപ്പെട്ട അവസ്ഥയിൽ അതെ ഇരിപ്പ് ഇരുന്നു അമ്മ

 ” ഈ കാലങ്ങളിൽ ആദ്യമായി ഭക്ഷണത്തോടൊപ്പം കണ്ണിനീർ വീണ സങ്കടത്തിൽ.

   അന്ന് പുറത്ത് എന്തൊ ചിന്തയിലെന്നോണം ഇരിക്കുന്ന അപ്പുവിനോടും നേരത്തെ കിടന്ന അമ്മയോടും പറഞ്ഞവൾ റൂമിലേക്ക് കയറുമ്പോൾ മനസ്സാകെ മുകതയായിരുന്നു.

   അപ്പേട്ടന്റെ മനസ്സ് വേദനിപ്പിക്കണം എന്ന് കരുതിയല്ല ഒന്നും പറഞ്ഞതെങ്കിലും ആ മനസ്സ് വേദനിച്ചപ്പോൾ ആ നോവിലുരുകിയത് മേഘയുടെ മനസ്സായിരുന്നു.

എന്നത്തേയും പോലെ കുറച്ചു നേരം ഏതെങ്കിലും ഒരു ബൂക്കുമായി വായനക്കിരിക്കാറുള്ളവൾ അന്ന് നേരത്തെ ബെഡിലേക്ക് കേറി കിടന്നു.

 എന്തൊ മനസ്സിന് വല്ലാത്ത ഭാരം പോലെ…

അപ്പേട്ടനെ വിഷമിച്ചതിൽ മനസ്സിൽ ആയിരം വട്ടം മാപ്പ് ചോദിക്കുമ്പോഴും ചിലപ്പോൾ അപ്പേട്ടന്റെ ഈ വേദന നാളെ ഒരു സന്തോഷമായി മാറിയേക്കാം എന്ന ചിന്ത മാത്രമായിരുന്നു നീറുന്ന മനസ്സിലേക്കൊരു ചെറു കുളിർ നൽകിയത്.

                പക്ഷേ, എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവളുടെ മനസ്സ് അശാന്തമായിരുന്നു. 

  സ്നേഹിക്കാൻ മാത്രമറിയാവുന്ന മനസ്സിനെ ഒരു വാക്ക് കൊണ്ടാണ് അത്രയേറെ വേദനിപ്പിച്ചത്.  കഴിക്കുന്ന ഭക്ഷണത്തിനു മുന്നിൽ നിന്നും കണ്ണുനീരോടെയാണ് പാവം എഴുന്നേറ്റത്.

എന്നിട്ടും തന്റെയും അമ്മയുടെയും മനസ്സ് വേദനിക്കാതിരിക്കാൻ പുഞ്ചിരി സമ്മാനിക്കുമ്പോൾ  ആ മനസ്സ് വേദനിച്ച താൻ എത്ര ക്രൂരയായിപ്പോയെന്ന ചിന്ത വല്ലാതെ പിടിമുറുക്കുംപ്പോലെ.

    അപ്പേട്ടന്റ് മനസ്സ് വേദനിപ്പിച്ചുകൊണ്ടുള്ള ഈ രാത്രി ഉറക്കം കിട്ടില്ലെന്ന ബോധ്യം അവളെ പതിയെ എഴുന്നേൽപ്പിച്ചു.

      പിന്നെ റൂമിന്റെ വാതിൽ തുറന്ന് അപ്പേട്ടന്റെ മുറിയിലേക്ക് നടന്നു മേഘ. തുറന്നിട്ട ആ മുറിയിൽ അപ്പേട്ടനെ കാണാതായപ്പോൾ  അവൾ അല്പം അമ്പരപ്പോടെ അപ്പേട്ടനെ തിരഞ്ഞു  പുറത്തെത്തുമ്പോൾ  അവിടെ ആകാശത്തേക്ക് നോക്കി കിടക്കികയായിരുന്നു അപ്പു.

 ” അപ്പേട്ടാ…. !”

   അവളുടെ ആ വിളി കാതിൽ മുഴങ്ങുമ്പോൾ  മനസ്സിലൊരു സന്തോഷം അണപൊട്ടിയപോലെ ആയിരുന്നു അപ്പു ചാടിയെഴുനേറ്റത്.

  പക്ഷേ,  പെട്ടന്ന് ആ സന്തോഷം മനസ്സിൽ അടക്കിപിടിച്ചുകൊണ്ട് അവൻ പുഞ്ചിരിയോടെ ചോദിക്കുന്നുണ്ടായിരുന്നു

 ” മോളെന്താ ഉറങ്ങിയില്ലേ, നേരം ഒത്തിരി ആയല്ലോ ” എന്ന്.

 അത് കേട്ട് അവൾ പതിയെ അവനരികിൽ ഇരുന്നുകൊണ്ട് ആ മുഖത്തേക്ക് നോക്കി ” അപ്പേട്ടനെന്താ ഉറങ്ങാത്തെ “എന്ന് ചോദിക്കുമ്പോൾ അവൻ അവളുടെ കയ്യിൽ പതിയെ തൊട്ടു.

  ” എന്തൊ.. അപ്പേട്ടന് ഉറക്കം വന്നില്ല. സങ്കടം വന്നാലും സന്തോഷം വന്നാലും അപ്പേട്ടനിങ്ങനെ ഇവിടെ കുറെ നേരം ഇരിക്കുന്നതല്ലേ… മോൾക്ക് അറിയാല്ലോ… ഇന്നിപ്പോ അപ്പേട്ടന് ഒരുപാട് സന്തോഷം തോന്നിയ ദിവസാ.

ന്റെ പെങ്ങളുട്ടി വല്യ പെണ്ണായില്ലേ… നാളെ ഒരാളെ പിടിച്ചേൽപ്പിക്കുമ്പോൾ പക്വത ഇല്ലാത്ത പെണ്ണാണെന്ന് ആരും പറയില്ലല്ലോ.  “

  എന്നും പറഞ്ഞവൻ അവളുടെ കവിളിലൊന്ന് തലോടി.

” എന്തിനാ അപ്പേട്ടാ.. ഉള്ളിൽ കരഞ്ഞുകൊണ്ട് ഇങ്ങനെ ചിരിക്കുന്നത്.  എനിക്കറിയാം ഞാൻ അത് നിരസിച്ചത് അപ്പേട്ടനെ അത്രയേറെ വേദനിപ്പിച്ചെന്ന്.  അപ്പേട്ടന്റെ ഉള്ള് കരയുന്നത് പുറത്ത് കാണാതിരിക്കാൻ  അല്ലെ അപ്പേട്ടൻ ഒന്നും കഴിക്കാതെ എഴുന്നേറ്റത്..

ഞാൻ കാരണം അപ്പേട്ടൻ ന്ന് ഒന്നും കഴിച്ചില്ലല്ലോ… 

      സോറി അപ്പേട്ടാ… എനിക്ക്…. ഞാൻ…..

അപ്പേട്ടാ.. സോറി…. “

അവൾ ഏങ്ങിക്കരഞ്ഞുകൊണ്ട് അവന്റ തോളിലേക്ക് തല ചായ്ക്കുമ്പോൾ അവൻ അമ്പരപ്പോടെ അവളെ ചേർത്തുപിടിച്ചു.

  ”  എന്താടി പെണ്ണെ നിനക്ക്… നീ കാരണം അപ്പേട്ടൻ വേദനിക്കൊ… നീ ന്റെ മരംകൊത്തിയല്ലേ… അപ്പേട്ടനോട് ന്റെ മോള് സോറി പറയല്ലേ…  നിങ്ങളൊക്കെ സന്തോഷിക്കുമ്പോഴേ അപ്പേട്ടന്റ മനസ്സ് നിറയൂ… നിങ്ങളല്ലെടാ അപ്പേട്ടന്റെ ലോകം…  അപ്പേട്ടന് ഒരു സങ്കടോം ഇല്ലാട്ടോ… നീ പക്വത ആയ ഒരു പെണ്ണിലേക്ക് വളരുന്നതിൽ ഒത്തിരി സന്തോഷേ ഉള്ളൂ.. “

എന്നും പറഞ്ഞവൻ അവളുടെ മൂർദ്ധാവിൽ ചുണ്ടുകൾ ചേർക്കുബോൾ അവനിലേക്ക് പിന്നെയും പറ്റിച്ചേർന്നവൾ പറയുന്നുണ്ടായിരുന്നു

  ” സോറി അപ്പേട്ടാ..  ഈ പൊട്ടിപെണ്ണിനോട് ക്ഷമിക്ക് “എന്ന്.

                       ( തുടരും )

ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ദേവൻ Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!