Skip to content

ഒന്നിൽ പിഴച്ചാൽ മൂന്ന് – 8

onnil-pizhachal-moonu

വിദ്യേ.. ആദ്യം ഞാൻ പറയുന്നത് നീയൊന്ന് കേൾക്ക്, നിന്നെ ഞാൻ ചതിച്ചിട്ടില്ല ,നിന്നെ കല്യാണം കഴിച്ചതിന് ശേഷം, ഞാൻ വേറൊരു പെണ്ണിൻ്റെയും മുഖത്ത് പോലും നോക്കീട്ടില്ല ,കാരണം ,എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു, പിന്നെ ദീപുമോൻ്റെ കാര്യത്തിൽ കളവ് പറയേണ്ടി വന്നത്, എനിക്ക് വേണ്ടി മാത്രമായിരുന്നില്ല ,

വിമല, സ്വന്തം മകനെ പോലെ തന്നെയായിരുന്നു ,അവനെ വളർത്തിയിരുന്നത് ,

അതങ്ങനെ തന്നെയിരുന്നോട്ടെന്ന് കൂടി വിചാരിച്ചിട്ടാണ്, അധികമാർക്കുമറിയാത്ത രഹസ്യം, പുറത്ത് വിടാതിരുന്നത്,

ദീപുമോന് തിരിച്ചറിവായപ്പോൾ കാര്യങ്ങളൊക്കെ അവനറിഞ്ഞിരുന്നു, ഒരിക്കൽ അവൻ വയനാട്ടിൽ പോകുകയും, മൂപ്പനെ കാണുകയും അവൻ്റെ അമ്മയെക്കുറിച്ച് അന്വേഷിക്കുകയുമൊക്കെ ചെയ്തിരുന്നു ,അതിന്

ശേഷമാണ് അവൻ്റെ സ്വഭാവത്തിന് മാറ്റം വന്ന് തുടങ്ങിയത് ,അവൻ പത്താം ക്ളാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി എനിക്ക് വിവാഹമാലോചിക്കുന്നത് ,

അന്ന് അവൻ്റെ എതിർപ്പ് കാരണം ,അത് നടന്നില്ല ,അങ്ങനെയാണവനെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ തീരുമാനിച്ചത് ,അച്ഛൻ്റെ തറവാട്ടിൽ നിന്നാണ് പഠിക്കുന്നതെന്ന് നിന്നോട് കളവ് പറഞ്ഞതായിരുന്നു ,

പിന്നീട് വന്നത്, നിൻ്റെ ആലോചനയായിരുന്നു ,

കല്യാണത്തലേന്ന് വരെ അവനെ ഒരു വിവരവും അറിയിച്ചിരുന്നില്ല ,പക്ഷേ കഷ്ടകാലത്തിന് ,എന്തോ ഒരു ഇഷ്യൂ ഉണ്ടായപ്പോൾ ,

പെട്ടെന്ന് ഹോസ്റ്റൽ അടച്ചിടേണ്ടി വന്നത് കൊണ്ട്, യാതൊരു മുന്നറിയിപ്പുമില്ലാതെ ദീപുമോൻ പെട്ടെന്ന് കയറി വന്നു ,വിവരമറിഞ്ഞ അവൻ കല്യാണത്തലേന്ന് രാത്രിയിൽ വയലൻ്റാവുകയും ചെയ്തു,

പിന്നീട്  വിമല അവനോട് സെൻറിമെൻ്റലായി, ഏറെ നേരം സംസാരിച്ചതിന് ശേഷമാണ്, അവനൊന്ന് മയപ്പെട്ടത് ,അതോടെ എല്ലാം ശരിയായെന്നായിരുന്നു, ഞങ്ങളുടെ ധാരണ ,പക്ഷേ ഇന്നാണ്, അവൻ്റെയുള്ളിലെ അമർഷത്തിന് കുറവൊന്നുമുണ്ടായിട്ടില്ലെന്ന് എല്ലാവർക്കും മനസ്സിലായത്,,,

ദിനേശൻ തൻ്റെ ഭാഗം ന്യായീകരിച്ച് കൊണ്ട്, സ്വന്തം വീട്ടിലേയ്ക്ക് പോകാൻ തയ്യാറായി നില്ക്കുന്ന, വിദ്യയെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.

ഇല്ല, നിങ്ങളെ എനിക്കിനി വിശ്വസിക്കാൻ കഴിയില്ല ,ആദ്യമൊരു നിഷ്കളങ്കയായ പെൺകുട്ടിയെ വശീകരിച്ച് കാര്യം സാധിച്ചിട്ട് നിഷ്കരുണം അവളെ മരണത്തിനെറിഞ്ഞ് കൊടുത്തു ,അത് കഴിഞ്ഞ് സ്വന്തം രക്തത്തിൽ പിറന്ന മകൻ്റെ എതിർപ്പ് വകവയ്ക്കാതെ സ്വാർത്ഥ താല്പര്യങ്ങൾക്കായി നിങ്ങൾ വിവാഹം കഴിച്ചു ,കുറച്ച് നാള് കഴിയുമ്പോൾ, നിങ്ങളെന്നെയും

ഇത് പോലെ തളളിക്കളയില്ലെന്ന് എന്താ ഉറപ്പ് ,അത് കൊണ്ട്, ഇനി ഒരു നിമിഷം ഞാനിവിടെ നില്ക്കില്ല, ഞാൻ പോകുന്നു,,,,

ദൃഡ നിശ്ചയത്തോടെ തോളിൽ തൂക്കിയ ചെറിയ ബാഗുമായി വിദ്യ ഭർത്താവിൻ്റെ വീട് വിട്ടിറങ്ങി.

#####################

വിദ്യേ … നീയൊരു കാര്യമോർക്കണം, നിനക്ക് താഴെ മറ്റൊരു പെൺകുട്ടി കൂടി ഞങ്ങൾക്കുണ്ട് ,

അവളുടെ കാര്യം കൂടി  ഞങ്ങൾക്ക് നോക്കണ്ടേ? ,നീയിങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഭർത്താവുമായി പിണങ്ങി ഇങ്ങോട്ട് കയറി വന്നാൽ, നാട്ട്കാരെന്ത് പറയും?

രണ്ടാമത്തെ ബന്ധവും

തകർന്നെന്ന് പറഞ്ഞാൽ,

എല്ലാവരും നിന്നെയല്ലേ കുറ്റം പറയു,

അത് കൊണ്ട്, എൻ്റെ മോള് അമ്മ പറയുന്നതൊന്ന് അനുസരിക്ക്, ദിനേശനെ വിളിച്ചിട്ട് നീയവൻ്റെ

കൂടെ പോകാൻ നോക്ക്,,

വിദ്യ വീട്ടിൽ തിരിച്ചെത്തി,

മാസമൊന്ന് കഴിഞ്ഞപ്പോഴാണ്,

അമ്മ കോമളം അവളോട് നീരസത്തോടെ  കാര്യങ്ങൾ ധരിപ്പിച്ചത്.

എനിക്കറിയാം അമ്മേ..

ഞാനിപ്പോൾ നിങ്ങൾക്കെല്ലാം ഒരു ഭാരമാണെന്ന് ,അമ്മ വിഷമിക്കേണ്ട നാളെ നേരം വെളുക്കുമ്പോൾ ഞാനിവിടുന്ന് പൊയ്ക്കൊള്ളാം അമ്മ സമാധാനമായി പോയി കിടന്നോളു,,,

മകളുടെ ഉറപ്പ് കിട്ടിയപ്പോൾ മുറിയിലെ ലൈറ്റ് ഓഫ് ചെയ്തിട്ട് അവർ ,ഉമ്മറത്ത് ചിന്താകുലനായിരിക്കുന്ന

ഭർത്താവിൻ്റെ അടുത്തേയ്ക്ക് പോയി.

################

പിറ്റേന്ന് നേരം നന്നേ പുലർന്നിട്ടും എഴുന്നേല്ക്കാൻ കൂട്ടാക്കാതെ കിടക്കുന്ന വിദ്യയുടെ അരികിലേയ്ക്ക് കോമളം വീണ്ടുമെത്തി

അല്ലാ നീയിങ്ങനെ കിടന്നാലോ ? നീ ദിനേശനെ വിളിച്ചോ? അവൻ വരാമെന്ന് പറഞ്ഞോ ?

അവർ ആകാംക്ഷയോടെ ചോദിച്ചു.

ഇല്ലമ്മേ … ഞാൻ രാവിലെ എഴുന്നേറ്റതാണ്, പക്ഷേ എനിക്ക് വല്ലാതെ തല കറങ്ങുന്നു, അതാ ഞാൻ വീണ്ടും കിടന്നത്

ങ്ഹാ ,അത് പിന്നെ സമയത്തിന് ആഹാരം വല്ലതും കഴിക്കണ്ടെ?ഏത് നേരവും ഈ ചിന്തയും കിടപ്പും തന്നെയല്ലേ?ഇന്നലെയും അത്താഴം കഴിച്ചിട്ടില്ല ,അതിൻ്റെയാണ്, ഈ ക്ഷീണവും തളർച്ചയും …

അവർ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു .

അതല്ലമ്മേ… എനിക്ക് ചെറിയൊരു സംശയമുണ്ട് ,, അവിടുന്ന് വന്നതിന് ശേഷം എനിക്കിത് വരെ പിരീഡ്സ് ആയിട്ടില്ല, ഒന്ന് ടെസ്റ്റ് ചെയ്താൽ കൊള്ളാമായിരുന്നു

മടിച്ച് മടിച്ച് ലേശം ലജ്ജയോടെയാണ് അവളത് അമ്മയോട് പറഞ്ഞത്

നേരാണോ മോളേ … എന്നാൽ അമ്മ വേഗം ഒരുങ്ങിയിട്ട് വരാം നമുക്ക് ലീലാവതി ഡോക്ടറുടെ ക്ളിനിക്കിലൊന്ന് പോയി നോക്കാം

അടക്കാനാവാത്ത സന്താഷത്തോടെ അവർ പറഞ്ഞു

അതിനിപ്പോൾ ഡോക്ടറെയൊന്നും കാണേണ്ട കാര്യമില്ലമ്മേ ..അച്ഛനോട് പറഞ്ഞിട്ട് മെഡിക്കൽ ഷോപ്പിൽ നിന്ന് ഒരു പ്രഗ്നോകാർഡ് വാങ്ങിപ്പിച്ചാൽ മതി ,ഞാൻ തന്നെ ടെസ്റ്റ് ചെയ്തോളാം,,

ആണോ? എങ്കിൽ അമ്മ ഇപ്പോൾ തന്നെ അച്ഛനെ വിട്ടത് വാങ്ങിപ്പിക്കാം,,

വർദ്ധിച്ച സന്തോഷത്തോടെ കോമളം ഭർത്താവിൻ്റെയടുത്തേയ്ക്ക് പോയി.

###################

ദിനേശേട്ടാ… ഇത് ഞാനാണ് ,

ഒരു സന്തോഷ വർത്തമാനം പറയാനാണ് വിളിച്ചത് ,,,

നിങ്ങളൊരു അച്ഛനാകാൻ പോകുവാണ് ദിനേശേട്ടാ …

ഭർത്താവിനോടത്

പറയുമ്പോൾ

വിദ്യ ആകെ എക്സൈറ്റഡായിരുന്നു.

നീയെന്താ വിദ്യേ…

രാവിലെ വിളിച്ച് മനുഷ്യനെ കളിയാക്കുന്നോ? ഞാനൊരു അച്ഛനായിട്ട് ,വർഷം ഇരുപത് കഴിഞ്ഞു …

അയ്യോ സോറി ,ദിനേശേട്ടാ… ഞാനതോർത്തില്ല, ഞാൻ പറഞ്ഞ് വന്നത് ,,,, നിങ്ങളെൻ്റെ കുഞ്ഞിൻ്റെ അച്ഛനായെന്നാണ് ,

അല്പം ജാള്യതയോടെയാണ് അവളത് പറഞ്ഞത്.

നിൻ്റെ കുഞ്ഞിൻ്റെയച്ഛൻ ഞാനോ ?അതെങ്ങനെ ശരിയാവും? ഞാൻ ഗൾഫീന്ന് വന്നതിൻ്റെ പിറ്റേ ദിവസം നീ പിണങ്ങിപ്പോയില്ലേ ? മാത്രമല്ല കല്യാണം കഴിഞ്ഞ്, ഒന്ന് രണ്ട് മാസം നിൻ്റെ കൂടെ പൊറുത്തിട്ടാണ് ഞാനന്ന് ഗൾഫിൽ പോയത് ,അന്നുണ്ടാവാത്ത ഗർഭം,

ഒറ്റ ദിവസം കൊണ്ട് എങ്ങനുണ്ടായെടീ ..?

നീയിവിടുന്ന് നിൻ്റെ വീട്ടിൽ പോയതിന് ശേഷം, നിൻ്റെ നാട്ട്കാരാരെങ്കിലും തന്ന സമ്മാനമല്ലെന്ന്,

ആര് കണ്ടു ,,,എല്ലാം ഒപ്പിച്ച് വച്ചിട്ട്, തന്തയാരെന്നറിയാത്ത കൊച്ചിൻ്റെ പിതൃത്വം ഏറ്റെടുക്കാനാണോ?

നീ രാവിലെ എന്നോട് പഞ്ചാര വർത്തമാനവുമായി വന്നത് ?അതിനേ… കുന്നുംപുറം വീട്ടിലെ ദിനേശൻ രണ്ടാമതൊന്ന് ജനിക്കണം,, ഇനി മേലാൽ, ഞാനും നീയും തമ്മിൽ യാതൊരു ബന്ധവുമില്ല, പിഴപ്പിച്ചവൻ കൈയ്യൊഴിഞ്ഞെങ്കിൽ, പോയി തൂങ്ങിച്ചാകെടീ… അവ… തീ….

പുളിച്ച തെറി പറഞ്ഞ് കൊണ്ട്, ദിനേശൻ ഫോൺ കട്ട് ചെയ്തപ്പോൾ,

വിദ്യ കുഴഞ്ഞ് താഴേയ്ക്ക് വീണു.

#########$#$##$#######

നാശം പിടിക്കാൻ ,

വയറ്റിലൊണ്ടായില്ലായിരുന്നെങ്കിൽ എതെങ്കിലുമൊരുത്തൻ്റെ കൈയ്യിലേല്പിക്കാമായിരുന്നു, ഇതിപ്പോൾ ഞാനെന്ത് ചെയ്യുമെൻ്റെ ഭഗവതീ… ഇതെങ്ങാനും പുറത്തറിഞ്ഞാൽ, വല്ല വിഷവും വാങ്ങി കഴിച്ച്, കുടുംബത്തോടെ ആത്മഹത്യ ചെയ്യാനേ നിവൃത്തിയുള്ളു ,ഈ നശിച്ചവള് കാരണം, കുടുംബത്തിൻ്റെ ഉള്ള സമാധാനം കൂടി പോയല്ലോ?

കോമളം തലയിൽ കൈവച്ച്

പതം പറഞ്ഞ് കരഞ്ഞു .

എല്ലാം കേട്ട് നിശ്ചലയായിരിക്കുകയായിരുന്ന വിദ്യ, ഏറെ നേരത്തേ ആലോചനയ്ക്ക് ശേഷമാണ് ഒരു തീരുമാനത്തിലെത്തിയത്,

പിറ്റേ ദിവസം,  അതിരാവിലെയെഴുന്നേറ്റ അവൾ, തൻ്റെ  മാതാപിതാക്കളെയും സഹോദരിയെയുമൊക്കെ ,

ഒരിക്കൽ കൂടി കണ്ണ് നിറച്ച് കണ്ടതിന് ശേഷം, ശബ്ദമുണ്ടാക്കാതെ, അവർ ഉറക്കമുണരുന്നതിന് മുൻപ് തന്നെ ആ വീട്ടിൽ നിന്നും പടിയിറങ്ങി.

രണ്ട് ദിവസം തുടർച്ചയായി പെയ്ത് കൊണ്ടിരിക്കുന്ന കനത്ത മഴയിൽ,നിറഞ്ഞൊഴുകുന്ന ചാലിയാറായിരുന്നു, അവളുടെ ലക്ഷ്യം,

ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ആ ഉരുക്ക് പാലത്തിൻ്റെ കൈവരിയിൽ പിടിച്ച്, കുത്തിയൊഴുകുന്ന പുഴയിലേയ്ക്ക് ഭീതിയോടെ അവളൊന്ന് നോക്കി,

പിന്നെ,മനസ്സിന് ധൈര്യം പകർന്ന് കൊണ്ട് , രണ്ട് കണ്ണുകളുമടച്ച് താഴേയ്ക്ക് കുതിക്കാനൊരുങ്ങുമ്പോൾ, തൻ്റെ തോളിൽ ബലിഷ്ടമായ ഒരു കൈത്തലം അമരുന്നതറിഞ്ഞ് ഞെട്ടലോടെ അവൾ തിരിഞ്ഞ് നോക്കി.

NB :- സമയക്കുറവ് വല്ലാതെയുണ്ട് ,അത് കൊണ്ട് തന്നെ ലെങ്ങ്ത് ഒരുപാട് കുറഞ്ഞ് പോയിട്ടുണ്ടെന്നറിയാം ,ദയവ് ചെയ്തത് സഹകരിക്കുക ,അടുത്ത പാർട്ടിൽ കുറവ് പരിഹരിക്കാം

സ്നേഹത്തോടെ

സജി തൈപ്പറമ്പ് .

 

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!