Skip to content

സാറ – ഭാഗം 7

Saara Novel

ഈ ബുക്സ് ഞാൻ വാങ്ങിയത് തനിക്ക് വേണ്ടി ആണ്.  ഇഷ്ട്ടമാണെങ്കിൽ വാങ്ങാം. അല്ലെങ്കിൽ  ഇത്രനാൾ ഉണ്ടായിരുന്ന സന്തോഷത്തോടെ തന്നെ ഗുഡ്ബൈ പറഞ്ഞ് പിരിയാം…

മുന്നിൽ നില്കുന്നത് സർ ആണെന്ന് കരുതണ്ട…

ഇന്ദ്രൻ…. “

 അത്രയും പറഞ്ഞ് മുന്നിലേക്ക് ചിരിയോടെ ബുക്സ് നീട്ടിപിടിച്ചു നിൽക്കുന്ന അയാളെ അമ്പരപ്പോടെ നോക്കി നിൽക്കുകയായിരുന്നു അപ്പോൾ  ദേവയാനിയും ശാലിനിയും  !

     അവർക്കു ചുറ്റും നിശ്ശബ്ധത തളം കെട്ടിയ കുറച്ച് നിമിഷങ്ങൾ.

  മുന്നിലേക്ക് നീട്ടിയ ബുക്സ് വാങ്ങണോ വേണ്ടയോ എന്നുള്ള ചിന്ത മനസ്സിൽ മൽപ്പിടുത്തം നടത്തുന്നു.

  അവസാനം ചെറിയ നാണത്തോടെ മുഖം താഴ്ത്തികൊണ്ട്  തനിക്ക് മുന്നിലേക്ക് നീട്ടിയ ആ ബുക്സ് കൈ നീട്ടി വാങ്ങുന്ന  ശാലിനിയെ ആശ്ചര്യത്തോടെയും  പിന്നെ സന്തോഷത്തോടെ  നോക്കി ദേവയാനി.

  അതേ അവസ്ഥയിൽ തന്നെ ആയിരുന്നു അപ്പോൾ ഇന്ദ്രനും !

  ഒരിക്കലും ഇന്ദ്രൻ സാറിൽ നിന്ന് അങ്ങനെ ഒരു നീക്കം പ്രതീക്ഷിക്കാത്തത് കൊണ്ടാകാം പെട്ടന്നുള്ള അയാളുടെ തുറന്നുപറച്ചിൽ ശാലിനിയെ വല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചിരുന്നു.

  സർ പറഞ്ഞതിനുള്ള മറുപടിയാണ് ആ ബുക്സ് വാങ്ങിയതിലൂടെ താൻ നൽകിയതെന്ന ചിന്ത അവളുടെ മുഖത്തെ നാണത്താൽ വീണ്ടും ചുവപ്പിച്ചു.

  അത്‌ കണ്ട് കൊണ്ടൻതന്നെ അവളുടെ കയ്യിൽ ഒന്ന് നുള്ളികൊണ്ട് ദേവയാനി ഇന്ദ്രനെ നോക്കി പറയുന്നുണ്ടായിരുന്നു,

  ” അതേ സാറേ… ഇതൊക്കെ മനസ്സിൽ വെച്ചിണ്ടാണോ ഇത്രേം നാൾ മിണ്ടാതെ നടന്നത്.  അന്ന് വഴിവക്കിൽ രുദ്രനെന്ന താന്തോന്നിയോട് എന്തൊക്കെ ആയിരുന്നു ഡയലോഗ്.

   ഇപ്പോൾ ചോദിക്കേണ്ട കാര്യം അല്ല ഇത്. സമയമാകുമ്പോൾ വീട്ടിൽ ചെന്ന് ചോദിക്ക്. ഇപ്പോൾ ഇവർ പഠിക്കേണ്ട സമയമാണ്… ഹോ. മനുഷ്യനെ അങ്ങ് കോരിത്തരിപ്പിച്ചല്ലേ അന്ന് ഞങ്ങളെ ബസ്സ് കയറ്റി വിട്ടത്.

 ഇപ്പോൾ ദേ, ശൂ…. ബലൂണിന്റെ കാറ്റ് പോയ അവസ്ഥ ആയി. എന്തൊക്കെ ആയിരുന്നു. മലപ്പുറം കത്തി, അമ്പും വില്ലും… അവസാനം ഇന്ദ്രൻസാറ് പ്രണയാതുരനായി. 

   കണ്ടില്ലേ.. പ്രണയമെന്ന് കേട്ടതും ശാലിനികൊച്ചിന്റ മുഖം ചുവന്നു തുടുത്തു റോസാപ്പൂ പോലെ ആയി. ഹോ… അപ്പോൾ ഈ അവസാനദിവസത്തെ ഈ  നിമിഷത്തിന്റ മൂഡ് ഞാൻ ആയിട്ട് കളയുന്നില്ല.  നിങ്ങൾക്ക് പറയാനുള്ളത് പറഞ്ഞിട്ട് വേം വാ.. ഞാൻ ആ മരച്ചുവട്ടിൽ ഇരിപ്പുണ്ടാകും.  “

അതും പറഞ്ഞ് ഇന്ദ്രനോടായി ഒന്ന് ചിരിച്ച് ശാലിനിയെ കണ്ണിറുക്കികാണിച്ചുകൊണ്ട് ദേവയാനി പുറത്തെ മറച്ചുവട്ടിലേക്ക് നടന്നു.

  അവൾ പോയിക്കഴിഞ്ഞിട്ടും ഇന്ദ്രന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ ചമ്മലോടെ നിൽക്കുകയായിരുന്നു ശാലിനി.

    ഒന്നും പറയാൻ കഴിയാത്ത അവസ്ഥ.

     ” ഒരിക്കൽ പോലും ഇന്ദ്രൻ സാറിന്റെ പെരുമാറ്റത്തിൽ ഇങ്ങനെ ഒരിഷ്ടം ഉള്ളതായി തോന്നിയിട്ടില്ല.

മറിച്ചു ദേവയാനിയോടുള്ള ഇടപഴകൽ, സംസാരം എല്ലാം അവർ തമ്മിൽ  ഇഷ്ട്ടമാണെന്ന കണക്കുകൂട്ടലിൽ ആയിരുന്നു ഇത്ര നാൾ. ഒരിക്കൽ ദേവു അത്‌ പറയുകയും ചെയ്തതാണ്.. പക്ഷേ, ഇപ്പോൾ… !

 ”  ശാലിനി ഒന്നും പറഞ്ഞില്ല.പക്ഷേ ബുക്സ് വാങ്ങിയത് സമ്മതംകൊണ്ടാണെന്ന് ഞാൻ കരുതുന്നു . തന്നെ കുറിച്ച് കൂടുതലൊന്നും എനിക്ക് അറിയില്ല.. അറിയാൻ താല്പര്യവും ഇല്ല.

    ആദ്യമായിട്ടാണ് ഒരു പെണ്ണിനോട് ഒരിഷ്ടം തോന്നുന്നത്. അതും എന്റെ സ്റ്റുഡന്റിനോട്. 

   അന്ന് രുദ്രൻ പറഞ്ഞപോലെ മനസ്സിൽ ഒരാളോട് ഇഷ്ട്ടം തോന്നിയാൽ അത്‌ തുറന്ന് പറയണം. അല്ലെങ്കിൽ പിന്നീട് അതൊരു ഭാരമാകും മനസ്സിന്. 

  നഷ്ട്ടപ്പെടുന്ന ഓർമ്മകൾക്കെന്നും വല്ലാത്ത ഭാരമാണ്.  താങ്ങാൻ കഴിയില്ല. “

ഇന്ദ്രൻ അവൾക്ക് മുന്നിൽ വാ തോരാതെ സംസാരിക്കുമ്പോഴും ശാലിനി ആദിയോടെ തല താഴ്ത്തി നിൽക്കുകയായിരുന്നു.

  മുന്നിൽ നിൽക്കുന്നത് സർ ആണെന്ന തോന്നൽ അവളെ മൗനമാകുമ്പോൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു  ഇന്ദ്രൻ !

    പറയാതെ പറഞ്ഞ പ്രണയത്തിലലിഞ്ഞവളും !

       —————————————————

”  ടാ,  നീ ഇതങ് പിടി വെറുതെ ഷോ കാണിക്കാതെ. ” എന്നും പറഞ്ഞുകൊണ്ട് ഇന്ദ്രൻ നീട്ടിപ്പിടിച്ച ഗ്ളാസ്സിലേക്ക് നോക്കി രുദ്രൻ.

  പിന്നെ നിഷേധാർത്ഥത്തിൽ തലയാട്ടികൊണ്ട് കൂട്ടുകാരനോട് പറയുന്നുണ്ടായിരുന്നു

  ” വേണ്ടെടാ… നിനക്കറിയാലോ,  ഇതിലൂടെ മാത്രം ജീവിച്ച ഒരു കാലം ഉണ്ടായിരുന്നു രുദ്രന്. പക്ഷേ, ഇപ്പോൾ…… മാറാൻ ശ്രമിക്കുകയാണ്.  അതുകൊണ്ട് ഒരിക്കലും മദ്യം കഴിക്കില്ല എന്നല്ല. പക്ഷേ,… വേണ്ടെടാ… സത്യത്തിൽ ഇപ്പോൾ ആണ് ഞാൻ ജീവിക്കുന്നത്. മരുന്നടിച്ചും മാടമ്പിത്തരം കാണിച്ചും നടക്കുമ്പോൾ  മുന്നിൽ കാണുന്നവരോടൊക്കെ ദേഷ്യം ആയിരുന്നു. ആരോടൊക്കെയോ ഉള്ള വെറുപ്പ്,  പക. അതിന് വേണ്ടി സ്വയം നശിക്കുവാണെന്ന് അറിഞ്ഞിട്ടും അതിൽ സന്തോഷം കണ്ടെത്തി.

 പക്ഷേ,   ദേവയാനിയുടെ മുഖം എന്തോ മനസ്സിനെ വല്ലതെ കൊളുത്തി. എനിക്ക് വേണ്ടി ദൈവം കൊണ്ടുവന്ന ജീവിതമാണെന്ന തോന്നൽ.

  അവളിലൂടെ ഒരു ലോകം കാണാൻ ശ്രമിക്കുമ്പോൾ മനസ്സ് ശാന്തമാകാറുണ്ട്. ആ പഴയ ഞാൻ എവിടെയൊക്കെയോ ഉണ്ടന്ന് തോന്നാറുണ്ട്. ഇപ്പോൾ ആ പഴയ എന്നിലേക്ക് നടക്കുകയാണ് ഞാൻ. മോഹിച്ച പെണ്ണിനെ കിട്ടുമെന്ന പ്രതീക്ഷ ഒന്നുമില്ല. പക്ഷേ,  കാത്തിരിക്കും. അവളുടെ കഴുത്തിൽ ഒരു മിന്ന് വീഴും വരെ.  അത്‌ മറ്റൊരാളുടെ ആവാതിരിക്കാൻ ആഗ്രഹിക്കുന്നു എന്നും. ! “

അവന്റെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്ന ആത്മവിശ്വാസം അത്ഭുതത്തോടെയാണ് ഇന്ദ്രൻ കേട്ടിരുന്നത്. 

   ‘ഒരാളുടെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാകാൻ ഒരു പെണ്ണ് മതിയെന്ന് പറയുന്നത് എത്ര ശരിയാണ്.  കിട്ടുമെന്ന് ഉറപ്പില്ലാത്ത ഒരു പെണ്ണിന് വേണ്ടി ഇവൻ ഇത്രയൊക്കെ മാറണമെങ്കിൽ അവളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടാകും ഈ മനസ്സ് ”  എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ്  പോക്കറ്റിൽ കിടന്ന മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്.  “ശാലിനി കാളിംഗ് ” എന്ന് കണ്ടപാടെ അവൻ ഗ്ലാസ് തിരികെ  ടേബിളിൽ വെച്ച് പുറത്തേക്ക് നടക്കുമ്പോൾ  ജനലോരം പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണുംനട്ട് നിൽക്കുകയായിരുന്നു രുദ്രൻ. മനസ്സിൽ ദേവയാനിയുടെ വിടർന്ന മുഖവുമായി !.

കുറച്ച് നേരത്തെ സംസാരത്തിന് ശേഷം കാൾ കട്ട് ചെയ്ത് തിരികെ റൂമിലെത്തുമ്പോൾ അതേ നിലപാടായിരുന്നു രുദ്രൻ. 

  ” ടാ, ശാലിനിയ വിളിച്ചത്. നിന്റെ ദേവൂന്റ കൂട്ടുകാരി. അവൾ നാളെ പോവാണെന്ന് ബാംഗ്ലൂർക്ക്. കൂടെ നിന്റെ പെണ്ണും ഉണ്ട്. ദേവയാനി.  തുടർന്നുള്ള പഠനത്തിന് ദേവുവിന്റ അച്ഛൻ അവർക്ക് അവിടെ അഡ്മിഷൻ ശരിയാക്കി.   കല്ലട ബസ്സിൽ നാളെ രാവിലത്തെ ട്രിപ്പിൾ ആണ് ടിക്കറ്റ് റിസർവ് ചെയ്തേക്കുന്നെ.

പോയാൽ പിന്നെ അടുത്തൊന്നും കാണാൻ കിട്ടില്ല ഇവരെ. ഞാൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ നീ. അതോ ഇപ്പഴും സ്വപ്നലോകത്തു തന്നെ ആണോ?  “

 അല്പം ദേഷ്യത്തോടെ ഉള്ള ഇന്ദ്രന്റെ ചോദ്യം കേട്ട് പുഞ്ചിരിയോടെ അവൻ തിരിയുമ്പോൾ ഒരു നഷ്ടബോധം ആ മുഖത്തുണ്ടായിരുന്നു. 

 ഇതുവരെ തിരികെ ലഭിക്കാത്ത ആ ഇഷ്ട്ടം നഷ്ടപ്പെടാനുള്ള യാത്രയാണോ ഇതെന്ന് ഒരു തോന്നൽ അവനെ വല്ലാതെ വീർപ്പുമുട്ടിച്ചു.

     എങ്കിലും മനസ്സിൽ  ഒന്ന് കണക്ക് കൂട്ടിയിരുന്നു അവൻ,

 ” നാളെ അവളെ കാണണം.  ഒന്നും മിണ്ടാൻ കഴിഞ്ഞില്ലെങ്കിലും. വെറുതെ…..  വെറുതെ ഒന്ന് കാണണം.  ഇനി ചിലപ്പോൾ….. ” 

   ———————————————————

” എന്റെ അമ്മേ.. ഇതൊക്കെ കുത്തിനിറച്ചു വിടാൻ ഞാൻ നാട് വിട്ട് പോകുകയൊന്നും അല്ലല്ലോ. എന്തോരം സാധനങ്ങളാ… ഇതൊക്കെ ഞാൻ തന്നെ ചുമക്കണ്ടേ? ഉള്ള ഡ്രെസ്സും ബുക്‌സും സെര്ടിഫിക്കറ്റ്സും ഒക്കെ ആയി ബാഗ് ഫുൾ ആണ്. അതിനിടയ്ക്കാണ് ഇതൊക്കെ. “

   എന്നും പറഞ്ഞ് അമ്മയോട് വഴക്കിടുന്ന മകളുടെ മുടിയിലൂടെ ഒന്ന് തലോടി അച്ഛൻ.

” മോളെ,  ഇതൊക്കെ അവിടെ കിട്ടാഞ്ഞിട്ടല്ല. പക്ഷേ, ഇത് കിട്ടില്ലലോ. നിന്റെ അമ്മടെ കൈകൊണ്ട് ഉണ്ടാക്കിയതിന്റ ഗുണം ഉണ്ടാകുമോ പുറത്ത് നിന്ന് വാങ്ങുമ്പോൾ..

 അമ്മ മോൾക്ക് വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ.. അതൊന്നും വേണ്ടെന്ന് പറയരുത്. അതിൽ നിറയെ സ്നേഹം കൂടി ഉണ്ട്. അമ്മേടെ ഒരു കരുതലും !  “

    അച്ഛന്റെ ചിരിക്കിടയിൽ ഒളിഞ്ഞുനിൽക്കുന്ന വിഷമം അവൾക്ക് വായിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നു.  അതേ അവസ്ഥ തന്നെ ആയിരുന്നു അമ്മയിലും.  എത്രയൊക്കെ വഴക്ക് പറഞ്ഞാലും ഒരു നേരം കാണാതായാൽ വേവലാതിയോടെ അന്വേഷിക്കുന്ന അമ്മയിൽ നിന്ന് മാറിനിൽക്കാൻ പോകുകയാണ്.  ആ വേദന അവർ പുറത്തുകാണിക്കാതെ മനസ്സിൽ പിടിച്ച്കെട്ടിയിരിക്കുകയാണെന്ന് രണ്ട് പേരുടെയും മുഖം കണ്ടാൽ അറിയാം.

  എല്ലാം റെഡിയാക്കി പോകാൻ ഇറങ്ങുമ്പോൾ അമ്മയെ കെട്ടിപിടിച്ചു അവൾ.

അമ്മയുടെ തേങ്ങൽ കാതിലേക്ക് പടർന്നപ്പോൾ കൂടുതൽ നേരം നിന്നാൽ താനും കരഞ്ഞുപോകും എന്ന് അറിയാവുന്നത് കൊണ്ട് അച്ഛന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി അവൾ ബാഗുമായി പുറത്തേക്ക് ഇറങ്ങി.  

  ” മോള്,  നടന്നോ. അച്ഛൻ ബാഗുമായി പിറകെ വരാം ” എന്നും പറഞ്ഞ് അവൾക്കൊപ്പം പുറത്തേക്ക് ഇറങ്ങിയ അച്ഛനെ സ്നേഹത്തോടെ തടഞ്ഞുകൊണ്ട് അവൾ പറയുന്നുണ്ടായിരുന്നു

 ” വേണ്ട അച്ഛാ.. അച്ഛൻ വരണ്ട. വന്നാൽ ചിലപ്പോൾ ഞാൻ പോകുമ്പോൾ അഅച്ഛൻ കരയും. അതുകണ്ടാൽ ഞാനും. 

ചിലപ്പോൾ ഞാൻ പോയില്ലെന്നും വരും. അതുകൊണ്ട് അച്ഛൻ ഇവിടെ നിന്നോ..  ഞാനും ശാലിനിയും കൂടി പൊയ്‌ക്കോളാ ടൗണിലേക്ക്. “

  എന്നും പറഞ്ഞ് അച്ഛന് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ ദൃതിയിൽ നടന്നു.

     ———————————————————-

ദേവുവും ശാലിനിയും കൂടി ഒരു ഓട്ടോ പിടിച്ചു ടൗണിൽ എത്തുമ്പോൾ  അവരെ പ്രതീക്ഷിച്ച പോലെ അവിടെ ഇന്ദ്രനും രുദ്രനും ഉണ്ടായിരുന്നു.

 ശാലിനി ഇന്ദ്രനുമായി സംസാരിക്കുമ്പോൾ അല്പം അകന്നുമാറി നിൽക്കുന്ന രുദ്രനരികിലെത്തി ദേവയാനി.

  ” എന്താണ് മാഷേ.  ഇങ്ങനെ മാറിനിൽക്കുന്നത്? 

  ഒന്നുല്ലെങ്കിൽ ഞങ്ങൾ ഇങ്ങനെ പോകുമ്പോൾ ഒരു all the best  എങ്കിലും പറഞ്ഞൂടെ. “

അവളുടെ ചോദ്യം കേട്ട് അവൻ പുഞ്ചിരിയോടെ ” ഹാപ്പി ജേർണി ” എന്ന് പറയുമ്പോൾ അവന്റെ ചിരിയിൽ പങ്കു ചേരുകയായിരുന്നു അവളും.

അതിനിടയിൽ അവർക്ക് പോകാനുള്ള ബസ്സ് വന്നു നിൽക്കുമ്പോൾ രണ്ട് പേരോടും യാത്ര പറഞ്ഞ് ശാലിനിയും ദേവയാനിയും ബസ്സിലേക്ക് കയറി.

  ഒരിക്കൽ കൂടി മനസിലുള്ളത് തുറന്ന് പറയണം എന്ന ആഗ്രഹത്തോടെ വന്നിട്ട്  ഒന്നും പറയാൻ കഴിയാത്തതിന്റെ വിഷമം അവന്റെ മുഖത്തുണ്ടായിരുന്നു.

  എല്ലാ പ്രതീക്ഷകളും അസ്തമിച്ചവനെ പോലെ അവൾ കയറിയ വഴിത്തിലേക്ക് നോക്കി നിൽകുമ്പോൾ ബസ്സിനുളിലേക്ക് കയറിയ ദേവയാനി ഒരിക്കൽ കൂടി പുറത്തേക്ക് നോക്കികൊണ്ട് അവന് നേരെ ചിരിയോടെ ഒന്ന് കണ്ണിറുക്കി.

 അതൊരു പ്രതീക്ഷ ആയിരുന്നു അവന്.. കാത്തിരിപ്പിന് ഒരു സുഖം തരുന്ന പ്രതീക്ഷ. !

                                 ( തുടരും )

                                                 ദേവൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel Saara written by Mahadevan

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

3 thoughts on “സാറ – ഭാഗം 7”

  1. കാത്തിരിപ്പിന് ഒരു സുഖം തരുന്ന പ്രതീക്ഷ..!
    കാത്തിരിക്കുന്നു ❤️❤️

Leave a Reply

Don`t copy text!