Skip to content

റീ എൻട്രി – 8

reentry

അതിരാവിലെ ഡ്രസ്സ്‌ മാറി ശരത്  റൂമിൽ നിന്ന്  പുറത്തേക്കിറങ്ങുമ്പോൾ  പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു ജോസഫ്.

  “ശരത് എന്തെങ്കിലും മൂവിങ് കിട്ടിയാൽ എന്നെ വിളിച്ചറിയിക്കണം. 

പിന്നെ ഒറ്റയ്ക്ക് പോകുമ്പോൾ ഭയക്കണം.

ഒരാളെ കൊല്ലാൻ കൈ വിറയ്ക്കാത്തവന് പത്താളെ കൊല്ലാനും മടിക്കില്ല. “

അതും പറഞ്ഞ് പജേറോയുടെ കീ ശരത്തിന്റെ നേരെ നീട്ടുമ്പോൾ കൂടെ ഒരു കുഞ്ഞ് പിസ്റ്റൾ കൂടി ഉണ്ടായിരുന്നു.

  ”  കൂടെ ഇവനുണ്ടെങ്കിൽ അതൊരു ബലമാ.

സർക്കാരിന്റെ തോക്കിലെ ഉണ്ടായ്ക്ക് പറയാൻ കണക്ക് വേണം.. ഇവന് ആരുടെ നെഞ്ചത്തോട്ടും കേറിയിറങ്ങാ.. പക്ഷേ,  ഒന്ന് മാത്രം മാത്രം.. എനിക്ക് കൊലയാളിയെ വേണ്ടത് ജീവനോടെയാണ്.. തുളയിടാൻ നിൽകുമ്പോൾ അതോർക്കണം. “

ശരത് ആ തോക്ക് വാങ്ങി ഒന്ന് തിരിച്ചും മറിച്ചും നോക്കി. ശേഷം ബാക്കിലോട്ട് തിരുകികൊണ്ട് ജോസഫിന് മുന്നിൽ ഒന്ന് അറ്റൻഷനായിക്കൊണ്ട് ചാവിയുമായി പുറത്തേക്ക് നടന്നു.

   സ്റ്റാർട്ട്‌ ചെയ്ത പജേറോ ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങുമ്പോൾ പിന്നിൽ എല്ലാം വീക്ഷിച്ചുകൊണ്ട് വൈശാഖൻ ഉണ്ടായിരുന്നു.

 പജേറോ പുറത്തേക്കിറങ്ങിയ ആ നിമിഷം കയ്യിലുണ്ടായിരുന്ന ഫോൺ അവൻ ചെവിയോട് ചേർത്തു.

            വാഗമൺ കടന്ന് പജേറോ ഇരമ്പിപായുമ്പോഴാണ് ശരത്തിന്റെ ഫോൺ റിങ് ചെയ്ത് തുടങ്ങിയത്. സ്‌ക്രീനിൽ  ‘ AP ‘ എന്ന് തെളിഞ്ഞപ്പോൾ അവൻനാ കാൾ  അറ്റന്റ് ചെയ്തു.

   ” ന്തായി സാറേ.. കോടമഞ്ഞും കൊണ്ട് കൊന്നവനെ തപ്പാൻ പോയിട്ട്.  ആട് കിടന്നിടത് പൂട പോലുമില്ല എന്ന അവസ്ഥയാണോ?”

അപ്പുറത്ത്‌ നിന്ന് കളിയാക്കിയതാണെന്ന് മനസ്സിലായപ്പോൾ അവൻ കപടദേഷ്യത്തോടെ ആണ് മറുപടി കൊടുത്തതും.

  ”  ദേ, ഈ വെളുപ്പാൻകാലത്ത് വിളിച്ച് അസ്ഥാനത്തുള്ള കോമഡിയുണ്ടല്ലോ,  നിന്റ അപ്പൻ അപ്പുക്കുട്ടനോട് പറഞ്ഞാൽ മതി..

എടി പുല്ലേ.  ചത്തവൻ ചെറ്റയാണെങ്കി ചെറ്റത്തരത്തിനു മാസ്റ്റർഡിഗ്രി എടുത്ത അവന്റ അപ്പനാ കൊന്നവന്റെ കൊരവള്ളി തപ്പി ഇറങ്ങിയേക്കുന്നത്. ആളെ കിട്ടുന്നത് വരെ മാത്രേ ഈ കളിയിൽ എനിക്ക് റോളുള്ളൂ. കിട്ടിയാൽ കുതികാൽ കെട്ടിയവന്റെ കുമ്പസാരം കേൾക്കാനും  കൂട്ടിക്കെട്ടി കത്തിക്കാനും അയാൾ മാത്രമേ ഉണ്ടാകൂ.

    ക്രൂരമായി കൊല്ലപ്പെട്ട റയാൻ ജോസഫ് പടമാടന്റെ കേസ് തെളിയിച്ച് കേരളാപോലീസിന്റെ തിരുനെറ്റിയിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിക്കൊടുക്കാനല്ല  പെട്ടീം തൂക്കി ഇങ്ങോട്ട് കെട്ടിയെടുത്തത്. “

 കെട്ടകാലത്തിന്റ കൂടപ്പിറപ്പിന്റെ കൂട്ടം തെറ്റിച്ച് പുറത്ത് കൊണ്ട്വരും.   അതികം വൈകാതെ “

 അത് പറയുമ്പോൾ അവന്റ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു. 

” ആയിക്കോട്ടെ സർ…  ഉള്ള തൂവലുംകൊണ്ട് വീട് പറ്റാൻ നോക്ക് മോനെ.. അയാൾക്ക് എന്തും ആകാം.. കുടുംബകല്ലറയിൽ സ്ഥലം ഇനിയും ബാക്കിയാ.. പക്ഷേ,  ശരത് സാറിന്റെ കാര്യം അങ്ങനല്ല…   പുകമഞ്ഞു മൂടിയ തേയിലത്തോട്ടങ്ങൾക്കിടയിൽ പൊകയാവാൻ നിൽക്കണ്ട…  “

 അവളും ചിരിച്ചു. അവന്റ ചിരിക്കൊപ്പം !

 ”  മോളെ ശരത്തിന്റെ ബോഡിക്ക് പുകയിടാൻ വരുന്നവൻ മിനിമം തന്തയ്ക്ക് ജനിച്ചവൻ ആകണം… അതിപ്പോ വേറെ ഏതെങ്കിലും തന്തയ്ക്ക് ജനിച്ചവൻ ആയിട്ട് കാര്യമില്ല.. എന്റെ തന്തയ്ക്ക് തന്നെ ജനിക്കണം.   “

  അത് പറയുമ്പോൾ അപ്പുറത് അവന്റ വാക്കുകളിലെ തന്റേടം അവളിൽ സന്തോഷം നൽകുന്നതായിരുന്നു.

  ” അപ്പോൾ പിന്നെ മോള് ചെല്ല്.. ഞാൻ ഒരു യാത്രയിലാണ്.  കാഞ്ഞിരപ്പള്ളിക്കാരനൊരു അച്ചായനുണ്ട്.. കുതികാൽവെട്ടിന്റെ ഹോൾസെയിൽഡീലർ. അവന്റ അപ്പന്റെ കണക്ക്പുസ്തകത്തിൽ വെട്ടിയ പേരിൽ റയാൻ ഉണ്ടോ എന്ന് നോക്കാൻ ഒരു റൗണ്ടിങ്. പോകുന്നത് പുലിമടയിലേക്കാ,  കാണാൻ പോകുന്നത് കൊമ്പനെയും.. എന്തിനും പോന്ന   സേവ്യർ എന്ന ഒറ്റക്കൊമ്പനെ. “

 അപ്പുറത്ത് നിന്ന് കൂടുതൽ എന്തെങ്കിലും പറയുംമുന്നേ ശരത് കാൾ കട്ട് ചെയ്ത് ഫോൺ സീറ്റിലേക്ക് ഇട്ടു. 

 പിന്നെ  സ്റ്റീരിയോ ഓൺ ചെയ്ത്  നല്ല ഒരു മെലഡിപാട്ട് വെച്ച്  അതും ആസ്വദിച്ചുകൊണ്ടായിരുന്നു ഡ്രൈവിംഗ്.

      ——————————————————

രാവിലെ കുളിച്ച് റെഡിയായി റൂം പൂട്ടി പുറത്തേക്കിറങ്ങുമ്പോൾ ജോസഫ് വൈശാഖനെ വിളിച്ച് തന്നെ കാണാൻ ചട്ടംകെട്ടിയിരുന്നു.

  അതുകൊണ്ട്തന്നെ ജോസഫ് റൂമിൽ നിന്ന് ഇറങ്ങുമ്പോൾ പുറത്ത് തന്നെ കാത്തുനില്പുണ്ടായിരുന്നു അവൻ.

  ” ടോ, എനിക്ക് റയാൻ പുതിയതായി വാങ്ങിയ പ്ലോട്ടും പിന്നെ അതിൽ പണിതുടങ്ങിയ പുതിയ റിസോർട്ടും ഒന്ന് കാണണം. പിന്നെ ഇവിടെ റയാനോട് കൂറുള്ള വല്ലവരും ഉണ്ടെങ്കിൽ അവരെയും. താൻ പോയി വണ്ടിയിൽ കേറ്. “

ജോസഫിന്റെ ചോദ്യം കേട്ട് വൈശാഖൻ ഒന്ന് മടിച്ചുനിന്നു.

  ” സർ… അത്.. ഞാൻ…. “വിക്കലോടെ എന്തോ പറയാൻ ഭാവിച്ച അവന് സംസാരിക്കാനുള്ള അവസരം കൊടുക്കാതെ ജോസഫ് തടഞ്ഞു.

 ” ന്താ തനിക്ക് അറിയില്ലേ ആ പ്ലോട്ടും അവന്റ കൂട്ടുകാരെയും? “

അയാളുടെ ഗൗരവം നിറഞ്ഞ ചോദ്യത്തിന് മുന്നിൽ ഭയത്തോടെ തലയാട്ടാനേ വൈശാഖന് കഴിഞ്ഞുള്ളു. 

  പുറത്ത് രാവിലെ ട്രാവൽസിൽ വിളിച്ച് വരുത്തിച്ച കാറിലേക്ക് വൈശാഖനെയും കൂട്ടി ജോസഫ് കയറി. വൈശാഖന്റെ നിർദ്ദേശപ്രകാരം കാർ മുന്നോട്ട് ഗേറ്റിനു പുറത്തേക്ക് ഇറങ്ങുമ്പോൾ അടുത്തുള്ള ചായക്കടയിൽ അവരെ മാത്രം പ്രതീക്ഷിക്കുംപോലെ ഒരാൾ ഇരിപ്പുണ്ടായയിരുന്നു,  ഒരു ചൂട്ചായ ഊതിക്കുടിച്ചുകൊണ്ട്.

    അയാളെ കടന്ന് വാഹനം മുന്നോട്ട് നീങ്ങുമ്പോൾ അലസമായി സൈഡ്മിററിലേക്ക് നോക്കിയ ജോസഫിന്റെ കണ്ണിൽ ആ മുഖം ഉടക്കി.

 താടിയും മുടിയും നീട്ടി ഒരു ഭ്രാന്തനെപോലെ ഒരാൾ. പക്ഷേ,

  ” ആ മുഖം….എവിടെയോ കണ്ട് മറന്നപ്പോലെ..  “

ജോസഫ് ഗളാസ്സിലൂടെ ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ  അയാൾ പാതി കുടിച്ച ചായഗ്ലാസ്‌ അവിടെ ഒരു ബെഞ്ചിലേക്ക് വെച്ച് പതിയെ എഴുനേറ്റ് വേറെ വഴിക്ക് നടന്നുതുടങ്ങി.

   തനിക്ക് തെറ്റിയതാകുമെന്ന് കരുതി  വണ്ടിയെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ജോസഫ് ഒന്നുകൂടി മിററിലൂടെ നോക്കുമ്പോൾ തിരികെ നടക്കുന്ന അയാൾ ഇടക്കിടെ തിരിഞ്ഞുനോക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

 ആ നോട്ടം അത്ര പന്തിയല്ലെന്ന തോന്നൽ, എന്തോ എവിടെയോ ഒരു സ്പെല്ലിങ്മിസ്റ്റേക്ക്, അയാളിൽ എന്തോ ദുരൂഹത ഒളിഞ്ഞിരിപ്പുണ്ട്,  ആ മുഖം എവിടെയോ….. !

എല്ലാം കൂടി കൂട്ടിവായിച്ച ജോസഫ് പെട്ടന്നായിരുന്നു വാഹനം തിരിക്കാൻ ആവശ്യപ്പെട്ടത്.  ഞൊടിയിടയിൽ റിവേഴ്‌സിട്ട് തിരിഞ്ഞ വാഹനം അയാൾക്ക് നേരെ പായുമ്പോൾ അപകടം മണത്ത അയാൾ ഓടാൻ തുടങ്ങിയിരുന്നു.  രക്ഷപ്പെടാനുള്ള പഴുതും ഇടവഴിയും തേടി.

      ————————————————————-

 വാഹനത്തിനുള്ളിൽ ഒഴുകിയിറങ്ങുന്ന  ശുദ്ധസംഗീതം ശരത്തിന് രാവിലെ വല്ലാത്തൊരു ഉന്മേഷം നൽകിയിരുന്നു.

 ” അല്ലെങ്കിലും പഴയ പാട്ടുകള്ക്കുള്ള ഫീൽ..  “

അങ്ങനെ ഓരോന്ന് ചിന്തിച്ചുകൊണ്ട് പാട്ടിനൊപ്പം താളം പിടിച്ചു മുന്നോട്ട് പോകുമ്പോൾ പെട്ടന്നായിരുന്നു ഇടവഴി കേറി ഒരു ടിപ്പർ മുന്നിലേക്ക് ക്രോസിട്ടതും അതിനുള്ളിൽ നിന്നും പുറത്ത് നിന്നും ആറേഴുപേർ പജേറോയ്ക്ക് മുന്നിലേക്ക് ചാടിയിറങ്ങിയതും.

  ഒരു നിമിഷം ശ്രദ്ധ തെറ്റിയ ശരത് വാഹനം ടിപ്പറിൽ ഇടിക്കാതിരിക്കാൻ സ്റ്റിയറിങ് വെട്ടിച്ചു. ആടിയുലഞ്ഞുനിന്ന പജേറോയിലേക്ക് നോക്കികൊണ്ട് നിൽക്കുന്നവരെ ഒന്ന് എണ്ണിനോക്കി ശരത്.

  ” മൊത്തം ഏഴ് പേർ “

പതിയെ കയ്യിലെ വാച്ച് ഒന്നുകൂടി വലിച്ചു ടൈറ്റ് ആക്കി ഡോർ തുറന്ന് പുറത്തേക്കിറങ്ങി അവൻ.

  ഞൊടിയിടയിൽ മുന്നിൽ നിരന്നുനിൽക്കുന്നവരിൽ ഒരുവൻ കഴുത്തിന് നേരെ വീശിയ വെട്ടിൽ നിന്നും തെന്നിമാറി അവന്റ നെഞ്ചിൽ നോക്കി ആഞ്ഞടിക്കുംമ്പോൾ എല്ലാവരെയും സ്തബ്ധരാക്കികൊണ്ട് ചോര തുപ്പികൊണ്ട് ഒരുവൻ നിലത്തേക്ക് കമിഴ്ന്നുവീണു.

  ശേഷം വന്നവരെല്ലാം ശരത്തിന്റെ കൈചൂട് അറിയുമ്പോൾ ഒന്ന് രണ്ട് വാഹനങ്ങൾ പജേറോയ്ക്ക് പിന്നിൽ വന്ന് നിന്നിരുന്നു.

ഒരുമാത്ര നോട്ടം പിഴച്ചു ശരത്തിന്.. ആ അവസരം മുതലാക്കുംപോലെ പിന്നിൽ നിന്നും ഒരാൾ ശരത്തിനെ ചവിട്ടിവീഴ്ത്തി.  ആ വീഴ്ചയിൽ പതറിപ്പോയ ആ നിമിഷം മതിയായിരുന്നു മറ്റുള്ളവർക്ക്.

  വീണിടത്തു നിന്ന് എഴുനേറ്റ് നിൽക്കുന്ന മാത്രയിൽ തലയ്ക്ക് നേരെ ഒരു ഇരുമ്പ്ദണ്ട് ചീറിവരുന്നുണ്ടായിരുന്നു.

   ഒന്ന് തടുക്കാൻ പോലും കഴിയുമുന്നേ തല ലക്ഷ്യമാക്കി വന്ന ആ ഇരുമ്പ്ദണ്ഡ് തലപൊളിക്കും എന്ന് തോന്നിയ ആ നിമിഷം !

   മരണം മുന്നിൽ കണ്ട ആ സെക്കന്റിൽ ആയിരുന്നു  പിന്നിൽ നിന്നും ഒരു കൈ ആ അടി തടഞ്ഞതും അടിക്കാൻ തുടങ്ങിയവന്റെ നെഞ്ചിൽ ചവിട്ടി തെറിപ്പിച്ചതും.

  തല പൊട്ടിച്ചിതറുമെന്ന് തോന്നിയ ആ നിമിഷം മുന്നിൽ രക്ഷകനായി നിന്നവനെ നോക്കിയ ശരത്തിന്റെ മുഖത്ത്‌ അത്ഭുതവും അമ്പരപ്പും ഒരുമിച്ചു മിന്നിമറഞ്ഞു !!

                                 ( തുടരും )

                       ദേവൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel ReEntry written by Mahadevan

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!