Skip to content

റീ എൻട്രി – 4

reentry

മെറീഡിയൻ റിസോർട്ടിനുള്ളിലേക്ക് പജേറോ ഇരച്ചുകയറുമ്പോൾ ജോസഫിനെ കണ്ട സെക്യു്രിറ്റി സലാം പറഞ്ഞ് ആ വാഹനത്തെ അനുഗമിച്ചു. പാർക്കിംഗ് ഏരിയയിൽ വാഹനം നിർത്തി ജോസഫും ശരത്തും പുറത്തേക്കിറങ്ങുമ്പോൾ അവരെ പ്രതീക്ഷിച്ച പോലെ റിസോർട്ട് മാനേജർ വൈശാഖൻ കാത്തുനിൽപ്പുണ്ടായിരുന്നു. 

    ” സർ “

അയാൾ ഭവ്യതയോടെ ജോസഫിന് അരികിലേക്ക് നിൽകുമ്പോൾ ആകെമൊത്തം ഒന്ന് കണ്ണോടിച്ച് വാഹനത്തിൽ ഇരിക്കുന്ന ബാഗ് എടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സരത്തിനെയും കൂട്ടി മുറിയിലേക്ക് നടന്നു.

    ” ശരത്… ഇതാണ് തനിക്കുള്ള മുറി.  അപ്പുറത്തെ മുറിയിൽ ഞാൻ ഉണ്ടാകും..  അതാണ്… അതാണ്‌ റയാൻ ഉപയോഗിച്ചിരുന്ന…..

            കൊലയാളി ബാക്കിവെക്കാത്ത എന്തെങ്കിലും തുമ്പ് ആ മുറിയിൽ നിന്ന് കിട്ടാതിരിക്കില്ല.  കിട്ടും “

 അതൊരു ആത്മവിശ്വാസം ആയിരുന്നു.  കുറ്റവാളിയിലേക്കുള്ള ഒരു വഴി തേടി അലയുന്ന അച്ഛനെയല്ല അപ്പോൾ ശരത്തിന് അയാളിൽ കാണാൻ കഴിഞ്ഞത്.  ഒരു ക്രിമിനലായ പോലീസുകാരനേ ആയിരുന്നു.

  ” ഒക്കെ, സർ. ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ… അത് കഴിഞ്ഞ് ഞാൻ റൂമിലേക്ക് വരാം “

   ജോസഫ് തലയാട്ടികൊണ്ട് ഒരു സിഗരറ്റിനു തീ കൊളുത്തി റയാന്റെ റൂമിലേക്ക് നടക്കുമ്പോൾ അയാളെ ഒന്ന്കൂടി നോക്കിനിന്ന ശേഷം ശരത് വാതിൽ അടച്ചു.

   റൂമിലെത്തിയ ഉടനെ ജോസഫ് ആദ്യം ചെയ്തത് റിസോർട്ട് മാനേജരെ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു.

 അല്പസമയത്തിനുള്ളിൽ വാതിലിൽ മുട്ടികൊണ്ട്  പുറത്ത് അനുവാദത്തിനായി കാത്തുനിന്ന വൈശാഖൻ ജോസഫിന്റെ അനുവാദത്തോടെ അകത്തേക്ക് കടക്കുമ്പോൾ ഒരു കൊലയാളിയെ കണ്ട പോലെയായിരുന്നു അയാളുടെ കണ്ണുകൾ വൈശാഖനെ അളന്നത്.

   ” വൈശാഖൻ….. മുഖവുരയില്ലാതെ കാര്യത്തിലേക്ക് വരാം..  റയാൻ പോയിട്ട് ഇന്നേക്കാൾ നാല് ദിവസം ആയി. പക്ഷേ,  അവനെ ഇല്ലാതാക്കിയവൻ ഇപ്പോഴും ഇവിടെ എവിടെയോ  എനിക്ക് മുന്നിൽ തന്നെ ഉണ്ട്.  താൻ ഇവിടെ വന്നിട്ട് നാല് വർഷം ആയില്ലേ… ഈ കാലത്തിനിടയ്ക്ക് റയാനുമായി എന്തെങ്കിലും തരത്തിൽ കോർത്തിട്ടുള്ള എല്ലാവരെയും എനിക്ക് വേണം.. പറ.. ആരൊക്കെ ആയിരുന്നു റയാന്  ഇവിടെ ശത്രുക്കൾ.. “

   ചോദ്യം സൗമ്യമായത് കൊണ്ട്തന്നെ അല്പംപോലും ഭയമില്ലാതെ ആണ് വൈശാഖൻ പറയാൻ തുടങ്ങിയത്. അതെ സമയം ആയിരുന്നു ശരത്തും  ആ റൂമിലേക്ക് കയറിവന്നത്.

  ” സർ…  റയാന് ശത്രുക്കൾ ആരൊക്കെ എന്ന് ചോദിച്ചാൽ ആരൊക്കെ അല്ല എന്ന് ചോദിക്കുന്നതായിരിക്കും ശരി. ഈ റിസോർട്ടിനെ സംബന്ധിച്ചുള്ള പ്രശ്നത്തിൽ ഇവിടെ ഉള്ള പലരും റയാന് എതിരായിരുന്നു. അതിൽ ഒരാൾ വർഗ്ഗീസ് തരകൻ. ആയാളും റയാനും തമ്മിൽ പലപ്പോഴും ഏറ്റുമുട്ടലിൽ വരെ എത്തിയിട്ടുണ്ട്. റയാന്റെ കൂടെ നടക്കുന്നവൻമാർ വിചാരിച്ചിട്ട് പോലും തരകനേ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തോറ്റത് റയാൻ ആയിരുന്നു. ആ വാശിക്ക് ഒരിക്കൽ  റയാൻ….. “

 പെട്ടന്ന് വൈശാഖൻ ഒന്ന് നിർത്തിക്കൊണ്ട് ജോസഫിനെയും സരത്തിനെയും മാറിമാറി നോക്കി.

   പാതിയിൽ നിർത്തിയ കാര്യം എന്താണെന്ന് അറിയാനുള്ള ആകാംഷ സരത്തിന്റെയും ജോസഫിന്റെയും മുഖത്ത്‌ പ്രകടമായിരുന്നു.

   ” ആ വാശിക്ക്…  പറയടോ…  എന്താണ് ഉണ്ടായത്?  “

ജോസഫിന്റെ ശബ്ദം പരുഷമായപ്പോൾ വൈശാഖൻ പതിയെ പറഞ്ഞ് തുടങ്ങി.

    ” ആ വാശിക്ക് റയാൻ അയാളുടെ മകളെ കോളേജിലെ ചില പിള്ളേരെ വെച്ച് അപമാനിക്കാൻ ശ്രമിച്ചു.. അന്ന് തരകൻ കൊല്ലുമെന്ന് പറഞ്ഞിരുന്നെങ്കിലും…… “

 വൈശാഖൻ ഭയത്തോടെ മുഖത്തെ വിയർപ്പ്തുള്ളികൾ കർച്ചീഫിൽ തുടക്കിക്കുമ്പോൾ ജോസഫ് ഒന്ന് മൂളികൊണ്ട് ശരത്തിനെ നോക്കി.

   ” ഈ തരകൻ ആള് എങ്ങനാ….  ഈ നാട്ടിൽ അയാൾക്കുള്ള പിടിപ്പാട്?  “

ശരത്തായിരുന്നു ചോദിച്ചത്.

  ” ഇവിടെ അയാൾക്ക് നല്ല പേരാണ് സാറേ.  എല്ലാവർക്കും വേണ്ടപ്പെട്ടവൻ. ആർക്കും എന്ത് കാര്യത്തിനും മുന്നിൽ നിൽക്കും അയാൾ. അതിപ്പോ ചെറിയവനെന്നോ വലിയവനെന്നോ ഇല്ല. അതുകൊണ്ട് തന്നെ അയാൾക്കെതിരെ ആരും മറുത്തൊന്ന് വിരൽ ചൂണ്ടില്ല. ആരും “

 അതിൽ ഒരു ഊന്നലുണ്ടായിരുന്നു.  അയാൾ ആരാണെന്നും അയാൾക്ക് ഈ നാട്ടിലുള്ള ഹോൾഡ് എന്താണെന്നും എടുത്ത് കാണിക്കുംപോലെ.

 ”  അപ്പൊ എന്റെ മകന്റെ സവമടക്കിനു വേണ്ടി കാത്തിരുന്ന ഒരാൾ… ഞാൻ കരുതിയ പോലെ തന്നെ വർഗ്ഗീസ്തരകൻ…  “

ജോസഫ് എന്തൊക്കെയോ കണക്ക് കൂട്ടുംപോലെ കുറച്ചു നേരം ആലോചിച്ചു നിന്ന ശേഷം വൈശാഖനോട്‌ പൊയ്ക്കൊള്ളാൻ ആവശ്യപ്പെട്ടു. പിന്നെ ശരത്തിനോട് വെയിറ്റ് ചെയ്യാൻ ആവശ്യപ്പട്ടുകൊണ്ട് ബാത്റൂമിലേക്ക് കയറി.

  അയാൾ ബാത്‌റൂമിലേക്ക് കയറിയ പാടെ ശരത് റൂമിൽ നിന്നിറങ്ങി  മുന്നിൽ പോകുന്ന വൈശാഖനെ തിരികെ വിളിച്ചു.

അയാൾ എന്താണെന്ന സംശയത്തോടെ തിരിഞ്ഞു നിൽക്കുമ്പോൾ അടുത്തേക്ക് വന്ന ശരത് പുഞ്ചിരിച്ചുകൊണ്ട് അയാളെ അടിമുടി ഒന്ന് നോക്കി.

  ” ഇവിടെ നല്ല ശമ്പളം ഒക്കെ കാണുമല്ലേ വൈശാഖാ…  അല്ലെങ്കിലും എവിടെ ആയാലെന്താ.. കുടുംബം പച്ചപിടിച്ചാൽ പോരെ “

ആ ചോദ്യത്തിൽ എന്തോ അർത്ഥംവെച്ചുള്ള നോട്ടം കണ്ടപ്പോൾ വൈശാഖൻ ശരത്തിനേ സംശയത്തോടെയും അല്പം ഭയത്തോടെയും ഒന്ന് നോക്കി.

” ഡോ,  ഞാൻ ചുമ്മാ ചോദിച്ചതാ.. ഞാൻ ഇപ്പോൾ തന്നെ വിളിച്ചത് ഒരു സിഗരറ്റ് കിട്ടോ എന്ന് അറിയാനാ…   ശീലം ഇല്ലാത്തതാ.. പക്ഷേ,  ഇവിടത്തെ ഈ തണുപ്പിൽ പിടിച്ച് നിൽക്കണമെങ്കിൽ കള്ളും കഞ്ചാവും കൂട്ടിന് നല്ല പിടയ്ക്കണ ബ്ളാങ്കറ്റ് ഒക്കെ വേണം അല്ലെ..  എങ്ങനാ.. ഇവിടെ എത്തിച്ചു കൊടുക്കുമോ അതോ കൂടെ കൊണ്ട്വരണോ ! “

ശരത് ആഗ്രഹം പോലെ ചോദിക്കുമ്പോൾ വൈശാഖന്റെ മുഖത് ഒരു നാണം കലർന്ന തെളിച്ചം ഉണ്ടായിരുന്നു.

” അത് പിന്നെ സർ.. ഇവിടെ.. അങ്ങനെ….. “

” എടോ വൈശാഖ.. താൻ പേടിക്കണ്ട…  ഇനി ഇത് അറിഞ്ഞിട്ട് ഇവിടെ മൊത്തം തൂത്തുവാരി സീലും വെച്ച് സലാം പറഞ്ഞുപോകാൻ വന്നതൊന്നുമല്ല ഞാൻ..  അതും എസ് പി സാറിന്റെ റിസോർട്ടിൽ.

    ഇതൊന്നും ആലോചിക്കാൻ തനിക്ക് തീരെ ബുദ്ധി ഇല്ലേ?

 ഇതിപ്പോ റയാന്റെ കൊലയുമായി ബന്ധപ്പെട്ടവനെ കണ്ടെത്തുംവരെ ഈ തണുപ്പത് കിടക്കണം… അപ്പൊ പിന്നെ എന്തെങ്കിലും ഒന്ന് പുതച്ചില്ലെങ്കിൽ എങ്ങനെ ഉറങ്ങാനാടോ…. “

  ഒരു വഷളൻചിരിയോടെ ശരത് വൈശാഖന്റെ തോളിൽ തട്ടുമ്പോൾ അവൻ ശരത്തിന്റെ ചിരിയിൽ പങ്ക് ചേർന്നു.

” സർ.. അതിപ്പോ ഇവിടെ വരുന്നത് മുഴുവൻ VIP. കൾ ആണ്… അവർക്ക് നമ്മുടെ നാട്ടിലേ പിള്ളേരെയാ…..  

   അതിന് റയാന്റെ കീഴിൽ ഒരു ഗ്യാങ് തന്നെ ഉണ്ട്. 

    ഇവിടെ തേയിലത്തോട്ടങ്ങളും മറ്റും പണിയെടുക്കുന്ന പാവപ്പെട്ട വീട്ടിലെ പിള്ളേരാണ്. പിന്നെ കുറെ കോളേജ് പിള്ളേർ… സാറിനു ഏതാണ് താല്പര്യം എങ്കിൽ……. “

 വൈശാഖൻ തല ചൊറിഞ്ഞുകൊണ്ട് ചിരിക്കുമ്പോൾ ശരത് തലയാട്ടികൊണ്ട് ഒന്ന് മൂളി.

പിന്നെ അവനിൽ നിന്നും ഒരു സിഗരറ്റ് വാങ്ങി കയ്യില് പിടിച്ച് തിരികെ നടക്കാൻ തുടങ്ങുമ്പോൾ ” സർ ലൈറ്റർ ” എന്നും പറഞ്ഞ് നീട്ടുമ്പോൾ ഒന്ന് അമർത്തിചിരിച്ചു ശരത്.

 ” മോനെ കത്തിക്കാറായിട്ടില്ല… ആകുമ്പോൾ ഞാൻ കത്തിച്ചോളാ….  ഇപ്പോൾ പുകഞ്ഞുതുടങ്ങിയതല്ലേ ഉളളൂ…  ഒന്നുടെ കേറി പിടിക്കട്ടെ…  തണുപ്പേ…. അപ്പൊ  ഒരു കത്തിക്കലുണ്ട്… എല്ലാം കൂടി  “

അതും പറഞ്ഞ് ശരത് അവനെ ഒന്ന് കൂടി നോക്കികൊണ്ട് തിരികെ നടക്കുമ്പോൾ ഒന്നും മനസ്സിലാക്കാതെ അന്തംവിട്ട് നിൽക്കുകയായിരുന്നു വൈശാഖൻ.

       ————————————————-

” സർ നമ്മൾ എങ്ങോട്ടാണ്?  “

 പജേറോയിലെ ഡ്രൈവിങ്സീറ്റിൽ ഇരിക്കുമ്പോൾ ശരത് ജോസഫിനെ സംശയത്തോടെ ഒന്ന് നോക്കി.

      പക്ഷേ, അയാൾ അത് കേട്ടില്ലെന്ന് തോനുന്നു. എന്തോ ആലോചനയിലാണ് അദ്ദേഹം എന്ന് തോന്നിയപ്പോൾ പിന്നെ ചോദിക്കാൻ നിൽക്കാതെ  ശരത് വണ്ടി മുന്നോട്ട് എടുത്തു.

      ആ വാഹനത്തിനുള്ളിൽ കുറച്ചു നേരമായി തളം കെട്ടി നിന്ന മൗനം ബധിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങിയത് ജോസഫ് ആയിരുന്നു.

          ” ശരത്.. തനിക്കെന്ത് തോനുന്നു. എന്റെ മകന്റെ കൊലയാളിയെ നമുക്ക് കണ്ടെത്താൻ കഴിയുമെന്നോ അതോ…. “

ജോസഫ് ശരത്തിന്റെ മറുപടിക്കായി കാതോർത്തിരിക്കുമ്പോൾ  അവന് പറയാൻ ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ !

  ”  സർ.. ഇവിടേയ്ക്ക് പിറപ്പെടുംവരെ എനിക്ക് ഉറപ്പില്ലായിരുന്നു ആ കാര്യത്തിൽ.. പക്ഷേ, ഇപ്പോൾ എനിക്ക് ഉറപ്പുണ്ട്, നമ്മൾ അവരെ കണ്ടെത്തും. “

അവന്റ വാക്കിലുള്ള ആത്മവിശ്വാസം ജോസഫിനെ വല്ലാതെ അത്ഭുതപ്പെടുത്തി.  ആ ആവേശത്തിൽ ആയിരുന്നു അയാൾ പിന്നീട് സംസാരിച്ചതും. വഴിയിൽ പലരോടും ചോദിച്ച് പജേറോ ചെന്ന് നിന്നത് ഒരു കൂറ്റൻ ഗേറ്റിനു മുന്നിൽ ആയിരുന്നു.

   ”  തരകൻ ” എന്നെഴുതിയ വലിയ ബോഡിൽ ശരത്തിന്റെ കണ്ണുടക്കുമ്പോൾ നീട്ടിയുള്ള ഹോൺ അടികേട്ട് ആ ഗേറ്റ് മലർക്കെ തുറക്കപ്പെട്ടു.  അതിവേഗം ഉള്ളിലേക്ക് പാഞ്ഞ പജേറോ കോമ്പൗണ്ടിന്റെ മൂലയ്ക്ക് പാർക്ക് ചെയ്ത് രണ്ട് പേരും പുറത്തേക്ക് ഇറങ്ങുമ്പോൾ മുന്നിൽ അവരെ ശ്രദ്ധിച്ചുകൊണ്ട് ഒരാൾ നിൽപ്പുണ്ടായിരുന്നു.

   ” വർഗീസ്തരകൻ ” 

ആ പേര് പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ഇതുവരെ കാണാത്തത് കൊണ്ട് തന്നെ മുന്നിൽ നിൽക്കുന്ന ആളായിരിക്കും എന്ന് കരുതി ജോസഫ് ചോദിക്കുമ്പോൾ അയാൾ ഒന്ന് പുഞ്ചിരിച്ചു  ” ഞാൻ അവന്റ അപ്പനാ.. ഔസേപ്പ് തരകൻ. ” എന്നും പറഞ്ഞ്.

     അതെ സമയം ഉള്ളിൽ നിന്നും അവർക്ക് മുന്നിലേക്ക് തൂവെള്ളകുർത്തയും വടിവൊത്ത മുണ്ടും മടക്കിക്കുത്തി ഒരാൾ വരുന്നുണ്ടായിരുന്നു

          വർഗീസ്തരകൻ  !

    “വർഗീസ് തരകൻ അല്ലെ…. ഞാൻ…. “

മുഴുവനാക്കും മുന്നേ അയാൾ ജോസഫിനെ തടഞ്ഞുകൊണ്ട്  ആ വാക്കുകൾ  അയാൾ മുഴുവനാക്കി

   ” അറിയാം സർ.  എസ് പി ജോസഫ് പടമാടൻ..  ഇടുക്കിയുടെ മണ്ണിൽ കള്ളും കഞ്ചാവും പെണ്ണും പൊലയാട്ടുമായി നടന്ന,  നാല് ദിവസം മുന്നേ ആരുടെയോ കത്തിക്ക് പടം കീറിയ റയാൻജോസഫ് പടമാടന്റെ അപ്പൻ. 

                       ( തുടരും )

                                                 ദേവൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel ReEntry written by Mahadevan

 

4.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!