Skip to content
ganga-aksharathalukal-novel

“ആരാ  അത്……??”

“എന്റെ പ്രണയം…….”

അതു പറയുമ്പോൾ എൻെ ചുണ്ടുകൾ വല്ലാണ്ട് വിറച്ചിരുന്നു…….

“വാട്ട്…!!!?”

“ആരവ് നിനക്കറിയുവോ………..!”

അതു പറഞ്ഞു കൊണ്ട് ആരവിനു നേരെ ഞാൻ വിരൽ ചൂണ്ടി……..ഇടം കൈയ് കൊണ്ടപ്പോഴും രക്തം പുരണ്ട ആ ഹെൽമറ്റിനെ ഞാനെന്റെ മാറോട് ചേർത്തു പിടിച്ചു……

ചുവന്നു കലങ്ങിയ കണ്ണിൽ നിന്നപ്പോഴും കണ്ണീർ ഉതിർന്നു കൊണ്ടേയിരുന്നു പെയ്തു തോരാത്തൊരു പേമാരി കണക്കെ……..

“ആരവ്….അ….അതാരാണെന്ന് നിനക്കറിയണോ……..???”

പറഞ്ഞു തുടങ്ങിയ വാക്കുകൾ പലതും പാതി വഴിയിൽ മുറിഞു പോകുമ്പോൾ , കണ്ണിൽ നിന്നൊഴുകി മേൽചുണ്ട് വരെയെത്തിയ കണ്ണുനീർ തുള്ളികൾ ചുണ്ടിന്റെ കോണിലൂടെ വായിലേക്കൊഴുകി ഇറങ്ങുന്നുണ്ടായിരുന്നു…രുചിച്ചറിയാൻ കഴിയുമായിരുന്നു എനിക്കതിന്റെ ഉപ്പു രസം…..

“എന്നോട് പ്രണയം  പറയും മുൻപേ ആരൊരുമറിയാതെ ഞാൻ പ്രണയിച്ചൊരു ജോ ഉണ്ടായിരുന്നു……

ആർക്കൊക്കെയോ വേണ്ടി ഹൃദയത്തിൽ പിറവിയെടുത്ത ആ പ്രണയത്തെ മനസ്സിന്റെ ഇരുട്ട് നിറഞ ഉള്ളറകളിൽ ജീവനോടെ ഞാൻ അടക്കം ചെയ്തപ്പോഴും എന്റെ പിന്നാലെ നിഴല് പോലെ വീണ്ടും വന്നു…..

സങ്കടങ്ങളിലും പ്രയാസങ്ങളിലും എന്നെ താങ്ങി നിർത്തി….

ജോയ്ക്കെന്തേലും സംഭവിച്ചാൽ പിന്നെ  ഗംഗയില്ല……

മുന്നോട്ട് ജിവിക്കാനുള്ള എന്റെ ഊർജവും ശ്വാസവും എല്ലാമെന്റെ  ആയിരുന്നു…….”

പരസ്പരം ബന്ധമില്ലാതെന്തൊക്കയോ പറഞു കൊണ്ട് ഞാനാ ചുവരിൽ ചാരി നിന്നു…..

“എന്തൊക്കെയാ നീയി പറയുന്നത്…..?

“ആരവ് എനിക്കെന്റെ ജോയെ ജിവനോടെ വേണം…..ജിവനോടെ കുഴിച്ചു മൂടിയ ആപ്രണയത്തെ വീണ്ടുമെനിക്ക് പ്രണയിക്കണം……”

“ഗംഗ…..കൂൾ……കൂൾ……..”

“ആരവ് എനിക്കെന്റെ ജോയെവേണം……… എനിക്ക് വേണം…..”

ഞാനറിയാതെന്റെ ശബ്ദം വീണ്ടും ഉയർന്നു…..

ഇടം കൈയ്യിൽ ചേർത്തു പിടിച്ച ഹെൽമറ്റ് പതിയെ എന്റെ കൈയ്യ്ക്കിടയിലൂടെ ഊർന്ന് നിലത്തേക്കു വീണു……

മുഖം വലിഞു മുറുകി……..പതിയെ ബോധം മറഞ്ഞു ഞാനാ തറയിലേക്കു വീണു…..

അവബോധ മനസ്സിൽ പുഞ്ചിരിയോടെ എന്നെ നോക്കുന്ന ജോയുടെ മുഖമെനിക്കോർമ്മ വന്നു

നിലത്തു വീഴുമ്പോൾ ആ ഓർമ്മകളിൽ എന്റെ ചുണ്ടുകൾ പുഞ്ചിരിച്ചു……

“..ഗംഗ…..എഴുനേൽക്ക്…….”

കുറെ നേരം വിളിച്ചിട്ടും പ്രതികരണമൊന്നും ഇല്ലാതെ വന്നപ്പോൾ ആരവ് എന്നെയും താങ്ങിയെടുത്ത് ക്യാഷ്വാൽറ്റിയിലേക്ക് നടന്നു……

നിമിഷങ്ങൾക്കകം ഡോക്ടർ വന്നു…..

“എന്ത് പറ്റിയതാ….?”

പൾസ് ചെക്ക് ചെയ്ത ശേഷം കൺപോള വിടർത്തി നോക്കികൊണ്ടേയിരുന്നു ഡോക്ടർ അത് ചോദിച്ചത്….

“ഒരു ആക്സിഡന്റ് കണ്ടതിന്റെ ഷോക്കിൽ……”

“ആൾക്ക് നല്ല ക്ഷീണമുണ്ട് .ട്രിപ്പിടാം അത് തീർന്നു കഴിഞ്ഞാൽ വീട്ടിലേക്കു പോകാം….”

“മ്ം…താങ്ക്സ് ഡോക്ടർ….”

കൈതണ്ടയിലെ നീല ഞരമ്പിലേക്ക് സൂചി കയറിയത് പോലും അറിയാത്ത അത്ര മയക്കത്തിലായിരുന്നു ഞാൻ……

മണിക്കൂറുകൾ ഓരോന്നും മുന്നോട്ട് നീങ്ങി കൊണ്ടേയിരുന്നു…….

കൈയ്യിലെ ട്രിപ്പ് പാതി തീരാറായപ്പോഴായിരുന്നു ഞാൻ കണ്ണ് തുറന്നത്….

എനിക്കും മുന്നിൽ ആരവ് എന്നെ തന്നെ നോക്കി ഇരിക്കുവായിരുന്നു……..

പതിയെ ഞാൻ കിടന്നിടത്തൂന്ന് എഴുനേറ്റു…..

“അവരോടു ഈ ട്രിപ്പ് ഊരാൻ പറയ്….”

ആരവിനോടായ് ഞാനതു പറഞു…….

“കുറച്ചൂടെ തീരാനില്ലേ…അതൂടി തീർന്നിട്ട് പറയാം……

തിരിച്ചൊന്നും പറയാതെ എന്തു വന്നാലും വരട്ടെ എന്ന് വെച്ച് കൈയ്യിലെ ട്രിപ്പ് ഞാൻ വലിച്ചൂരി….

സൂചി കൊണ്ട് കേറി കൈത്തണ്ടയൽപം മുറിഞു……അതിനെയൊന്നും വകവെയ്ക്കാതെ ഞാൻ ഐ സി യു ലക്ഷ്യമാക്കി നടന്നു……

“ഗംഗ…….അവിടെ നിൽക്ക്……നിൽക്കാനാ പറഞത്……”

ഐ സി യു ന് മുന്നിലെത്തിയതും എന്റെ കാലുകൾ നിശ്ചലമായി

” അയാളെ ഇതിലും ഫെസിലിറ്റിയുള്ള വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി……വാ നമുക്ക്‌വീട്ടിലേക്ക് പോകാം…….”

“ഇല്ല…ഞാൻ വരില്ല…..”

“നിനക്കെന്താ ഭ്രാന്താണോ……പറഞ്ഞാൽ മനസ്സിലാവില്ലേ…….?”

അതും പറഞു കൊണ്ട് ആരവ് എൻെ കൈതണ്ടയിൽ പിടുത്തം മുറുക്കി………എന്നെയും പിടിച്ചു വലിച്ചു കൊണ്ട് മുന്നേ നടന്നു…..

വീട്ടിലേക്കുള്ള യാത്രയിൽ കാറോടിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആരവിന്റെ ഫോൺ റിങ്ങ് ചെയ്തത്……

“ഹലോ…സ്വാതിക്കുട്ടി പറഞോ…….”

ആ സംസാരത്തിൽ നിന്ന് തനെ എനിക്ക്‌ മനസ്സിലായിരുന്നു ഫോൺ വിളിച്ചത് സ്വാതിയാണെന്ന്……

“അച്ചുവേട്ടാ….എവിടെയാ…ഗംഗ ചേച്ചി എവിടെ…..നിങ്ങളെന്താ വരാൻ ലേറ്റാവുന്നേ……സമയം ഇത്രയും ആയില്ലേ……”

“സ്വാതിക്കുട്ടി അതെല്ലാം വീട്ടിൽ വന്നിട്ട് പറയാം….ഞാനിപ്പോ ഡ്രൈവ് ചെയ്യുവാ…..അരമണിക്കൂറിനുളിൽ ഞങ്ങള് അങ്ങെത്തും……”

അത്രമാത്രം സംസാരിച്ചു ആരവ് ആ ഫോൺ കട്ട് ചെയ്തു……..

“താനെന്തേലും ഒന്ന് മിണ്ട്…..താനിങ്ങനെ വീട്ടിലേക്ക് ചെന്ന് കയറിയാൽ എല്ലാവരും കാരണം തിരക്കില്ലേ…..അവരോടൊക്കെ എന്ത് പറയും…..

അതേലും ഓർത്ത് താനൊന്ന് പഴയത് പോലെ ആകു……..പ്ലീസ്‌….”

ഞാൻ വെറുതേ അലസമായൊന്ന് മൂളുക മാത്രം ചെയ്തു……

ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് കാറ് മുന്നോട്ട് പൊയ്ക്കൊണ്ടേ ഇരുന്നു…..

ദീർക്കഘ ദുരത്തെ യാത്രയ്ക്കു ശേഷം ഞങ്ങള് മംഗലത്ത് തറവാടിന്റെ മുന്നിലെത്തി…..

കാറിൽ നിന്നിറങ്ങുന്നതിനു മുന്നേ ആരവ് എന്നോടായ് പറഞു….

” ആ കണ്ണു തുടച്ചിട്ടിറങ്ങു…..”

കൈത്തണ്ട കൊണ്ടു കണ്ണിരൊപ്പി ഞാൻ പുറത്തേക്കിറങ്ങി…

ഉമറത്ത് ആരും തന്നെ ഇല്ലായിരുന്നു….. ഞാനും ആരവും ഒന്നിച്ചകത്തേക്ക് കയറി…

ഹാളിൽ എല്ലാവരും കൂടി ചേർന്നിരുന്ന് എന്തൊക്കയോ തിരക്കിട്ട സംസാരത്തിലായിരുന്നു…..

“എന്താ മോളെ ഇതൊക്കെ…..സാരിയിലൊക്കെ എങ്ങനെയാ രക്തം വന്നത്…..എന്താ പറ്റിയത്…….??”

“മുത്തശ്ശി വരുന്ന വഴിക്ക് അവളൊരു ആക്സിഡന്റ് കണ്ടു…അതിന്റെ ഷോക്കിലാ…..”

മുത്തശ്ശിയുടെ ചോദ്യത്തിന് ആരവ് ആയിരുന്നു ഉത്തരം പറഞത്…..

സുഭദ്രമ്മായി പിന്നെന്തോ ചോദിക്കാനായി വന്നപ്പോഴേക്കും മുത്തശ്ശി വിലക്കി….

“മോള് പോയി കുളിക്കു….എന്നിട്ട് വേഷമൊക്കെ മാറി വാ…..”

കേൾക്കാൻ കാത്തിരുന്നതു പോലെ ഞാൻ കോണിപടികളോരോന്നും കയറി മുകളിലേക് നടന്നു……

ബാഗിന്റ അറയിൽ നിന്നാ മോതിരം വീണ്ടും എടുത്തു…..മെല്ലെയെന്റെ ചുണ്ടുകൾ അതിലേക്ക് ചേർത്തു….

ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാൻ മുഖം പൊത്തി കരഞു….

വാതില് കുറ്റിയിട് സാരിയുടെ പിൻ അഴിക്കുന്നതിനിടയിലായിരുനു സാരിയിലെല്ലാം പറ്റിയിരിക്കുന്ന രക്തത്തുള്ളികൾ കണ്ടത് മെല്ലെയെന്റെ കൈകൾ  അതിലൂടെ ഓടിചു…..

കുളിച്ചു വേഷവും മാറി മട്ടുപ്പാവിലെ ഇരുട്ടിൽ കുറേ നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു….

നിലാവിന്റെ അരണ്ട വെളിച്ചം മട്ടുപ്പാവിലേക്കൊഴുകി എത്തുന്നുണ്ടായിരുന്നു…….

രക്തം പുരണ്ട ആ മുഖം അതെന്റെ മനസിലൊരു വിങ്ങലായ് നിൽക്കുന്നുണ്ടായിരുന്നു…..

”   ഗംഗ…”

പിന്നിൽ നിന്ന് ആരവ് ആയിരുന്നു….

അയാൾ മട്ടുപ്പാവിലെ ലൈറ്റ് ഓൺ ചെയ്തു…

“എന്താ ഇരുട്ടത്ത്…..”

ഒന്നും മിണ്ടാതെ മൗനമായ് ഞാൻ നിന്നു…..

“താൻ കരയുവാണോ…..പോട്ടെടോ…അയാൾക്കൊന്നും സംഭവിക്കില്ല വിഷമിക്കാതെ…..”

എനിക്കു പിന്നിലായ് നിന്ന് ആരവ് അത് പറയുമ്പോഴേക്കും പെട്ടന്ന് തിരിഞ്ഞു ഞാൻ ആരവിന്റെ നെഞ്ചിൽ മുഖം ചാരി കരഞു തുടങ്ങിയിരുന്നു…….വാത്സല്യ പൂർവ്വം ആരവെന്റെ മുടിയിഴകളിൽ തലോടി….എന്റെ പുറത്തു തട്ടി എന്നെ ആശ്വസിപിച്ചു……

“കരഞു തീർത്തോ സങ്കടങ്ങളെല്ലാം കരഞു തന്നെ തീർക്കു………”

അച്ചുവേട്ടാന്ന് വിളിച്ചു സ്വാതി അങ്ങോട്ടേക്കോടി വന്നത് അപ്പോഴായിരുന്നു……

ഞാനപ്പോഴേക്കും ആരവിൽ നിന്നടർന്നു മാറി….

“ഏട്ടാ ഞാൻ പിന്നെ വരാം……”

“നീ പറയാൻ വന്നത് പറഞിട്ട്……പോ..”

“മുത്തശ്ശി രണ്ടാളേയും താഴേക്കു വിളിക്കണു…..”

(തുടരും)

 

രചന:ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!