Skip to content

ഗംഗ – Part 17 (അവസാനിച്ചു)

ganga-aksharathalukal-novel

“എന്താടോ എന്താ പറ്റിയത്……?”

“ആരവ് എന്റെ അച്ഛൻ…..”

കൈയ്യിലിരുന്ന ഫോട്ടോ ഞാൻ ആരവിനു നേരെ നീട്ടി കൊണ്ട് പറഞ്ഞു

ആരവ് ആ ഫോട്ടോ എന്റെ കൈയ്യിൽ നിന്നു വാങ്ങി രണ്ടു കൈകൊണ്ടും ഞാൻ മുഖം പൊത്തിപ്പിടിച്ചുക്കരഞു

ആരവ് പതിയെ എന്റടുത്തേക്ക് കട്ടിലിൽ ചേർന്നിരുന്നു ഞാനാ നെഞ്ചിലേക്ക് പതിയെ മുഖമമർത്തി ആരവ് എന്റെ മുടിയിഴകളിൽ കൂടി മെല്ലെ തലോടി

“ആരവ് ഐ ആമ് സോറി….”

ഏങ്ങലടിച്ചു കൈണ്ടുള്ള കരച്ചിലിനിടയിൽ ഇടയ്ക്ക് ഞാനതുംപറഞ്ഞു

“എന്തിനാടോ സോറി…..?”

“ആരവ് ഞാനങ്ങനെയൊന്നുംപറയാൻ പാടില്ലായിരുന്നു ഞാൻ…….. എനിക്ക്…..”

“വേണ്ട ഇപ്പോൾ ഒന്നും പറയണ്ടാ മറ്റാരേക്കാളും നന്നായി എനിക്കു നിന്നേ മനസ്സിലാകും …….നീ എന്നോടത്രയും ദേഷ്യപെട്ടിട്ടും മറിച്ചൊരു വാക്കു പോലും തിരിച്ചു പറയാഞത് എന്താണെന്ന് വെച്ചാൽ നിന്നേ കൊണ്ട് താങ്ങാവുന്നതിലും അധികം വിഷമം ആ നെഞ്ചിൽ ഉണ്ടെന്ന് മനസ്സിലായത് കൊണ്ടാ എന്നോടൊന്ന് ദേഷ്യപ്പെടുമ്പോഴെങ്കിലും അത് ഒന്ന് കുറയട്ടെ എന്നു ഞാനും കരുതി……”

“ആരവ് ആരും എന്നെ മനസ്സിലാക്കുന്നില്ല എല്ലാവർക്കും വേണ്ടിയല്ലേ ഞാൻ…..”

“സാരല്ലാ താനിങ്ങനെ കരയാതെ കരഞ്ഞു വല്ല അസുഖവും ഉണ്ടാക്കാതെ

തന്റെ ഈ വിഷമം മാറാൻ നമുക്ക്‌ഒന്ന് പുറത്തേക്ക് പോയാലോ…?”

“വേണ്ട ആരവ് കുറച്ചു നേരം ഞാനാ മടിയിൽ ഒന്ന് തലവെച്ച് കിടന്നോട്ടെ….”

ആരവിന്റെ മടിയിൽ തല വെച്ചു കൊണ്ടുള്ളയാ കിടപ്പ് അതെനിക്കു വലിയൊരു ആശ്വാസമായിരുന്നു

“ഞാൻ ഇന്ന് അവിടെ പോയിരുന്നു എന്റെ അച്ഛന്റെ വീട്ടിൽ..”

“മ്ംം..”

“എന്റെ അച്ഛൻ പാവമായിരുന്നുആരവ് മുത്തശ്ശൻ കൊന്നു കളഞ്ഞു….”

“സാരല്ല്യാ അതൊക്കെ നമുക്ക് അറിയാവുന്നതല്ലേ നീ കണ്ണടച്ച് കിടന്നോ ഉറങ്ങിക്കോ….”

ആരവ് എന്റെ മുടിയിഴകളിൽ കൂടി വീണ്ടും തലോടി

“കണ്ണടയ്ക്കുമ്പോൾപേടിയാ ആരവ്എനിക്ക് പേടിയാ”

“എന്തിനാ പേടിക്കുന്നത് ഞാനില്ലേ കൂടെ നേരെ കിടക്ക്”

ആരവ് എന്നെ മടിയിൽ നിന്നടർത്തി മാറ്റി നേരെ കിടത്തി

ആ രാത്രിക്ക് ഒരു പ്രത്യേക തണുപ്പ് ഉണ്ടായിരുന്നു പുറത്തെ വാകമരത്തിൽ കൂടണയാനായ് പറന്നെത്തിയ വെള്ളകൊക്കുകൾ നിർത്താതെ ശബ്ദമുണ്ടാക്കി

എന്നെ കിടത്തി ഒരു ബ്ലാങ്കെറ്റ്എടുത്ത് പുതപ്പിച്ച്കൊണ്ട്‌ആരവ് നിലത്തേക്കു ഷീറ്റ് വിരിച്ചു

“അരവ്…….”

“എന്താടോ…….?”

“ഇന്നൊരു ദിവസം മാത്രം എന്റെ കൂടെ കിടക്കാവോ എനിക്ക് പേടി തോന്നുവാ…..”

ആരവ് എന്റെ അരികിലേക്ക് ചേർന്ന് കിടന്നുഅയാളുടെ കൈയ്യിൽ തലവെച്ച് ആ നെഞ്ചലെ ചൂടേറ്റ് ആ ഒരു രാത്രി ഞാൻ സുഖമായി ഉറങ്ങി

രാവിലെ ഞാൻ ഉണരുമ്പോഴുംആരവ് സുഖായിട്ട് ഉറങ്ങുകയായിരുന്നു എന്നെ വരിഞു മുറുക്കിയ ആരവിന്റെ കൈകളെ ഞാൻ മെല്ലെ അടർത്തി മാറ്റി

അന്നാദ്യമായിട്ടായിരുന്നു ദേഷ്യത്തെ മാറ്റി വെച്ച് സ്നേഹത്തോടെ ഞാൻ ആരവിന്റെ മുഖത്തേക്ക് നോക്കിയത്

നെറ്റിയിലേക്ക് അലസമായി വീണു കിടക്കുന്ന കറുത്ത മുടിയിഴകളും കണ്ണിനു താഴത്തെ കുഞ്ഞി മറുകും കവിളിലെ കുറ്റിത്താടിയും…….

ഇതിനേക്കാളേറെ അയാൽക്കൊരു നല്ലൊരു മനസ്സുണ്ട്……

അന്നാദ്യമായ് എന്റെ കഴുത്തിൽ കിടന്ന താലിയെ ഞാൻ സ്നേഹത്തോടെ ഒന്ന് നോക്കിഅതിനു ശേഷം ആരവിന്റെ, മുഖത്തേക്കും

അധിക നേരം അവിടെ നിൽക്കാതെ ഞാൻ അടുക്കളയിലേക്ക് നടന്നു  

” അച്ചു ഏണീറ്റോ മോളേ”

“ഇല്ലമ്മേ….”

ചന്ദ്രികാമ്മ ആയിരുന്നു അതെന്നോടായ് ചോദിച്ചത്

“മോള് ദാ ഈചായ അവനൊന്ന് കൊണ്ടു കൊടുത്തേക്കു”

ചായയുമായ് ഞാൻ വീണ്ടും ആരവിന്റെ മുറിയിലേക്കു നടന്നു

“ആരവ്എണീക്ക് ദാ ചായ….”

കുറച്ചു നേരം വിളിച്ചപ്പോൾ ആരവ് ഉണർന്നു

ചായയും വാങ്ങിആരവ് നേരെ മട്ടുപ്പാവിലേക്ക് നടന്നു അപ്പോഴായിരുന്നു ഞാൻ പിന്നിൽ നിന്ന് വിളിച്ചത്

“ആരവ്…..”

“എന്താടോ….”

“എനിക്ക് ജോയെ ഒന്ന് കാണണം കൊണ്ടുപൊകാവോ ഒന്നെന്നെ…”

“അതിനെന്തിനാടോ ഞാൻവരുന്നത് താൻ പോയി കണ്ടിട്ടു വാ

ആക്സിഡന്റ് നടന്നിട്ട് കുറച്ചു നാള് കഴിഞില്ലേ ചിലപ്പോൾ ജോ വീട്ടിലാകാനാണ് ചാൻസ്….”

“താൻ പോയി കണ്ടിട്ടു വാ……”

“ആരവ് കൂടി വാ….”

“എന്റെ ഭാര്യയെ എനിക്ക് പൂർണ വിശ്വാസമാണ് താൻ പോയി കണ്ടിട്ടുവാ….”

“ആരവ്….”

“നോക്കൂ ഗംഗാ ഇനി ഈ വിഷയത്തെ പറ്റിയൊരു സംസാരം നമുക്ക് ഇടയിൽ ഇല്ല

ഇന്നു തന്നെ നീ ജോയെ പോയി കാണുന്നു…”

“മ്ംം…”

ഫ്രണ്ടിനെ കാണാൻ പോവാണെന്ന് മാത്രം എല്ലാവരോടും പറഞ്ഞു ആരവിനു മാത്രമേ സത്യങ്ങളൊക്കെ അറിയാമായിരുന്നുള്ളു

ഓട്ടോയിൽ ജോയുടെ വീടിനു മുന്നിൽ വന്നിറങ്ങോമ്പോൾ നല്ല മഴയുണ്ടായിരുന്നു

തല നനയാതിരിക്കാനായി കൈ ഞാൻ തലയ്ക്കു മുകളിലേക്ക്‌പിടിച്ചു

സെക്യൂരിറ്റി ഗേറ്റ് തുറന്നു തന്നു

തുറന്നിട്ട വാതിലിലൂടെ ഞാൻ അകത്തേക്ക് കയറി

ജോയുടെ പപ്പാ ടെക്സ്റ്റയിൽസിലേക്ക് പോയിരുന്നു

വീട്ടിൽ ഒരുപാട് ജോലിക്കാരുംഉണ്ടായിരുന്നു

എന്നെ കണ്ടതും അവരിലൊരാൾ എനിക്കടുത്തേക്കു വന്നു

“ആരാ…?”

“ജോയുടെ ഫ്രണ്ടാ ജോ എവിടെ….?”

മുകളിലെ നിലയിലേക്കവർ വിരൽ ചൂണ്ടി

ഞാൻ അവിടേക്ക് നടന്നു

കട്ടിലിൽ കിടന്നു കൊണ്ട് ജനലിലൂടെ മഴ ആസ്വദിക്കുകയായിരുന്നു ജോ

“ജോ…..”

ഞാൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു

“ഗംഗേ…..”

“ഇപ്പോൾ എങ്ങനെ ഉണ്ട് ജോനടക്കാൻ പറ്റുന്നുണ്ടോ…..”

“മ്ംം…”

“എന്റെ വിവാഹം……….”

പറഞ്ഞു തുടങ്ങിയ വാക്കുകൾ പാതി വഴിയിൽ മുറിഞു പൊയ്ക്കൊണ്ടിരുന്നു

ബാക്കി പറഞ്ഞു തുടങ്ങി യത് ജോയായിരുന്നു

“ഞാനറിഞു എല്ലാം……..”

“എങ്ങനെ..?”

ആരവ് പറഞ്ഞു….”

“ആരവ്….”

“ആരവ് എന്നെ ഇടയ്ക്കൊക്കെ കാണാൻ വരും

അന്നാദ്യമായ് കാണാൻ വന്നത് ആശുപത്രിയിൽ വെച്ചായിരുന്നു

നിനക്കേന്നോട് പറയാനാകാതെ പോയ പ്രണയം തുറന്നു പറയാൻ

പിന്നെയും ആരവ് ഒരുപാട് തവണ വന്നു

ഒരിക്കൽ ആരവ് എന്നെ കാണാൻ വന്നത് നിങ്ങളുടെ വിവാഹം ഉറപ്പിച്ചതിന്റെ പിറ്റേന്ന് ആയിരുന്നു…..”

“എന്തിന്…?”

“ജോ താനാണ് അവളെ വിവാഹം കഴിക്കണ്ടത് താൻ വരണം വീട്ടുകാരെയൊകെ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം

അവൾ പ്രണയിച്ചത് നിന്നെയാണ് നീയാണ് അവളുടെ ഭർത്താവ് ആകേണ്ടത്…..”

“വേണ്ട ആരവ്അവളുടെ അച്ഛനും അമ്മയും പണ്ടിത് പോലൊരു തെറ്റ് ആവർത്തിച്ചു

ഇനി ഞങ്ങളായിട്ട് അത് വീണ്ടും ആവർത്തിച്ചു കൂടാ വർഷങ്ങൾക്ക് മുമ്പ് അകന്നു പോയൊരു കുടുംബ ത്തെ അവൾ വീണ്ടും കൂട്ടിച്ചേർത്തു

ഇഇ വിവാഹം ആണ് നടക്കേണ്ടത്….”

“എന്താണ് ജോപറഞ്ഞു വരുന്നത്….?”

“അതേ ആരവ് ഗംഗയെ നീ വിവാഹം കഴിക്കണ0,

ജീവിതത്തിൽ ഇതുവരെ ഒരു സന്തോഷം അറിഞിട്ടില്ലാത്ത കുട്ടിയാ അവള്……..

ജീവിക്കുന്നത് മുഴുവനും അവൾക്ക് ചുറ്റും ഉള്ളവർക്ക് വേണ്ടിയാണ്…….

വിഷമങ്ങളിൽ അവൾക്കൊരു കൈത്താങ്ങാവാൻ നിന്നേ കൊണ്ട് സാധിക്കും ആരവ്

നീ അവളെ വിവാഹം കഴിക്കണം എനിക്കു വേണ്ടിയേലും”

നിന്നുരുകുകയായിരുന്നു ഞാൻ

“അപ്പോൾ ആരവ്…..?”

“ഞാൻ പറഞിട്ടായിരുന്നു അങ്ങനെയൊരു വിവാഹം

രണ്ട്‌ദിവസങ്ങൾക്ക് മുൻപ് ആരവ് എന്നെ കാണാൻ വീണ്ടും വന്നിരുന്നു

അയാളുടെ താലിക്കു മുന്നിൽ സന്തോഷ പൂർവ്വം തലകുനിച്ച നിന്റെ നിസ്സഹായവസ്ഥയേ പറ്റിപറയാൻ

സ്നേഹവും ബഹുമാനവും കൂടിയിട്ടെ ഉള്ളു ഗംഗ നിന്നോട് എനിക്ക്

,

സ്വന്തം സുഖങ്ങൾക്ക് വേണ്ടി വേണ്ടപെട്ടവരെയെല്ലാം ഉപേക്ഷിച്ചു പോകുന്ന പെൺകുട്ടികൾക്കുമുന്നിൽ നീയൊരു മാതൃക ആണ്

മറ്റുള്ളവരുടെ ഇഷ്ടങ്ങൾ വേണ്ടി നീ നിന്റെ സ്വന്തം ഇഷ്ടങ്ങളെ ത്യജിച്ചു

ഞാൻ മനസ്സിലാക്കിയതിൽ വെച്ച് ഏറ്റവും നല്ലൊരു പെണ്ണാണു നീയ്”

മുഖം പൊത്തിപ്പിടിച്ചു ഞാൻ കരഞു

“ഇനി കരയരുത് ഇനിയെങ്കിലും നീനിനക്ക് വേണ്ടി ജീവിക്കണം

ആരവിന് നല്ലൊരു ഭാര്യയാവണ 0″

എല്ലാം ഞാൻ മൂളിയ കേട്ടു

ജോയോട് യാത്രയും പറഞ് ആർത്തലച്ചു പെയ്യുന്ന മഴയേ പോലും വകവെയ്ക്കാതെ ഞാനിറങ്ങി

അതു വഴി വന്ന ഏതോ ഒരോട്ടോയ്ക്ക് കൈ കാണിച്ചു

“ദേവമാതാ ഓർഫനേജ് ,,,”

പള്ളിയോട് ചേർന്നുള്ളൊരു ഓർഫനേജ് ആയിരുന്നു അത്

ജോ പറഞ ഒരോ കാര്യങ്ങളും അപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു

ഇന്നലെ മാറ്റി വെച്ച ആ രണ്ടു ലക്ഷം രൂപ അവിടുത്തെ സിസ്റ്ററേ ഏൽപ്പിച്ചു

അവിടുത്തെ കുട്ടിഖൾക്കൊപ്പമിരുന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു

പള്ളിയിൽ കയറി കുറച്ചു നേരം മുട്ടിൻമേൽ നിന്ന്‌പ്രാർത്ഥിച്ചു

മഴ തോർന്നപ്പോൾ അവിടെ നിന്നിറങ്ങി

ഞാൻ റൂമിൽ വന്നു കയറുമ്പോഴും ആരവ് നല്ല ഉറക്കം ആയിരുന്നു

ആ കാലിൽ കെട്ടിപ്പിടിച്ചൊന്ന് കരയണമെന്നുണ്ടായിരുന്നു

പക്ഷേ എന്റെ അനുവാദം പോലും ചോദിക്കാതെ രണ്ടു തുള്ളി കണ്ണീരടർന്നു ആ കാലിലേക്കു വീണു

കുറിച്ച് കഴിഞപ്പോൾഅലക്കാനുള്ള ആരവിന്റെ കുറച്ചു ഡ്രസ്സു എടുത്തു ഞാൻ താഴേക്ക് നടന്നു

“മോളിതൊക്കെ ആയിട്ട് എങ്ങോട്ടാ?”

“കഴുകി ഇടാനാ അമ്മേ…”

“അതൊക്കെ ആ ലത വന്നിട്ട് ചെയ്തോളു

മോളിതൊക്കെ അവിടെ എങ്ങാനും വെയ്ക്ക്”

“സാരല്ല്യാ അമ്മേ”

തുണിയുമായ് ഞാൻ അലക്കു കല്ലിന്റെ അടുത്തേക്ക് നടന്നു

തുണി കഴുകി വിരിച്ച് ഇട്ടിട്ട് തിരികേ റൂമിലേ ക്ക്‌വരുമ്പോൾ ആരവ് മട്ടുപ്പാവിൽ നിൽപ്പുണ്ടായിരുന്നു

ഞാൻ ആരവിന്റെ അടുത്തേക്ക് ചെന്നു നിന്നു

“എന്താടോ”

“ഒന്നുല്ല”

ഒന്നും മിണ്ടാതെ ഞാൻ ആരവിനെ കെട്ടിപ്പിടിച്ചു

അതിന്റെ അർത്ഥം മനസ്സിലായിട്ടെന്നോണം ആരവ് എന്റെ പുറത്തു തട്ടി

“വേണ്ട മതി കരഞത് ഇന്നുമുതൽ പുതിയൊരു ജീവിതം മറ്റെല്ലാം മറന്നു കള പോട്ടേ”

“മ്ംം”

വൈകിട്ട് എല്ലാവർക്കും ഒപ്പം ഹാളിൽ ഇരിക്കുമ്പോഴായിരുന്നു മുത്തശ്ശൻ അത് ചോദിച്ചത്

“അച്ചു പോകുമ്പോൾ ഗംഗയേയും കൊണ്ടല്ലേ പോകുന്നത്”

“അതേ മുത്തശ്ശാ ഗംഗയുടെ പാസ്പോർട്ട് മറ്റു കാര്യങ്ങൾ ഒക്കേ ശരിയാവാൻ ഇനിയൈരു രണ്ട് മാസത്തെ താമസം ഉണ്ട്,അത് വരേക്കും ഞാൻ എന്റെ ലീവ് എക്സ്റ്റൻഡ് ചെയ്തിട്ടുണ്ട്”

ഒരുപാട് സന്തോഷത്തോടെ രണ്ടു മാസങ്ങൾ രണ്ടു ദിവസങ്ങൾ പോലെഞങ്ങളുടെ ജീവിതത്തിൽ നിന്നടർന്നു മാറി

നാളെ ഞാൻ ആരവിനൊപ്പം കാനടയ്ക്ക് പോവുകയാണ്

“ടോ തന്റെഡ്രസ്സൊക്കെ എടുത്തു വെച്ചോ…?”

“എടുത്തു വെച്ച് ആരവ്….”

അപ്പോഴേക്കും ആരവ് എന്നെയൊന്ന് സൂക്ഷിച്ചു നോക്കി

“സോറി അച്ചുവേട്ടാ

അതേ ഞാനിന്ന് ഗൗരിക്കും ഗാഥയ്ക്കുമൊപ്പം കിടന്നോട്ടേ”

“ആമ്”

ഞാൻ അവരുടെ മുറിയിലേക്കു ചെല്ലുമ്പോൾ അവരെന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു

“ചേച്ചി ഇന്ന് ഞങ്ങൾക്കൊപ്പമാകിടക്കുന്നത്‌….?”

“അതേ”

എന്റെ മടിയിൽ തല വെച്ചു കൊണ്ടവർ കിടന്നു

“രണ്ടാളും നന്നായിട്ട് പഠിക്കണം കേട്ടോ”

“മ്ംം”

പിന്നെയും എന്തൊക്കെയോ അവരോട് പറയണമെന്നുണ്ടായിരുന്നു പക്ഷെ പറഞില്ല അവരുടെ മുത്തശ്ശൻ അവർക്ക് മുന്നിൽ എന്നും നന്നായി തന്നെ ഇരിക്കട്ടേ എന്ന് ഞാനും ഓർത്തു

രാവിലെ അവരുണരുന്നേന് മുൻപ് തന്നെ ഞാൻ ഉണർന്നു

രാവിലെ തന്നെ അച്ചുവേട്ടന്റെ കൂടെ ക്ഷേത്രത്തിലും പോയി

വൈകിട്ടെല്ലാവരും കൂടി ഞങ്ങളെ എയർപോർട്ടിൽ കൊണ്ടു വന്ന് വിട്ടു

രാത്രിയിൽ ആയിരുന്നു ഫ്ലൈറ്റ്

എല്ലാവരോടും യാത്ര പറഞ്ഞ്  ഗാഥയ്ക്കും ഗൗരിക്കും ഉമ്മയും കൊടുത്ത് ആരവിനോട് കൂടെയുണ്ട് ഞാൻ എയർപോർട്ടിനുള്ളിലേക്ക് കയറി

ഒരു ചില്ലുപാളിക്കപ്പുറത്ത് നിന്ന് ഞങ്ങളേ കൈവീശി കാണിക്കുന്നുണ്ടായിരുന്നു ആ വലിയ കുടുംബം

എന്റെ കണ്ണു നിറഞു വന്നു ആരവ് എന്നെ ചേർത്ത് പിടിച്ചു

രണ്ടു വർഷങ്ങൾക്ക് ശേഷമുള്ള കാനടയിലെ ഒരു സായംസന്ധ്യ

“ഗങ്ങേ സമയം പോയി…”

“സമയം എങ്ങും പോയിട്ടില്ലെന്റെ അച്ചുവേട്ടാ

എന്താ ഇങ്ങനെ നോക്കുന്നത്…”

“ഈ വയലറ്റ് ഗൗൺ തനിക്ക് നന്നായി ചേരുന്നുണ്ട്”

ഞാനൊന്ന് പുഞ്ചിരിച്ചു

ഞാനും അച്ചുവേട്ടനു ഒരു യാത്രയിലാണ്

ഈ രണ്ടു വർഷങ്ങൾ കൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സഭവിച്ചു

ഡിഗ്രി കഴിഞ്ഞു മുടങ്ങിപ്പോയ എന്റെ പിജി പഠനം വീണ്ടും ആരംഭിച്ചു ആരവ് ആയിരുന്നു അതിനു മുൻകൈയെടുത്തത്

കാനടയിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റിയിൽ തന്നെ ഞാനെന്റെ പിജി ചെയ്തു

വൈയ്യായ്ക ഒക്കേ മാറിയപ്പോൾ പണ്ട് പപ്പ ഓഫർ ചെയ്ത ജോബിനായി ജോയും ഇങ്ങോട്ട് വന്നു

“ഗങ്ങേ ഇറങ്ങുന്നില്ലേ സ്ഥലം എത്തി”

ഞാൻ പതിയെ കാറിൽ നിന്നിറങ്ങി

കോടമഞും ജക്രാന്ത പൂക്കളും ഒന്നിച്ചു പൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന സായംസന്ധ്യ

ആരവിന്റെ കൈപിടിച്ച് ഞാൻ മുന്നോട്ടു നടന്നു

കല്ല്യാണ വേഷത്തിൽ നിൽക്കുന്ന ജോയും ജോയ്ക്കടുത്ത് നിൽക്കുന്ന അന്നയും

ആ കാഴ്ച എന്റെ മനസ്സു നിറച്ചു

അന്ന്‌ജോ എനിക്ക് സമ്മാനിച്ച ആ മോതിരം ഞാൻ തിരിച്ചു നൽകി ജോ അത്‌അന്നയുടെ വിരലിൽ അണിഞു

അവരൊന്നായി ജോയുടെ ഇനിയുള്ള ജീവിതത്തിൽ അന്ന ഒരു തുണയായി

ആ സമയം ആരവ് എന്നേ ചേർത്ത് പിടിച്ചു

തിരിച്ചു വീട്ടിലേക്ക് ഉള്ള മടക്കയാത്ര യിൽ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല

കാറിൽ നിന്നിറങ്ങി ഞാൻ നടന്നു ജക്രാന്ത മരങ്ങൾക്ക് നടുവിലുള്ള ഞങ്ങളുടെയാ കൊച്ചു വീട്ടിലേക്ക്…….

പെട്ടെന്ന് ആരവിന്റെ ഫോണിൽ ഒരു കോൾ വന്നു

സച്ചു ആയിരുന്നു അത്

ഫോണിൽ വാട്ട്സ്ആപ്പ് നോക്കൂ എന്നു മാത്രം പറഞ് ആ കോൾ കട്ടായി

ഞങ്ങൾ വേഗം ഫോൺ നോക്കി

അരവിന്ദൻ മുതലാളിയുടെ തിരോധാനം തുമ്പൊന്നു,കിട്ടാതെ പോയ ആ കേസിന്റെ അന്വേഷണം നിർത്തി വെച്ചു കൊണ്ടുള്ളു ഒരു പത്രവാർത്തയായിരുന്നു ഞങ്ങളേ കാത്ത് അവിടെ ഉണ്ടായിരുന്നത്

ഞാനും ആരവും പരസ്പരം മുഖത്തോട് മുഖം നോക്കിയൊന്ന് പുഞ്ചിരിച്ചു

“അപ്പോൾ എങ്ങനെയാ ഇന്നല്ലേ നമ്മുടെ ഫസ്റ്റ് നൈറ്റ്…?”

“കേൾക്കുന്നില്ലാ……..”

അതും പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് ഞാൻ മുൻപോട്ടേക്ക് ഓടി

അതെന്താണെന്ന് വെച്ചാൽ ജോയ്ക്കൊരു കുടുംബം ആയിട്ടേ ഞങ്ങളും എല്ലാ അർത്ഥത്തിലും ഒന്നാകു എന്ന് ഞാനും ആരവും ഒരുമിച്ച് ഒരു തീരുമാനം എടുത്തിരുന്നു

“|നിക്കെടി അവിടെ…..”

“,ഇല്ലാ…..”

അതു പറഞ്ഞു കൊണ്ട് ഞാനോടി എനിക്ക് പിന്നാലെ ആരവും

ഇടതടവില്ലാതെ പെയ്തു കൊണ്ടിരുന്ന മഞ്ഞിൻ കണങ്ങളു അസ്തമയ സൂര്യനും ഞങ്ങളുടെ തുടർന്നുള്ള പ്രണയത്തിന്റെ മൂക സാക്ഷികളായി

എന്തിനെന്നില്ലാതെ വയരറ്റ് ജക്രാന്ത വീണ്ടും പൂക്കൾ  പൊഴിച്ചു കൊണ്ടേയിരുന്നു ഒരിക്കലും നിലയ്ക്കാത്ത പ്രണയത്തിന്റെ സൗഹൃദത്തിന്റെ സന്തോഷ സൂചകമെന്നോണം

(അവസാനിച്ചു )

ഗംഗയേയും ജോയേയും ആരവിനെയു ഒക്കെഎല്ലാവർക്കും ഇഷ്ടപ്പെട്ടെന്ന് വിശ്വസിക്കുന്നു

ഇതുവരെ സപ്പോർട്ടും സ്നേഹവും തന്ന് കൂടെ നിന്ന എല്ലാ സൗഹൃദങ്ങൾക്കു ഒരുപാട് നന്ദി

എല്ലാവരുടേയും പ്രാർത്ഥന യിൽ ഇടയ്ക്കൊക്കെ എന്നേയു ഓർക്കുക

പിന്നെ ഗങ്ങയെ ജോയ്ക്ക് കൊടുക്കാഞതിൽ ആർക്കും എന്നോട് ദേഷ്യം ഒന്നും തോന്നരുതേ

ഒരുപാട് ഇഷ്ടത്തോടേ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി

 

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.9/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!