Skip to content

അപ്പേട്ടൻ – 6

appettan novel

” അപ്പോൾ മാഷിന് പെണ്ണൊരു ലഹരി ആണല്ലേ…  “

ചിരി അവളുടെ ആണെങ്കിലും ആ ചോദ്യം ഇന്ദ്രന്റ പിന്നിൽ നിന്നും ആയിരുന്നു.

പിറകിൽ നിന്നും പെട്ടന്നുള്ള ആ ചോദ്യം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ മേഘയുടെ ചുണ്ടിൽ മാത്രം ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഭദ്രയിൽ അമ്പരപ്പും….

മുന്നിൽ നിൽക്കുന്നവന് നേരെ  തിരിഞ്ഞുനിൽക്കുന്ന ഇന്ദ്രനിൽ ഒരു എതിരാളിയെ കണ്ട ഭാവവും !

    മുന്നിൽ നിൽക്കുന്നവന്റ മുഖം ശാന്തമാണെങ്കിലും ഉള്ളിൽ ഒരു പ്രതിയോഗിയുടെ കനൽ കത്തുന്നത് ഇന്ദ്രന് അറിയാൻ കഴിയുന്നുണ്ടായിരുന്നു.

   അതെ സമയം അമ്പരപ്പ് മാറാതെ  നിൽക്കുന്ന ഭദ്ര മേഘയെ നോക്കി ഇത് ആരാണെന്ന് കണ്ണുകളാൽ ചോദിക്കുമ്പോൾ മുഖത്തു വിടർന്ന പുഞ്ചിരിയാൽ തന്നെ അവൾ പറയുന്നുണ്ടായിരുന്നു

” ഏതാണ് ഏട്ടൻ.. ന്റെ അപ്പേട്ടൻ ” എന്ന്.

   അത് ഭദ്രയെ വല്ലാതെ അത്ഭുതപ്പെടുത്തി. മേഘയുടെ വാക്കിലൂടെ മാത്രം അറിഞ്ഞ ആൾ,  ആ വാക്കിലൂടെ പോലും മനസിലേക്ക് ആഴ്ന്നിറങ്ങിയ വെക്തി.  ഇതുവരെ കണ്ടില്ലെങ്കിലും മേഘയുടെ വാക്കുകളാൽ മനസിലേക്ക് അറിയാതെ കേറിപറ്റിയ അപ്പേട്ടൻ ആണ് മുന്നിൽ നിൽക്കുന്നതെന്ന് കേട്ടപ്പോൾ ആശ്ചര്യത്തോടെ ഭദ്ര ആ മുഖത്തേക്ക് നോക്കി .

  ” മോള് ആ കൊച്ചിനെയും കൂടി വീട്ടിലേക്ക് പോകാൻ നോക്ക്. ഞാൻ മാഷോട് ഇച്ചിരി ഹിസ്‌റ്ററീം ജ്യോഗ്രഫിയുമൊക്കെ ചോയ്ക്കട്ടെ.. മക്കള് പോ…  “

അവൻ അവരോട്  പോകാൻ പറഞ്ഞത് മയത്തോടെ ആണെങ്കിലും ആ വാക്കിനു വല്ലാത്തൊരു കാഠിന്യം ഉണ്ടെന്ന് തോന്നി ഭദ്രക്ക്.

അപ്പോഴേക്കും അവളുടെ കയ്യും പിടിച്ചുകൊണ്ട് മേഘ ഇന്ദ്രനെയും  മറികടന്ന് മുന്നോട്ട് നടന്നിരുന്നു.

 മേഘക്കൊപ്പം മുന്നോട്ട് നടക്കുമ്പോഴും ഇടക്ക് അവൾ തിരിഞ്ഞുനോക്കിന്നുണ്ടായിരുന്നു അപ്പേട്ടനെ.. ആദ്യമായി കണ്ടത് ഇതുപോലെ ഒരു നശിച്ച സമയത്തായിപ്പോയല്ലോ എന്നൊരു നിരാശയായിരുന്നു ആ നോട്ടത്തിൽ.

അവർ ബസ്‌സ്റ്റോപ്പിലെത്തിയെന്ന് മനസിലായപ്പോൾ അപ്പു പതിയെ ഇന്ദ്രന് നേരെ തിരിഞ്ഞു,  പിന്നെ എന്തിനും തയാറായി നിൽക്കുന്ന അയാൾക്ക് മുന്നിൽ വളരെ സൗമ്യമായി തന്നെ ചോദിക്കുന്നുണ്ടായിരുന്നു,

    ” എന്താ മാഷേ,  ഓരോ കുട്ടികളേം കോളേജിലേക്ക് വിടുമ്പോൾ അവർ വീട്ടിലെത്തുന്നവരെ  വീട്ടിലുള്ളവർക്ക് ആധിയാ.. കാലം അതാണല്ലോ,  പിന്നെ ഇവിടെ,  പഠിപ്പിക്കുന്ന സാറന്മാർ ഉണ്ടല്ലോ,  സ്റ്റുഡന്റസ് അവർക്ക് മക്കളെ പോലെ അല്ലെ, അവർ നോക്കുമല്ലോ എന്നൊക്കെ ഉള്ള പ്രതീക്ഷയോടെ ഇങ്ങോട്ട് വിടുമ്പോൾ സാറിനെ പോലെ ഉള്ളവർ ഉടുതുണിക്കുള്ളിലെ ഉശിരുമായി  ഉണ്ടാകാൻ ഇറങ്ങിയാൽ എങ്ങനാ..?

   ഇപ്പോൾ പഠിക്കാൻ വിടുന്ന  പെൺകുട്ടികൾക്ക് സാറ് വേറെ ചില ട്യൂഷന് കൂടി അവസരമൊരുക്കുന്നുണ്ടെന്ന് കേട്ടു.

  കെമിസ്ട്രി വർക്ഔട്ട് അയാൾ ഒരു ബയോളജിക്ലാസ്സ് കൂടി എടുക്കാനുള്ള ആ മൂത്ത കടിയുണ്ടല്ലോ,  കൃമികടി,  നല്ല ആങ്ങളമാരുടെ നട്ടെല്ലിന്റ ബലം അറിയാത്തത്തിന്റെ ആണത് .      

  ന്തിനാ  മാ…… ഷേ  വെറുതെ ഈ എസ്‌സികുട്ടീവ് ലുക്കിൽ പൊടിമണ്ണ് പറ്റി  ചീത്തയാകുന്നത് ?  മാതാപിതാഗുരുദൈവം എന്നൊക്കെ പിടിപ്പിക്കുന്ന മാഷ് തന്നെ  കുരു പൊട്ടി നടക്കുമ്പോൾ പിന്നെ എങ്ങനെ ആണ് നാട് നന്നാകുന്നത്.

   അല്ല,  നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. ഇതിനാണ് പറയുന്നത് ജനിക്കുമ്പോൾ നല്ല അമ്മക്ക് ജനിക്കണം, വളരുന്നത് അമ്മേടെ മുലപ്പാല് കുടിച്ചാവണം എന്ന്. അങ്ങനെ ആകുമ്പോൾ അമ്മേം പെങ്ങളേം തിരിച്ചറിയാനുള്ള ബോധം കുറച്ചെങ്കിലും ഉണ്ടാകും.  “

മുഖത്തോട് മുഖം നോക്കി നിൽക്കുന്ന അവന്റ വാക്കുകൾ പതിഞ്ഞപോലെ ആയിരുന്നെങ്കിലും അതിന് വല്ലാത്തൊരു ദൃഢതയുണ്ടെന്ന് തോന്നി ഇന്ദ്രന്. അത് അവനിലൊരു പകപ്പ് ഉണ്ടാക്കിയെങ്കിലും അത് പുറത്ത് കാണിക്കാതെ അപ്പുവിന് നേരെ പോരുകാളയെ പോലെ കണ്ണുകളാൽ കോർത്തു നിൽകുമ്പോൾ  ചുണ്ടിൽ നിറഞ്ഞ് നിന്ന പുച്ഛം ചിരിയായി പുറത്തേക്ക് വരുന്നുണ്ടായിരുന്നു.

   ” ഞാൻ ആരാണെന്ന് അറിയാതെയുള്ള ഈ പഞ്ചു ഡയലോഗും മസിലു പെരിപ്പിക്കലുമൊക്കെ ചുമ്മാ നാലേമുക്കാചക്രത്തിനു തല്ലാനും  പെണ്ണ് കൂട്ടികൊടുക്കാനും വെറുതെ പിച്ചാത്തിതലകാട്ടി പാണ്ടിലോറിക്ക് മുന്നിൽ തവള കണക്കെ ഉള്ള ഉണ്ണാക്കൻമാരോട് പറ്റും.. ഇത് എനം വേറെയാ.. 

   താൻ ന്താ പറഞ്ഞെ….  നല്ല അമ്മക്ക് പിറക്കണം,  മുലപ്പാല് കുടിച്ചു വളരണം എന്ന് അല്ലെ,.  അതിനുള്ള യോഗം ഉണ്ടായില്ല. 

പിറന്നത് ആർക്കോ,  വളർത്തിയത് വേറെ ഒരാൾ,  തന്തക്ക് പിറക്കാത്തവന് തന്തയായവന്റ മുന്നിൽ തോറ്റത് ആ തന്തയുടെ മകളുടെ മേനി കണ്ട് ആദ്യമായി തോന്നിയ കാമത്തിന്റെ പിടപ്പ് സിരവഴി ഒഴുകിയപ്പോൾ ആയിരുന്നു.

  ചോരയല്ലെങ്കിലും സ്വന്തം പെങ്ങളെ പോലെ കാണേണ്ടവളുടെ മടിക്കുത്തിന്റെ ബലമളന്ന് ആയിരുന്നു തുടക്കം… “

അതും പറഞ്ഞവൻ പൊട്ടിച്ചിരിച്ചു !

   ”  ഇത്രയൊക്കെ നിന്റ മുന്നിൽ വെച്ച് ഇത്രേം ധൈര്യത്തോടെ വിളമ്പണമെങ്കിൽ ഞാൻ ആരാണെന്നും ഈ മാഷെന്ന കുപ്പായത്തിനുള്ളിൽ എന്റെ വേഷമെന്താണെന്നും നീ ചിന്തിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് താനിപ്പോ പോ കൂടിനിൽക്കുന്ന കുട്ടികൾക്കും നാട്ടുകാർക്കും മുന്നിൽ നാണം കെടാതെ.  “

അതും പറഞ്ഞ് ഇന്ദ്രൻ അവനെ മറികടന്ന് പോവാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും അപ്പുവിന്റെ കൈ ഇന്ദ്രന്റ  തോളിൽ പതിഞ്ഞിരുന്നു.

തോളിൽ പതിഞ്ഞ കയ്യിലേക്ക് നോക്കി ചുവന്ന കണ്ണുകളാൽ തിരിഞ്ഞു നിന്ന ഇന്ദ്രന് എന്തെങ്കിലും പറയാൻ കഴിയുംമുന്നേ മുഖമടച്ചുള്ള ആദ്യ അടി വീണിരുന്നു.

 പിന്നെ കുറച്ചു നേരത്തെ പരാക്രമം.

അടി കണ്ട് നാല് പാടും കൂടിയവർക്ക് നടുവിൽ പോരുകോഴിയെ പോലെ പൊരുതി  ആദ്യം വീണത്   ഇന്ദ്രനായിരുന്നു. 

 നീര് വന്ന മുഖവും പൊട്ടി ചോരയൊലിക്കുന്ന ചുണ്ടുമായി നിൽക്കുന്ന ഇന്ദ്രൻ നാലുപാടും നോക്കുമ്പോൾ അവരെ രണ്ട് പേരെയും ശ്രദ്ദിച്ചു ചുറ്റും  കൂടിയ ആളുകളെയും സ്റുഡന്റ്‌സിനെയും കണ്ട് നാണം കെട്ട അവസ്ഥയിലായിരുന്നു അവന്.

   ആ ദേഷ്യം മുഴുവൻ അപ്പുവിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഇന്ദ്രന്റ  കണ്ണുകളിൽ ഉണ്ടായിരുന്നെങ്കിലും അപ്പുവിന്റ മുന്നിൽ പിടിച്ചുനിൽക്കാൻ പറ്റാത്തതിന്റെ അവശതയും പരവേശവും അവന്റ ശരീരത്തെ ആട്ടിയുലച്ചു.

   ” ഡോ  സാ…. റേ…..   കൂടപ്പിറപ്പിനേ പോലെ കണ്ടവളുടെ അടിപാവാട പൊക്കിനോക്കിയാണ് നിന്റ തന്തയില്ലാത്തരത്തിന്റെ ട്രെയിനിങ് ആരംഭിച്ചതെന്ന് വീമ്പ് പറഞ്ഞ്  ഇവിടെ  കിടന്ന് ഷോ കാണിച്ചപ്പോൾ നീ എന്ത് കരുതി നിന്റ മറ്റേടത്തെ മാമാപ്പണിയുടെ തൊലിച്ച വാക്കും കേട്ട് ഞാൻ പേടിച്ചു ഉടുത്തതിൽ കൂടി പെടുക്കുമെന്നോ?  

    നാലക്ഷരം പഠിപ്പിക്കാൻ നിന്റ ഒക്കെ അടുക്കൽ വിടുന്ന പെൺകുട്ടികൾക്ക് ബയോളജിയും അനാട്ടമിയും നിന്റെ മറ്റേടത്തെ ആ  ഉറപ്പില്ലാത്ത ഉശിരുമൊക്കെ കാണിക്കാൻ  ഇറങ്ങുമ്പോൾ ഇനി നീ ചിന്തിക്കണം ഇതുപോലെ  നട്ടെല്ലുള്ള ആങ്ങളമാർ ഉണ്ടാകും അവർക്കെന്ന്..    

  നിന്റ മുന്നിൽ നിൽക്കാൻ എനിക്ക് കത്തിയും കാടാരായും കമ്പിപ്പാരയും ഒന്നും വേണ്ട,

    പറമ്പിൽ കിളക്കുന്ന ഈ കൈ മതി. ഇതുകൊണ്ട് ഇപ്പോ നിനക്കിട്ടു കിളച്ചപോലെ ശരിക്കൊന്ന് കിളച്ചാൽ  തീരും നീ പറഞ്ഞ നിന്റ ഈ ഇന്സൈഡ് ചെയ്ത കുപ്പായത്തിനുള്ളിലെ ആ മറ്റേ മുഖത്തിന്റ ചൊരുക്ക്‌.  “

അതും പറഞ്ഞവൻ കൂടി നിൽക്കുന്നവർക്കിടയിൽ നിന്നും മേഘയെയും ഭദ്രയേയും അടുത്തേക്ക് വിളിച്ചു.

 ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ പോലും അവരെ മാത്രം ശ്രദ്ധിച്ചു നിൽക്കുമ്പോൾ ആയിരുന്നു ഇന്ദ്രന്റ വീഴ്ചയും അപ്പുവിന്റെ നിൽപ്പും അവർ കണ്ടത്.  അത് കണ്ടപാടെ ഓടികൂടിയവർക്കിടയിലേക്ക് അവരും പേടിയോടെ ഓടിക്കയറിയിരുന്നു.

      അപ്പേട്ടനെ വിളിക്കുമ്പോൾ ഒരു പേടിപ്പിക്കൽ മാത്രമായിരുന്നു മേഘ പ്രതീക്ഷിച്ചത്, അതിപ്പോ ഇത്രേം വലിയ അങ്കത്തിൽ കലാശിക്കുമെന്ന് അവളും കരുതിയില്ല. അതിന്റ ഒരു ഭയം അവളുടെ മുഖത്തുണ്ടായിരുന്നെങ്കിലും ഭദ്രയുടെ മുഖത്തപ്പോൾ  വല്ലാത്തൊരു സന്തോഷമായിരുന്നു. 

 അതുപോലെ  ഇങ്ങനെ  പ്രതിസന്ധികളിൽ തനിക്ക് മുന്നിൽ  നെഞ്ചുറപ്പോടെ നിൽക്കാൻ ഒരേട്ടൻ ഇല്ലല്ലോ എന്ന സങ്കടവും.

  ആ സമയത്തായിരുന്നു അപ്പു മേഘയോട് അരികിലേക്ക്  വിളിച്ചത്.

 മേഘക്കൊപ്പം ഭദ്രയും അപ്പുവിനരികിലേക്ക് നടക്കുമ്പോൾ  ഭദ്രയുടെ കണ്ണുകൾ  അവശതയോടെ നിൽക്കുന്ന ഇന്ദ്രന്റെ മുഖത്തായിരുന്നു.

 അതെ സമയം അവശതയോടെ നിൽക്കുന്ന ഇന്ദ്രന്റെ ഷർട്ടിൽ കുതിപിടിച്ചുകൊണ്ട് അവന്റ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഭദ്രക്ക് നേരെ നീട്ടി അപ്പു

 ” ഇതിനി ഇവന് വേണ്ട,  പൊട്ടിച്ചുകളഞ്ഞേക്ക്.  ” എന്നും പറഞ്ഞ്.

 അത് ഒരു വിറയലോടെ കൈനീട്ടി വാങ്ങുമ്പോൾ മനസ്സിൽ നിന്നും എന്തോ ഒരു ഭാരം ഇറങ്ങിയപോലെ തോന്നി ഭദ്രക്ക്.  അത്ര നേരം മനസ്സിലുണ്ടായിരുന്ന ഭയം  അല്പം വിട്ടൊഴിഞ്ഞെങ്കിലും ഇനി ഇതിന്റെ പ്രതികാരം ഇയാൾ തീർക്കുമോ എന്ന ചിന്ത അവളിലുണ്ടായിരുന്നു. 

 ” അപ്പോൾ ഇന്ദ്രൻ മോനെ.. ഇനി നീ ഇത്‌പോലെ ഉള്ള തരവഴിത്തരവുമായി  ഇറങ്ങിയാൽ  നിനക്ക് വേണ്ടി ബലിയിടാൻ ആളെ ഏർപ്പാടാക്കിയേക്കണം.   പെൺകുട്ടികളുടെ തലവെട്ടി നീയൊക്കെ കാണിക്കുന്ന ഇമ്മാതിരി തന്തയില്ലായ്കയ്ക്ക് അതാണ് വേണ്ടത്. എന്തായാലും കുറച്ചു കാലം ഉണ്ട തിന്നാൻ ഉള്ള വഴിയുണ്ട്.. അതിനുള്ള ആളുകൾ ഇപ്പോൾ വരും.  അതിന് മുന്നേ നിനക്ക് വേണ്ടി  ഒരു ആചാരവെടി കൂടി ഉണ്ട് “

അതും പറഞ്ഞ് അപ്പു ഭദ്രയെ നോക്കി,

” അപ്പോൾ  കുട്ടി എല്ലാവരെയും മനസ്സിൽ വിചാരിച്ച്  സാറിന്റെ കവിൾ നോക്കി ഒന്ന് കൊടുത്തേക്ക് .  സാറും അത് പ്രതീക്ഷിക്കുന്നുണ്ട്, അതിനേക്കാൾ കൂടുതൽ അർഹിക്കുന്നുമുണ്ട്. “

അവന്റ വാക്കുകൾ നൽകിയ ധൈര്യത്തിൽ ഇന്ദ്രന് മുന്നിലേക്ക് നീങ്ങി നിന്ന ഭദ്ര അവന്റ മുഖമടച്ചൊന്ന് കൊടുക്കുമ്പോൾ  അപ്പുവിന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു.

” മതി, അത്രേം മതി. ഈ അടി കൊണ്ട് നിനക്ക് നന്നാവാൻ പറ്റുമെങ്കിൽ നന്നാവാം.. സമയമെടുത്ത് ആലോചിക്ക്. അതിന് സ്വസ്ഥമായി ഇരുന്ന് ചിന്തിക്കാൻ ഉള്ള സ്ഥലം കാണിക്കാൻ പോലീസ് ഇപ്പോൾ വരും.  ബാക്കി തെളിവ് സഹിതം അവിടെ കൊടുത്തേക്കാം ഞങ്ങൾ. ഒന്ന് മാത്രം, ഇനി ഇതുപോലെ പെണ്ണിന്റ നിഴലു കണ്ടാൽ  ഉശിരു കാണിക്കാൻ  മുട്ടുമ്പോൾ    ഒന്നോർത്തോ.. നട്ടെല്ലുള്ള ആണുങ്ങൾ ഉണ്ടാകും അവർക്ക് മുന്നിലെന്ന്. നിന്റ ഒക്കെ വാരിയെല്ല് എടുത്ത് പിച്ചാത്തിക്ക് പിടിയിടാൻ.  അപ്പോ എല്ലാം പറഞ്ഞപോലെ.. “

അതും പറഞ്ഞ് അവന്റ മുഖത്തിനിട്ട് ഒന്നുകൂടി കൊടുത്തു അപ്പു. ആ അടിയിൽ നിലതെറ്റി നിലത്തേക്ക് വീണ ഇന്ദ്രനിൽ നിന്നും തിരിയുമ്പോൾ  ഒരു പോലീസ് ജീപ്പ് അവർക്കരികിലെത്തിയിരുന്നു.

  അതിൽ നിന്നും ഇറങ്ങിയ എസ് ഐ യോട് കാര്യം അവതരിപ്പിച്ച ശേഷം  ഫോൺ അവർക്ക് കൈമാറി ഭദ്ര. 

 അവരോട് സ്റ്റേഷനിൽ വന്ന് പരാതി ഒപ്പിട്ടുതരാൻ പറഞ്ഞുകൊണ്ട് ഇന്ദ്രനുമായി ആ പോലീസ് ജീപ്പ് പാഞ്ഞു പൊകുമ്പോൾ  അപ്പു ശരീരത്തിൽ പറ്റിയ മണ്ണ് കൈകൊണ്ട് തൂത്തുകൊണ്ട് മേഘയെ നോക്കി,

”  അപ്പൊ മ്മക്ക് പോയാലോ,  ” എന്നും ചോദിച്ച് പുഞ്ചിരിയോടെ ഭദ്രയേയും നോക്കികൊണ്ട്  അപ്പുറത്തു് മാറ്റിയിട്ടിരിക്കുന്ന ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ അവനെ അനുഗമിക്കുന്നുണ്ടായിരുന്നു മേഘയും ഭദ്രയും.

      അവനോടൊപ്പം നടക്കുമ്പോൾ രക്ഷകനായി മുന്നിൽ അവതരിച്ച അപ്പേട്ടനെ കണ്ണിമ ചിമ്മാതെ നോക്കുകയായിരുന്നു ഭദ്ര.

ആ നോട്ടത്തിൽ രക്ഷകനോടുള്ള ആരാധന മാത്രമല്ലായിരുന്നു,  മനസ്സിൽ എന്നോ മേഘയുടെ വാക്കിനാൽ മുള പൊട്ടിയ ഒരിഇഷ്ട്ടം പുത്തൻ തളിരിട്ടു തുടങ്ങിയിരുന്നു.

   ഒരു  പ്രണയകാലത്തേക്ക് ഒരു പൂ വിടരുംപോലെ… !!!!

                                    ( തുടരും )

                                        ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ദേവൻ Novels

 

4/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!