Skip to content

ഏഴാംജന്മം – ഭാഗം 6

ezham janmam malayalam novel

✍️ Rincy Prince

വൈകിട്ട് എട്ടുമണിക്ക് പ്രസ് മീറ്റിംഗ് കഴിഞ്ഞ് തിരിച്ച് ഹോസ്റ്റലിലേക്ക് പോകുമ്പോഴാണ് , ഒരു ഇന്നോവ കാർ തന്നെ പിന്തുടരുന്നതായി മൈഥിലിക്ക് തോന്നിയത്, കുറെ പ്രാവശ്യം അത് തന്നെ ഫോളോ ചെയ്യുകയാണോ എന്ന് നോക്കി,
ആളനക്കം കുറഞ്ഞ ഒരു റോഡിലേക്ക് ചേർന്നപ്പോൾ ഇന്നോവയുടെ സ്പീഡ് കൂടി ആ വണ്ടി അവളുടെ വണ്ടിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു,
അപകടം മനസ്സിലാക്കിയ മൈഥിലി പെട്ടെന്ന് സ്കൂട്ടി ഓടിച്ചു, പക്ഷേ പെട്ടെന്ന് മുന്നിൽ വന്ന ഒരു കാറുമായി അവളുടെ സ്കൂട്ടി കൂട്ടിയിടിച്ചു,

പെട്ടെന്ന് ഇടിച്ച കാറിൽ നിന്നും ഒരാൾ ഇറങ്ങി, വന്നു അപ്പോൾ തന്നെ ഇന്നോവ കാർ വേറൊരു റോഡിലേക്ക് കയറി പോയിരുന്നു, ഇറങ്ങി വന്ന ആളെ പകുതി മറഞ്ഞ ബോധത്തിലും മൈഥിലി കണ്ടു,

” ശ്രീറാം

“ശ്രീറാം വർമ്മ ”

“ഗോവിന്ദ് ആ കുട്ടിയെ കാറിലേക്ക് കയറ്റൂ, ഹോസ്പിറ്റലിൽ കൊണ്ടു പോകാം, ശ്രീറാം ഡ്രൈവർക്ക് നിർദ്ദേശം നൽകി,

“ശരി സാർ

അവർ രണ്ടുപേരും കൂടി ചേർന്ന് മൈഥിലിയെ കാറിൻറെ പുറകിലത്തെ സീറ്റിലേക്ക് കയറ്റി, പുറകിലത്തെ സീറ്റിൽ തന്നെയായിരുന്നു ശ്രീറാമും കയറിയത്, കാറ് ഹോസ്പിറ്റലിലേക്ക് കുതിച്ചു,
ഇടയ്ക്ക് ശ്രീറാം മൈഥിലിയെ ഉണർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് ബോധം ഉണ്ടായിരുന്നില്ല,

ഹോസ്പിറ്റലിൽ എത്തിയ ശേഷം പെട്ടെന്ന് തന്നെ സ്ട്രെച്ചറിൽ മൈഥിലി ക്യാഷ്യൂവാലിറ്റിയിലേക്ക് കൊണ്ടുപോയി,

ശ്രീറാം പുറത്ത് വിശ്രമിച്ചു,

മൈഥിലി നോക്കിയതിനുശേഷം ഡോക്ടർ തിരിച്ചിറങ്ങി വന്നു ശ്രീറാം അവരെ ആകാംക്ഷയോടെ നോക്കി,

“ആ കുട്ടിക്ക് എങ്ങനെയുണ്ട് ഡോക്ടർ ?

“കുഴപ്പമൊന്നുമില്ല

“തലയ്ക്ക് ഒരു ചെറിയ മുറിവുണ്ട് വീഴ്ചയുടെ ആഘാതത്തിൽ ബോധം പോയതാണ്,
ഇപ്പോൾ തന്നെ റൂമിലേക്ക് മാറ്റും ,
എങ്കിലും ഇന്നൊരു ദിവസം ഇവിടെ ഒബ്സർവേഷൻ കഴിയട്ടെ,
നാളെ ഡിസ്ചാർജ് ആക്കാം

“ശരി ഡോക്ടർ,

” റൂമിലേക്ക് മാറ്റും എന്നല്ലേ പറഞ്ഞത് സാർ,ഇനി നമുക്ക് പോയാലോ സർ ?

ഗോവിന്ദ് അക്ഷമനായി ശ്രീറാമനോടു ചോദിച്ചു,

“താൻ പൊയ്ക്കോളൂ ഒരു ടാക്സി പിടിച്ച്, വണ്ടിയുടെ കീ തന്നേക്ക്, ഇങ്ങനെയൊരു അവസ്ഥയിൽ ഒരു പെൺകുട്ടിയെ തനിച്ചാക്കിയിട്ട് പോകുന്നത് ശരിയല്ല,

“അയ്യോ സാർ നിൽക്കാനോ? അത് വേണ്ട സാർ, അങ്ങനെയാണെങ്കിൽ ഞാൻ നിൽക്കാം,

” അത് സാരമില്ല ഗോവിന്ദ് പൊയ്ക്കോളൂ,

അവൻ പേഴ്സിൽ നിന്നും കാശ് എടുത്ത് നീട്ടി

” വേണ്ട സാർ എൻറെ കയ്യിൽ ഉണ്ട്,

“ശരി സാറേ ഞാൻ നാളെ രാവിലെ വരാം

” ശരി

അയാൾ പോയശേഷം ശ്രീറാം മൈഥിലിയെ മാറ്റിയ റൂമിലേക്ക് ചെന്നു,അവൾ കണ്ണുകളടച്ച് കിടക്കുകയായിരുന്നു, മയക്കത്തിൽ ആകും എന്ന് കരുതിയെങ്കിലും അവൾ പെട്ടെന്ന് കണ്ണുകൾ തുറന്നു,
ശ്രീറാമിനെ കണ്ട് അവൾ അത്ഭുതത്തോടെ നോക്കി,

“അൽഭുതപ്പെട്ടു നോക്കണ്ട എൻറെ വണ്ടിയുടെ മുന്നിലേക്ക് താൻ വന്ന ചാടിയത് താൻ ആ സമയത്ത് എവിടെ പോയതായിരുന്നു,

“സിഎം ൻറെ ഒരു പ്രസ് മീറ്റ് ഉണ്ടായിരുന്നു അതിനു വേണ്ടി പോയതാ,
അതു കഴിഞ്ഞ് തിരിച്ചു വരുമ്പോൾ തിരക്കൊഴിഞ്ഞ റോഡിൽ കൂടെ ഒരു വണ്ടി എന്നെ ഫോളോ ചെയ്തത്, കുറച്ചു കഴിഞ്ഞപ്പോൾ ആ വണ്ടി എന്നെ ഓവർടേക്ക് ചെയ്യാൻ തുടങ്ങി , അങ്ങനെ ടെൻഷനടിച്ച് ഞാൻ ആ പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറിയതാ, അങ്ങനെയാണ് സാറിൻറെ വണ്ടിയിൽ ഇടിച്ചത്

“ആരാ തന്നെ ഫോളോ ചെയ്തത് ,

“അത് അറിയില്ല സാർ ഞാൻ മീഡിയയിൽ വർക്ക് ചെയ്യുന്നത് അല്ലേ, ഒരുപാട് ശത്രുക്കൾ ഉണ്ട്,

“വണ്ടിയുടെ നമ്പർ ശ്രദ്ധിച്ചിരുന്നോ? നമുക്കൊരു പോലീസ് കംപ്ലെയ്ന്റ് കൊടുത്താലോ,

“അതിന്റെ ഒന്നും ആവശ്യമില്ല സാർ, ഇതൊക്കെ എനിക്ക് ഇടയ്ക്ക് കിട്ടാറുള്ളത് ആണ്,

“അപ്പോ താൻ ഒരു സ്ഥിരം തല്ലുകൊള്ളി ആണെന്നാണോ?

” സത്യസന്ധമായ വാർത്തകൾ കൊടുക്കുമ്പോൾ ഇങ്ങനെ ചില പാരിതോഷികങ്ങൾ ലഭിക്കാറുണ്ട്,

അയാൾ ചിരിച്ചു അവളും ആ ചിരിയിൽ പങ്കുകൊണ്ടു

” സാറിന് ബുദ്ധിമുട്ടായി അല്ലേ,

“ഹേ എന്ത് ബുദ്ധിമുട്ട്

അപ്പോഴേക്കും ഒരു ഇലക്ഷനുമായി സിസ്റ്റർ വന്നിരുന്നു

അവളുടെ കൈത്തണ്ടയിൽ ഇൻജക്ഷൻ എടുത്തപ്പോൾ അവളറിയാതെ ശ്രീറാമിനെ കൈയിൽ പിടിച്ച് അമരർത്തിരുന്നു അത് കണ്ട് ശ്രീറാമിന് ചിരിയാണ് വന്നത്,

“ഈ മരുന്ന് ഭക്ഷണം കഴിച്ചതിനുശേഷം കൊടുക്കാനുള്ളതാണ്,

മരുന്ന് മേശപ്പുറത്ത് വെച്ച് നേഴ്സ് പറഞ്ഞു

അവർ പോയ ശേഷം ശ്രീറാം മൈഥിലി യോട് പറഞ്ഞു

” ഞാൻ എന്തെങ്കിലും തനിക്ക് കഴിക്കാൻ മേടിച്ചിട്ട് വരാം,

“അയ്യോ അതൊക്കെ സാറിന് ബുദ്ധിമുട്ടാവില്ലേ,

” ഒരു ബുദ്ധിമുട്ടുമില്ല മൈഥിലി ഇവിടെ അടങ്ങി കിടന്നോളൂ ഞാൻ പോയി ഭക്ഷണം വാങ്ങിയിട്ട് വരാം

ഒരു പുഞ്ചിരിയോടെ ഇറങ്ങിപ്പോകുന്ന അവനെ മൈഥിലി നോക്കി,

ഒരു വലിയ ഗ്രൂപ്പിൻറെ തലപ്പത്തിരിക്കുന്ന ഒരു അഹങ്കാരവും അവന്റെ മുഖത്തില്ല ,ഡ്രസ്സിങ് പോലും വളരെ ക്യാഷൽ ആണ്, ഒരു കസവുമുണ്ടും ഷർട്ടുമാണ് വേഷം,
അതിൽനിന്നുതന്നെ അവൻ എത്ര സിമ്പിൾ ആണെന്ന് മനസ്സിലാക്കാമായിരുന്നു,

എങ്കിലും അവനെ കാണുമ്പോഴെല്ലാം തൻറെ മനസ്സിൽ ഒരു പ്രത്യേകതരം അനുഭൂതി വളരുന്നത് മൈഥിലി അറിയുന്നുണ്ടായിരുന്നു,
ആരും അല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും തന്റെ ആരോ ആണെന്ന് മനസ്സ് പറയുന്ന ഒരനുഭൂതി,
അവൾ വീണ്ടും ആ സ്വപ്നത്തെ കുറിച്ച് ഓർത്തു,

പുറത്തേക്ക് പോയ ശ്രീറാമിൻറെ മനസ്സിലെ ചിന്തയും മറ്റൊന്നുമായിരുന്നില്ല, അവളെ ആദ്യമായി കണ്ട നാൾ മുതൽ തന്നെ ഹൃദയത്തിൽ കൊരുത്ത എന്തോ ഒരു ബന്ധം അവൾക്ക് ഉള്ളതായി തോന്നുന്നുണ്ട്, തനിക്ക് മാത്രം അവകാശപ്പെട്ട ഒന്നായി തോന്നാറുണ്ട് എവിടെയോ കണ്ടു മറന്നത് പോലെ,

“സ്വപ്നം കണ്ട് കൊണ്ടിരിക്കുകയാണോ? ശ്രീറാമിൻറെ ചോദ്യമാണ് അവളെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്,

“ഹേയ് വെറുതെ ഓരോന്ന് ആലോചിച്ച്…

അവൾ മറുപടി പറഞ്ഞു,

” ഭക്ഷണം വാങ്ങി ദോശയാണ്,

” സാർ ക്യാന്റീനിൽ ചെന്നാൽ എല്ലാവർക്കും മനസ്സിലാവില്ലേ?

” എന്ത് മനസ്സിലാവില്ലേന്ന്?

” ഇത്രയും വലിയൊരു കമ്പനിയുടെ ഓണർ ഇങ്ങനെ…..

“അതല്ലേ താനടക്കമുള്ള എല്ലാ മീഡിയകാരും നിർബന്ധിച്ചിട്ടും ഞാൻ ഒരു ഇൻറർവ്യൂ പോലും കൊടുക്കാത്തത്, അതിൻറെ ഒരു ഗുണം ആണ് ഇങ്ങനെ ഫ്രീയായി നടക്കാം എന്നത്, ഒരു മനുഷ്യർക്കും എന്നെ അറിയില്ല,

അവൻറെ ഫോൺ ബെല്ലടിച്ചു

“ഇനിയും പൊഴിയാത്ത ഒരു നീർമാതളമലരിൽ
പ്രണയം എഴുതി മറഞ്ഞൊരെൻ പ്രിയസഖീ,
പുനർജനി തേടുന്ന നീലാംബരികളിൽ
പാതിയറ്റ പ്രണയചിന്തുകൾ നിൻറെ ഗന്ധമേറി കാത്തിരിക്കുന്നു”

” വീട്ടിൽ നിന്നാണ് അമ്മ, ഞാൻ സംസാരിച്ചിട്ട് വരാം,

അവൻ ഫോൺ എടുത്ത് പുറത്തേക്ക് പോയി,

ഞാൻ പോയി കഴിഞ്ഞപ്പോഴും അവൻറെ ഫോണിൻറെ റിങ്ടോൺ ആയിരുന്നു അവളുടെ മനസ്സിൽ നിറയെ,
മാധവിക്കുട്ടിയുടെ വരികളാണ് ആണ്,

ശരീരത്തിലെ വേദന അധികരിച്ചപ്പോൾ അവൾക്ക് അമ്മയുടെ ശബ്ദം കേൾക്കണം എന്ന് തോന്നി, അല്ലെങ്കിലും എന്തെങ്കിലും വയ്യായ്ക വരുമ്പോൾ നമുക്ക് ആദ്യം തോന്നുന്നത് അമ്മയുടെ ശബ്ദം കേൾക്കാൻ ആണല്ലോ,

അവൾ ഫോൺ എടുത്ത് അമ്മയുടെ നമ്പർ ഡയൽ ചെയ്തു, ഒന്ന് രണ്ട് റിങ്ങിൽ തന്നെ ഫോൺ എടുക്കപ്പെട്ടു,

“ഹലോ അമ്മ

“പറ മോളെ

“ഒന്നും പറയാനില്ല വെറുതെ അമ്മയുടെ ശബ്ദം ഒന്ന് കേൾക്കാൻ വേണ്ടി വിളിച്ചതാ,

“അങ്ങനെ വിളിക്കാറില്ലല്ലോ

“വെറുതെ ഓർത്തപ്പോൾ,

“നിനക്കെന്തെങ്കിലും വയ്യായ്ക ഉണ്ടോ ശബ്ദം കേട്ടിട്ട് വല്ലാതെ തോന്നുന്നു,

അത് അമ്മയുടെ മാത്രം ഒരു മാജിക് ആണ്,മക്കൾക്ക് എന്ത് അസുഖം വന്നാലും മനസ്സിലാക്കുക,

“ഹേയ് ഒന്നുമില്ല അമ്മ

“മോളു വല്ലോം കഴിച്ചോ?

” കഴിക്കാൻ പോകുന്നതേയുള്ളൂ,
ഞാൻ കഴിച്ചിട്ട് വിളിക്കാം അമ്മാ,

” ശരി മോളെ

അവൾ ഫോൺ വെച്ചു അപ്പോഴേക്കും പുറത്തുനിന്ന് ശ്രീറാം കയറി വന്നിരുന്നു,

“താൻ ഭക്ഷണം കഴിക്കു,

സാറ് കഴിക്കുന്നില്ലേ

“എനിക്കല്ലല്ലോ,തനിക്കല്ലേ മരുന്ന് കഴിക്കേണ്ടത്,

“അതു പറഞ്ഞാൽ പറ്റില്ല, സാർ കുറച്ചെങ്കിലും കഴിച്ചേ പറ്റൂ ഇല്ലെങ്കിൽ ഞാൻ കഴിക്കില്ല,

“എനിക്ക് വിശപ്പില്ല മൈഥിലി

“എന്നോടൊപ്പം ഇരുന്ന് കഴിക്കുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടാണോ?

“ഹേയ് അങ്ങനെ ഒന്നുമില്ല, താൻ അങ്ങനെയൊരു സംശയം പറഞ്ഞ സ്ഥിതിക്ക് കുറച്ചെങ്കിലും കഴിച്ചേക്കാം

രണ്ടുപേരും ഭക്ഷണം കഴിച്ചു,
“മൈഥിലി കിടന്നോളൂ ഞാൻ പുറത്തിരിക്കാം

“സാർ പൊയ്ക്കോളൂ ,ഇനി ഇപ്പൊ കുഴപ്പമില്ല നാളെ രാവിലെ ഡിസ്ചാർജ് ആവും,ഞാൻ തന്നെ പൊയ്ക്കോളാം,

“അങ്ങനെ പോകാനാണെങ്കിൽ തന്നെ റൂമിലേക്ക് മാറ്റിയപ്പോൾ തന്നെ എനിക്ക് പോകാമാരുന്നല്ലോ,
താൻ കിടന്നോളൂ ഞാൻ പുറത്ത് ഇരിക്കാം

“എങ്കിൽ പുറത്ത് ഇരിക്കേണ്ട ഇവിടെ ഇരുന്നോളൂ, പുറത്തൊക്കെ നല്ല കൊതുക് ആയിരിക്കും ,
എന്നെ സഹായിക്കാൻ വന്നിട്ട് സാർ ബുദ്ധിമുട്ടുമ്പോൾ അത് എനിക്കും സങ്കടമാകും,

“ഇനി ഒരു രോഗിയായ തന്നെ ഞാനായിട്ട് സങ്കടപ്പെടുത്തിയെന്നു വേണ്ട ഞാൻ ഇവിടെ കസേരയിൽ ഇരുന്നോളാം, അതുപോരേ

അവൾ മറുപടിയായി ഒന്ന് ചിരിച്ചു,

“ഒരു നിലവിളക്കിനെ വെട്ടം മാത്രമുള്ള ഇരുട്ട് നിറഞ്ഞ ഒരു മുറിയിൽ നിൽക്കുകയാണ് അവനും അവളും,
അവിടെ ഒരു സ്ഫടികപ്പാത്രത്തിൽ രണ്ട് മോതിരങ്ങൾ ഇരിക്കുന്നു,
സ്വർണ്ണത്തിൽ ശിവൻറെ രൂപം ആലേഖനം ചെയ്ത അതിനുചുറ്റും വജ്രക്കല്ലുകൾ പതിപ്പിച്ച മോതിരങ്ങൾ,
അവൻ മോതിരത്തിൽ ഒരെണ്ണമെടുത്ത് അവളുടെ വലം കയ്യിലെ മോതിരവിരലിൽ അണിയിച്ചു,
പൊടുന്നനെ ഒരു നാഗം എവിടെനിന്നോ വന്ന് അവൻറെ കാലിൽ കൊത്തി,
അവൻ നിലത്തേക്ക് ഊർന്നുവീണു അവളുടെ കണ്ണുനീർ ധാരധാരയായി കണ്ണുനീർ ഒഴുകി,”

“ദേവേട്ടാ അവൾ വേദനയോടെ വിളിച്ചു

“ഗൗരീ…….

പിടയുന്ന വേദനയിലും അവൻ വിളിച്ചു,

ആ…….ആ…..

ഒരു വേദനയോടെ അവൾ അവൾ കണ്ണു തുറന്നു,
അവൾ വല്ലാതെ വിയർത്തിരുന്നു താൻ കണ്ടത് സ്വപ്നമാണെന്ന് അവൾ മനസ്സിലാക്കാൻ ഒരുപാട് സമയം എടുത്തു,
ഈ സമയം തന്നെ ഇതേ സ്വപ്നം ശ്രീറാമുംകണ്ടിരുന്നു, അവൻ ഭയപ്പെട്ടു കണ്ണുകൾ തുറന്നതേ ഉണ്ടായിരുന്നുള്ളൂ,

“എന്താ മൈഥിലി എന്തുപറ്റി,

ശ്രീറാം വേവലാതിയോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു,

” ഒന്നുമില്ല ഞാൻ ഒരു സ്വപ്നം കണ്ടതാ,

” എന്തുപറ്റി സാറിൻറെ മുഖം വല്ലാതെ ഇരിക്കുന്നേ

” ഞാനും ഒരു ദുസ്വപ്നം കണ്ടു,

“എന്ത്

അവൾ ആകാംക്ഷയോടെ ചോദിച്ചു

“എന്താണെന്ന് വ്യക്തമായില്ല മൈഥിലി കിടന്നോളൂ,
ഞാൻ കുറച്ചുനേരം പുറത്ത് ഇരിക്കാം

പുറത്തേക്കിറങ്ങിയ ശ്രീറാമിനെ മനസ്സിൽ കുറച്ചു മുൻപ് കണ്ട സ്വപ്നം ആയിരുന്നു,
അതിൽ ദേവനും ഗൗരിയും ആയിരുന്നു ഉണ്ടായിരുന്നത്, പക്ഷേ ഗൗരിയ്ക്ക് മൈഥിലിയുടെ മുഖച്ഛായ ആയിരുന്നു, ദിലീപിന് തന്റേയും
കുറേ വർഷങ്ങളായി താൻ കാണുന്ന സ്വപ്നം ആണ് ഇത്, പക്ഷേ ഇതുവര ഗൗരിയുടെ മുഖം തെളിഞ്ഞിട്ടില്ല,
ഇന്നാണ് ഗൗരിയുടെ മുഖം തെളിഞ്ഞു കാണുന്നത്,
ഗൗരിയെ പറ്റി അറിയാനായി താൻ സ്വപ്നങ്ങളിൽ കണ്ട ആകെയുള്ള അടയാളം എന്ന് പറയുന്നത് അവളുടെ വലത്തെ നെഞ്ചിലെ കാക്കപുള്ളി ആണ്,
പക്ഷേ ഗൗരി ക്ക് എങ്ങനെ മൈഥിലിയുടെ മുഖവുമായി സാദൃശ്യം വന്നത് അവൻ ചിന്തിച്ചു,
ഒരു പക്ഷെ ഇന്നലെ മുഴുവൻ താൻ മൈഥിലിയോടൊപ്പം ആയിരുന്നതിനാൽ അവളുടെ മുഖം ആലോചിച്ചു കിടന്നതിനാൽ ആകാം സ്വപ്നത്തിൽ ഗൗരി ക്ക്, മുഖച്ഛായ വന്നത് ,അവൻ സ്വയം ആശ്വാസം എന്നോണം ചിന്തിച്ചു,

പിന്നീട് എന്തുകൊണ്ടോ ശ്രീറാമിന് ഉറക്കം വന്നില്ല അകത്തെ മൈഥിലിയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല എങ്ങനെയൊക്കെയോ രണ്ടുപേരും നേരം വെളുപ്പിച്ചു,

കാലത്ത് ഡ്യൂട്ടി ഡോക്ടർ വന്ന് മൈഥിലിക്ക് കുഴപ്പമൊന്നുമില്ല ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു അതിനെ തുടർന്ന് ഡിസ്ചാർജ് വാങ്ങി,

“മൈഥിലിയുടെ വണ്ടി ഇന്നലെ ആക്സിഡൻറ് സ്പോട്ടിൽ ഇൽ ഇരിക്കുകയാണ്, ഞാൻ ഡ്രൈവറെ കൊണ്ട് അത് വർക്ഷോപ്പിൽ എത്തിക്കാം, ഇപ്പോൾ തന്നെ എവിടെയാണ് വിടേണ്ടത്,

“അയ്യോ സാർ ഇത്രയും സഹായം ചെയ്ത തന്നെ വലിയ കാര്യമാണ്, ഇനി ഞാൻ തന്നെ പൊയ്ക്കോളാം ഒരു ഓട്ടോ പിടിച്ചു,

“സാരമില്ല മൈഥിലി ഞാൻ കൊണ്ടാക്കാം,

“വേണ്ട സാർ, പൊയ്ക്കോളൂ ഇന്നലെ ഒരു നേരം മുതൽ നിൽക്കുന്നതല്ല,

“എങ്കിൽ ശരി,ഓട്ടോ സ്റ്റാൻഡിൽ വിടണോ?

” വേണ്ട സാർ ഇവിടെ ഒരു കൂട്ടുകാരി വർക്ക് ചെയ്യുന്നുണ്ട്, നേഴ്സ് ആണ്, ഇന്നലത്തെ ധൃതിയിൽ ഞാനത് മറന്നുപോയി, അവൾക്കും നൈറ്റ് ഡ്യൂട്ടി ആണ്, ഉണ്ടെങ്കിൽ ഒരുമിച്ച് പോകാലോ ,കുഴപ്പമില്ല

“എങ്കിൽ ശരി,

“ശരി സാർ,
ആ പിന്നെ സാർ ഡിസ്ചാർജിനും, മരുന്നുകൾക്കും ഒക്കെ ആയ കാശ് ഞാൻ തരാം എൻറെ ബാഗ് സ്കൂട്ടിയിൽ ആയിപ്പോയി,

“അത് സാരമില്ല, സൗകര്യം പോലെ തന്നാൽ മതി,

“എനിക്ക് തന്നെ, തന്നെ നിർത്തിയിട്ട് പോകാൻ തോന്നുന്നില്ല, താൻ റിസപ്ഷനിൽ ചെന്ന് കൂട്ടുകാരി ഇറങ്ങിയോന്ന് നോക്കൂ, അങ്ങനെയാണെങ്കിൽ ഞാൻ തന്നെ ഹോസ്റ്റൽ വീട്ടിട്ട് പോകാം,

അവനെ കൊണ്ട് വീണ്ടും നിർബന്ധിക്കുന്നത് ശരിയല്ല എന്ന് തോന്നി മൈഥിലി റിസപ്ഷനിൽ ചെന്ന് അനഘയെകുറിച്ച് തിരക്കി,

“അനഘയോ,ഈ ഹോസ്പിറ്റലിൽ രണ്ടുമൂന്ന് അനഘ ഉണ്ട് അതിലേത് സിസ്റ്റർ ആണെന്ന് എങ്ങനെ അറിയാനാണ് മേടം ,

“അവൾക്ക് കൂടുതലും നൈറ്റ് ഡ്യൂട്ടി ആണ്,

“നൈറ്റ് ഡ്യൂട്ടി കൂടുതൽ ചെയ്യുന്ന അനഘ,
അനഘ സോമശേഖരൻ ആണോ

” അതുതന്നെ

“ആൾ ഇപ്പോ ഓപ്പറേഷൻ ഡ്യൂട്ടിയിലാ ഉടനെ ഇറങ്ങിയില്ല,

“ആണോ ശരി

“എന്താ ഫ്രണ്ട് ലീവ് ആണോ?

” അല്ല അവളെ ഓപ്പറേഷൻ ഡ്യൂട്ടിയിൽ ആണെന്ന്, ഇപ്പോൾ വരില്ല

“എങ്കിൽ ഞാൻ തന്നെ ഹോസ്റ്റലിൽ വിടാം

അവൾ പിന്നെ മാറുത്ത് ഒന്നും പറഞ്ഞില്ല,

°°°°°°°°°°°°°°°

മൈഥിലിയയ ഹോസ്റ്റലിൽ ആക്കി തിരികെ വീട്ടിൽ ചെല്ലുമ്പോൾ തന്നെ കണ്ടു ഉമ്മറത്ത് തന്നെ കാത്തു നിൽക്കുന്ന അരുന്ധതിയെ, മുഖം നിറയെ ദേഷ്യമാണ് അതിൻറെ കാരണം അവന് ഊഹിക്കാമായിരുന്നു,

“ഇങ്ങോട്ടൊന്നും പറയേണ്ട അമ്മ, ഇന്നലെ ഞാൻ ഫോൺ വിളിച്ചപ്പോൾ പറഞ്ഞതല്ലേ കാര്യം, രാവിലെ ഡിസ്ചാർജ് ആയി, അതിനെ കൊണ്ടുപോയി ഹോസ്റ്റലിൽ വിട്ടു വരുന്ന വഴിയാ,

“ഭട്ടതിരിപ്പാട് എത്തിയിട്ട് നേരം ഏറെ ആയിരിക്കുന്നു,

“എത്തിയോ?

” പിന്നെ കാലത്ത് തന്നെ എത്തി,
നീ വേഗം പോയി കുളിച്ചിട്ട് വാ, പൂജ തുടങ്ങാൻ പോകുവാ,

“ശരി സമ്മതിച്ചു അവൻ വേഗം മുറിയിലേക്ക് കയറിപ്പോയി,

അരുന്ധതി വരുമ്പോൾ പൂജ തുടങ്ങാനുള്ള തിരക്കിലായിരുന്നു ഭട്ടതിരിപ്പാട്,

“അരുന്ധതി ഇരിക്കൂ

അവർ അത് അനുസരിച്ചു

“എന്താണ് അരുന്ധതി ഇപ്പോൾ
അലട്ടുന്ന പ്രശ്നം

“ശ്രീക്ക് പ്രായം 30 ആകുന്നു ഇതുവരെ വിവാഹം ഒന്നും ശരിയാകുന്നില്ലല്ലോ തിരുമേനി,
സച്ചുവിൻറെ ആലോചനയ്ക്ക് ശേഷം ഞാൻ കുറെ ആലോചനകൾ നോക്കിയായിരുന്നു പക്ഷേ ഒന്നും ശരിയാകുന്നില്ല,

“ഇതിൻറെ കാരണം സംവൃതയുടെ ആലോചന സമയത്ത് തന്നെ ഞാൻ പറഞ്ഞതാണ് അരുന്ധതിയോട് അരുന്ധതി മറന്നോ?

അവൻറെ വിധി അവനെ തേടി വരികതന്നെ ചെയ്യും,ഇനി എത്ര ശ്രമിച്ചാലും അതിനെ തടയാൻ ഒന്നും നമുക്ക് സാധിക്കില്ല അരുന്ധതി, അതൊക്കെ മുന്നേ എഴുതപ്പെട്ടതാണ്, അവൻറെ ജനനം തന്നെ ചില ലക്ഷ്യങ്ങൾക്ക് വേണ്ടി ഉള്ളതാണ്, അത് നൂറ്റാണ്ടുകൾക്ക് മുന്നേ എഴുതാപെട്ടത് ആണ്, അത് ആരെകൊണ്ടും മാറ്റി എഴുതാൻ കഴിയില്ല,

“ഞാൻ അവൻറെ അമ്മയാണ് തിരുമേനി എനിക്ക് അവൻറെ കാര്യത്തിൽ ഉൽക്കണ്ഠ കാണാതിരിക്കുമോ?

“അത് എന്താണെങ്കിലും ഉണ്ടാകും, മാതൃവാത്സല്യം,
പക്ഷേ അതൊന്നും അവൻറെ ലക്ഷ്യങ്ങൾക്ക് തടയിടൽ ആകരുത്,

“അവൻറെ കല്യാണം അതിനെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയൂ തീരുമേനി,

“ഞാൻ പറഞ്ഞല്ലോ അരുന്ധതി, അവനുള്ളത് അവനെ തേടി വരികതന്നെ ചെയ്യും, സമയം ആകുമ്പോൾ അത് അവനിൽ വന്നുചേരുക തന്നെ ചെയ്യും, കല്യാണവും, അത് അരുന്ധതി നോക്കിയതുകൊണ്ട് ഒരു കാര്യവുമില്ല,
അവനോട് ചേരേണ്ട ജീവിതം അവനെ തേടി വരാൻ അധികം സമയമില്ല,
അതിപ്പോൾ അവൻറെ കൈയ്യെത്തും ദൂരത്ത് ഉണ്ട്,
ഞാൻ പ്രശ്നം വച്ചു നോക്കിയപ്പോൾ അവർ ഇതിനോടകം കണ്ടു കഴിഞ്ഞു ഇരിക്കുന്നു,
പിന്നെ അവന് അവകാശപ്പെട്ടതല്ലാതെ ഉള്ളത് അവന് നൽകാൻ ശ്രെമിച്ചാൽ അത് അവനിൽ നിൽക്കില്ല എന്ന് മാത്രം അല്ല വലിയ അപകടങ്ങൾക്കും വഴി വക്കും,
സംവൃതയുടെ കാര്യം തന്നെ അതിന് ഉദാഹരണമാണ്,
അവകാശപ്പെടാത്തത് അവനു നൽകാൻ ശ്രമിച്ചാൽ സംഭവിക്കുന്നത് സർവ്വ നാശമായിരിക്കും,
അവൻറെ ജനനസമയത്ത് തന്നെ നിശ്ചയിക്കപ്പെട്ട ചില ഉദ്ദേശലക്ഷ്യങ്ങൾ ഉണ്ട് ആ ജന്മത്തിന്,
അത് അതിൻറെ സമയമാകുമ്പോൾ അവനെ തേടി വരും, അത് വരെ ആ കാര്യത്തിൽ ശങ്ക വേണ്ട എന്ന് അർത്ഥം,

“ശരി തിരുമേനി

കുളിച്ച് ഈറൻ മാറിവരുന്ന ശ്രീറാമിനെ ഭട്ടതിരി നോക്കി നിന്നു, ഒരു നിമിഷം താൻ ചിത്രങ്ങളിൽ കണ്ട ദേവദേവനെ അയാൾക്ക് ഓർമ്മവന്നു,

അയാളെ കണ്ട് വിനീത വിധേയനായി ശ്രീറാം വന്ദിച്ചു
അയാൾ പുഞ്ചിരിയോടെ അവനെ വരവേറ്റു,

“ഇന്നലെ ഞാൻ പറഞ്ഞ പൂജകൾ ഒക്കെ ചെയ്തോ?

“ഉവ്വ് തിരുമേനി,

ഇന്നലെ രാത്രിയിൽ ഒരു സ്വപ്നം കണ്ടു അല്ലേ

അയാളുടെ ആ ചോദ്യത്തിൽ ശ്രീറാം ഞെട്ടിത്തരിച്ചു

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!