Skip to content

ഏഴാംജന്മം – ഭാഗം 7

ezham janmam malayalam novel

✍️ Rincy Prince

“അത് തിരുമേനിക്ക് എങ്ങനെ……..

“അറിയാം എന്ന് അല്ലേ?

“അതെ തനിക്കറിയാത്ത കുറേ കാര്യങ്ങൾ എനിക്കറിയാം എന്ന് കൂട്ടിക്കോ ,പിന്നെ ഗൗരി എങ്ങനെയുണ്ട് ? ഇഷ്ടമായോ

ശ്രീറാം ഞെട്ടലിൽ നിന്നും മുക്തനായിരുന്നില്ല,

“ഞാൻ വെറുതെ ചോദിച്ചതാഡോ

ശ്രീരാം മുഖത്ത് ഒരു ചിരി വരുത്തി

അവൻറെ മനസ്സ് കലങ്ങി മറിയുകയായിരുന്നു,

തിരുമേനി പോയി കഴിഞ്ഞ് മുറിയിൽ ചെന്ന് അവൻ മൈഥിലിയെ കുറിച്ച് ഓർത്തു അവളെ ആദ്യം കണ്ട നിമിഷം മുതൽ ഒരു മുജ്ജന്മ ബന്ധം തോന്നിയിരുന്നു,
അവളുടെ ആദ്യത്തെ നോട്ടവും സംസാരവും തൻറെ ഹൃദയത്തിലേക്കാണ് വീണത്,
അല്ലെങ്കിൽ പൊതുവേ ദേഷ്യക്കാരനായ താൻ അവളോട് മാത്രം എങ്ങനെയാണ് ഇത്ര കൂൾ ആയി സംസാരിക്കുന്നത്, അമ്മ അടക്കമുള്ളവർ പറയുന്നതാണ് താൻ ആരോടെങ്കിലും മനുഷ്യ പറ്റോടേ സംസാരിക്കും എങ്കിൽ അത് അമ്മയോട് മാത്രമാണെന്ന് സംവൃതയോട് പോലും ഇതുവരെ ഇത്രയും കൂളായി സംസാരിച്ചിട്ടില്ല,
അവളെ ആദ്യമായി കണ്ടപ്പോൾ തന്നെ തനിക്ക് അവളോട് ഗൗരവത്തോടെ സംസാരിക്കാൻ തോന്നിയില്ല,
തൻറെ ഉള്ളിൽ ഉറങ്ങിക്കിടന്ന വികാരങ്ങളൊക്കെ ഉണർത്താൻ അവളുടെ ആ ഒരൊറ്റ നോട്ടം മതിയായിരുന്നു,
മാത്രമല്ല മുഖം തെളിയാത്ത രൂപമായി തൻറെ സ്വപ്നങ്ങളിൽ തെളിഞ്ഞത് മുഴുവൻ അവൾ ആയിരിക്കണമെന്ന് താനൊരു മാത്ര ആഗ്രഹിച്ചിരുന്നു,

” ജനകപുത്രി മൈഥിലി നിനക്കായി ഇവിടെ ഈ ശ്രീരാമൻ കാത്തിരിക്കുന്നു ”

°°°°°°°°°°°°°°°°°

ഞായറാഴ്ച വീട്ടിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയായിരുന്നു മൈഥിലി,
പെട്ടെന്നാണ് ഫോണിൽ ഒരു കോൾ വന്നത്,
പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് ആരാണെന്ന് വിചാരിച്ചാണ് അവൾ ഫോൺ എടുത്തത്,

“ഹലോ

“ഹലോ മൈഥിലി എങ്ങനെയുണ്ട്

“സോറി എനിക്ക് മനസ്സിലായില്ല,
ആരാണ്

“സോറി മൈഥിലി ഞാൻ ശ്രീറാമാണ്,

“സോറി സാറ്, ഇതാണോ സാറിൻറെ നമ്പർ എനിക്ക് മനസ്സിലായില്ല ,

“ഇതാണ് എൻറെ പേഴ്സണൽ നമ്പർ,
മൈഥിലിയുടെ കാർഡ് എൻറെ കയ്യിൽ ഉണ്ടായിരുന്നു,
ഇന്നലെ വീട്ടിൽ കുറച്ചു തിരക്ക് ഉണ്ടായിരുന്നു അതാ വിളിക്കാഞ്ഞത്, ഇന്ന് രാവിലെ ആണ് ഞാൻ ഓർത്തത്, പിന്നെ മൈഥിലിയെ പറ്റി ഒന്നും തിരക്കിയില്ലന്ന്,

“ഞാനൊക്കെ ആണ് സർ, വീട്ടിലേക്ക് പോകാൻ വേണ്ടി നിൽക്കുകയാണ്,

“ആണ് ശരി നടക്കട്ടെ മൈഥിലി,
ഞാൻ തനിക്ക് എങ്ങനെ ഉണ്ടെന്ന് അറിയാൻ വേണ്ടി വിളിച്ചതാ,

“ഒരുപാട് സന്തോഷം സാറിനെ പോലെ ഒരാൾ എന്നെ ഓർത്തിരിക്കുന്നു എന്ന് പറഞ്ഞാൽ തന്നെ അത് വലിയ കാര്യമാണ്,

“താൻ വിചാരിക്കുന്ന പോലെ ഞാൻ അത്ര വലിയ ആളൊന്നുമല്ല,
എന്തായാലും വീട്ടിലേക്ക് പോകാൻ ഇറങ്ങിയത അല്ലേ നടക്കട്ടെ,

“ഓക്കേ സർ അവൻ ഫോൺ വെച്ച ശേഷം,

അവൾ പെട്ടെന്ന് തന്നെ ആ നമ്പർ ഫോണിൽ സേവ് ചെയ്തിട്ടു,

വൈകുന്നേരത്തോടെയാണ് അവൾ ചങ്ങനാശ്ശേരിയിൽ എത്തിയത് ,കഷ്ടിച്ച് മൂന്ന് മണിക്കൂർ യാത്രയുണ്ട് ആയിരുന്നുള്ളൂ എറണാകുളത്തുനിന്നും ചങ്ങനാശ്ശേരി യിലേക്ക്,
റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ച് അവൾ വീട്ടിലേക്ക് പുറപ്പെട്ടു,

പൂർണമായും പഴയ തറവാടാണ് കൃഷ്ണ മംഗലം, അച്ഛൻ മാധവൻ തമ്പിക്ക് പാരമ്പര്യമായി കിട്ടിയതാണ് അത്,
അവിടെയാണ് മൈഥിലിയും അച്ഛനും അമ്മയും താമസിക്കുന്നത്, അച്ഛമ്മയുടെ ആഗ്രഹമായിരുന്നു തറവാട് പൊളിച്ച് പുതുതായി വീട് പണിയരുത് എന്ന്, അത് അച്ഛൻ അനുസരിക്കുകയും ചെയ്തു അതുകൊണ്ട് തന്നെ പഴയ പഴമയോട് തന്നെ എന്നാൽ വളരെ ഭംഗിയോടെ നിൽക്കുകയാണ് ഇപ്പോഴും കൃഷ്ണ മംഗലം തറവാട്,

അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു അമ്മ ഡൈനിങ് ടേബിൾ എന്തോ തിരക്കിട്ട ജോലിയിൽ നിൽക്കുന്നത്,

“എൻറെ ഊർമ്മിള കുട്ടി എന്ത് കാണിക്കുകയാ

പെട്ടെന്ന് മകളുടെ ശബ്ദം കേട്ട് ഊർമ്മിള ഓടി അവളുടെ അരികിൽ വന്നു,
അവളുടെ നെറ്റിയിലെ മുറിവ് കണ്ട് അവരുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു

“ഇത് എന്ത് പറ്റി മോളെ?

“അത് ഹോസ്റ്റലിൽ ബാത്റൂമിൽ തെന്നി വീണതാ,

അപകടം നടന്നത് ആണെന്ന് പറഞ്ഞാൽ അവർ ഭയപ്പെടും എന്ന് അവൾക്ക് അറിയാമായിരുന്നു,

“അയ്യോ , ഒരുപാട് മുറിഞ്ഞോ?

“ഇല്ലമ്മേ കുറച്ചേ ഉള്ളു, ബാൻഡേജ് ഒട്ടിച്ചേന്ന് ഉള്ളൂ,

“നിനക്കൊരു ശ്രദ്ധേയം ഇല്ലല്ലോ

“ഓ അത് വിട് അമ്മാ

“നീ എങ്ങനെ വന്നു?

” ഞാൻ എറണാകുളത്ത് നിന്ന് ട്രെയിനിൽ വന്നു, അവിടുന്നിങ്ങോട്ട് ഓട്ടോയിൽ വന്നു,

“എന്തിനാ നീ ഒറ്റയ്ക്ക് വന്നത് വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഞാൻ അച്ഛനെ വിട്ടേനെ,

“ഞാന് കൊച്ചു കൊച്ചുകുട്ടി ഒന്നുമല്ലല്ലോ അമ്മേ,

” കൊച്ചുകുട്ടി അല്ലാത്തതുകൊണ്ടാണ് പേടി ,

“അച്ഛൻ എവിടെ ,

“അച്ഛൻ വൈകിട്ടത്തെ നടത്തത്തിന് പോയിരിക്കുകയാണ്,

“നീ കുളിച്ചിട്ടു വാ ഞാൻ നല്ല ചായയും ഓട്ടടയും ഉണ്ടാക്കിയിട്ടുണ്ട് തരാം,

“യ്യോ…. പറഞ്ഞപ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു,
ഞാൻ പോയി കുളിച്ചിട്ട് വരാം

അവൾ കുളി കഴിഞ്ഞു വന്നപ്പോഴേക്കും ചൂട് പറക്കുന്ന ഓട്ടടയും നല്ല ഏലക്ക ചായയും ഊർമിള കരുതിയിരുന്നു,

“എൻറെ അമ്മേ ഇത് കഴിക്കുമ്പോൾ ആണ് ഹോസ്റ്റലിലെ കാടി വെള്ളത്തിൻറെ കാര്യം ഓർമ്മ വരുന്നത്,

“നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇത്രയും ദൂരം ഒന്നും പോയി ജോലി ചെയ്യേണ്ട എന്ന്, അച്ഛനും അമ്മയ്ക്കും കൂടി മോളെ ഒന്ന് കാണണം എന്ന് തോന്നിയാൽ അടുത്ത ഉണ്ടാകണമെന്ന്,

“അപ്പോൾ എന്നെ കെട്ടിച്ചു വിടുമ്പോളോ?

“നിന്നോട് പറഞ്ഞു ജയിക്കാൻ എനിക്ക് വയ്യ,

“അതൊക്കെ പോട്ടെ നാളെ എപ്പോഴാ പൂജ,

“രാവിലെ ,
വലിയ പേരുകേട്ട ഒരു തിരുമേനിയാണ് ഭട്ടതിരിപ്പാട്

“ഉദ്ദേശം എത്ര പേര് കേട്ടുകാണും?

“ഡീ നിന്റെ കുരുത്തക്കേട് ഒന്നും വേണ്ടാട്ടോ,

“ഞാനൊരു തമാശ പറഞ്ഞാ അമ്മേ,

“ഞാൻ തൊടിയിൽ ഒക്കെ ഒന്ന് കറങ്ങിയിട്ട് വരാം, എത്രകാലമായി മാവും, ചാമ്പയ്ക്കയു, ഒക്കെ ഒന്ന് കണ്ടിട്ട്

“തൃസന്ധ്യ സമയം ആവാൻ പോകുന്നു ഒരുപാട് കറങ്ങണ്ട

” ഇല്ലന്ന് പെട്ടെന്ന് വരാം

പിറ്റേന്ന് കാലത്ത് തന്നെ പൂജയ്ക്കുള്ള തയ്യാറെടുപ്പുകൾ എല്ലാം കൃഷ്ണ മംഗലത്ത് തുടങ്ങിയിരുന്നു,
ഊർമ്മിളയുടെ നിർബന്ധപ്രകാരം സെറ്റും മുണ്ടും ആയിരുന്നു മൈഥിലി അണിഞ്ഞിരുന്നത്, കുറച്ചു സമയങ്ങൾക്ക് ശേഷം ഭട്ടതിരി എത്തിയിരുന്നു, മാധവൻ തമ്പി അയാളെ സന്തോഷപൂർവ്വം സ്വാഗതം ചെയ്തു,

“കുട്ടി പീഠത്തിലേക്ക് ഇരുന്നോളൂ ഭട്ടതിരി,

അവളോട് പറഞ്ഞു

അവൾ അത് അനുസരിച്ചു

“ഒരു കാരണവുമില്ലാതെ നാല് വിവാഹാലോചന മുടങ്ങിപ്പോയി തിരുമേനി ,കാരണമെന്താണെന്ന് ഒന്നുമറിയില്ല , പ്രായം 24 ആകണ്,

ഊർമിളയാണ് പറഞ്ഞത്

“പ്രശ്നം വെച്ച് നോക്കാം

ഭട്ടതിരി പറഞ്ഞു

“കുട്ടിയുടെ ജാതകം ഇരിപ്പുണ്ടോ ഉണ്ടോ,

“ഉവ്വ് തിരുമേനി ഞാൻ എടുത്തിട്ട് വരാം,

മാധവൻ തമ്പി അത് പറഞ്ഞു എഴുന്നേറ്റു,

അയാൾ കൊണ്ട് കൊടുത്ത് ജാതകക്കുറിപ്പ് നോക്കിക്കൊണ്ട് ഭട്ടതിരി പറഞ്ഞു,

” തിരുവാതിര നക്ഷത്രം, ആദിപരാശക്തിയുടെ നാള്

അവളൊന്നു പുഞ്ചിരിച്ചു,

ജാതകം തുടർന്ന് വായിക്കുംതോറും ഭട്ടതിരിയുടെ മുഖഭാവം മാറി വരുന്നത് ഊർമ്മിളയും മൈഥിലിയും മാധവനും ഒരുപോലെ ശ്രദ്ധിച്ചു,

“എന്താ തിരുമേനി എന്തെങ്കിലും കുഴപ്പമുണ്ടോ,

പേടിയോടെ മാധവൻ തിരക്കി

“ഇല്ല, സൂര്യ മംഗലം തറവാടുമായി നിങ്ങൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ,

“അച്ഛന് താവഴിയായി എന്തോ ചെറിയ ബന്ധം ഉണ്ടെന്ന് അറിയാം,

മാധവൻ പറഞ്ഞു

“ചെറിയ ബന്ധം അത് തന്നെ ധാരാളം,
കുട്ടിയുടെ ശരീരത്തിൽ എവിടെയെങ്കിലും ഒരു കാക്ക പുള്ളി ഉണ്ടോ?

“ഉവ്വ് ഉണ്ട്,

ഊർമ്മിളയാണ് അതിനു മറുപടി പറഞ്ഞത്,

“അപ്പോൾ എൻറെ ഊഹം തെറ്റിയില്ല, ഈ ജാതകം ഞാൻ കൊണ്ടുപോവുകയാണ് മൂന്ന് ദിവസത്തിനുള്ളിൽ തിരികെ തരാം,

“ആയിക്കോട്ടെ തിരുമേനി പ്രശ്നം വെക്കുന്നില്ലേ?

മാധവൻ തമ്പി ചോദിച്ചു

” ഇനി അതിൻറെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല,

“അപ്പോൾ വിവാഹം

ഊർമിള ആവേശത്തോടെ ചോദിച്ചു

“കുട്ടിയുടെ ഒരു പ്രത്യേക ജാതകം ആണ്, ആ ജാതകത്തിനോട് ചേർന്നുനിൽക്കുന്ന ജാതകം ആണെങ്കിൽ മാത്രമേ വിവാഹം നടക്കു,
എന്താണെങ്കിലും അധികം വൈകില്ല, ഞാൻ ഉടനെ ജാതകം നോക്കി വിവരം നിങ്ങളെ അറിയിക്കാം,

ഊർമ്മിളയുടെ മനസ്സിൽ ഒരു കുളിർ വീണു,

പിറ്റേന്ന് രാവിലെ തന്നെ മൈഥിലി തിരിച്ചുപോയി,
റെയിൽവേ സ്റ്റേഷനിൽ ചെന്ന് ഇറങ്ങിയപ്പോഴാണ് വിമലിൻറെ ഫോൺകോൾ വന്നത്,
ഒരു ഇൻറർവ്യൂ മായി ബന്ധപ്പെട്ട അവർ അടുത്തുള്ള ഹോട്ടലിൽ ഉണ്ടെന്നും അവിടേക്ക് മൈഥിലി ചെല്ലണമെന്ന് പറഞ്ഞു, അവൾ പെട്ടന്നു തന്നെ ഹോസ്പിറ്റലിൽ പോയി ബാഗ് വെച്ചതിനുശേഷം ഹോട്ടലിലേക്ക് പുറപ്പെട്ടു,

ഹോട്ടൽ റിസപ്ഷനിൽ ഇരിക്കുമ്പോൾ അവൾ വീണ്ടും വിമലിനെ വിളിച്ചു,

“ഹലോ ചേച്ചി എവിടെയാ ഞാൻ റിസപ്ഷൻ ഉണ്ട്

” നീ എവിടെയാ

“സ്വിമ്മിംഗ് പൂൾ അടുത്തു ചേച്ചി ചേച്ചി,
ഈ അടുത്ത കാലത്ത് സിനിമയിൽ വന്ന ഒരു പുതിയ കുട്ടിയല്ലേ അതിൻറെ ഇൻറർവ്യൂ,

“തുടങ്ങിയോ?

” ഇല്ല അവരെ മേക്കപ്പിട്ട് വന്നിട്ടില്ല, ഞങ്ങളിവിടെ വെയിറ്റിംഗ്,

” ശരി ഞാൻ അങ്ങോട്ട് വരാം
നീ വഴി പറഞ്ഞു താ,

“റിസപ്ഷൻ കഴിഞ്ഞ് കോറിഡോറിലേക്ക് വരുന്ന വഴിയിലാ,
ചേച്ചി ഫോൺ കട്ട് ചെയ്യേണ്ട

മൈഥിലി അവിടേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് പുറകിൽ ഒരു വിളി കേട്ടത്,

“ഹായ് മൈഥിലി

തിരിഞ്ഞുനോക്കിയപ്പോൾ ശ്രീറാം, മൈഥിലി ഹൃദയം തുറന്ന് അവനെ നോക്കി ചിരിച്ചു,

“ഹായ് സർ

” മൈഥിലി എന്നാണ് നാട്ടിൽ നിന്ന് വന്നത്,

” ഇന്ന് എത്തിയതേയുള്ളൂ

“സാർ ഇവിടെ ?

“ഒരു ബിസിനസ് മീറ്റിംഗ്,

” മൈഥിലി ഇവിടെ?

“എനിക്ക് ഒരു ഇൻറർവ്യൂ ഉണ്ട് ഒരു സെലിബ്രേറ്റിയുമായി

“ആണോ

പെട്ടെന്ന് അവൻറെ ഫോൺ ബെല്ലടിച്ചു

“ഇനിയും പൊഴിയാത്ത ഒരു നീർമാതളമലരിൽ
പ്രണയം എഴുതി മറഞ്ഞൊരെൻ പ്രിയസഖീ,
പുനർജനി തേടുന്ന നീലാംബരികളിൽ
പാതിയറ്റ പ്രണയചിന്തുകൾ നിൻറെ ഗന്ധമേറി കാത്തിരിക്കുന്നു”

“ഞാൻ അന്നേ ചോദിക്കണം എന്ന് കരുതിയത് എന്താ ഇങ്ങനെ ഒരു റിങ്ടോൺ ഒരു നഷ്ടപ്രണയം മണക്കുന്നുണ്ടല്ലോ?

“ഏയ് അങ്ങനെയൊന്നുമില്ല,
ഞാൻ മാധവിക്കുട്ടിയുടെ ഒരു വലിയ ആരാധകനാണ് എല്ലാ കഥകളും വായിക്കാറുണ്ട് നീർമാതളം ഒരുപാട് ഇഷ്ടമാണ്,

“അപ്പോൾ സാറിനെ ജീവിതത്തിൽ പ്രണയം ഉണ്ടായിട്ടില്ല എന്നാണോ,

“പ്രണയം ഇല്ലാത്ത മനുഷ്യരുണ്ടോ മൈഥിലി അങ്ങനെയുള്ളവർ മനുഷ്യൻ ആയിരിക്കില്ല,

“അപ്പോ പ്രണയമുണ്ടായിരുന്നു?

അവൻ അങ്ങനെ പറഞ്ഞപ്പോൾ മൈഥിലിയുടെ മനസ്സിലെവിടെയോ ഒരു നോവ് പടർന്നിരുന്നു, തനിക്കു സ്വന്തമായുള്ള എന്തോ ഒന്ന് മറ്റ് ആരോ പിടിച്ചെടുക്കാൻ ശ്രമിച്ച പോലെ,

“അങ്ങനെ പ്രണയം എന്നൊന്നും പറയാൻ പറ്റില്ല മൈഥിലി,
കുട്ടിക്കാലം മുതൽ മനസ്സിൽ ഉള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു ,അത് മറ്റാരുമല്ല അമ്മയുടെ സഹോദരിയുടെ മകളായിരുന്നു, അച്ഛനും അമ്മയും ഒക്കെ പറഞ്ഞു എനിക്ക് ഉള്ളതാണെന്ന്, അങ്ങനെ എപ്പോഴോ അവൾ മനസ്സിൽ കയറി, വിവാഹ സമയമായപ്പോൾ ജാതകം നോക്കിയപ്പോഴാണ് അറിയുന്നത്,
എൻറെ ജാതകവുമായി ആയി പൊരുത്തമില്ലാത്ത ജാതകം ആണത്രേ സംവൃതയുടെ, മാത്രമല്ല എൻറെ ജാതകം സംവൃതയുടെ ജാതകവുമായി ചേർന്നാൽ മരണം പോലും ഉണ്ടാകും എന്ന് പറഞ്ഞത്,
അതോടെ അവൾക്ക് പേടിയായി,
പിന്നീട് ഈ ബന്ധത്തിൽ ഒഴിയാൻ കൂടുതൽ താൽപര്യം കാണിച്ചത് അവളാണ്,
ചെറുപ്പം മുതലേ ഞാൻ അല്പം ദേഷ്യം കൂടുതൽ ഉള്ള കൂട്ടത്തിലാ, അതുകൊണ്ട് എൻറെ സ്വഭാവവുമായി അധികം ആരും ഡൈജസ്റ്റ് ആവില്ല, പക്ഷേ സംവൃത എല്ലാ സ്വഭാവങ്ങളും അംഗീകരിക്കാൻ തയ്യാറായിരുന്നു ,
അതായിരുന്നു അവളിൽ ഞാൻ കണ്ട ഒരു ഗുണം,
പിന്നെ അവളെ തെറ്റ് പറയാൻ പാടില്ല ,ജീവിതം എല്ലാവർക്കും ഇംപോർട്ടന്റ് ആണ് മരണം എന്നൊക്കെ പറഞ്ഞാൽ ആരാണ് ധൈര്യത്തോടെ വരുന്നത്,

“സാർ ദേഷ്യക്കാരൻ ആണെന്ന് എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല, അത്രയ്ക്ക് കൂളായി മറ്റുള്ളവരുടെ ഇടപെടുന്നത്,

” അത് തനിക്ക് വെറുതെ തോന്നുന്നതാണ്, നമ്മൾ ഒന്ന് രണ്ടു പ്രാവശ്യം കണ്ടു, മാത്രമല്ല അത്ര ക്ലോസ് ആയിട്ടില്ലല്ലോ, എൻറെ അടുത്ത സുഹൃത്തുക്കളോട് ചോദിച്ചാൽ മതി,

അവൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു തണുപ്പ് അനുഭവപ്പെടുന്നത് മൈഥിലി അറിഞ്ഞു,

“ശരി മൈഥിലി ഞാൻ പോട്ടെ കുറച്ച് തിരക്കുണ്ടായിരുന്നു,

“ശരി സാർ

തിങ്കളാഴ്ച രാവിലെ ശ്രീറാമിന്റെ വണ്ടി എൻ ബി സി ചാനലിൻറെ ഗേറ്റിൽ വന്നു നിർത്തി, അതിൽ നിന്നും ശ്രീറാം ഇറങ്ങി,

“ഞാൻ ശ്രീറാം വർമ്മ ശിവം ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി,എനിക്ക് നിങ്ങളുടെ സീ. ഒ ഒന്ന് കാണണമായിരുന്നു,

“ഇവിടുന്ന് ലെഫ്റ്റ് പോയാൽ കാണുന്ന ക്യാബിൻ ആണ്,

മറുപടി ഒന്നും പറയാതെ അവൻ അവിടേക്ക് നടന്നു,

അനുവാദത്തിനു കാത്തുനിൽക്കാതെ ക്യാബിൻ തുറന്ന് അകത്തേക്ക് കയറി,

“ഹലോ സർ ഒരു സർപ്രൈസ് ആയിരിക്കുന്നല്ലോ?
ഇരിക്കൂ
മൈഥിലി ഹൃദ്യമായി ആളെ സ്വാഗതം ചെയ്തു,

കവിൾ തീർത്തു ഉള്ള ഉള്ള ഒരു അടിയായിരുന്നു അതിനുള്ള ശ്രീറാമിനെ മറുപടി,

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ഏഴാംജന്മം – ഭാഗം 7”

Leave a Reply

Don`t copy text!