Skip to content

അപ്പേട്ടൻ – 7

appettan novel

”  അപ്പൊ മ്മക്ക് പോയാലോ,  ” എന്നും ചോദിച്ച് പുഞ്ചിരിയോടെ ഭദ്രയേയും നോക്കികൊണ്ട്  അപ്പുറത്തു് മാറ്റിയിട്ടിരിക്കുന്ന ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ അവനെ അനുഗമിക്കുന്നുണ്ടായിരുന്നു മേഘയും ഭദ്രയും.

     അവനോടൊപ്പം നടക്കുമ്പോൾ രക്ഷകനായി മുന്നിൽ അവതരിച്ച അപ്പേട്ടനെ കണ്ണിമ ചിമ്മാതെ നോക്കുകയായിരുന്നു ഭദ്ര.

ആ നോട്ടത്തിൽ രക്ഷകനോടുള്ള ആരാധന മാത്രമല്ലായിരുന്നു,  മനസ്സിൽ എന്നോ മേഘയുടെ വാക്കിനാൽ മുള പൊട്ടിയ ഒരിഇഷ്ട്ടം പുത്തൻ തളിരിട്ടു തുടങ്ങിയിരുന്നു.

   ഒരു  പ്രണയകാലത്തേക്ക് ഒരു പൂ വിടരുംപോലെ… !!!!

  —————————————————————

ഭദ്രയുടെ വാക്കുകൾ സശ്രദ്ധം വീക്ഷിക്കുന്ന ശ്രീയിൽ ഇതെല്ലാം കേൾക്കുബോൾ വിശ്വസിക്കാൻ കഴിയാത്ത ഭാവമായിരുന്നു.

ഇതുവരെ ഒരാളോട് പോലും കയർത്തുകാണാത്ത,   എപ്പഴും സൗമ്യനായി മാത്രം കണ്ടിട്ടുള്ള  അപ്പേട്ടൻ ഒരാളെ ഒറ്റക്ക് തല്ലി എന്നൊക്കെ കേൾക്കുമ്പോൾ ആശ്ചരുവുമായിരുന്നു അവന്.

           അപ്പഴും അവന്റ മനസ്സിൽ നിഴലിച്ചു നിന്ന സംശയം ഒന്നുമാത്രമായിരുന്നു.  ഇങ്ങനെ ഒരു ഇഷ്ട്ടത്തെ കുറിച്ച് അപ്പേട്ടനിൽ നിന്ന് ഒരിക്കൽ പോലും കേട്ടിട്ടില്ല.. അല്ലെങ്കിൽ ഒരു കാമുകന്റെ മനോഭാവവും ചലനവും ഒരിക്കൽ പോലും അപ്പേട്ടനിൽ കാണാൻ കഴിഞ്ഞിട്ടില്ല.

    പക്ഷെ, ഭദ്ര പറയുന്നു ഒരിക്കൽ അപ്പേട്ടനെ സ്നേഹിച്ചിരുന്നു എന്ന്. അത്രമേൽ അപ്പേട്ടനെ ഹൃദയത്തിൽ കൊണ്ട് നടന്നിരുന്നു എന്ന്. 

ആ ചിന്തകൾ കൊണ്ടാവണം ബാക്കി എന്തെന്ന് അറിയാൻ അവളുടെ വാക്കുകൾക്കായി വീണ്ടും മുഖം കൊടുക്കുമ്പോൾ അവനിലേക്ക് ഒന്ന് ശ്രദ്ധിക്കുകപോലും  ചെയ്യാതെ അവൾ ആ കഥ തുടരുന്നുണ്ടായിരുന്നു. !

          ” അന്ന് മുതൽ അപ്പേട്ടനോടുള്ള ഇഷ്ട്ടം മാത്രമായിരുന്നു മനസ്സിൽ.  ആ ദിവസം ഇന്ദ്രനെതിരെ പരാതി നൽകി പോലീസ് സ്റ്റേഷനിൽ നിന്നും വീട്ടിലെത്തുമ്പോൾ മനസ്സ് ശാന്തമായിരുന്നു.  ഏത് പ്രതിസന്ധിയിലും കൂടെ ചേർത്തു നിർത്താൻ ഒരാളുണ്ടെന്ന തോന്നൽ..  ആ മനുഷ്യനോടുള്ള ഇഷ്ട്ടം എന്റെ മനസ്സിന്റെ കോണിൽ വിടരാൻ കൊതിച്ചു നിൽക്കുകയാണെങ്കിലും  ഒന്ന് പറയാൻ,  മനസ്സ് തുറക്കാൻ,  മനസ്സിൽ വിടരാൻ കൊതിക്കുന്ന പ്രണയപുഷ്പ്പത്തിന്റെ  ഇതൾ വിടർത്തുമ്പോൾ ഏറെ സമയമെടുത്തു.

 അന്ന് വീട്ടിലെത്തുമ്പോൾ എന്നെ കാത്തുനിൽക്കുകയായിരുന്നു അച്ഛൻ. മനസ്സിൽ അല തല്ലുന്ന സന്തോഷവുമായി കേറി ചെന്ന എനിക്ക് ആ സന്തോഷം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കുന്നതാക്കുന്നതായിരുന്നു അച്ഛന്റെ  വാക്കുകൾ.

 ” എന്നും സൗമ്യമായി സംസാരിക്കുന്ന അച്ഛൻ അന്ന് ഗൗരവത്തോടെ ആയിരുന്നു സംസാരിച്ചത്.

“നീ എവിടെ ആയിരുന്നു ഇത്ര നേരം ” എന്ന് മയമില്ലാതെ ചോദിച്ച അച്ഛനോട്  നടന്ന കാര്യങ്ങൾ വിവരിക്കുമ്പോൾ  ആ മുഖം പതിവിനേക്കാൾ കനക്കുന്നത് എനിക്ക് മനസ്സിലായി. ദേഷ്യത്താൽ ചുവക്കുന്നതും “…

 ————————————————————

   ” ഇങ്ങനെ ഒരു പ്രശ്നം നിനക്ക് ഉണ്ടായിരുന്നെങ്കിൽ നീ ആദ്യം വന്നു പറയേണ്ടത് എന്നോടല്ലേ?  അല്ലാതെ ഒരുത്തനെ കൂട്ടി നാട്ടുകാർക്കിടയിൽ കിടന്ന്  അടിയുണ്ടാക്കി ഷോ കാണിച്ചപ്പോൾ നിനക്ക് ഉണ്ടായ നാണക്കേട് മാറിയോ?

    എല്ലാം നല്ല രീതിയിൽ സോൾവ് ചെയ്യേണ്ടതിനു പകരം നാട്ടുകാർക്കിടയിൽ വെച്ച് അടിയുണ്ടാക്കിയതും പോരാ,  പോലീസ് സ്റ്റേഷനിൽ പോയി കേസും കൊടുത്തിരിക്കുന്നു അയാൾക്കെതിരെ.  ഇതൊക്കെ ചെയ്യുമ്പോൾ നീ എന്നോട് ചോദിച്ചോ…?  അടി കൂടാനും കേസ് കൊടുക്കാനും ഏതോ ഒരുത്തനെയും കൂടി പോയിരിക്കുന്നു അവൾ.  “

അച്ഛന്റെ രോഷം നിറഞ്ഞ വാക്കുകൾ അവളെ വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ടായിരുന്നു.

  കാര്യം ശരിക്കും മനസ്സിലാക്കാതെ ആണ് അച്ഛൻ സംസാരിക്കുന്നത് എന്നറിയാമെങ്കിലും, മകളുടെ അപ്പോഴത്തെ മാനസികാവസ്ഥ എങ്കിലും മനസിലാക്കിക്കൂടെ അച്ഛന് എന്ന് വിഷമത്തോടെ ചിന്തിക്കുകയായിരുന്നു അവൾ.

     ” അച്ഛാ,,  ആ മനുഷ്യൻ വന്നത് കൊണ്ടാണ് അപ്പോൾ ഇന്ദ്രൻ സാറിൽ നിന്നും രക്ഷപ്പെട്ടത്.   പിന്നെ കേസ് കൊടുത്തത്,  മകളുടെ നഗ്നചിത്രം കൊണ്ട് ഭീക്ഷണിപ്പെടുത്തുന്ന ഒരാളെ അച്ഛൻ എന്ത് ചെയ്യും.   പലപ്പോഴും അയാളിൽ നിന്നും ഇങ്ങനെ ഒക്കെ ഉണ്ടായപ്പോൾ അച്ഛനോട് പറയാതിരുന്നത് എന്റെ തെറ്റാണ്..  എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ ആണ് മേഘയോട് കാര്യം പറഞ്ഞത്, അവളാണ് അപ്പേട്ടനെ വിളിച്ചതും.

   അതിലിപ്പോൾ എന്താണ് തെറ്റ്.  ഇത്രേം നീചമായ പ്രവർത്തി ചെയ്ത ഒരാൾക്കെതിരെ കേസ് കൊടുത്തതാണോ അച്ഛൻ കണ്ട അടുത്ത തെറ്റ്? മകളുടെ മുഖം വെച്ച് അയാൾ കട്ടികൂട്ടിയ കാര്യങ്ങൾ എന്തൊക്കെ ആണെന്ന് അറിയോ…  അച്നനോട് പറഞ്ഞാലും അച്ഛൻ കംപ്ലൈന്റെ ചെയ്യാനല്ലേ ശ്രമിക്കൂ. അതല്ലേ അപ്പേട്ടനും ചെയ്തുള്ളു…   ഇനി അയാൾ ഒരു പെണ്ണിനോടും ഇങ്ങനെ ചെയ്യരുത്, അത്രേ ആഗ്രഹിച്ചുള്ളൂ.. അതിനാണിപ്പോൾ അച്ഛൻ…… “

 സങ്കടം സഹിക്കാൻ കഴിയാതെ പറയാൻ വന്ന വാക്കുകൾ പാതി വിഴുങ്ങുമ്പോൾ അവളുടെ കണ്ണുകൾ പെയ്യാൻ തുടങ്ങിയിരുന്നു.

” നീ എന്തൊക്ക പറഞ്ഞാലും എന്നോട് ഒരു വാക്ക് പറയാതെ കംപ്ലയിന്റ് കൊടുത്തത് തെറ്റ് തന്നെയാ.. നാളെ ഇത് മൂലം ഉണ്ടാകുന്ന കാര്യങ്ങൾ ആലോചിച്ചിട്ടുണ്ടോ നീ…  കേസും കോടതിയുമായി കയറിയിറങ്ങുമ്പോൾ ഉണ്ടാകുന്ന മാനക്കേട്  ഓർത്തോ? നീ ഒരാൾ ഈ നാട് നന്നാക്കിയാൽ നന്നാകുമോ? നാളെ നാട്ടുകാർക്ക് പാടി പൊലിപ്പിച്ചു നടക്കാൻ ഒരു കഥ.. അത്രേ ഉണ്ടാകൂ ഇതൊക്കെ. “

അച്ഛൻ അത്രേം പറയുമ്പോൾ അവൾക്ക് ആ വാക്കുകളെ അംഗീകരിക്കാൻ കഴിയുന്നില്ലായിരുന്നു.  സ്വന്തം മാനക്കേട് മാത്രമാണിപ്പോഴും അച്ഛന്റെ പ്രശ്നം, ഇതുപോലെ മക്കളെ വലയിൽ വീഴ്‌ത്തുന്ന ചിലന്തികൾക്കിടയിൽ ഒന്ന് പ്രതികരിക്കാൻ പോലും കഴിയാതെ  നീറി നീറി ജീവിക്കുന്ന എത്രയോ അച്ഛന്മാർ ഉണ്ടാകുമെന്ന് ചിന്തിക്കുന്നില്ലല്ലോ…  നാളെ ഇന്ദ്രൻ കാരണം അങ്ങനെ ഒരു മകളും അച്ഛനും ഈ ഭൂമിയിൽ ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ ഒക്കെ ചെയ്തതെന്ന് പറഞ്ഞിട്ടും….. “

അവൾ നിറഞ്ഞ കണ്ണുകളുമായി അച്ഛന്റെ മുഖത്തേക്കൊന്ന് നോക്കി വിതുമ്പലോടെ അകത്തേക്ക് പോകുമ്പോൾ അച്ഛന്റെ വാക്കുകൾക്ക് നേരെ ഒന്നും പറയാൻ കഴിയാതെ പിറകിൽ നിന്നിരുന്ന അമ്മ അവളെ കൂട്ടി പതിയെ ഉള്ളിലേക്ക് നടന്നു.

 ” സാരമില്ല മോളെ, അച്ഛൻ പെട്ടന്നുള്ള ദേഷ്യം കൊണ്ട് പറയുന്നതാ.. അച്ഛനോട് പറയാതെ കംപ്ലൈന്റ് കൊടുത്തത് അവിടെ ഉള്ള ഏതോ  പോലീസുകാരൻ അച്ഛനെ വിളിച്ചു പറഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതാ ഈ ദേഷ്യം. അച്ഛൻ അങ്ങനെ ഓക്കേ പറഞ്ഞെങ്കിലും അതോർത്തു മോള് വിഷമിക്കണ്ട… മോള് ചെയ്തത് തന്നെയാ ശരി. ഇതുപോലെ ഉള്ളവരെ ഒക്കെ ഇല്ലാതാക്കിയാലെ പെണ്മക്കളുള്ള അച്ഛനമ്മമാർക്ക് പേടിയില്ലാതെ വീട്ടിൽ ഇരിക്കാൻ കഴിയൂ….

 അല്ലെങ്കിൽ നാളെ നിനക്ക് പകരം വേറെ ഒരു പെണ്ണാകും. നിന്നെ രക്ഷിക്കാൻ ഒരാൾ വന്നെങ്കിൽ അങ്ങനെ ഒരാൾ വരാൻ ഇല്ലാത്ത പെൺകുട്ടികളുടെ അവസ്ഥ എന്താകും..   നിങ്ങൾ ചെയ്തതിൽ ഒരു തെറ്റുമില്ല.. അച്ഛൻ അങ്ങനെ പറഞ്ഞെന്ന് കരുതി മോള് കരഞ്ഞിരിക്കാതെ പോയി ഫ്രഷ് ആയിട്ട് വാ.. അമ്മ ചായ എടുത്ത് വെക്കാം.. ചെല്ല് ” 

എന്നും പറഞ്ഞ് വാത്സല്യത്തോടെ അവളുടെ മുടിയുടെ തലോടി  അകത്തേക്ക് വിട്ടു അമ്മ.

   ——————————————————–

” അപ്പേട്ടാ……   “

പിന്നിൽ നിന്നുള്ള വിളി കേട്ട് അപ്പു തിരിഞ്ഞുനോക്കുമ്പോൾ അവനരികിലേക്ക് ധൃതിയിൽ നടന്നു വരികയായിരുന്നു ഭദ്ര.

 ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ നിന്ന അപ്പു അവളെ കണ്ടപ്പോൾ പുഞ്ചിരിയോടെ അവൾ അരികിലെത്തുംവരെ കാത്തു നിൽക്കുമ്പോൾ അവൾ ഓടി അവനരികിലെത്തി.

 ” കുട്ടി എന്താ ഇവിടെ , ഇന്ന് കോളേജ് ഒന്നും ഇല്ലേ ” എന്ന് കുശലാന്വേഷണം നടത്തിയ അവനേ  പുഞ്ചിരിയോടെ നോക്കി  അവൾ !

  ” ഇല്ല അപ്പേട്ടാ…   ഇന്ന് പോയില്ല ഞാൻ…  അതുകൊണ്ട് അപ്പേട്ടനെ ഒറ്റക്ക് ഒന്ന് കാണാൻ കഴിഞ്ഞല്ലോ. “

അത് പറയുമ്പോൾ അവളിൽ സന്തോഷം തിരതല്ലുകയായിരുന്നു.

“അപ്പേട്ടൻ വീട്ടിലേക്കാണോ “

അവളുടെ ചോദ്യം കേട്ട് അതെ എന്ന് തലയാട്ടുമ്പോൾ  അവൾ ഇനി എന്ത് ചോദിക്കണമെന്ന് അറിയാതെ കുഴങ്ങുകയായിരുന്നു..  അപ്പുവിനോട് മാത്രമായി പറയാൻ ഒരുപാട് കാര്യങ്ങൾ  മനസ്സിൽ സ്വരുക്കൂട്ടിവെച്ചിട്ടുണ്ടെങ്കിലും  മുന്നിൽ അയാളെ കണ്ടപ്പോൾ ഉമിനീര് പോലും വറ്റിയ അവസ്ഥയായിരുന്നു അപ്പോൾ അവളിൽ.

  ” കുട്ടി, വീട്ടിലേക്കാണോ ഇനി,  കൂടെ ആരാ വന്നിട്ടുള്ളത് ” 

അപ്പുവിന്റെ  ചോദ്യം കേട്ട് അവൾ വെപ്രാളപ്പെട്ട് അവനെ നോക്കുമ്പോൾഅവൾ വിക്കിവിക്കി പറയുന്നുണ്ടായിരുന്നു ” ആരും ഇല്ല,  ഒറ്റയ്ക്കാ വന്നത് ” എന്ന്.

 പിന്നെ അല്പനേരത്തെ മൗനത്തിനു ശേഷം ഒരു പ്രതീക്ഷയെന്നോണം  ” അപ്പേട്ടാ,, അപ്പേട്ടന് പോവാൻ ദൃതി ഇല്ലെങ്കിൽ ഒരു കോഫി കഴിച്ചാലോ ” എന്ന് അല്പം ഭയത്തോടെ തന്നെ ചോദിക്കുമ്പോൾ അവൻ അല്പമൊന്ന് ആലോചിച്ചുകൊണ്ട് ” അതിനെന്താ, ആവാലോ ” എന്നും പറഞ്ഞ് മന്ദഹാസത്തോടെ അവളെ നോക്കി.  

          പിന്നെ ബൈക്ക് ഒതുക്കി നിർത്തി അവൾക്കൊപ്പം കോഫിഷോപ്പിലേക്ക് നടക്കുമ്പോൾ അപ്പേട്ടനൊപ്പമാണ് താൻ നടക്കുന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നിലായിരുന്നു ഭദ്രയ്ക്ക്.

ഒരു മേശക്കിരുവശവും ഇരുന്ന് കോഫിക്ക് ഓർഡർ ചെയ്തതിനു ശേഷം അവൾ ഫോണിൽ എന്തോ ശ്രദ്ധിച്ചിരിക്കുന്ന അവനെ കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു.

 ഇങ്ങനെ ഒരു നിമിഷം വീണുകിട്ടുമെന്ന പ്രതീക്ഷ ഇല്ലാത്തതിനാൽ വീണ് കിട്ടിയ ആ നിമിഷത്തിൽ അതീവസന്തോഷവതിയായിരുന്നു ഭദ്ര.

   ” അപ്പേട്ടാ…… “

അവളുടെ വിളി കേട്ട് ഫോണിൽ നിന്നും കണ്ണെടുത്ത്‌ അപ്പു ഭദ്രയെ നോക്കുമ്പോൾ മനസ്സിൽ തളിരിട്ടു പൂവായ് വിടരാൻ കൊതിക്കുന്ന ഇഷ്ട്ടം എങ്ങനെ പറയണമെന്ന് അറിയാതെ പരവേശത്തിലായിരുന്നു അവൾ…

പിന്നെ എന്തും വരട്ടെ എന്ന് കരുതി  അവന് മുന്നിൽ മനസ്സ് തുറക്കാൻ തന്നെ തീരുമാനിച്ചു അവൾ.

  ” അപ്പേട്ടാ….  ഞാൻ… എനിക്ക്……… പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് അറിയില്ല….  ചിലപ്പോൾ രക്ഷകനായി മുന്നിൽ നിന്നവനോട് തോന്നിയ…… അറിയില്ല….  പക്ഷെ….. എനിക്ക്…. “

അവളുടെ വിക്കി വിക്കിയുള്ള വാക്കുകൾ കേട്ട് എന്താണ് അവൾ പറയാൻ പോകുന്നതെന്ന് മനസിലാവാതെ ഇരിക്കുന്ന അപ്പുവിന് മുന്നിൽ വിറച്ചാണെങ്കിലും ഉറച്ച വാക്കോടെ അവൾ പറയുന്നുണ്ടായിരുന്നു

   ” എനിക്ക് ….. എനിക്ക് അപ്പേട്ടനെ ഒരുപാട് ഇഷ്ട്ടാ,  പെങ്ങളാവാൻ അല്ല,  ജീവിതത്തിൽ പാതിയാവാനുള്ള  ഇഷ്ടം ”  എന്ന്.

                             ( തുടരും )

                                         ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ദേവൻ Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!