Skip to content

റീ എൻട്രി – 11

reentry

പിറ്റേ ദിവസം രാവിലെ  ശരത്തിനോട് പോലും പറയാതെ പജേറോയുമായി ജോസഫ് പരുന്തുംപാറ ലക്ഷ്യമാക്കി കുതിച്ചു.

  അവിടെ ജോസഫിന്റെ വരവും കാത്ത് അവൻ നിൽപ്പുണ്ടായിരുന്നു.

    മഞ്ഞു വീണ് ഒന്നും കാണാൻ പോലും കഴിയാത്ത അവസ്ഥ. ആ മൂടൽമഞ്ഞിനിടയിലേക്ക് പജേറോ ഒതുക്കി നിർത്തുമ്പോൾ  അപ്പുറത് മഞ്ചലൈറ്റിന്റെ പ്രകാശത്തിൽ ആ മുഖം വെക്തമായി ജോസഫിന്.

   നിർത്തിയ പജേറോയിൽ നിന്ന് ഇറങ്ങാതെ ഒന്ന് നീട്ടി ഹോൺ അടിച്ചപ്പോൾ അത് പ്രതീക്ഷിച്ചപോലെ സേവ്യർ ആ വാഹനത്തിനരികിലേക്ക് വന്നു.

  പതിയെ ഗ്ളാസ്സിൽ തട്ടിയപ്പോൾ ഗ്ലാസ് പകുതി താഴ്ത്തികൊണ്ട് വാഹനത്തിലേക്ക് കേറാൻ ആവശ്യപ്പെട്ടു ജോസഫ്.

 വാഹനത്തിലേക്ക് കയറി ഒന്ന് മുരി നിവർത്തുമ്പോൾ  അയാളിൽ ന്തെങ്കിലും അപകടം മണക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കികയായിരുന്നു ജോസഫ്.

അതോടൊപ്പം ഒരു പാക്കറ്റ് സിഗരറ്റിൽ നിന്ന് ഒന്നെടുത്തു ചുണ്ടിൽ വെച്ചുകൊണ്ട് പാക്കറ്റ് സേവ്യാർക്ക് നേരെ നീട്ടി.

  ആ തണുപ്പിനെ മറികടക്കാൻ പാടുപെടുന്ന സേവ്യർ ” താങ്ക്സ് ” പറഞ്ഞ് അതിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് ചുണ്ടോട് ചേർത്തു. 

  ” ഇനി പറ.. താനെന്തിനാണ് എന്നെ കാണണം എന്ന് പറഞ്ഞത്?  “

ജോസഫ് ആമുഖമെന്നോണം ചോദിച്ചുകൊണ്ട് ഒരു പഫ് എടുക്കുമ്പോൾ സേവ്യർ കയ്യിലിരുന്ന ഒരു പേപ്പർ അയാൾക് നേരെ നീട്ടി.

    ആ പേപ്പർ വാങ്ങി തുറന്ന് നോക്കിയ ജോസഫ് അമ്പരപ്പോടെ സേവ്യറുടെ മുഖത്തേക്ക് ഉറ്റുനോക്കി.

   ” ഇത്……. “

” അതെ സർ…. ഞങ്ങൾ തമ്മിൽ അവസാനമായി കാണുന്നതിന് രണ്ട് ദിവസം മുൻപ് അവന്റ കാറിനുള്ളിൽ ആരോ ഇട്ടിട്ടുപോയതാണ്.

  അതിൽ എഴുതിയിരിക്കുന്നത് സർ വായിച്ചല്ലോ !

    ‘ റയാന്റെ ആയുസ്സ്  ജനുവരി 26 പുലർച്ചെ രണ്ട് മണി വരെ ആണെന്ന്. അതായത്  റിപ്പബ്ലിക്ഡേ ദിവസം വരെ..  ജനാതിപത്യം നടപ്പിലാക്കപ്പെട്ട ആ ദിവസം.

അന്ന് പുലർച്ചെ ആണ് റയാനും..

  അതിന്റ കൂടെ ഒന്നുകൂടി എഴുതിയിട്ടുണ്ട്.

  നിന്റ  മരണം കണ്ട് വെറിപൂണ്ട് പായുന്ന നിന്റ അപ്പനെന്ന കാട്ടുപന്നിയ്ക്കുള്ള കെണിയാണ് നീ.. 

       നിന്റ ചിതയുടെ ചൂടാറും മുന്നേ നിനക്ക് ഒപ്പം നിന്റ അപ്പനും വരും അങ്ങ് പരലോകത്തേക്ക്.  കൂടെ ഫെബ്രുവരി മൂന്ന് എന്ന ഡേറ്റിൽ ചുവന്ന മഷികൊണ്ട് വെട്ടിയിട്ടുണ്ട്. 

 സാറിനുള്ള അവസാന ദിവസം “

സേവ്യർ ആ പേപ്പറിലുള്ളത് ഒന്നുകൂടി വിശദമാക്കുമ്പോൾ ജോസഫ് ആ പേപ്പറിലേക്ക് തന്നെ ഉറ്റുനോക്കുകയായിരുന്നു.

  കുറെ നേരം ആ പേപ്പറിലേക്ക് തന്നെ നോക്കിയിരുന്നു അയാൾ പിന്നെ ഒരു സിഗരറ്റ് കൂടി കൊളുത്തികൊണ്ട് വാഹനത്തിനു പുറത്തേക്കിറങ്ങി.  ആ കൊടുംതണുപ്പ് പോലും അപ്പോൾ അയാളെ സ്പർശ്ശിക്കുന്നില്ലായിരുന്നു.

    മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടുംപോലെ അടിവാരങ്ങളിലേക്ക് കണ്ണ് പായിച്ചുകൊണ്ട് പുക ആഞ്ഞുവലിക്കുമ്പോൾ  സേവ്യറും അയാൾക്ക് പിന്നിൽ എത്തി.

 ” സർ…. “

 ” ഇങ്ങനെ ഒരു കത്ത്‌ വന്നപ്പോൾ നിങ്ങൾ എന്തുകൊണ്ട് എന്നെ അറിയിച്ചില്ല? അവൻ  പോയതിനു ശേഷം ഇത്ര ദിവസമായിട്ടും എന്ത്കൊണ്ട് ഇതിനെ കുറിച്ച് നീ പറഞ്ഞില്ല?  “

 അയാൾ വിദൂരതയിലേക്ക് നോക്കികൊണ്ട് തന്നെ അമർഷത്തോടെ ചോദിക്കുമ്പോൾ സേവ്യർ  ഒന്നുകൂടി അയാൾക്കരികിലേക്ക് നിന്നു.

  ” അത് സർ….  അന്നേ ഞാൻ പറഞ്ഞതാണ് സാറിനെ അറിയിക്കാൻ.  അപ്പോൾ റയാൻ തന്നെ ആണ് പറഞ്ഞത് അപ്പനെ ഒന്നും അറിയിക്കണ്ട,  ഇത് നമുക്ക് തന്നെ ഹാൻഡിൽ ചെയ്യാവുന്നതേ ഉളളൂ എന്ന്.  അങ്ങനെ ഒരാൾ ഉണ്ടങ്കിൽ അവൻ നേരിട്ട് വരട്ടെ എന്നുള്ള ഭാവമായിരുന്നു.  പക്ഷേ…..

അന്ന് ഞങ്ങൾ റിസോർട്ടുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്കായി പോയി  വന്നതിനു ശേഷമാണ് എല്ലാം നടന്നത്. പക്ഷേ ,  എങ്ങനെ… ആര്.. എന്നൊന്നും….. “

  സേവ്യർ പറഞ്ഞ് നിർത്തുമ്പോൾ ജോസഫ് കയ്യിലെ ബാക്കിവന്ന സിഗരറ്റ് കൈ കൊണ്ട് ഞെക്കികെടുത്തി. പിന്നെ സേവ്യറേ മറികടന്ന് പജേറോയ്ക്ക് അരികിലെത്തുമ്പോൾ തിരിഞ്ഞുനിന്ന് അവനെ നോക്കി.

  ”  അവർ എനിക്ക് വിധിച്ച ആയുസ്സ് ഇനി മൂന്ന് ദിവസം മാത്രം. അല്ലെടോ?  അതായത് ജോസഫിന്റെ താടീം മുടീം വടിയ്ക്കാൻ നോമ്പ് നോറ്റു കാത്തിരിക്കുന്നവർക്ക് മുന്നിൽ സ്വന്തം ജീവന് വേണ്ടി യാചിക്കുന്ന ഞാൻ… “

അതും പറഞ്ഞയാൾ പൊട്ടിച്ചിരിച്ചു.

”  അവർ വരട്ടെ സേവ്യറേ… 

ഇപ്പോൾ  തോനുന്നു,  എനിക്ക് വേണ്ടി ആ വയസ്സനെ അവർ ഇട്ടുതന്നതാണെന്ന്. അയാൾ വെറുമൊരു തെളിവല്ല ,  ഒരു ഇരയാണ്…

   സ്രാവിനെ പിടിക്കാൻ ഇരയിട്ട് കാത്തിരിക്കുന്ന ചൂണ്ടക്കാർ. “

അതും പറഞ്ഞ് ചിരിച്ചുകൊണ്ട് അയാൾ പജേറോയിലേക്ക് കയറുമ്പോൾ  പജേറോയുടെ ഡിക്കിക്കുള്ളിൽ ഒന്ന് അനങ്ങാൻ പോലും കഴിയാതെ അയാൾ കിടപ്പുണ്ടായിരുന്നു. ആ വൃദ്ധൻ.

ജോസഫ് വാഹനം സ്റ്റാർട്ട്‌ ചെയുമ്പോൾ സേവ്യർ ഡോറിനടുത്തേക്ക് വന്നു.

 ” സർ… അങ്കത്തിനിറങ്ങുമ്പോൾ ആൾബലം നല്ലതാണ്.. അതുകൊണ്ട് ഒരു കാൾ. എവിടെ ആണെങ്കിലും അവിടെ ഞാനും എന്റെ പിള്ളേരും ഉണ്ടാകും.  “

ജോസഫ് ഒന്ന് മൂളുകമാത്രം ചെയ്തു . പിന്നെ പജേറോ അതിവേഗം റിവേഴ്‌സ് എടുത്ത് മുന്നോട്ട് പായുമ്പോൾ മനസ്സ് ഒരു മരവിപ്പിൽ ആയിരുന്നു.

” ചതിക്കപ്പെടുകയായിരുന്നു ” എന്ന് മനസ്സ് പറയുന്നു.  തനിക്ക് പറ്റിയ അബദ്ധങ്ങൾ മുതലെടുക്കപ്പെട്ടു. “

ഓർക്കുമ്പോൾ അയാൾ പല്ലുകൾ ഞെരിച്ചു.

 തികട്ടിവന്ന ദേഷ്യം മുഴുവൻ ആക്‌സിലേറ്ററിൽ തീർത്തപ്പോൾ ക്ഷണനേരം കൊണ്ടായിരുന്നു പജേറോ റിസോർട്ടിലെത്തിയത്.

  ” സർ രാവിലെ എവിടെ പോയി “

നാട്ടിലേക് തിരിക്കാനുള്ള എല്ലാ തെയ്യാറെടുപ്പുകളും കഴിഞ്ഞ്  റൂമിൽ നിന്നും ഇറങ്ങുമ്പോൾ ജോസഫിനെ കാണാതെ അക്ഷമയോടെ നിൽക്കുകയായിരുന്നു ശരത്.

 വന്നിറങ്ങിയ പാടെ ജോസഫ് റൂമിലേക്ക് കേറുമ്പോൾ ശരത്തിനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.

    ” ചിലയിടത്ത് നമ്മുടെ കണക്കുകൂട്ടലുകൾ ഒന്ന് പിഴച്ചാൽ മതി ശരത്,  ശത്രുവിന് നുഴഞ്ഞുകയറാൻ.. പക്ഷേ, മട പുലിയുടെ ആണെന്ന് തിരിച്ചറിയുന്നില്ല ആരും….  “

 അയാൾ പറഞ്ഞത് എന്താണെന്നോ അതിൽ ഉദ്ദേശിച്ചത് എന്താണെന്നോ മനസ്സിലാവാതെ നിൽക്കുന്ന ശരത്തിനെ മറികടന്ന് റൂമിലേക്ക് കയറി എല്ലാം കൂടി വാരി ബാഗിലാക്കി വേഗം പുറത്തേക്കിറങ്ങി.

  ” വാ പോകാം…. “

റിസപ്ഷനിൽ താക്കോൽ ഏൽപ്പിച്ച്  രണ്ട് പേരും വാഹനത്തിലേക്ക് കയറി. ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ തുടങ്ങിയ ശരത്തിനെ തടഞ്ഞുകൊണ്ട്

” ഞാൻ എടുക്കാം ശരത് ” എന്നും പറഞ്ഞ് ജോസഫ് ഡ്രൈവിംഗ്സീറ്റിലേക്ക് കയറി.

    അയാളെ ഒന്ന് നോക്കികൊണ്ട്‌ ശരത് ഫ്രന്റ്സീറ്റിലേക്ക് കയറിയ ഉടനെ ജോസഫ് വാഹനം പതിയെ മുന്നോട്ടെടുത്തു.

       കുറെ നേരം മൗനം തളം കെട്ടിയ അവസ്ഥയായിരുന്നു വാഹനത്തിൽ. ഇടയ്ക്ക് ജോസഫ് ആണ് സംസാരിച്ചു തുടങ്ങിയത്.

  ” കൂടെ നിന്ന് കുതികാൽ വെട്ടുന്നവരോട്  ക്ഷമിക്കാൻ കഴിയുമോ ശരത്?  അത് നമുക്ക് അത്രയും വേണ്ടപ്പെട്ടവർ ആകുമ്പോൾ?  “

”  സർ… മനസ്സിലായില്ല…….  ഞാൻ കുറെ നേരമായി സാറിനെ ശ്രദ്ധിക്കുന്നു. രാവിലെ എവിടെയോ പോയി വന്നത് മുതൽ സാറിന്റെ മുഖത്ത്‌ എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിക്കുംപോലെ.  എന്നിൽ നിന്ന് സാറെന്തൊ മറയ്ക്കുന്നു. ഇതുവരെ പറഞ്ഞില്ല സർ രാവിലെ എവിടെ പോയെന്ന്.  പറയാൻ കഴിയാത്തതാണെങ്കിൽ……. “

ശരത് പ്രതീക്ഷയോടെ ജോസഫിന്റെ മുഖത്തേക്ക് നോക്കുമ്പോൾ അയാൾ പോക്കറ്റിൽ നിന്നും ആ പേപ്പർ എടുത്ത് ശരത്തിന് നേരെ നീട്ടി.

    അതിലൂടെ കണ്ണോടിച്ച ശരത് വിശ്വസിക്കാൻ കഴിയാത്തപോലെ ജോസഫിനെ അമ്പരപ്പോടെ നോക്കുമ്പോൾ ” അത് വായിച്ചിട്ട് എന്ത് തോന്നുന്നു ശരത് ” എന്ന് ചോദിച്ചു അയാൾ.

 ” സർ… ഇത്… “

”  അപ്പന്റെയും മകന്റെയും മരണത്തിനുള്ള ക്ഷണക്കത്ത്‌. എനിക്ക് ഇത് കിട്ടിയത് ഇന്നാ… ഇനി രണ്ട് രാത്രി കൂടി മാത്രം ജോസഫ് പടമാടാന് ആയുസ്സ് ” അതും പറഞ്ഞയാൾ പൊട്ടിച്ചിരിക്കുമ്പോൾ ശരത്തിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.

     പെട്ടന്ന് തന്നെ  ശരത് ആ കാൾ ഡിസ്കണക്ട് ആക്കികൊണ്ട് ഫോൺ പോക്കറ്റിലേക്ക് ഇടുമ്പോൾ  ജോസഫിനെ ഒന്ന് ഇടംകണ്ണിട്ട് നോക്കി.

   ” ആരാ ശരത്…  ശരിക്കും ഈ AP? “

ആ ചോദ്യം കേട്ട് പെട്ടന്ന് ശരത് ജോസഫിനെ നോക്കുമ്പോൾ നിഗൂഢത നിറഞ്ഞ ഒരു ചിരി അയാളുടെ ചുണ്ടിലുണ്ടായിരുന്നു ,

അതോടൊപ്പം ആ ചുണ്ടുകൾ  ഉരുവിടുന്നുണ്ടായിരുന്നു  ആ രണ്ടക്ഷരം !

    ” AP… AP…… !!!”‘

                        ( തുടരും )

                      ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel ReEntry written by Mahadevan

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!