Skip to content
ganga-aksharathalukal-novel

” ഗംഗാ….. അമ്മ ഇനി……. “

ജോ അത് പറഞ്ഞു നിർത്തുന്നതിന് മുൻപ് തന്നെ അമ്മയെ ആ തണുപ്പ് പൊതിഞ്ഞിരുന്നു………

അമ്മേ എന്നു അലറി വിളിച്ചു കരഞ്ഞു കൊണ്ടുള്ള ഞങ്ങള് മൂന്ന് പെൺകുട്ടികളുടെ ശബ്ദമപ്പോഴേക്കും ആ നാലുകെട്ടിന്റെ നാലു ചുവരുകളും താണ്ടി പുറത്തേക്കു പോയിരുന്നു…….

വെള്ളപുതച്ച് വച്ചിരിക്കുന്ന അമ്മയുടെ തണുത്ത് വിറങ്ങലിച്ച ശരീരo ഉമ്മറത്തൊരു നീളൻ വാഴയിലയിലങ്ങനെ കിടക്കുമ്പോൾ കുട്ടിക്കാലം മുതലുള്ള അമ്മയുടെ ജീവനുള്ള ഓർമ്മകൾ മനസ്സിലേക്കിങ്ങനെ തികട്ടി വരികയായിരുന്നു……

മടിയിൽ തല വെച്ച് എനിക്കിരുവശത്തായും കിടന്ന് അമ്മയെ വിളിച്ച് കരയുന്ന അനിയത്തിമാരെ എങ്ങനെ ആശ്വസിപ്പിക്കണം……!

ഒന്നിനേക്കുറിച്ചും ഒരെത്തും പിടിയുമില്ലാതെ മരിച്ച മനസ്സുമായി അമ്മയുടെ ഓർമ്മകളിൽ ഞാനങ്ങനെ ഇരുന്നു……

ഇടതടവില്ലാതെ കണ്ണിലൂടെ ഒഴുകിയെത്തുന്ന കണ്ണീരെന്റെ കാഴ്ചയെ മറച്ചു കൊണ്ടേയിരുന്നു…..

കുറയധികം ആളുകൾ മുറ്റത്തിന്റെ പല ഭാഗങ്ങളിലുമായി തെന്നിതെറിച്ചു നിൽക്കുന്നു…….

ഉമ്മറത്തെ തൂണിൽ ചാരി എങ്ങോട്ടോ നോക്കി നിൽക്കുകയാണ് ജോ……

” ഗംഗമോളെ……”

മുഖമുയർത്തി നോക്കുമ്പോൾ മുന്നിൽ ഗോപാലേട്ടൻ….

” എ… എന്താ ഗോപാലേട്ടാ……?”

” ഇനി എങ്ങനാ……! ഇങ്ങനെ വെച്ചോണ്ട് ഇരുന്നിട്ട്….. ഇനി ആരേലും വരാൻ………!!”

” ഇല്ല ഗോപാലേട്ടാ……. അമ്മയ്ക്കാകെ ഉള്ളത് ഞങ്ങള് മാത്രാ……”

“അതല്ല….. മംഗലത്ത് ഇല്ലത്ത് നിന്ന് ആരേലും…..!”

” അച്ഛനൊപ്പം ജീവിക്കാനിറങ്ങി തിരിച്ചപ്പോഴേ അവരെല്ലാം അമ്മയെ പടിയടച്ച് പിണ്ഡം വെച്ചതാ…… ഇനി അവരാരും വരില്ല ഗോപാലേട്ടാ…..”

” എന്നാ എടുക്കട്ടെ……?”

പതിയെ മൂളികൊണ്ട് ഞാനൊന്ന് തലയാട്ടുമ്പോൾ കണ്ണിൽ നിന്നടർന്നു വീണ കണ്ണുനീർ തുള്ളികളന്റെ കവിളിനെ ചുബിച്ച്  കഴുത്തിലൂടെ ഒഴുകിയിറങ്ങിയിരുന്നു……………

അനിയത്തിമാരുടെ കരച്ചിലിന്റെ ശബ്ദം ഉച്ചത്തിലായി…….

പാതി എണ്ണ വറ്റിയിട്ടും കത്തി കൊണ്ടിരുന്ന നിലവിളക്കിന്റെ മുന്നിൽ നിന്ന് ആരൊക്കെയോ ചേർന്നെന്റെ അമ്മയെ തെക്കേ തൊടിയിലേക്ക് കൊണ്ട് പോയപ്പോൾ കരഞ്ഞു തളർന്ന അനിയത്തിമാരെ കൈതാങ്ങി ഞാനും അവർക്കു പിന്നാലെ തെക്കേ തൊടിയിലേക്ക് നടന്നു…. ഇനിയൊരിക്കലും അമ്മയെന്ന സത്യം ഞങ്ങളുടെ ജീവിതത്തിലിലെന്ന യഥാർത്ഥത്യത്തെ നെഞ്ചിലേറ്റി കൊണ്ട്…….

കൺമുന്നിൽ കർമ്മം നടക്കുമ്പോഴും ചിന്തയിലെല്ലാം ജീവനുള്ള അമ്മയുടെ മുഖമായിരുന്നു…….

പച്ച മാം വിറക്കുകളോരോന്നും അമ്മയുടെ ശരീരത്തിനു മേൽ പെറുക്കിയടുക്കുമ്പോഴും നിസ്സഹായയായ് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു……

പെട്ടന്നായിരുന്നു ഗോപാലേട്ടൻ പിന്നിൽ നിന്ന് വന്ന് വിളിച്ചത്…..

” ഗംഗമോളെ……”

“എന്താ ഗോപാലേട്ടാ…..? എന്താ മുഖമൊക്കെ ഇങ്ങനെ……?”

“ഒന്നൂല്ല മോളെ….. മോളൊന്ന് വേഗം ഉമ്മറപ്പടി വരെ വന്നേ……!”

“എന്തിനാ ഗോപാലേട്ടാ…..?”

“വാ…. “

ഗോപാലേട്ടന് പിന്നാലെ സഞ്ചരിക്കുന്ന യാന്തം കണക്കെ മുന്നോട്ട് നടക്കുമ്പോഴും മനസ്സ് നിറയെ അമ്മയുടെ മുഖമായിരുന്നു……..

“മോളെ ദാ…… “

അത് പറഞ് ഗോപാലേട്ടൻ ഉമ്മറത്തെ തിണ്ണയിലേക്ക് വിരൽ ചൂണ്ടുമ്പോൾ അറിയാതെന്റെ  ദൃഷ്ടികളും അങ്ങോട്ടേക്ക് നീണ്ടു…….

ഞാൻ പോലും അറിയാതെന്റെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു…

” അരവിന്ദൻ മുതലാളി…… “

ഉമ്മറ തിണ്ണയിലെ കസേരയിൽ കലുമ്മേ കാല് വെച്ച് നീണ്ട് നിവർന്നിരിക്കയാണയാൾ…….

“മുതലാളി പ്ലീസ്……. ദയവ് ചെയ്തൊരു പ്രശ്നം ഉണ്ടാക്കരുത്……

എന്റമ്മ…..

ഞാൻ നിങ്ങളുടെ കാല് പിടിക്കാം…… അമ്മയുടെ കർമ്മങ്ങളൊക്കെ കഴിഞ്ഞാൽ എങ്ങനെയേലും പണവുമായി ഞാൻ വരാം….. ദയവു ചെയ്ത് ഇപ്പോൾ ഒരു വിഷയം ഉണ്ടാക്കരുത്……”

അത് പറഞ് അയാളുടെ കാലിൽ കൈ പിടിച്ച് അയാൾക്കു മുന്നിൽ മുട്ടുകുത്തി ഞാനിരിക്കുമ്പോഴും അയാളുടെ കഴുകൻ കണ്ണുകൾ സ്ഥാനം തെറ്റി കിടന്ന എന്റെ ചുരിദാർ ഷാളിനിടയിലൂടെ എന്തോ തിരയുന്ന തിരക്കിലായിരുന്നു……..

വേഗം ഷാള് നേരെയാക്കി കണ്ണ് തുടച്ചു ഞാനെണീറ്റു……

അയാൾക്കു നേരെ തിരിഞ്ഞു നിന്നു……..

“ടീ മോളെ പലിശയും മുതലും എല്ലാം കൂടെ ആയിട്ട് എത്ര വരുമെന്ന് വല്ല പിടിയും ഉണ്ടോ…..?”

ചോദ്യരൂപേണ ഞാനയാൾക്കു നേരെ മുഖം തിരിച്ചു

“ഇരുപത്തിരണ്ടര ലക്ഷം രൂപ…..

അത് നീ എങ്ങനെ വീട്ടുമെന്നാപറയുന്നത്……?”

നിസ്സഹായയായ് ഉമ്മറ തൂണിൽ ചാരി ഞാൻ നിന്നു….. അപ്പോഴും തോരാതെന്റെ മിഴികൾ പെയ്ത് കൊണ്ടേയിരുന്നു……..

” അല്ലേൽ പിന്നൊരു വഴിയുണ്ട്……. “

നെറ്റി ചുളിച്ച് ഞാനയാളെ നോക്കി……

“നീയങ്ങ് വാ ബംഗ്ലാവിലേക്ക്…… അച്ഛനുണ്ടാക്കിയ കടവും തീർത്ത് നമുക്കവിടങ്ങ് കൂടാം…….”

സ്വന്തം കൺമുമ്പിൽ വെച്ചൊരുത്തൻ സ്വന്തം മാനത്തിന് വില പറഞപ്പോഴും പ്രതികരണ ശേഷി നഷ്ടപ്പെട്ടവളെ പോലെ ഞാനാ നിൽപ് നിന്നു……

കേട്ടു നിന്നവരെല്ലാം കാഴ്ചക്കാരായപ്പോൾ ജോ യായിരുന്നു അയാൾക്ക് നേരെ ചീറിയടുത്തത്…….

“ടാ നീ എന്താ പറഞ്ഞത്….? പെണ്ണിന്റെ മാനത്തിന് വില പറയുന്നേ)…….”

അതും പറഞ്ഞ് ദേഷ്യത്താൽ ചുവന്ന ചോര കണ്ണുകളുമായി ജോ അയാൾക്കു നേർക്കടുക്കുമ്പോൾ

ഞാൻ ചെന്ന് ജോയെ പിടിച്ചു മാറ്റി……

“ജോ പ്ലീസ്….. എന്റെ അമ്മ…. ജോ ആയിട്ട് പ്ലീസ്……. “

അപ്പോഴേക്കും ജോ അൽപം തണുത്തു……

കുറച്ചപ്പുറെ മാറി നിന്ന് പേഴ്സിൽ നിന്നൊരു ചെക്കെടുത്ത് ജോ അരവിന്ദൻ മുതലാളിക്ക് നീട്ടി…..

” ബ്ലാങ്ക് ചെക്കാണ്. നിങ്ങൾക്കാവശ്യമുള്ളത് എഴുതിയെടുക്കാം….

ഇനി മേലിൽ നിങ്ങളുടെ നിഴലുപോലും ഈ കുടുംബത്തിനു മീതെ വരരുത്……… “

അത് പറഞ്ഞു കൊണ്ട് ചെക്ക് ജോ അയാൾക്ക് നേരെ നീട്ടി…..

” നീ ആരാടാ ഇവൾടെ കടം തീർക്കാൻ……?

എന്നേടിത് വാങ്ങിയത് ഇവളും ഇവൾടെ അപ്പനും ചേർന്നാ…..

അത് ഇവള് തന്നെ തിരിച്ച് തരണം…..”

അതു പറഞ്ഞു കൊണ്ട് ജോനീട്ടിയ ചെക്ക് അയാൾ ജോയുടെ മുഖത്തേക്ക് തന്നെ വലിച്ചെറിഞു…….

ഇരുന്നിരുന്ന കസേരയും ചവിട്ടി തെറിപ്പിച്ച് വീട്ടിൽ നിന്നിറങ്ങിപ്പോയി അയാളുടെ കാറിലേക്ക് കേറുന്നതിന് തൊട്ടു മുൻപായ് എല്ലാവരും കേൾക്കെ തന്നെ ഉച്ചത്തിൽ പറഞ്ഞു….

” നീ വരും ഞാൻ പറഞ വഴിയേ….. നിന്റെ തള്ളേടെ ചിത കത്തി തീരും മുൻപ് തന്നെ……, വരുത്താനുള്ള വഴിയൊക്കെ അരവിന്ദനറിയാം….”

അത് പറഞ്ഞ് കഴിഞ്ഞ് അയാളാ കറുത്ത കാറിൽ കയറി മുറ്റം വിട്ടകന്ന് പോകുമ്പോൾ പേടിയും വിഷമവും വെറുപ്പും കലർന്നൊരു ഭാവമായിരുന്നെന്റെ മുഖത്ത്…..

പെട്ടന്നായിരുന്നു ഗോപാലേട്ടൻ എന്റടുത്തേക്ക് വന്നത്…..

” ഗംഗമോളെ…….”

” വന്നു പോകരുത് അവൾടെ അടുത്തേക്ക്……. “

ആ ഉറച്ച ശബ്ദം അത് ജോയുടേതായിരുന്നു…..

“ഒരു പാവം പെണ്ണിനെ ഇത്രേം പേരുടെ മുന്നിൽ വെച്ചയാൾ അപമാനിച്ചപ്പോൾ ഒന്നെതിർക്കാൻ പോലും ആരും ഉണ്ടായിരുന്നില്ലല്ലോ…..

എന്നിട്ടിപ്പോൾ വന്നേക്കുന്നു……..”

അടി കൊണ്ടത് പോലെ ഒന്നും മിണ്ടാനാവാതെ നിൽക്കുകയാണ് ഗോപാലേട്ടൻ……

” വേണ്ട…. ജോ… ഇവരെയൊന്നും പറയണ്ടാ…. പറഞ്ഞിട്ടൊരു കാര്യവുമില്ല…

പോലീസുകാരു മുതൽ മന്ത്രിമാര് വരെ അയാളുടെ കീഴിലാണ്

അയോടെതിർക്കാനുള്ള ശേഷിയൊന്നും ഈ പാവങ്ങൾക്കില്ല ജോ…”

അത് പറഞ്ഞു കൊണ്ട് ഞാൻ വീണ്ടും തെക്കേ തൊടിയിലേക്ക് നടന്നു……..

അമ്മയുടെ ശരീരത്തിനു മീതെ അവസാന മാം വിറകും പൂജാരി വച്ചു…

ഒന്നോർത്താൽ അമ്മ പോയത് നന്നായി അമ്മയ്ക്കു മുന്നിൽ വെച്ചാണയാൾ ഇങ്ങനെയൊരു വിലപേശൽ നടത്തിയിരുന്നതെങ്കിൽ എന്റമ്മ…….

ഓർക്കാൻ കൂടി പറ്റണില്ലാ……

ആൺമക്കളാരും ഇല്ലാത്തത് കൊണ്ട് അമ്മയുടെ ചിതക്ക് പൂജാരി തന്നെ തീ കൊളുത്തി……

നിമിഷ നേരങ്ങൾക്കുള്ളിൽ അമ്മയെ പൂർണമായും അഗ്നി വിഴുങ്ങി……

കത്തികയറുന്ന തീ ച്ചൂട് മുഖത്തേക്കടിക്കുന്നുണ്ടെങ്കിലും കണ്ണിൽ നിറയെ അയാളോടുള്ള പ്രതികാരമായിരുന്നു……

കണ്ണിലൂടൊഴുകിയിറങ്ങുന്ന കണ്ണീർ തുള്ളികൾക്ക് അയാളെ ചുട്ടെരിച്ചു കൊല്ലാനുള്ള അത്രയും ചൂടുണ്ടായിരുന്നു…….,.,.,

ആളുകളോരോരുത്തരും പതിയെ പതിയെ യാത്ര പറഞ്ഞിറങ്ങി….

ജോ അപ്പോഴും മുറ്റത്ത് ഉണ്ടായിരുന്നു……..

അതൊന്നും ശ്രദ്ധിക്കാതെ ഞാനമ്മയുടെ മുറിയിലേക്ക് നടന്നു…….

മരുന്നിന്റെ മനം മടുപ്പിക്കുന്ന ഗന്ധമായിരുന്നു ആ മുറിക്ക്…….

പതിയെ അമ്മയുടെ കട്ടിലിലേക്കൊന്നിരുന്നു……..

കട്ടിലിൽ കിടക്കുമ്പോഴും ഇരിക്കുമ്പോഴും അമ്മയ്ക്ക് കാണാൻ പാകത്തിന് ഭിത്തിയിൽ ചാരി വെച്ചിരുന്ന മാലയിട്ട അച്ഛന്റെ ചില്ലു ചിത്രത്തിലേക്കൊന്നേ നോക്കിയുള്ളു

“അമ്മയും പോയച്ഛാ,….., , ഞങ്ങളെ ഒറ്റയ്ക്കാക്കി അമ്മയും പോയി….. “

മുറിയിലെ ജനലിലൂടെ നോക്കുമ്പോൾ എനിക്ക് കാണാമായിരുന്നു എരിഞ്ഞമർന്നു കൊണ്ടിരിക്കുന്ന അമ്മയുടെ ചിത അങ്ങോട്ടേക്ക് ഒന്ന് പോകണമെന്നുണ്ടായിരുന്നു………….

ആ ചിതയിേപ്പോഴും കത്തി തീർന്നിട്ടുണ്ടായിരുന്നില്ല…….

അൽപാൽപമായി പുകഞ്ഞു കൊണ്ടേയിരിക്കുന്നു……..

പെട്ടെന്നെന്തോ ഓർമ്മ വന്നതു പോൽ ഞാൻ ഗാഥയുടെയും ഗൗരിയുടെയും മുറിയിലേക്ക് നടന്നു…….

അവരും ജനവാതിലിലൂടെ തെക്കേപറമ്പിലേക്ക് നോക്കി കൊണ്ടിരിക്കുകയായിരുന്നു…….

എന്നെ കണ്ടപാടെ അവരൊന്ന് പൊട്ടിക്കരഞ്ഞു എന്നിട്ടെന്റെ അടുത്തേക്ക് വന്നു,

” ഗംങ്ങേച്ചി നമ്മുടെ അമ്മ…….”

എന്റെ മാറിലേക്ക് മുഖം ചേർത്തുകൊണ്ട് ഗാഥയായിരുന്നു അത് പറഞ്ഞത്…..

“വിഷമിക്കാതെ…. ഇങ്ങനെ കരയാതെ മോളെ….. അമ്മ നമ്മുടെ അച്ഛന്റടുത്തേക്കല്ലേ പോയത് അതോർത്തേലും നമുക്ക് സമാധാനിക്കാം…..”

അത് പറഞ് അവളെ ആശ്വസിക്കാൻ ശ്രമിച്ചപ്പോഴേക്കും ഗൗരിയും കരഞ് തുടങ്ങി…..

“നമുക്കിനി ആരാ ചേച്ചി ഉള്ളത്…… നമുക്കാരൂലല്ലോ…… “

“നിങ്ങൾക്ക് ഞാനുണ്ട്…. ഇനി കരയരുത്……”

കണ്ണീര് തുടച്ച് ദൃഢനിശ്ചയത്തോടെ അത് പറയുമ്പോൾ എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചവളുടെ മുഖഭാവമായിരുന്നു എനിക്ക്…..

ആർക്കും തകർക്കാനാകാത്തൊരു മനോധൈര്യവും…….

ക്ലോക്കിലെ സമയം എട്ടടിച്ചു…….

അപ്പുറത്തെ വീട്ടിലെ അമ്മിണിയമ്മ എന്തോ കഞ്ഞിയൊക്കെ ഉണ്ടാക്കി കൊണ്ട് വന്നിരുന്നു….

കഴിക്കാനെടുത്താലും ഒന്നും തൊണ്ടക്കുഴിയിൽ നിന്നിറങ്ങില്ലന്ന് ഉറപ്പുള്ളത് കൊണ്ട് ഞാനാ ഭാഗത്തേക്കേ നോക്കിയില്ല……

അമ്മയുടെ ഓർമ്മകളിൽ അടുക്കള വാതിൽപ്പടിയിൽ ഞാനാ ഇരുപ്പി രുന്നു…..

അപ്പോഴായിരുന്നു മുൻവശത്തെ വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടത്……

വേഗന്നെണീറ്റ് അടുക്കള വാതിലടച്ച് ഞാൻ ഉമ്മറ വാതിൽ തുറക്കാനായ് അവിടേക്ക് നടന്നു……

പെട്ടന്നായിരുന്നു ഗാഥ വന്ന് കൈയ്യിൽ പിടിച്ചത്….

“എന്താ മോളെ…..?”

” വേണ്ട… ചേച്ചീ… തുറക്കണ്ടാ…..”

“അതെന്താ…..?”

” അത് ചിലപ്പോ അയാള് ആണെങ്കിലോ…. വേണ്ട ചേച്ചീ…….”

പെട്ടന്നൊരു നിമിഷം അരവിന്ദൻ മുതലാളി പറഞ്ഞ വാക്കുകളോരോന്നും എന്റെ മനസിന്റെ ഇടനാഴിയിലൂടിഴഞ്ഞു നീങ്ങി….

” ചിതയെരിയും മുൻപ് നീ വരും ഞാൻ പറഞ്ഞ വഴിയേ….. “

പെട്ടന്നെന്തോ ഓർമ്മ വന്നതു പോലെ ഞാൻ അടുക്കളയിലേക്കു നടന്നു…..

പാതകത്തിന്റെ അടിയിലിരുന്ന വാക്കത്തി കൈയ്യിലെടുത്തു…..

” ചേച്ചി…… ചേച്ചി ഇതെന്ത് ഭാവിച്ചാ……

ഒന്നും വേണ്ട ചേച്ചി….. “

ഗൗരി ആയിരുന്നു അത്…..

” നീ മാറ് മോളെ….. അയാളെ ഇന്ന് ഞാൻ……”

” ചേച്ചി അതിനി ജോ ചേട്ടൻ ആണേലോ……?”

ഗാഥയായിരുന്നു അത് പറഞത്…….

കത്തി പിന്നിൽ ഒളിപ്പിച്ച് വെച്ച് ഞാൻ പതിയെ വാതിലിനടുത്തേക്ക് ചെന്നു….

അപ്പോഴും ആരോ ശക്തിയായ് തട്ടുന്നുണ്ടായിരുന്നു……

” ജോ ആണോ…..”

ഞാനങ്ങോട്ടായ് ചോദിച്ചു……

പക്ഷേ മറുപടിയൊന്നും വന്നില്ല……

ജോ ഇങ്ങനെ പറ്റിക്കാൻ ശ്രമിക്കില്ല, ഇത് അയാൾ തന്നെ

അനിയത്തിമാരെ ഉറപ്പുള്ളൊരു മുറിയ്ക്കുള്ളിലാക്കി ഞാൻ വേഗം ആ മുറിയുടെ വാതിലടച്ചു……

എന്നിട്ട് വേഗന്ന് ഉമ്മറത്തെ വാതിലിനടുത്തേക്ക് ചെന്നു….

അവസാനമായ് ഒന്നൂടെ ചോദിച്ചു

“നിങ്ങളാരാ…..?”

മറുപടിയൊന്നും വന്നില്ല…….

ഇടം കൈയ്യിലൊളിപ്പിച്ചു പിടിച്ച വാക്കത്തിയിൽ ഒന്നൂടെ കൈ മുറുക്കി ഞാനെന്റെ വലം കൈവിരലുകൾ വാതിലിന്റെ  കുറ്റിയിലേക്കമർന്നു……..

(തുടരും)

 

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!