Skip to content

സാറ – ഭാഗം 5

Saara Novel

അതും പറഞ്ഞ് അമ്പരപ്പിൽ നിന്നും മോചിതയാകാത്ത ദേവുവിനെ നോക്കി ചിരിയോടെ ശാലിനി അത്‌ പറയുമ്പോൾ  അവളുടെ സംസാരം പിടിക്കാത്ത പോലെ അവളെ വല്ലാത്ത ഭാവത്തോടെ ഒന്ന് നോക്കി ദേവു.

 പിന്നെ  പിണക്കം കാണിച്ച് തല വെട്ടിച്ചുകൊണ്ട് മുന്നോട് നോക്കിയിരിക്കുമ്പോൾ  ബസ്സിന്റെ മുന്നിലൂടെ ആ കാഴ്ച കണ്ട് അവൾ പെട്ടന്ന് ശാലിനിയുടെ കയ്യിൽ പിടിച്ച് അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. പിന്നെ ഒരിക്കൽ കൂടി മുന്നിലേക്ക്  നോക്കുമ്പോൾ ദേവയാനിയുടെ അമ്പരപ്പും നോട്ടവും കണ്ട് അവൾക്കൊപ്പം ബസ്സിന്റെ മുൻഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കിയ അവളും  മുന്നിലെ കാഴ്ച കണ്ട് അവിശ്വസനീയതയോടെ ദേവയാനിയെ നോക്കി..

    ശരിക്കും അങ്ങനെ ഒരു കാഴ്ച രണ്ട് പേരിലും വല്ലാത്തൊരു അമ്പരപ്പും ആശ്ചര്യവുമാണ് ഉണ്ടാക്കിയത്.

    വഴിയരികിൽ തടന്നുനിർത്തി കരയിച്ചവനും അതിനിടയിലേക്ക് ഒരു രക്ഷകനേ പോലെ വന്നവനും ദേ, ഒരേ ബൈക്കിൽ.  അത്രേം അവിടെ നടക്കുമ്പോൾ ആലുവാമണപ്പുറത്തു കണ്ട ഭാവം പോലും കാണിക്കാത്തവരാണ് ഇപ്പോൾ മുട്ടിയുരുമ്മി പൊട്ടിചിരിച്ചുകൊണ്ട് മുന്നിൽ പോകുന്നത്.

 ഇതെന്തൊരു മറിമായം  എന്ന് ചിന്തിക്കുമ്പോൾ അതോടൊപ്പം മനസ്സിൽ നല്ലവനായി മാത്രം പ്രതിഷ്ഠിച്ച ഇന്ദ്രൻസാറിന്റെ രുപമായിരുന്നു ഉടഞ്ഞുവീണത്. 

 ബസ്സ് ഇറങ്ങുമ്പോഴും കോളേജിലേക്ക് നടക്കുമ്പോഴുമെല്ലാം മനസ്സിൽ നിന്ന് മായാത്ത ആ കാഴ്ച അവളെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു.  ശാലിനി അവൾക്കൊപ്പം ഉണ്ടെന്ന് പോലും മറന്നപോലെ യാന്ത്രികമായി കോളേജ് വരാന്തയിലേക്ക് കയറവേ  എതിരെ വന്ന ഇന്ദ്രന്റെ ദേഹത്തു തട്ടിയപ്പോഴാണ് അവൾ ശരിക്കും സ്ഥലകാലബോധത്തിലേക്ക് തിരികെ വന്നത്.

   പെട്ടന്ന് അമ്പരപ്പോടെ ആ മുഖത്തേക്ക് നോകക്കിയപ്പോൾ ” ഇയാള് ഇവിടെ എത്തിയോ ” എന്ന് ചിന്തിച്ചുകൊണ്ട് അവൾ പുച്ഛത്തോടെ മുഖം  തിരിച്ചു.

പക്ഷേ, ഇന്ദ്രന്റെ മുഖത്തപ്പോഴും ഒരു പുഞ്ചിരി കളിയാടുന്നുണ്ടായിരുന്നു.

  ” എന്താടോ രാവിലത്തെ പ്രശ്നം ഇതുവരെ വിട്ടില്ലേ മനസ്സിൽ നിന്ന്. അതും ആലോചിച്ചിങ്ങനെ സ്ഥലകാലബോധമില്ലാതെ നടന്നാൽ മുന്നിൽ വല്ല കുഴിയും ഉണ്ടെങ്കിൽ അതിൽ പോയി ചാടുമല്ലോ താൻ . വിട്ട് കളയൂ കുട്ടി അതൊക്കെ. അതൊക്കെ നമുക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ ആണ്. ആവശ്യമിലാത്ത കാര്യങ്ങളെ കുറിച്ചോർത്തു മനസ്സിനെ വെറുതെ വഴിതെറ്റിക്കാതെ  പോയി നാലക്ഷരം പഠിക്കാൻ നോക്ക്. ഇപ്പോൾ കുട്ടിക്ക് ആവശ്യം അതാണ്‌.  “

അതും പറഞ്ഞ് അവളേ മറികടന്ന് മുന്നോട്ട് പോകാൻ തുടങ്ങിയ ഇന്ദ്രൻ പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ട് തിരിഞ്ഞു.

   ” അല്ല സാറേ.. ശരിക്കും സാറ് അവിടെ  വഴി തെറ്റി വന്നതാണോ അതോ ആരെങ്കിലും വിളിച്ച് വരുത്തിയതാണോ? ഒന്ന് അറിയാൻ ചോദിച്ചെന്ന് മാത്രം.   അല്ലേലും വന്നത് എങ്ങനെ ആയാലും അഭിനയം കലക്കി.  ഒരു രക്ഷകനായി മുന്നിൽ അവതരിക്കുമ്പോൾ എതിരെ നിൽക്കുന്നവൻ ശത്രുവാണെന്ന് തോന്നിപ്പിക്കും വിധമുള്ള അഭിനയം.

    കുറച്ചു കഴിഞ്ഞപ്പോൾ ദേ, പോണ് വഴിയിൽ തടഞ്ഞവനും രക്ഷകനും കൂടി ഒരേ ബൈക്കിൽ  ഒരമ്മ പെറ്റ മക്കളെ പോലെ…. ആഹാ.. എന്താ ചേല്.  “

അതും പറഞ്ഞ് പുച്ഛത്തോടെ നിൽക്കുന്ന അവളെ വെറുതെ ഒന്ന് നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാൾ പതിയെ മുന്നോട്ട് നടന്നു.

  ” എടി, നീ ഇത് എന്തൊക്കെയാ സാറിനോട് പറഞ്ഞത്. വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത നീ ആണോ ഇങ്ങനൊക്കെ …. ഇത്രേം നാൾ ആ രുദ്രനെന്നു പറയുന്നവന്റെ പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. ഇനി ഇയാളെ കൂടി സഹിക്കേണ്ടി വരുംന്നാ തോന്നുന്നത്.

നീ ഇത്രയൊക്കെ ചോദിച്ചിട്ടും മറുത്തൊന്നും പറയാതെ സാർ ചിരിച്ചുകൊണ്ട് പോയത് കാണുമ്പോൾ എനിക്കെന്തോ ഒരു പേടിപോലെ… ആ ചിരിയിൽ എന്തൊക്കെയോ……

  വേണ്ടായിരുന്നു ദേവു… അവരെ അവരുടെ പാട്ടിനു വിട്ടിട്ട് നമ്മൾ നമ്മുടെ കാര്യം മാത്രം നോക്കിയാൽ മതിയായിരുന്നു. “

പിന്നിൽ നിന്നും എല്ലാം കേട്ട ശാലിനി വേവലാതിയോടെ ദേവയാനിക്കരികിലോടിയെത്തി അവളുടെ വ്യാകുലത പുറത്തുകാണിക്കുമ്പോൾ  അതേ ചിന്തയിൽ തന്നെ ആയിരുന്നു ദേവയാനിയും !

 ” ഞാൻ എന്തൊക്കെയാ സാറിനോട് ചോതിച്ചത്.  അതിനു മാത്രം ധൈര്യം തനിക്ക് എവിടുന്ന് കിട്ടി.. ആദ്യമായിട്ടാണ് ഒരാളുടെ മുഖത്തുനോക്കി ഇങ്ങനെയൊക്കെ…..

   ഈശ്വരാ… വേണ്ടായിരുന്നു. ശാലിനി പറഞ്ഞപ്പോലെ അവരുടെ കാര്യത്തിൽ തലയിട്ടുണ്ടായിരുന്നു. അവർ കൂട്ടുകാരോ കൂടപ്പിറപ്പോ.. ആരായാലൂം  എനിക്കെന്താ… “

    അവളാകെ മനസിന്റെ താളം തെറ്റിയ പോലെ  തല കുടഞ്ഞുകൊണ്ട് വിറയ്ക്കുന്ന കാലുമായി ക്ലാസ്സിലേക്ക് നടന്നു.

         ക്ലാസ്സിൽ ഇരിക്കുമ്പോൾ  മനസ്സ് കൈവിട്ടപോലെ ആകെ പരവശയായിരുന്നു അവൾ. 

 ഫസ്റ്റ്ഹവർ ക്ലാസ്സിലേക്ക് വന്ന ഇന്ദ്രൻ ഒന്നും സംഭവിക്കാത്ത പോലെ വളരെ തന്മയത്വത്തോടെ ക്ലാസ്സ് അറ്റന്റ് ചെയ്യുമ്പോൾ ഇടക്ക് അയാളുടെ നോട്ടം തന്റെ മുഖത്തേക്ക് പാളിവീഴുന്നത് അവളിലെ ഭയം ഇരട്ടിയാക്കി.

   തന്നെ നോകുമ്പോഴെല്ലാം ആ മുഖത്തു പുഞ്ചിരി ആണെങ്കിലും അതിൽ ഒളിഞ്ഞിരിക്കുന്ന വികാരമെന്തെന്ന് അറിയാതെ വാടിയ പൂ പോലെ  ഇരിക്കുമ്പോൾ ശാലിനി പറഞ്ഞ വാക്കുകൾ അവളെ വല്ലാതെ ഭയചികിതയാക്കി,

  ”   ആ ചിരിക്ക് പിന്നിൽ എന്തൊക്കെയോ…. “

ആ ദിവസം മുതൽ അവളെ വേട്ടയാടിയത് ആ ചിരിയായിരുന്നു. 

 ഒരു ദിവസം കോളേജ് വരാന്തയിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ പിന്നിൽ നിന്നും ഒരു മുരടനക്കം കേട്ടായിരുന്നു ദേവയാനി തിരിഞ്ഞുനോക്കിയത്. 

   പ്രതീക്ഷിക്കാതെ മുന്നിൽ നിൽക്കുന്ന ഇന്ദ്രൻസാറിനെ കണ്ട് അവൾ പകപ്പോടെ നാലുപാടും നോക്കി.  ഒരു ധൈര്യത്തിന് കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.  പതിയെ അയാളിൽ നിന്നും കണ്ണെടുത്തു തല താഴ്ത്തുമ്പോൾ അവൾ പേടിയോടെ പറയുന്നുണ്ടായിരുന്നു

      ” സോറി സാർ… അന്ന് ഞാൻ… അറിയാതെ….

 ആ സിറ്റ്വേഷനിൽ…. ശരിക്കും ഞാൻ…. എനിക്ക് അറിയില്ല സർ.. “

 വാക്കുകൾ കിട്ടാതെ പാതി വിഴുങ്ങി വിക്കി വിക്കി അവൾ കാര്യം അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ  അത്‌ തടഞ്ഞുകൊണ്ടായിരുന്നു ഇന്ദ്രൻ അവളെ നോക്കിയത്.

   “എന്റെ കുട്ടി.. താൻ ഇത്ര ബുദ്ധിമുട്ടി കുറ്റസമ്മതം നടത്തേണ്ട കാര്യം ഒന്നുമില്ല. എനിക്കറിയാം തൊട്ടാവാടിയായ നീ അന്ന് അങ്ങനെ പറഞ്ഞെങ്കിൽ  അന്ന് നിങ്ങൾ കണ്ടന്ന് പറയുന്ന  സംഭവം നിന്നെ അത്രയേറെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന്. പക്ഷേ, നിങ്ങൾക്ക് മുന്നിൽ ഒരു നാടകം കളിച്ചു കയ്യടി വാങ്ങാൻ വന്നതല്ല ഞാൻ.  അവിടെ എത്തിയത് യാദർശ്ചികമായിട്ട് തന്നെ ആണ്. ആ അവസ്ഥയിൽ, അങ്ങനെ ഒരു സീനിൽ അവനെ കണ്ടപ്പോൾ…

  നിങ്ങൾക്ക് ഒക്കെ അറിയുന്ന ഒരു രുദ്രൻ ഉണ്ട്. താന്തോന്നി.. പക്ഷേ എനിക്ക് അറിയുന്ന രുദ്രൻ  ഇങ്ങനെ ഒരാൾ അല്ല..  ബ്രില്യന്റ് മെൻ.  സ്നേഹിക്കാൻ മാത്രം അറിയുന്നവൻ . ഞാനും അവനും പഠിച്ചത് ഒരുമിച്ചാണ്. സത്യത്തിൽ അക്കാലത്ത്‌ അസൂയ പോലും തോന്നിയിട്ടുണ്ട് അവനോട്. പക്ഷേ, അവനെ ഈ അവസ്ഥയിൽ കണ്ടപ്പോൾ……

  ജീവിതത്തിന്റെ കെട്ടുപാടുകളിൽ എല്ലാവരും പല വഴിക്ക് പിരിഞ്ഞപ്പോൾ ഞാനും മറന്നിരുന്നു അവനെ.. അന്ന് സത്യത്തിൽ ആദ്യം എനിക്ക് പോലും മനസ്സിലായില്ല അത്‌ അവനാണെന്ന്.. അതാണ്‌. സത്യം. പക്ഷേ, ആ നിമിഷങ്ങൾക്കിടയിൽ എപ്പഴോ അവൻ തിരിച്ചറിഞ്ഞു , എന്നോ വഴിപിരിഞ്ഞുപോയവനാണ്  ഇപ്പോൾ വഴിയിൽ വാക്ക് കൊണ്ട് കൊമ്പുകോർക്കുന്നതെന്ന്.

    ഇതൊക്കെ പറഞ്ഞാൽ ചിലപ്പോൾ കുട്ടിക്ക് ശരിക്കും മനസ്സിലായെന്ന് വരില്ല..  പക്ഷേ, ഒരു തെറ്റിധാരണ മാത്രം മാറ്റുക. രുദ്രൻ ഒരു താന്തോന്നിയല്ല…  എവിടെയൊക്കെയോ പിഴച്ചുപോയതിന്റെ പേരിൽ ഒന്നുമല്ലാതായി തീർന്നവനാണ്.  പിന്നെ അവിടെ നിന്നും ഒരു വാക്ക് കൊണ്ടോ സ്നേഹം കൊണ്ടോ തിരികെ കൊണ്ടുവരാൻ ആരും ഉണ്ടായില്ല .  പക്ഷേ, ഇപ്പോൾ അവനൊരു മാറ്റമുണ്ട്. ജീവിക്കണമെന്ന ആഗ്രഹമുണ്ട്. അതിനൊക്കെ കാരണം….. കാരണം കുട്ടിയാണ്… കുട്ടിയെ കണ്ടത് മുതൽ തോന്നിയ ഒരിഷ്ടം.  .. ഇതൊക്കെ ഞാൻ അറിഞ്ഞത് അന്ന് ഞങ്ങൾ കുറച്ച് നേരം ചെയ്ത ആ യാത്രയാണ്. അതിന് ശേഷം കണ്ടപ്പോൾ എല്ലാം അവന് പറയാൻ ഈ മുഖം മാത്രമായിരുന്നു. അവനറിയാം ഇപ്പോഴത്തെ അവന്റ അവസ്ഥയും പേരും വെച്ച് തന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ കഴിയില്ലെന്ന്.  പിന്നെ കുട്ടിക്കും അതിനുള്ള പ്രായം ആയിട്ടില്ല.

    ഇതൊക്കെ അവനെന്റെ കൂട്ടുകാരൻ ആയത് കൊണ്ട് പറയുന്നതല്ല.. പക്ഷേ, ഒരാളെ കുറിച്ചൊരു തെറ്റിധാരണ മനസ്സിൽ കുടുങ്ങിയാൽ  പിന്നെ അത്‌ മാറികിട്ടാൻ പ്രയാസമാണ്.  അതുകൊണ്ടാണ് ഞാൻ കുട്ടിയോട് ഇത്രയും…. “

 അതും പറഞ്ഞവൻ പ്രതീക്ഷയോടെ അവളെ നോകുമ്പോൾ ആ മുഖത്തൊരു ആശ്ചര്യവും അമ്പരപ്പും ഇന്ദ്രന് കാണാൻ കഴിയുന്നുണ്ടായിരുന്നു.

     അതിന് മറുപടിയെന്നോണം അവൾക്കെന്തെങ്കിലും പറയാൻ കഴിയുംമുൻപ്

“ടീ ” എന്നും വിളിച്ചുകൊണ്ട് ശാലിനി അടുത്തേക്ക് വരുന്നുണ്ടായിരുന്നു.

 അത്‌ കണ്ടപ്പോൾ തന്നെ ” പിന്നെ കാണാം ” എന്നും പറഞ്ഞ് കൂടെ അടുത്തെത്തിയ ശാലിനിക്ക് ഒരു ചിരിയും സമ്മാനിച്ചുകൊണ്ട് ഇന്ദ്രൻ സ്റ്റാഫ്‌റൂം ലക്ഷ്യമാക്കി നടക്കുമ്പോൾ  അയാൾ പോയ വഴിയിലേക്ക് ഒന്ന് നോക്കികൊണ്ട് ശാലിനി സംശയത്തോടെ  പതിയെ ദേവയാനിയിലേക്ക് മുഖം തിരിച്ചു.

 ” എന്താടി.. സാറും സ്റുഡന്റും തമ്മിലൊരു ചുറ്റിക്കളി.  ഇനി സ്ഥിരം കാണുന്ന ക്‌ളീഷേ കഥപോലെ  ശത്രുപക്ഷക്കാരായ നായികയും നായകനും ഈ അസുലഭനിമിഷത്തിൽ വരാന്തയുടെ ചുവർമറവിൽ  ഹൃദയം കൈമാറിയോ?  പറ പറ “

ആകാംഷയോടെ അവിടെ നടന്നതെന്താണെന്ന്  കേൾക്കാനുള്ള കൊതിയോടെ കാതും കൂർപ്പിച്ചു നിൽക്കുന്ന ശാലിനിയെ നോക്കികൊണ്ട് പുഞ്ചിരിയോടെ ക്ലാസ്സിലേക്ക് നടക്കുമ്പോൾ തിരിഞ്ഞുനിന്നവൾ പറയുന്നുണ്ടായിരുന്നു

  ” അതേടി,  ഞാനും സാറും തമ്മിൽ പ്രണയത്തിലാ.. ന്താ സാറും സ്റുഡന്റും തമ്മിൽ പ്രണയിച്ചാൽ ന്താ ആകാശം ഇടിഞ്ഞുവീഴോ? 

അല്ല പിന്നെ…. പ്രണയത്തിന് എന്നും ഒരേ വികാരം  ആണെന്ന് നീ തന്നെ അല്ലേടി പറയാറുള്ളത്. പിന്നെ അതിലെന്ത് ക്‌ളീഷേ…

   ഇനി അങ്ങനെ ആണെങ്കിൽ തന്നെ ഞങ്ങളങ്ങോട്ട് സഹിച്ചു. കല്യാണം ആകുമ്പോൾ മോളെ അറിയിക്കാം.. പോരെ “

അതും പറഞ്ഞവൾ ചിരിയോടെ ക്ലാസ്സിലേക്ക് കയറുമ്പോൾ എല്ലാം കേട്ട് അന്തംവിട്ട് നിൽക്കുകയായിരുന്നു ശാലിനി.

 “ഈ പെണ്ണിത് പറയുന്നത് സത്യാണോ ഈശ്വരാ..

ഉണങ്ങിയ കമ്പിലും പുതിയ തളിരോ !!  ഏയ്.

അതിനുള്ള ധൈര്യം ഒന്നും ഇവൾക്കില്ല. “എന്നൊക്കെ ചിന്തിച്ചുകൊണ്ട് അവളും ദേവു പോയ വഴിയേ ക്ലാസിലേക്ക് കയറുമ്പോൾ  ദേവയാനി പറഞ്ഞതെല്ലാം കേട്ട് അമ്പരപ്പോടെ രണ്ട് കണ്ണുകൾ അവർക്ക് പിന്നിൽ ഉണ്ടായിരുന്നു.

  ആ സമയം  മറഞ്ഞു നിൽക്കുന്ന കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കമായിരുന്നു !

                 ( തുടരും )

                                           ദേവൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel Saara written by Mahadevan

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “സാറ – ഭാഗം 5”

Leave a Reply

Don`t copy text!